Friday, August 19, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Travel

മദായിന്‍ സ്വാലിഹിലെ ചരിത്രഭൂമിയിലൂടെ

അനീസുദ്ദീന്‍ ചെറുകുളമ്പ് by അനീസുദ്ദീന്‍ ചെറുകുളമ്പ്
15/09/2014
in Travel
madyan.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ചെറുപ്പത്തില്‍ മദ്രസയില്‍ പഠിച്ച ബാലപാഠങ്ങള്‍ പലപ്പോഴും മനോമുകുരത്തിലേക്ക് കടന്നു വരാറുണ്ട്. ഹൂദ് നബിയുടെ ആദ് വംശവും സാലിഹ് നബിയുടെ സമൂദ് വംശവും വളരെ ആരോഗ്യവാന്മാരും ഇരുമ്പു പോലെ ശക്തരുമായിരുന്നുവെന്ന ചരിത്ര സത്യത്തെ കുറിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണത്തില്‍ സമര്‍ത്ഥരായ സമൂദ് സമൂഹം പാറകള്‍ തുരന്ന് സുന്ദരമായ മണിമേടകള്‍ പണിയാന്‍ സമര്‍ഥരായിരുന്നു. അതിസുന്ദരമായ ശില്പങ്ങള്‍ അവര്‍ കല്ലുകളില്‍ കൊത്തി വെച്ചിരുന്നു. ഭൂമിയില്‍ എന്നെന്നും സുഖമായി കഴിയാമെന്നും ആ സമൂഹം കരുതിയിരുന്നു. ദുര്‍മാര്‍ഗത്തിലും ദൈവധിക്കാരത്തിലും മുഴുകി ജീവിക്കുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ ശിക്ഷയായിരിക്കും. അതിന് വ്യക്തമായ ഉദാഹരണമായിട്ടാണ് സമൂദ് ജനതയുടെ സംഭവമെന്ന് വിശുദ്ധ ഖുര്‍ആനിലെ സുറത്ത് ശംസിലെ 11 മുതല്‍ 15 വരെയുള്ള ആയത്തുകള്‍ നമുക്ക്പഠിപ്പിച്ചു തരുന്നത്. ദൈവികകല്‍പനകള്‍ ലംഘിക്കുകയും താക്കീതുകള്‍ അവഗണിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാമുള്ള പാഠമാണിത്. ചെറുപ്പം മുതലെ മനസ്സില്‍ കൂടുകൂട്ടിയ ഈ ഭൂപ്രദേശം നേരില്‍ ദര്‍ശിക്കാന്‍ കഴിഞുവെന്നത് എന്റെ പ്രവാസ ജീവിതത്തിലെ ഒരു ഭാഗ്യവും അവാച്യമായ ഒരു അനുഭവവുമായിരുന്നു.

യാമ്പുവിലെ ഇസ്‌ലാമികപ്രസ്ഥാന കൂട്ടായ്മയുടെ ഒരു ‘തര്‍ബിയത്ത് യാത്ര’ യിലാണ് മദായിന്‍സ്വാലിഹ് ലക്ഷ്യമാക്കി ഞങ്ങള്‍ പുറപ്പെട്ടത്. സമൂദ് വംശത്തിന്റെ് നാഗരികതയുടെ വിശുദ്ധഖുര്‍ആന്‍ പരാമര്‍ശിച്ച ചരിത്ര ശേഷിപ്പുകള്‍ തന്മയത്വത്തോടെ ഇന്നും നില നില്‍ക്കുന്നുവെന്നത് തിരിച്ചറിയുമ്പോള്‍ നമുക്ക് ഏറെ ജിജ്ഞാസയും അത്ഭുതവും വര്‍ധിക്കുന്നു. സമൂദ് വംശം അവര്‍ക്ക് മുമ്പ് കഴിഞ്ഞ ദുരന്തങ്ങളെകുറിച്ച് അവബോധമുള്ളവരായിരുന്നു. നൂഹ് നബിയുടെ കാലത്ത് പ്രളയമുണ്ടാകാന്‍ ഹേതു അന്നത്തെ ജനങ്ങള്‍ താഴ്ന്ന സ്ഥലങ്ങളില്‍ വസിച്ചിരുന്നത് കൊണ്ടായിരുന്നുവെന്ന് അവര്‍ ധരിച്ചു. ആദ് വംശം താഴ്‌വരകളില്‍ കഴിഞ്ഞത് കൊണ്ട് കൊടും കാറ്റില്‍ തകര്‍ന്നുനശിച്ചു എന്നും അവര്‍ കരുതി. മലമുകളിലെ മണിമേടകളിലേക്ക് മരണമോ ദുരന്തങ്ങളോ തേടിവരില്ലെന്ന് ശക്തരായ അവര്‍ അഹന്തയോടെ വിചാരിച്ചു.

