Saturday, December 2, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editorial Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editorial Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home shariah

മരണവിചാരം നല്‍കുന്ന പ്രചോദനങ്ങള്‍

ഇബ്‌റാഹിം ശംനാട് by ഇബ്‌റാഹിം ശംനാട്
16/08/2023
in shariah, Tharbiyya
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഇംഗ്ളീഷില്‍ സാധാരണ ഉപയോഗിക്കാറുള്ള പദമാണ് ‘മോട്ടിവേഷന്‍’. മോട്ടിവും ആക്ഷനും ചേര്‍ന്നുള്ള പദമാണത്. പ്രവര്‍ത്തനനിരതമാവാന്‍ പ്രേരിപ്പിക്കലാണ്, മോട്ടിവേഷന്‍, കൊണ്ട് അര്‍ത്ഥമാക്കുന്നത്. പഠന കാര്യത്തില്‍ പിന്നിലായതിനാല്‍, പ്രൈമറി സ്കൂളില്‍ നിന്നും ബഹിഷ്കൃതനായ തോമസ് ആള്‍വ എഡിസന്‍ തന്‍റെ അമ്മയുടെ പ്രചോദനത്താല്‍ ഉന്നത ശാസ്ത്രജ്ഞനായതും, കാഴ്ചയില്ലാതിരുന്നിട്ടും ഹെലന്‍ കെല്ലര്‍, അവരുടെ അധ്യാപിക Anne Sullivan, പ്രേരണയാല്‍ വിശ്വസാഹിത്യകാരിയായതും പ്രചോദനത്തിന്‍റെ മികച്ച മാതൃകകളാണ്.

പ്രചോദനത്തിലൂടെ സംഭവിക്കുന്ന പരിവര്‍ത്തനത്തിന്‍റെ കാര്യം വ്യക്തമാക്കാനാണ് എഡിസന്‍റെയും ഹെലന്‍ കെല്ലറുടേയും ഉദാഹരണങ്ങള്‍ പറഞ്ഞത്. മനുഷ്യനെ അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കാനും ജീവിതത്തെ പരിവര്‍ത്തിപ്പിക്കാനും ഇസ്ലാം നിരവധി പ്രചോദന മാര്‍ഗ്ഗങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ചരിത്ര സംഭവങ്ങള്‍, ഉപമകള്‍, ഉദ്ബോധനങ്ങള്‍ തുടങ്ങിയവ കൂടാതെ മരണവിചാരത്തേയും സല്‍കര്‍മ്മം ചെയ്യാനുള്ള പ്രേരണയാക്കീട്ടുണ്ട്.

You might also like

കുട്ടികളുടെ കൂട്ട് നന്നാവണം

ഫലസ്തീനികളെ മനസിലാക്കാൻ ഖുർആൻ കയ്യിലെടുക്കുന്ന അമേരിക്കന്‍ യുവത 

മരണചിന്ത ഉണര്‍ത്തുന്ന നിരവധി ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളുമുണ്ട് ആ അര്‍ത്ഥത്തിലാണ് വായിക്കേണ്ടത്. ഭീതിപ്പെടുത്തി നിഷ്ക്രിയരാക്കുക എന്നതല്ല അതിന്‍റെ ലക്ഷ്യം. മറിച്ച് ഇഹലോക ജീവിതം തുച്ചമാണെന്നും അതിലുടെ പാരത്രിക ജീവിതത്തിന് ആവശ്യമായ വിഭവങ്ങള്‍ ധൃതിയില്‍ സ്വരൂപിച്ച്കൂട്ടുക എന്നതാണതിന്‍റെ ഉദ്ദേശ്യം. ഖുര്‍ആന്‍ പറയുന്നു: ”നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങള്‍ ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാലും. ( 4:78 )

അതേയവസരം മരണത്തെ ആഗ്രഹിക്കാന്‍ പാടില്ലെന്ന് പ്രവാചകന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ജീവിതം വളരെയധികം ദുസ്സഹമാവുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചോളൂ: ജീവിതം ഉത്തമമാവുന്നേടുത്തോളം എന്നെ നീ ജീവിപ്പിച്ചാലും. ഇനി മരണമാണ് അഭിഗാമ്യമെങ്കില്‍ എന്നെ നീ മരിപ്പിക്കുക.

പൂര്‍വ്വ സൂരികളുടെ നിലപാട്
ഐഹിക ലോകത്ത് ഒരു അപരിചിതനെ പോലെ അല്ലെങ്കില്‍ സഞ്ചാരിയെ പോലെ നീ ജീവിക്കുക എന്ന നബി (സ)യുടെ വചനത്തിന്‍റെ അനുബന്ധമായി പ്രവാചക ശിഷ്യന്‍ അബ്ദുല്ല ബിന്‍ ഉമര്‍ (റ) പറഞ്ഞു: പ്രദോഷമായാല്‍ നീ പ്രഭാതം പ്രതീക്ഷിക്കരുത്. പ്രഭാതമായാല്‍ പ്രദോഷത്തെയും പ്രതീക്ഷിക്കരുത്.

