Monday, July 4, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Travel

ഗസ്സ: പ്രത്യാശയുടെ വിശുദ്ധ മുനമ്പ്

പി ഐ നൗഷാദ് by പി ഐ നൗഷാദ്
12/02/2013
in Travel
gaza.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

അയ്മന്‍ മസ്ഊദിന്റെ വരവ് പ്രതീക്ഷിച്ച് ഗ്രാന്റ് പിരമിഡ് ഹോട്ടലിലിരിക്കുമ്പോള്‍  പിരിമുറുക്കത്തിന്റെ ലക്ഷണങ്ങള്‍ ഞങ്ങളുടെ മുഖങ്ങളില്‍ മറച്ചുവെക്കാനാകാത്തവണ്ണം പ്രകടമായിരുന്നു. ഗസ്സയിലേക്കുള്ള യാത്ര നടക്കാതെ പോകുമോയെന്ന ആശങ്ക ശക്തമായിരിക്കുന്നു. ഇന്‍ശാ അല്ലാഹ്, നിങ്ങള്‍ ഗസ്സയില്‍ എത്തുക തന്നെ ചെയ്യും എന്നുറപ്പ് നല്‍കിയിട്ടാണ് അയ്മന്‍ പിരിഞ്ഞത്. ബുധനാഴ്ച രാവിലെ അദ്ദേഹത്തെ കണ്ടതുമുതല്‍ കേട്ടുതുടങ്ങിയതാണ് ആ വാക്കുകള്‍. ഞായറാഴ്ച വൈകിയിട്ടും അനുവാദം ലഭിച്ചതിന്റെ വിവരമൊന്നുമില്ല. വന്ന കോളാകാട്ടെ ‘ഖുദ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓഫീസിലേക്ക് പോകാന്‍ തയ്യാറായിക്കോളൂ. ഞാന്‍ കുറച്ച് സമയത്തിനുള്ളില്‍ അവിടേക്ക് എത്തും’ എന്നതും. ശരിയായോ എന്ന ചോദ്യത്തിന് ഇന്‍ശാ അല്ലാഹ് എന്ന മറുപടി. അവിടെ തീര്‍ന്നു സംഭാഷണം. അയ്മന്റെ ഇന്‍ശാ അല്ലാഹുവിന് നികുതി വെക്കേണ്ടിവരുമെന്ന കമന്റിലൂടെ ഉള്ളില്‍ ഘനീഭവിച്ച ആശങ്ക ദാവൂദ് പുറത്തേക്കിട്ടു. ‘നാളെ രാവിലെ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗസ്സ സന്ദര്‍ശനം സ്വപ്നം മാത്രമായിത്തീരും’ എന്ന ശഹീനിന്റെ ഉറക്കെയുള്ള ആത്മഗതത്തോടുകൂടി ഇച്ഛാഭംഗത്തിന്റെ ആഴം വര്‍ദ്ധിച്ചു. ഈജിപ്തിലേക്ക് വന്നത് തന്നെ ഗസ്സയിലേക്ക് പോകാന്‍ വേണ്ടിയാണ്. ബുധനാഴ്ച രാത്രി മടങ്ങാനുള്ള വിമാന ടിക്കറ്റുകള്‍ എല്ലാവരുടേയും ബാഗില്‍  വിശ്രമംകൊള്ളുകയാണ്. ‘ഗസ്സയില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ രാവിലെ റഫാ അതിര്‍ത്തിയിലേക്ക് പോകും. ബാക്കി കാര്യങ്ങള്‍ അവിടെയത്തിയിട്ട്’. ആ തീരുമാനത്തില്‍ അയ്മനേയും കാത്ത് ഞങ്ങളിരുന്നു. പ്രത്യാശ അവസാനിച്ച മട്ടില്‍.