You might also like

കശ്മീരികള്‍ ഇസ്‌ലാമിനെ ആഘോഷിക്കുകയാണ്!

ഹിറയും സൗറും നേരിൽ കണ്ട ഓർമകളിലൂടെ

സഞ്ചാര സാഹിത്യം തുറക്കുന്ന വൈജ്ഞാനിക സാധ്യതകള്‍

എന്തുകൊണ്ട് സഞ്ചാര സാഹിത്യം

മദായിന്‍ സ്വാലിഹിലേക്ക് പോകുമ്പോള്‍ തന്നെ സ്തബ്ദരാക്കുന്ന തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകളും മരുപ്പരപ്പും നമുക്ക് കാണാം. ലോക പൈതൃകപട്ടികയില്‍ സൗദി അറേബ്യയില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുത്ത ചരിത്രഭൂമി കൂടിയാണ് മദായിന്‍സ്വാലിഹ് എന്നറിയപ്പെടുന്ന അല്‍ഹിജ്ര്‍ പ്രദേശം.

സൗദി അറേബ്യയില്‍ ജിദ്ദ മഹാനഗരത്തില്‍ നിന്ന് 350 കി.മി വടക്ക് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന കൊച്ചു വ്യാവസായിക നഗരമാണ് യാമ്പു. ചെങ്കടല്‍തീരത്ത് ശിരസ്സുയര്‍ത്തി നില്ക്കുന്ന ഈ സുന്ദര ഭൂപ്രദേശത്തിന് ഏതാണ്ട് 2500 വര്‍ഷത്തെ ചരിത്രപാരമ്പര്യമുണ്ട്. പ്രവാചക കാലം അടയാളപ്പെടുത്തുന്ന ചരിത്ര താളുകളില്‍ യാമ്പു പലപ്പോഴായി ഇടം നേടിയതായി കാണാന്‍ സാധിക്കും. ചരിത്രമുറങ്ങുന്ന ബദ്‌റിനും യാമ്പുവിനുമിടയില്‍ വെറും 90 കി. മി മാത്രമാണ് ദൂരമുളളത്. പ്രവാചക നഗരിയായ മദീനയിലേക്ക് 240 ഉം പരിശുദ്ധ മക്കയിലേക്ക് 350 കി.മി ദൂരവുമാണുള്ളത്. യമന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സുഗന്ധങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ മുതലായവയുടെ വ്യാപാരത്തില്‍ പുരാതന കാലം മുതലെ യാമ്പു ഇടത്താവളമാണ്. പഴയ ഈജിപ്ത്, ശാം ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള യാത്രികരും കച്ചവട സംഘങ്ങളും ചെങ്കടലിന്റെ ഈ തീരം വഴിയാണ് കടന്നു പോയിരുന്നത്. അക്കാലം മുതലല്‍ തന്നെ മദീനയിലേക്കുള്ള സന്ദര്‍ശകരുടെ പ്രധാന ഇടത്താവളവും വളരെ പ്രസിദ്ധമായ കമ്പോളവും കൂടിയായിരുന്നു ഇവിടം. ഒന്നാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ്അറബ് സഖ്യ സേനകള്‍ തുര്‍ക്കി സാമ്രാജ്യത്തിനെതിരെ പൊരുതാന്‍ ഓപറേഷണല്‍ ബേസ് ആയി യാമ്പു ഉപയോഗപ്പെടുത്തിയിരുന്നു. 1975 വരെ വെറും ഒരു കൊച്ചു തുറമുഖമായിരുന്ന യാമ്പു ഇന്ന് പെട്രോളിയത്തിന്റെ1യും പെട്രോകെമിക്കല്‍ അനുബന്ധ വ്യാവസായിക ഉത്പന്നങ്ങളുടെയും അന്താരാഷ്ട്ര കയറ്റുമതിയില്‍ മധ്യപൂര്‍വദേശത്തെ ഒരു പ്രധാന തുറമുഖമാണ്. 1975 സെപ്ത. 21 മുതല്‍ സൗദി ഭരണകൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള വിഭാഗമായ ‘റോയല്‍ കമ്മീഷന്‍’ ഈ കുതിപ്പിന് ഊര്‍ജ്ജം പകരുന്നു. ഇവിടെയാണ് ഔദോഗിക പ്രവാസ ജീവിതത്തിന് ഞാന്‍ നാന്ദി കുറിച്ചത്.

