Tuesday, March 2, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Vazhivilakk

വീരമാതാവിൻറെ ധീരമായ നിലപാട്

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
12/02/2021
in Vazhivilakk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

മൗലാനാ മുഹമ്മദലിയും ഷൗക്കത്തലിയും രാജ്യരക്ഷാ നടപടികൾക്ക് വിധേയമായി തടവിൽ കഴിയുകയാണ്. അതിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നടന്നു. അവസാനം ബ്രിട്ടീഷ് ഭരണകൂടം അവരെ വിട്ടയക്കാൻ നിർബന്ധിതമായി. എന്നാൽ ബ്രിട്ടീഷ് ഭരണകൂടത്തോട് കൂറ് പ്രഖ്യാപിക്കുന്ന പ്രതിജ്ഞാ പത്രത്തിൽ ഒപ്പിട്ടശേഷം വിട്ടയക്കാനായിരുന്നു സർക്കാർ തീരുമാനം. അത്തരം ഒരു കരാർ പത്രവുമായി സി.ഐ.ഡി. ഉദ്യോഗസ്ഥൻ അബ്ദുൽ മജീദ് അവരെ സമീപിച്ചു. അതിൽ ഉണ്ടായിരുന്നത് ഇപ്രകാരമാണ്. “ഇനി മഹായുദ്ധം തീരുന്നതുവരെ ചക്രവർത്തി തിരുമനസ്സിൻറെ എതിരാളികളെ സഹായിക്കാൻ ഇടവരുന്നതോ ഉദ്ദേശിക്കുന്നതോ ആയ ഒന്നും പറയുകയോ എഴുതുകയോ പ്രവർത്തിക്കുകയോ ഇല്ല. ചക്രവർത്തിയുടെ സ്നേഹിതന്മാരെയോ സഹായികളെയോ ആക്ഷേപിക്കുന്ന ഒന്നും പറയുകയും എഴുതുകയും പ്രവർത്തിക്കുകയുമില്ല. പൊതുജന നന്മയെ ബാധിക്കും വിധം നിയമവിരുദ്ധമോ സാഹസികമോ ആയ പ്രക്ഷോഭ ങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യും.”

എന്നാൽ അതിൽ തൻറെ മക്കൾ ഒപ്പുവെക്കുന്നത് മാതാവ് ബീഅമ്മാൻ ഒട്ടും ഇഷ്ടപ്പെട്ടില്ല. അവർ പറഞ്ഞു.”എൻറെ മക്കളോട് നീതി കാണിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. സ്വാഭാവികമായും എനിക്കതിൽ സന്തോഷമുണ്ട്. കഴിഞ്ഞ ഇരുപത്തെട്ട് മാസക്കാലം അവർ എത്രമാത്രം പ്രയാസപ്പെട്ടിട്ടുണ്ടെന്ന് എന്നെക്കാൾ അറിയുന്നവർ വേറെയില്ല. ഒരു പ്രതിജ്ഞാ പത്രം നൽകാനാണ് സർക്കാർ അവരോടാവശ്യപ്പെട്ടതെന്ന് മനസ്സിലാക്കുന്നു. എന്നാൽ അവർക്ക് മറ്റാരെക്കാളും ബാധ്യത എന്നോടാണെന്ന് ഭരണകൂടം മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

You might also like

അവസാനിക്കാത്ത ബാങ്കൊലി

ആദ്യത്തെ ഫിഖ്ഹ് അക്കാദമി

അതുല്യമായ ആശ്വാസ വചനങ്ങൾ

തലശ്ശേരി കലാപം: ചരിത്രം ഓർമപ്പെടുത്തുന്നത് ?

പത്ത് മാസം ഞാനവരെ ഗർഭം ചുമന്നു. മുലകൊടുത്ത് വളർത്തി. അവരുടെ സ്വർഗ്ഗം എൻറെ കാലിനടിയിലാണെന്ന് ഞങ്ങളുടെ പ്രവാചകൻ പറഞ്ഞിട്ടുണ്ട്.

ഇക്കാലമത്രയും അവർ സഹിച്ച യാതനകളും വേദനകളും കാരണം ഏതു നിബന്ധനയും നിരസിക്കാൻ അവർക്ക് പ്രയാസമായിരിക്കും. അവർ എൻറെ വാത്സല്യ ഭാജനങ്ങളും വളരെ പ്രഗത്ഭരുമാണ്. എന്നാലും താൽക്കാലിക കഷ്ടപ്പാടുകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മതത്തിനും നാടിൻറെ താൽപര്യത്തിനും വിരുദ്ധമായ വല്ല വാഗ്ദാനവും അവർ നൽകുകയാണെങ്കിൽ ഈ നിമിഷം അവരെ ഞെക്കി ക്കൊല്ലാനുള്ള കരുത്ത് മരവിച്ച ഈ കൈകൾക്കുണ്ട്. നിയമവിധേയമായി ജീവിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാരാണവർ. ഇനിയും അങ്ങനെത്തന്നെ ആകണമെന്ന് ഞാൻ അവരോട് കൽപ്പിക്കുന്നു.”