അയ്മന്‍ മസ്ഊദ് ഖുദ്‌സ് ഇന്റര്‍നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡെപ്യൂട്ടി ഡയറക്റ്ററാണ്. ഫലസ്തീനിയാണങ്കിലും ബൈറൂത്തിലാണ് താമസം. ഉന്നത വിദ്യാഭ്യാസം ബാംഗ്ലൂരിലായതിനാല്‍ ഇന്ത്യയെക്കുറിച്ചും കേരളത്തെകുറിച്ചും നന്നായി അറിയാം. പഠിക്കുന്ന കാലത്ത് അദ്ദേഹം കേരളം സന്ദര്‍ശിച്ചിട്ടുണ്ടത്രെ. വീണ്ടും ഇന്ത്യയില്‍ വരാനും പഴയ ബന്ധങ്ങള്‍ പുതുക്കാനും ആഗ്രഹിക്കുന്നുണ്ടദ്ദേഹം. ജറുസലേം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖുദ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് എഴുപതിലധികം രാജ്യങ്ങളില്‍ പടര്‍ന്ന് കിടക്കുന്ന, അതത് രാജ്യങ്ങളിലെ ബുദ്ധിജീവികളും ആക്റ്റിവിസ്റ്റുകളും അണി ചേര്‍ന്നിട്ടുള്ള വലിയ പ്രസ്ഥാനമാണ്. ജറൂസലേമിലുള്ള മുസ്‌ലിം-ക്രിസ്ത്യന്‍ വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണവും ഫലസ്തീന്‍ ജനതക്കുവേണ്ടി അന്തര്‍ദേശീയ സമൂഹത്തിന്റെ പിന്തുണയാര്‍ജ്ജിക്കുന്നതിനുള്ള ശ്രമങ്ങളുമാണ് അവരുടെ പ്രധാന പ്രവര്‍ത്തന പരിപാടികള്‍. ജറൂസലേമിന്റെ പ്രാധാന്യവും ഇസ്രയേല്‍ അവിടെ നടത്തുന്ന നീചപ്രവര്‍ത്തനങ്ങളുടെ വസ്തുതകളും പ്രചരിപ്പിക്കുന്നതിനുവേണ്ടി വൈജ്ഞാനികവും സാംസ്‌കാരികവുമായ പരിപാടികള്‍ വിവിധ ദേശങ്ങളില്‍ അവര്‍ നിരന്തരം സംഘടിപ്പിക്കുന്നുണ്ട്. ലിബറലുകളും വിവിധ ദേശക്കാരും ഒത്തുചേര്‍ന്ന് നടക്കുന്ന ഖുദ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങളുടെ സ്വാധീനം വര്‍ധിക്കുന്നതില്‍ വിറളിപൂണ്ട  ഇസ്രയേല്‍ ഭരണകൂടം ജറൂസലേമിലെ ഓഫീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇപ്പോള്‍ ബൈറൂത്തിലെ വര്‍ക്കിംഗ് ഓഫീസാണ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം.

You might also like

കശ്മീരികള്‍ ഇസ്‌ലാമിനെ ആഘോഷിക്കുകയാണ്!