യാമ്പുവില്‍ നിന്ന് അല്‍-ഉല വഴിയാണ് മദായിന്‍ സ്വാലിഹിലേക്ക് ഞങ്ങള്‍ യാത്ര പോയത്. ചെറിയ ഒറ്റവരിപ്പാതയുടെ ഓരങ്ങള്‍ക്കിടയില്‍ മേഞ്ഞു നടക്കുന്ന ഒട്ടകങ്ങള്‍ കാണാം. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ ഒട്ടകങ്ങള്‍ തട്ടി അപകടസാധ്യത കൂടുതലാണ്. മേഞ്ഞു നടക്കുന്ന ഒട്ടകങ്ങള്‍ റോഡിലൂടെ നടക്കുന്ന കാഴ്ചകള്‍ യാത്രയില്‍ കാണാന്‍ കഴിഞ്ഞു. സാധാരണ ഹൈവേകളില്‍ നാം ഇരുവശങ്ങളിലും കാണുന്ന കമ്പിവേലികളൊന്നും ഈ റോഡുകള്‍ക്കില്ല. പാവം ഒട്ടകങ്ങള്‍ ചിലപ്പോള്‍ അവര്‍ പോലും അറിയാതെ നമ്മെ പ്രയാസപ്പെടുത്തുന്ന ഭീകര രൂപങ്ങളായി മാറിയെന്നു വരാം. മദീനയില്‍ നിന്നും 325 കിലോമീറ്റര്‍ വടക്ക് മാറിയാണ് അല്‍-ഉല നഗരം. അവിടെ നിന്ന് 25 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ മദായിന്‍ സ്വാലിഹിലെത്താം. വഴിയോരങ്ങളില്‍ നാം കാണുന്ന പാറകളുടെ രൂപ ഭാവങ്ങളും ചാരുതയും നമ്മെ തുടക്കത്തില്‍ തന്നെ വിസ്മയ ലോകത്തിലേക്ക് ആനയിക്കും. നൂറ്റാണ്ടുകള്‍ക്ക് ശേഷവും തലയെടുപ്പോടെ ഗിരിമയോടെ നില്ക്കുന്ന ചുകന്ന പാറക്കൂട്ടങ്ങള്‍ നമ്മെ വരവേല്‍ക്കുന്നത് തന്നെ ഹൃദ്യമായി തോന്നും. യുഗങ്ങളുടെ ശില്‍പഭംഗിയും കരവിരുതും വശ്യമായ ചാരുതയുമൊക്കെ ആനന്ദ കരമായ ഒരു കാഴ്ച തന്നെയാണ്. ചരിത്രത്തിന്റെ ഈടുറ്റ ശേഷിപ്പുകളുള്ള താഴ്‌വരകള്‍ നമ്മെ പൗരാണിക കാലത്തേക്ക് കൈ പിടിച്ചാനയിക്കും. മദായിന്‍ സ്വാലിഹിലെത്തിയാല്‍ ഭയവും ആശ്ചര്യവും ഇഴ ചേര്‍ന്ന സമ്മിശ്രവികാര ങ്ങളായിരിക്കും നമ്മെ വലയം ചെയ്യുന്നത്. കായികമായി അതിശക്തരായ ഒരു ജനവിഭാഗം വിട്ടേച്ചുപോയ കൃഷിയിടങ്ങളും ചരിത്രം അയവിറക്കുന്ന മൂകസാക്ഷികളായി നമുക്കവിടെ കാണാം. സഹസ്രാബ്ദങ്ങളുടെ ശേഷിപ്പുകള്‍ പ്രകടമാക്കുന്ന പാറക്കെട്ടുകളും കുന്നുകളും ഇന്നും തന്മയത്വത്തോടെ അവശേഷിക്കുന്നത് ദൈവീകമായ നടപടിയുടെ ഭാഗമാണെന്ന് നമ്മെ ഓര്‍മപ്പെടുത്തും.