തുടർന്ന് അവർ മക്കളോടും അതുതന്നെ പറഞ്ഞു:”നിങ്ങൾ ഇരുവരും മോചിതരാവുന്നതിൽ ഞാൻ അത്യധികം സന്തുഷ്ടയാണ്. എന്നാൽ നമ്മുടെ ആദർശ വിശ്വാസങ്ങൾക്ക് വിരുദ്ധമായ വല്ല കരാറിലും ഒപ്പുവെച്ചാണ് നിങ്ങൾ സ്വതന്ത്രരാവുന്നതെങ്കിൽ ദുർബലമായ ഈ കൈകൾ കൊണ്ട് നിങ്ങളെ ഞാൻ ഞെരിച്ചു കൊല്ലും.”

മാതാവിൻറെ ആഗ്രഹത്തിന് വിരുദ്ധമായി മൗലാനാ മുഹമ്മദലിയും ഷൗക്കത്തലിയും ഒന്നും ചെയ്യുമായിരുന്നില്ല. അതുകൊണ്ടുതന്നെ മാപ്പ് എഴുതിക്കൊടുക്കാൻ അവർ സന്നദ്ധരായില്ല.

തുടർന്ന് അതേക്കുറിച്ച് ബീഅമ്മാൻ 1917 ഡിസംബർ 11ന് ആനി ബസൻറിനെഴുതി.” ഞങ്ങൾ ദൈവത്തിനു പൂർണ്ണമായും വിധേയരായി ജീവിക്കുന്നവരാണ്. അവനാണ് ഞങ്ങളുടെ ഏകാവലംബം. എൻറെ പ്രാർത്ഥനയും ആരാധനയും ജീവിതവും മരണവുമെല്ലാം ലോകരക്ഷിതാവായ ദൈവത്തിനാണെന്ന് ദിനേന അഞ്ചുനേരം പ്രതിജ്ഞയെടുക്കുന്നവരാണ് ഞങ്ങൾ. അതിനാൽ ഇക്കാര്യത്തിൽ ഒരു വിധ വിട്ടുവീഴ്ചയും ചെയ്യാൻ എൻറെ മക്കൾ തയ്യാറല്ലെന്ന് അറിയുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.ഈ നിലപാടിൽ നിന്ന് അവർ വ്യതിചലിച്ചാൽ അവർ എൻറെ മക്കളായി ജനിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകും.”

Facebook Comments
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളും ഉൾപ്പെടെ 84 ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Related Posts

Vazhivilakk

അവസാനിക്കാത്ത ബാങ്കൊലി

by ശൈഖ് മുഹമ്മദ് കാരകുന്ന്
18/02/2021
Vazhivilakk

ആദ്യത്തെ ഫിഖ്ഹ് അക്കാദമി

by ശൈഖ് മുഹമ്മദ് കാരകുന്ന്
15/02/2021
Vazhivilakk

അതുല്യമായ ആശ്വാസ വചനങ്ങൾ

by ശൈഖ് മുഹമ്മദ് കാരകുന്ന്
09/02/2021
Vazhivilakk

തലശ്ശേരി കലാപം: ചരിത്രം ഓർമപ്പെടുത്തുന്നത് ?

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
05/02/2021
Vazhivilakk

മുസ്ലിം നാടുകളിലെ മത ന്യൂനപക്ഷങ്ങൾ

by ശൈഖ് മുഹമ്മദ് കാരകുന്ന്
04/02/2021

Don't miss it

Onlive Talk

പ്രാർത്ഥന ആയുധമാണ് – പരാജിതരുടെ അഭയമല്ല

23/01/2020
Islam Padanam

ദാമ്പത്യ ജീവിതം

01/06/2012
fblike.jpg
Your Voice

സ്ത്രീകളുടെ ഔറത്ത് മറക്കാത്ത ഫോട്ടോ ലൈക് ചെയ്യാമോ?