ഹിറയും സൗറും നേരിൽ കണ്ട ഓർമകളിലൂടെ

സഞ്ചാര സാഹിത്യം തുറക്കുന്ന വൈജ്ഞാനിക സാധ്യതകള്‍

എന്തുകൊണ്ട് സഞ്ചാര സാഹിത്യം

ഗസ്സക്കുമേല്‍ ഇസ്രയേല്‍ നടപ്പാക്കിയ ശക്തമായ ഉപരോധത്തെ തകര്‍ത്ത  2008-ലെ ഫ്രീ ഗസ്സ മൂവ്‌മെന്റ് ലണ്ടനില്‍ രൂപപ്പെടുത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഖുദ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലണ്ടന്‍ ശാഖയായിരുന്നു. ഇവോണ്‍ റിഡ്‌ലിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെ ഭാര്യ സഹോദരി ലോറന്‍ ബൂത്തും നയിച്ച ആ വിദേശ സംഘമായിരുന്നു നാല്‍പത് വര്‍ഷത്തിനുള്ളില്‍ ആദ്യമായി കടല്‍ മാര്‍ഗം ഗസ്സയുടെ മണ്ണില്‍ കാലുകുത്തിയത്. ഇസ്രയേലും ഈജ്പ്തും കൂടി കരയും കടലും അടച്ച് നരകയാതന സമ്മാനിച്ച ഗസ്സക്ക് തുറസ്സിന്റെ വാതായനങ്ങള്‍ തുറന്നത് ഇസ്‌ലാം ആശ്ലേഷിച്ച രണ്ട് യൂറോപ്യന്‍ വനിതകളുടെ ധീരമായ നേതൃത്വമായിരുന്നുവെന്നത് എത്രപേര്‍ക്കറിയാം! അറബ് ശൈഖുമാര്‍ അധികാര സോപാനങ്ങളില്‍ നിശബ്ദരായി കണ്ണടച്ചിരുന്ന കാലത്താണവര്‍ ആ സാഹസത്തിന് ഖുദ്‌സ്  പ്രവര്‍ത്തകരോടൊപ്പം ഇറങ്ങിപ്പുറപ്പെട്ടത്. ചേതോഹരമായ ആ യാത്ര റിഡ്‌ലിയുടെ സംവിധാന മികവില്‍ ‘ടു ഗസ്സ വിത്ത് ലൗ’ എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്. 2009 ലണ്ടന്‍ ഫിലിം ഫെസ്‌ററിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള നോമിനേഷനില്‍ അത് ഇടം പിടിച്ചിരുന്നു. ഇസ്രയേല്‍ ഭീകരതയാല്‍ എട്ട് രക്തസാക്ഷികളെ സമര്‍പ്പിച്ച തുര്‍ക്കിയില്‍ നിന്നുള്ള ഫ്രീഡം ഫ്‌ളോട്ടിലയും കേരളത്തില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്ത ഏഷ്യ ടു ഗസ്സ കാരവാന്‍ അടക്കം വിവിധ സഹായ യാത്രാ സംഘങ്ങളുടെ പുറപ്പാടുകളുടെ പ്രചോദനം ആ യാത്രയായിരുന്നു. അങ്ങിനെ, ഗസ്സക്കുമേല്‍ ഇസ്രയേലിന്റെ ഉപരോധം ദുര്‍ബലമാക്കിയതിന്റെ ചരിത്രപരമായ തുടക്കമായിത്തീര്‍ന്നു അവരുടെ ധീരമായ ഇടപടല്‍.  

ഗ്രാന്റ് പിരമിഡ് ഹോട്ടലിന്റെ റിസപ്ഷനില്‍ രാവിലെയും വൈകുന്നേരത്തേയും ഇരുത്തം ഗസ്സയെ ഓര്‍മപ്പെടുത്തികൊണ്ടേയിരിക്കും. ആ സമയങ്ങളില്‍ ഗസ്സയിലേക്ക് പുറപ്പെടുന്നതോ തിരിച്ചുവന്നതോ ആയ സഹായ സംഘങ്ങളുടെ ബഹളത്തിന് നാം സാക്ഷികളാകും. ഏത് സംഘത്തോടും ഗസ്സയിലേക്ക് പോകാന്‍ വന്ന ഇന്ത്യക്കാരാണന്ന് പരിചയപ്പെടുത്തുന്നതോടെ നാം അവരുടെ ഉറ്റവരായിത്തീരും. സ്‌നേഹം കൊണ്ട് കെട്ടിപ്പിടിക്കും. അഹ്ലദാത്തോടെ സ്ത്രീകള്‍ അടുത്തുവന്ന് സംസാരിക്കും. അപരിചിതത്വം അലിഞ്ഞലിഞ്ഞില്ലാതാകും. ദീര്‍ഘകാല വേര്‍പ്പാടിനുശേഷം ആക്‌സിമകമായി കണ്ടുമുട്ടിയ സാഹോദര്യത്തിന്റെ ആനന്ദം ഉയിര്‍കൊള്ളുന്നത് അനുഭവിക്കാനാകും. പോകുന്നവരുടെ മുഖങ്ങള്‍ക്ക് ആകാംഷയുടെ ഛായയാണങ്കില്‍ തിരിച്ചുവരുന്നത് അഹ്ലാദത്തിന്റെ കഫിയകള്‍ അണിഞ്ഞാണ്. സഹതാപത്തിന്റേയോ സങ്കടത്തിന്റേയോ ഒരു പൊട്ട് പോലും ആരിലും കാണുന്നില്ലായെന്നത് വിസ്മയകരമാണ്.  യുദ്ധവും ഉപരോധവും ദുരന്തം നിറച്ച ആ പോരാട്ട ഭൂമി എന്ത് ദിവ്യാഔഷധം കൊണ്ടാണ് സന്ദര്‍ശകരുടെ ഹൃദയങ്ങളെ അഹ്ലാദഭരിതമാക്കുന്നത്? ഗസ്സയിലേക്കെത്തുന്നതിനു മുന്‍പേ അതിലേക്കുള്ള ഉത്തരസൂചിക യൂറോപ്യന്‍ സംഘത്തില്‍ വന്ന വൃദ്ധനായ ഫലസ്തീനി പകര്‍ന്നുതന്നു. അതിനെ ഇങ്ങനെ ചുരുക്കി വായിക്കാം.