ചരിത്ര ശേഷിപ്പുകള്‍ ദര്‍ശിക്കാന്‍ വിശാലമായ പ്രവേശനകവാടത്തിന്റെബ പടിക്കലെത്തുമ്പോള്‍ ഉയര്‍ന്നു നില്ക്കുന്ന യുനെസ്‌കൊയുടെയും മറ്റും പതാകകള്‍ ആരുടേയും ശ്രദ്ധ തിരിക്കും. പതിമൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഇവിടെ ചെറുതും വലുതുമായ 132 ശിലാ ഭവനങ്ങള്‍ ഉണ്ട്. വിവിധ പേരുകളില്‍ അറിയപ്പെടുന്ന പാറയില്‍ തീര്‍ത്ത മണിമേടകള്‍ കാണുവാനും വഴി കണ്ടെത്താനും ഇപ്പോള്‍ സൗകര്യമാണ്. ചെറുവിവരങ്ങള്‍ നല്‍കുന്ന ഫലകങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. വാഹനങ്ങള്‍ ചെന്നെത്താവുന്ന പാതകള്‍ വളരെ ആസൂത്രണത്തോടെ സംവിധാനിച്ചിട്ടുണ്ട്. വിശുദ്ധഖുര്‍ആന്റെ വിവരണപ്രകാരം ദൈവീക ശിക്ഷക്ക് പാത്രീഭൂതരായ ഒരു വിഭാഗമാണല്ലോ സാലിഹ് നബിയുടെ ജനതവസിച്ചിരുന്ന ഈ താഴ്‌വര. പ്രവാചകനെ ധിക്കരിച്ച കാരണത്താല്‍ അഹങ്കാരികളായ ഈ ജനതയെ ഘോരശബ്ദത്തോടെ നശിപ്പിക്കപ്പെട്ട ഈ പ്രദേശം സാലിഹ് നബിയുടെ സമൂഹമായത് കൊണ്ടാണ് ‘മദായിന്‍ സ്വലിഹ്’ എന്ന പേരില്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്. ദൈവകല്‍പന ധിക്കരിക്കുകയും പ്രവാചകനെ അവഗണിക്കുകയും ചെയ്തവരാണവര്‍. പ്രവാചകത്വത്തിന് തെളിവായി ആ ജനത തന്നെ ആവശ്യപ്പെട്ട വിധം അമാനുഷിക രൂപത്തില്‍ സൃഷ്ടിക്കപ്പെട്ട ഒട്ടകത്തെ വിലക്ക് അവഗണിച്ച് അവര്‍ അറുത്ത് കളഞ്ഞു. ഒമ്പത് പേരടങ്ങുന്ന ഗുണ്ടാ സംഘം ഒട്ടകത്തെ കൊന്ന ശേഷം സാലിഹു നബിയെ കൊല്ലാനും പരിപാടിയിട്ടിരുന്നു. അല്ലാഹുവിന്റെി സന്ദേശ പ്രകാരം നബിയും സത്യവിശ്വാസികളും ആ പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടുവെന്ന് ചരിത്രം  പറഞ്ഞു തരുന്നു. ഭൂമി കുലുങ്ങി, ഒപ്പം ഭീകരമായ ശബ്ദവും. മണി മാളികകള്‍ ഇടിഞ്ഞുവീണ് ജനത മുഴുവനും നശിച്ചു. ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിസ്തുവിന് മുമ്പ് മൂവായിരത്തിനും രണ്ടായിരത്തി അഞ്ഞൂറിനും ഇടയിലാണ് സമൂദ് വംശം ഭൂമിയില്‍ കഴിഞ്ഞിരുന്നതെന്ന് വിലയിരുത്തുന്നു.