05/01/2016
Speeches

വൈവിധ്യങ്ങളുടെ മഴവിൽ കൂടാരം

04/09/2020
Shabbir-Gangawali.jpg
Onlive Talk

ഭട്കല്‍ സ്വദേശിയാണെന്നത് തന്നെ തടവിലിടാന്‍ മതിയായ കാരണമായിരുന്നു

22/06/2017
social-media.jpg
Your Voice

നമ്മില്‍ നിന്ന് തുടങ്ങാം

07/09/2017
rape.jpg
Family

ബലാല്‍സംഗം : മാലാഖമാര്‍ പിശാചുകളാകുമ്പോള്‍

22/01/2013
Opinion

കൊറോണയേക്കാൾ വേഗത്തിൽ പടരുന്ന ഇസ് ലാമോഫോബിയ

05/04/2020

Recent Post

ഖഷോഗി വധം: സൗദിക്ക് പിന്തുണയുമായി ഖത്തര്‍

01/03/2021

എം.ബി.എസ് ശിക്ഷിക്കപ്പെടണമെന്ന് ഖഷോഗിയുടെ പ്രതിശ്രുധ വധു

01/03/2021

ഉറങ്ങുന്നവരെ ഉണർത്താം

01/03/2021

സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ സാഹോദര്യം കൊണ്ട് നേരിടുക: എം.ഐ അബ്ദുല്‍

01/03/2021

ജോര്‍ദാന്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച മന്ത്രിമാര്‍ രാജിവെച്ചു

01/03/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരനായകരാണ് ആലി മുസലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ. സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ് സന്യാസി കലാപവും ഫക്കീർ കലാപവും മാപ്പിള കലാപവും ബ്രിട്ടീഷ് കോളനിവാഴ്ച്ചയ്ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളാണ്....Read More data-src=
  • ജനങ്ങളിൽ നിന്ന് പാവപ്പെട്ടവരും ആവശ്യക്കാരുമടങ്ങുന്ന അർഹതപ്പെട്ട ആളുകൾക്ക് ഒരു മുസ്‌ലിം തന്റെ സമ്പാദ്യത്തിൽ നിന്ന് നൽകുന്ന വിഹിതമാണ് ഇസ്‌ലാമിക വീക്ഷണ പ്രകാരമുള്ള സകാത്ത്. എന്നാൽ, സകാത്തിനെ അതിന്റെ വിശാലാർത്ഥത്തിൽ ജീവിതത്തിന്റെ സകാത്ത് എന്ന് പറയാവുന്നതാണ്....Read More data-src=
  • മൂന്ന് വർഷത്തിലേറെയുളള ഖത്തർ ഉപരോധത്തിന് 2021 ജനുവരി അഞ്ചിനാണ് അന്ത്യംകുറിക്കപ്പെടുന്നത്. രാജ്യാതിർത്തികൾ തുറന്ന് ഖത്തർ പ്രതിസന്ധി ഇപ്പോൾ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Arshad Thazathethil @arshadthazhathethil
  • സാമ്രാജ്യത്വം എന്നും എവിടെയും അതിൻറെ ഏറ്റവും വലിയ ശത്രുവായി കണ്ടതും കാണുന്നതും ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയുമാണ്. എല്ലാവിധ അധിനിവേശങ്ങളെയും അതിക്രമങ്ങളെയും ചൂഷണങ്ങളെയും ശക്തമായി എതിർക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം. ..Read More data-src=
  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • എല്ലാ സാമ്രാജ്യത്വ അധിനിവേശങ്ങളെയും എന്നും ജമാഅത്ത് എതിർത്തു പോന്നിട്ടുണ്ട്. വിയറ്റ്നാമിലും ഇറാഖിലുമുൾപ്പെടെ അമേരിക്കയും ഹോളണ്ടിലും മറ്റും സോവിയറ്റ് യൂണിയനും തിബത്തിൽ ചൈനയും നടത്തിയ അധിനിവേശങ്ങൾക്കെല്ലാം ജമാഅത്തെ ഇസ്ലാമി എതിരാണ്....Read More data-src=
  • പൗരത്വ നിയമം എന്നത് “ ദേശീയത” യുടെ തലക്കെട്ടിൽ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി ജെ പി എടുത്തു പറഞ്ഞ കാര്യമാണ്. ഒന്നാം ശത്രു എന്നവർ കണക്കാക്കിയ ഒരു ജനതയെ പരമാവധി ഇല്ലാതാക്കാൻ കഴിയുന്ന വഴികൾ സ്വീകരിക്കുക എന്നത് അവരുടെ ആദർശവുമായി ബന്ധപ്പെട്ട കാര്യമാണ്. ...Read More data-src=
  • പൗരത്വ നിയമം സംഘ പരിവാറിന്റെ പഴയ അജണ്ടയാണ്. തക്ക സമയം വരാൻ അവർ കാത്തിരുന്നു എന്ന് മാത്രം. അമിത്ഷാ കേന്ദ്ര മന്ത്രി സഭയിലേക്ക് വന്നത് കേവലം ഒരു മന്ത്രി എന്ന നിലക്കല്ല. സംഘ പരിവാർ അവരുടെ പദ്ധതികൾ നടപ്പാക്കാൻ വേണ്ടി തന്നെ കൊണ്ട് വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി....Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!