‘ദേശമെന്നത് ഭൂതവും ജീവിതവും സംസ്‌കാരവും ആദര്‍ശവും കുടിപ്പകകളും പ്രണയവും തുടങ്ങി അനേകായിരം വേരുകള്‍ ആഴ്ന്നിറങ്ങിയ മണ്ണിന്റെ പേരാണ്. ദേശത്തിന് അനേകായിരം അര്‍ഥമുണ്ട്, ഭാവങ്ങളും. നഷ്ടപ്പെടുന്നതുവരെ നമുക്കത് മനസ്സിലാകില്ല. ആട്ടിയോടിക്കപ്പെട്ടവന്റെ നൊമ്പരം പ്രവാസിയുടേതില്‍ നിന്ന് ഏറെ വിഭിന്നമാണ്. പ്രവാസിക്ക് തന്നെ നാട് സ്വന്തമാണ്. തിരിച്ചുവരാമെന്ന് പ്രത്യാശയുണ്ട്. അഭയാര്‍ഥിയെന്നത് പ്രത്യാശ നശിച്ചവന്റെ, ഊരും പേരും നഷ്ടമായവന്റെ വിളിപ്പേരാണ്. ജീവകോശങ്ങള്‍ കിളിര്‍ക്കുന്നത് ദേശത്തിന്റെ വേരുകളില്‍ നിന്നാണ്. അവ നമ്മെ വിളിക്കുന്നത് ബാല്യകാല ഓര്‍മകളിലേക്കല്ല നൂറ്റാണ്ടുകളോളം ചെന്ന് നില്‍ക്കുന്ന ജൈവ ബന്ധങ്ങളിലേക്കാണ്. എന്റെ മണ്ണ് തിരിച്ചുകിട്ടില്ലെന്നറിയുന്നതോടെ ജൈവകോശങ്ങളും മണ്ണും തമ്മില്‍ ചേര്‍ന്ന മുഴുവന്‍ വേരുകളും പൊട്ടി രക്തം കിനിഞ്ഞുകൊണ്ടിരിക്കും; ഒരിക്കലും ഉണങ്ങാതെ. നമ്മുടെ ആയുസ്സുകൊണ്ട് തീരുന്നതല്ല ആ വേദന. അത് നമ്മുടെ മക്കളിലേക്ക്.. പിന്നെ അടുത്ത തലമുറകളിലേക്ക് കൈമാറികൊണ്ടിരിക്കും. ഇസ്രയേല്‍ അധിനിവേശത്തില്‍ നഷ്ടപ്പെട്ടത് ഭൂമി മാത്രമായിരുന്നില്ല. ഞങ്ങളുടെ പിതാക്കളേയും പിതാമഹന്‍മാരേയും മക്കളേയും പേരക്കുട്ടികളേയുമാണ്. ഖുദ്‌സിന്റെ പുലരി കണികണ്ടുണരുന്ന ബാല്യം ഫലസ്തീനികള്‍ക്ക് തിരിച്ചുവരുമെന്ന് ഗസ്സ ബോധ്യപ്പെടുത്തിയതിന്റെ അഹ്ലാദമാണ് വൃദ്ധരും കുട്ടികളും യുവാക്കളും യുവതികളുമെല്ലാം ചേര്‍ന്ന ആ സംഘം പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