അറബികള്‍ക്കിടയില്‍ മുഹമ്മദ് നബിക്ക് മുമ്പുതന്നെ ഇവരെ കുറിച്ചുള്ള ചരിതം നിലനിന്നിരുന്നു. വലിയൊരു നാഗരികതയുടെ ശേഷിപ്പുകള്‍ ഇപ്പോഴും നമുക്കവിടെ കാണാം. തബൂക് യുദ്ധവേളയില്‍ നബി തിരുമേനി മദായിന്‍ സ്വാലിഹ് വഴി പോയിരുന്നെന്നും സ്വാലിഹ് നബിയുടെ ഒട്ടകം വെള്ളം കുടിച്ച കിണര്‍ സഖാക്കള്‍ക്ക് കാണിച്ചു കൊടുത്തതായും ചരിത്രത്താളുകളില്‍ കാണാം. ദൈവീകശിക്ഷക്ക് ഇരയായ ഒരു സമൂഹത്തിന്റെഒ പ്രദേശമായതിനാല്‍ ദുഃഖത്തോടെ മാത്രമേ പ്രവേശിക്കാവൂ എന്നും പെട്ടെന്ന് കടന്ന് പോകണമെന്നും നബി തിരുമേനി അരുളിയിട്ടുണ്ട്. പൗരാണികതയുടെ തുടിപ്പുകള്‍ തേടിയുള്ള സഞ്ചാരം അനിര്‍വചനീയമായ ഒരനുഭവം തന്നെയാണ്. ചരിത്രശേഷിപ്പുകള്‍ തൊട്ടറിയാന്‍ കിട്ടുന്ന അസുലഭ അവസരങ്ങള്‍ നമ്മെ സ്വയം തിരിച്ചറിയാനും ദൈവീക നടപടി ക്രമങ്ങളില്‍ നിന്ന് നമുക്ക് പാഠമുള്‍കൊള്ളാനും കഴിയുന്നുവെന്നത് വലിയ കാര്യമാണ്. പൂര്‍വകാല ജനപഥങ്ങളുടെ നാള്‍ വഴികള്‍ നേരില്‍ പകര്‍ത്താന്‍ സാധിക്കുമ്പോള്‍ ഒരാത്മവിചിന്തനം നടത്താന്‍ പലപ്പോഴും നാം തയ്യാറാകും. ചരിത്ര തുടിപ്പുകള്‍ അന്വേഷിച്ചുള്ള ഓരോ യാത്രയും നമ്മോട് പറയുന്നത് പകരം വെക്കാന്‍ കഴിയാത്ത ചില സ്മൃതികളെക്കുറിച്ചാണ്. പ്രകൃതിയൊരുക്കിയ കാഴ്ച ഭംഗിയും വരും തലമുറകള്‍ക്ക് മൂകസാക്ഷിയായി നല്‍കുന്ന ചരിത്ര പാഠങ്ങളും നമുക്ക് പകര്‍ത്താന്‍ ഒരു ജീവിതം തന്നെ മതിയാവില്ല. ചരിത്രത്താളുകളില്‍ ഇടം പിടിച്ച അനന്ത വൈവിധ്യങ്ങളെകുറിച്ച് പൂര്‍ണമായി അറിയാനും നമുക്കാവില്ല. മദായിന്‍ സ്വാലിഹിനോട് രണ്ടാം തവണയും വിടപറയുമ്പോള്‍ ഇനിയും തിരികെവരാനും ചരിത്ര ശേഷിപ്പുകള്‍ നേരില്‍ കണ്ട് പഠിക്കാന്‍ എല്ലാവര്‍ക്കും ഭാഗ്യം ലഭിക്കട്ടെ എന്നും മനസ്സ് പറയുന്നുണ്ടായിരുന്നു.

Facebook Comments
അനീസുദ്ദീന്‍ ചെറുകുളമ്പ്

അനീസുദ്ദീന്‍ ചെറുകുളമ്പ്

മലപ്പുറം ജില്ലയിലെ ചെറുകുളമ്പില്‍ 1971-ല്‍ ജനനം. പിതാവ് ശാന്തപുരം ഇസ്‌ലാമിയ കോളേജ് അധ്യാപകനായിരുന്ന മര്‍ഹൂം തോട്ടോളി ജമാലുദ്ദീന്‍ മൗലവി, മാതാവ് പരേതയായ യു. സഈദ. ഭാര്യ : ഉമ്മു അയ്മ, മക്കള്‍ : അജ്മല്‍, അജ്‌വദ്, അന്‍ഹല്‍. ചെറുകുളമ്പ് ഐ.കെ. ടി. ഹയര്‍ സെകണ്ടറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍ സി. പഠനം പൂര്‍ത്തിയാക്കി. തിരൂര്‍ക്കാട് ഇലാഹിയ കോളേജ്, ഉമാറാബാദ് ജാമിഅ ദാറുസ്സലാം എന്നീ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തി. എടയൂര്‍ ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍, ചെറുകുളമ്പ് കെ. എസ്.കെ. എം.യു.പി സ്‌കൂള്‍, പടപ്പറമ്പ് അല്‍ ഫാറൂഖ് ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ അധ്യാപകനായിരുന്നു. എടയൂര്‍, കൊളത്തൂര്‍, പാങ്ങ്, പടപ്പറമ്പ്, ചെറുകുളമ്പ് എന്നീ സ്ഥലങ്ങളിലെ പള്ളികളില്‍ ഖതീബായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ സൗദി അറേബ്യയിലെ യാമ്പു അല്‍  മനാര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അധ്യാപകനായി സേവനമനുഷ്ടിക്കുന്നു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ പ്രവാസി വിഭാഗമായ കെ.ഐ.ജി യുടെ യാമ്പു സോണല്‍ സെക്രട്ടറിയാണിപ്പോള്‍. മാധ്യമം, പ്രബോധനം, ആരാമം തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഫീച്ചറുകളും ലേഖനങ്ങളും എഴുതാറുണ്ട്.

Related Posts

Travel

കശ്മീരികള്‍ ഇസ്‌ലാമിനെ ആഘോഷിക്കുകയാണ്!

by മുഹമ്മദ് ശാക്കിര്‍ മണിയറ
22/04/2022
Travel

ഹിറയും സൗറും നേരിൽ കണ്ട ഓർമകളിലൂടെ

by അബ്ദുല്‍ അസീസ് അൻസാരി പൊന്മുണ്ടം
13/03/2021
Travel

സഞ്ചാര സാഹിത്യം തുറക്കുന്ന വൈജ്ഞാനിക സാധ്യതകള്‍

by സബാഹ് ആലുവ
10/12/2020
Travel

എന്തുകൊണ്ട് സഞ്ചാര സാഹിത്യം

by ഡോ. ഈനാസ് മഹ്‌റൂസ് പോപ്‌സ്
09/11/2020
Travel

ജഹൻ പനഹ്: ലോകത്തിൻറെ അഭയകേന്ദ്രമായി അറിയപ്പെട്ട ഡൽഹി നഗരം

by സബാഹ് ആലുവ
09/09/2020

Don't miss it

Columns

മുര്‍സിയുടെ രക്തസാക്ഷിത്വം വെറുതെയാവില്ല

18/06/2019
Views

പ്രതിഷേധം ഇങ്ങനെ മതിയാവില്ല

08/10/2015
planet33.jpg
Vazhivilakk

ജ്ഞാതവും അജ്ഞാതവും

26/04/2016
fitr-zaka.jpg
Your Voice

ഫിത്ര്‍ സകാത്ത് നല്‍കാന്‍ മറന്നാല്‍ എന്തുചെയ്യണം?

22/08/2012
Columns

വേറെ പരിഹാരങ്ങളുണ്ടെങ്കില്‍ അതു സമര്‍പ്പിക്കേണ്ട സമയമിതാണ്

13/04/2020
Interview

‘വര്‍ഗീയ വിദ്വേഷം തുറന്നുകാട്ടുക തന്നെ ചെയ്യും’

02/08/2022
Stories

ഈമാന്റെ കെടാവിളക്ക്

03/09/2015
Islam Padanam

ഡോ. സുകുമാര്‍ അഴീക്കോട്

17/07/2018

Recent Post

The period of Umar

“മോനെ എനിക്കു വേണ്ടി നീ പ്രാർത്ഥിക്കണം”

18/08/2022
Allah will accept the prayer

ഇങ്ങനെ പ്രാർഥിക്കുന്നവരുടെ പ്രാർഥന അല്ലാഹു സ്വീകരിക്കും

18/08/2022

കേസ് പിന്‍വലിക്കണം; സംഘ്പരിവാര്‍ കൊലപ്പെടുത്തിയ യുവാവിന്റെ പിതാവിന് വധഭീഷണി

18/08/2022

റോഹിങ്ക്യകളെ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കാന്‍ അനുവദിക്കില്ല: മനീഷ് സിസോദിയ

18/08/2022

അഫ്ഗാനില്‍ പള്ളിയില്‍ സ്‌ഫോടനം; നിരവധി മരണം

18/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!