ഒരു നൂറ്റാണ്ടിനടുത്തായി നിരാശ ബാധിച്ച ജനതക്ക് പ്രത്യാശയുടെ വിശുദ്ധ മുനമ്പാണ് ഗസ്സയെന്ന് ഓരോ സംഘങ്ങളുടെ ആഹ്ലാദ പ്രകടനങ്ങളും ഞങ്ങളെ ബോധ്യപ്പെടുത്തികൊണ്ടേയിരുന്നു. അവരുടെ സ്വപ്നങ്ങളെയാണ് ഗസ്സ രക്തം നല്‍കി നട്ടുവളര്‍ത്തുന്നത്. അവരുടെ പ്രത്യാശയെയാണ് ശഹാദത്തുകൊണ്ടവര്‍ സംരക്ഷിക്കുന്നത്. ഞാന്‍ ഗസ്സയിലെത്തിയതോടെ എനിക്ക് ബോധ്യമായിരിക്കുന്നു ഗസ്സ മറ്റൊരു ലോകം തന്നെയാണ്. ശൈഖ് ഇസ്മായില്‍ ഹനിയയുടെ പ്രഭാഷണം ശ്രവിച്ച ശേഷം ഞാന്‍ മനസ്സിലാക്കുന്നു ഖുദ്‌സ് മോചിതമാകുമെന്ന്.’ ഒരു പക്ഷെ എന്റെ ജീവിതകാലത്തുത്തന്നെ ഞാനത് കാണും. ഇറ്റാലിയന്‍ പൗരത്വം ലഭിച്ചിട്ടും  ഖുദ്‌സില്‍ വീണ്ടും ജീവിക്കാനാകുമെന്ന അദ്ദേഹത്തിന്റെ അടങ്ങാത്ത മോഹം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന്, വീണ്ടും സ്വപ്നം നെയ്യാന്‍ കരുത്ത് ലഭിച്ചതിന്റെ സാന്തോഷാധിക്യം ആ മുഖത്ത് തിരതല്ലുകയാണ്. ഇന്നലെ ഈ ഹോട്ടലില്‍ ഖാലിദ് മിശ്അലുണ്ടായിരുന്നുവെന്നും ഞങ്ങള്‍ സംസാരിച്ചുവെന്നും പറഞ്ഞതോടെ എല്ലാവരും ചുറ്റും കൂടി. മിശ്അലിനെ ഒരിക്കലും കാണാത്തവരാണവര്‍. ഹമാസുമായി സംഘടനാ ബന്ധമില്ലാത്തവരായിട്ടും നേതൃത്വത്തോട് അനുരാഗാത്മകമായ ബന്ധം ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്നതിന്റെ എല്ലാ ആവേശവും സിരകളിലേക്ക് പകര്‍ത്തിത്തന്നു അവര്‍.
 
സാമൂഹിക ഉന്‍മൂലനത്തിന്(sociocide) വിധിക്കപ്പെട്ട് വേരറ്റുപോയവന്റെ പുത്തന്‍ പ്രത്യാശയായ ഗസ്സ കാണാതെ തിരിച്ചുപോരുന്നതിന്റെ നഷ്ടം ഉള്‍കൊള്ളാനാകാതെ, പ്രാര്‍ഥനാഭാവത്തോടെ ഇരിക്കുന്നിടത്തേക്ക് അയ്മന്‍ വന്നു പറഞ്ഞു. അല്‍ഹംദുലില്ലാഹ്… നിങ്ങള്‍ക്കുള്ള പെര്‍മിഷന്‍ ശരിയായിരിക്കുന്നു. പറഞ്ഞറിയിക്കാനാകാത്ത ആനന്ദതിരേകത്താല്‍ അയ്മനെ ഗാഢാലിംഗനം ചെയ്ത് ആഹ്ലാദത്തോടെ ഞങ്ങള്‍ ഖുദ്‌സ് ഓഫീസിലേക്ക് യാത്രത്തിരിച്ചു.

യാത്രാവിവരണം – ഭാഗം 2

Facebook Comments
പി ഐ നൗഷാദ്

പി ഐ നൗഷാദ്

Related Posts

Travel

കശ്മീരികള്‍ ഇസ്‌ലാമിനെ ആഘോഷിക്കുകയാണ്!

by മുഹമ്മദ് ശാക്കിര്‍ മണിയറ
22/04/2022
Travel

ഹിറയും സൗറും നേരിൽ കണ്ട ഓർമകളിലൂടെ

by അബ്ദുല്‍ അസീസ് അൻസാരി പൊന്മുണ്ടം
13/03/2021
Travel

സഞ്ചാര സാഹിത്യം തുറക്കുന്ന വൈജ്ഞാനിക സാധ്യതകള്‍

by സബാഹ് ആലുവ
10/12/2020
Travel

എന്തുകൊണ്ട് സഞ്ചാര സാഹിത്യം

by ഡോ. ഈനാസ് മഹ്‌റൂസ് പോപ്‌സ്
09/11/2020
Travel

ജഹൻ പനഹ്: ലോകത്തിൻറെ അഭയകേന്ദ്രമായി അറിയപ്പെട്ട ഡൽഹി നഗരം

by സബാഹ് ആലുവ
09/09/2020

Don't miss it

Columns

ദൈവദൂതന്‍

11/08/2015
Youth

സ്വഭാവമാണ് വ്യക്തിത്വം

29/06/2021
Interview

മനസ്സ് തുറന്ന് ആദ്യ അറബ് വനിത ബഹിരാകാശ യാത്രിക നൂറ അല്‍ മത്‌റൂഷി

20/10/2021
spain.jpg
History

അന്തസ്സിന്റെ വഴി ഇതല്ല!

05/11/2012
Hadith Padanam

തള്ളിമറിക്കലുകള്‍ക്കെതിരെ പ്രവാചക വചനങ്ങള്‍

03/06/2021
Quran

സൂറ: യൂസുഫിന്റെ വേറിട്ട ചിത്രീകരണം

28/02/2022
Views

അങ്ങാടിയിലിറങ്ങാത്ത പണ്ഡിതന്‍മാര്‍

16/04/2014
Personality

വീടെന്ന വിദ്യാലയം

03/01/2020

Recent Post

ഞങ്ങളെ അടച്ചുപൂട്ടാനാണ് വിദേശ ഫണ്ട് ആരോപണമെന്ന് അള്‍ട്ട് ന്യൂസ്

04/07/2022

ലഷ്‌കറെ ഭീകരന്റെ ബി.ജെ.പി ബന്ധം; ചര്‍ച്ചയാക്കാതെ ദേശീയ മാധ്യമങ്ങള്‍

04/07/2022

വഫിയ്യ കോഴ്‌സിലെ പെണ്‍കുട്ടികളുടെ വിവാഹം; സമസ്തയും സി.ഐ.സിയും തമ്മിലുള്ള ഭിന്നതക്ക് പരിഹാരം

04/07/2022

മുസ്‌ലിംകള്‍ ഈദ് ദിനത്തില്‍ പശുവിനെ ബലിയറുക്കരുതെന്ന് ബദ്‌റുദ്ധീന്‍ അജ്മല്‍ എം.പി

04/07/2022

മാനസികാരോഗ്യമുള്ളവരുടെ ലക്ഷണങ്ങൾ

03/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കഴിഞ്ഞാഴ്ച രണ്ട് അഭ്യൂഹങ്ങൾ പ്രചരിക്കുകയുണ്ടായി. ആ അഭ്യൂഹങ്ങൾ ശരിയാകാനും സാധ്യതയുണ്ട്. ഒരു പക്ഷെ അത് പ്രതികരണം എന്താവും എന്നറിയാനുള്ള ടെസ്റ്റ് ഡോസാവാം. അല്ലെങ്കിൽ ഒരു രാഷ്ട്രീയ തീരുമാനത്തിലേക്കുള്ള ആദ്യ ചുവട് വെപ്പാവാം....Read More data-src=
  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!