ഉമര്‍ ഇബ്നു അബ്ദുല്‍ അസീസ് മരണത്തേയും അന്ത്യദിനത്തേയും അനുസ്മരിക്കാന്‍ എല്ലാ രാത്രിയിലും പണ്ഡിതന്മാരെ തന്‍റെ ദര്‍ബാറിലേക്ക് ക്ഷണിച്ച് വരുത്തുമായിരുന്നു. മരിച്ചശരീരം തങ്ങളുടെ കണ്‍മുമ്പിലുണ്ടെന്ന വിചാരത്തോടെ അവര്‍ ദു:ഖിതരാവുമായിരുന്നു. ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിയായിരുന്നു മരണത്തെ ഇത്രയധികം ഓര്‍ത്തിരുന്നത്. മരണത്തെ കുറിച്ച് സദാ ഓര്‍മ്മിക്കാന്‍ വീടിന് മുമ്പില്‍ ഖബര്‍ നിര്‍മ്മിക്കുകയും അതില്‍ കിടന്ന്നോക്കുകയും ചെയ്തരുന്നവരുമുണ്ടായിരുന്നു.

പക്ഷിയും പക്ഷിക്കൂടും
രോഗശയ്യയില്‍ കിടക്കവെ, പണ്ഡിതനായിരുന്ന ഞങ്ങളുടെ വന്ദ്യപിതാവ് പറഞ്ഞു: ശരീരത്തേയും ആത്മാവിനേയും പക്ഷിയോടും പക്ഷിക്കൂടിനോടും ഉപമിക്കാം. പക്ഷി ഉപേക്ഷിച്ചപോയ പക്ഷിക്കൂടിന് പ്രസക്തിയില്ലാത്തത് പോലെ, ആത്മാവ് അകന്ന് പോയ ശരീരത്തിനും പ്രസക്തിയൊന്നുമില്ല. അത്കൊണ്ട് മരണത്തെ അധികം ഭയപ്പെടേണ്ട കാര്യമില്ല. ധാരാളം സല്‍കര്‍മ്മങ്ങള്‍ ചെയ്ത് ജീവിതം ധന്യമാക്കുക. നിരവധി ഉപദേശങ്ങള്‍ നല്‍കിയ പിതാവിന്‍റെ അവസാന ഉപദേശമായിരുന്നു ഇത്.

ഭൗതിക മോഹങ്ങളില്‍ നിന്നും മുക്തരായ സച്ചരിതരുടെ ജഡത്തിന് പ്രസക്തിയില്ല. അവരുടെ ആത്മാവ് വിഹായസ്സിലേക്ക് പറന്ന്പോയ സ്വാതന്ത്ര്യമാണ് അനുഭവിക്കുക. ഖുര്‍ആന്‍ പറയുന്നു: ……… വിശുദ്ധരായിരിക്കെ മലക്കുകള്‍ മരിപ്പിക്കുന്നവരാണവര്‍. മലക്കുകള്‍ അവരോട് പറയും: ”നിങ്ങള്‍ക്കു ശാന്തി! നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്‍റെ പ്രതിഫലമാണിത്. ( 16:32 ). പ്രവാചകന്‍ പറഞ്ഞു: വെണ്ണയില്‍ നിന്നും നൂല് എടുക്കുന്ന ലാഘവത്തോടെയായിരിക്കും മലക്കുകള്‍ അവരുടെ ആത്മാവിനെ പിടികൂടുക.

നിങ്ങള്‍ എന്താണൊ ചിന്തിക്കുന്നത് അത് നിങ്ങളെ പൊടുന്നനെ പിടികൂടും എന്ന് പറഞ്ഞ് മരണത്തെ ഓര്‍ക്കേണ്ടതില്ല എന്ന് പറയുന്ന ചില മന:ശ്ശാസ്ത്രഞ്ജന്മാരെ കാണാം. അങ്ങനെ ചിന്തിച്ച് മരണപ്പെടുകയാണെങ്കില്‍ ആ മരണം തനിക്ക് ഗുണകരമാണെന്ന് വിശ്വസിക്കാന്‍ സത്യവിശ്വാസികള്‍ മടിക്കേണ്ടതില്ല. കാരണം അല്ലാഹുവിനെ കണ്ടുമുട്ടാനുള്ള ആഗ്രഹത്തിലാണ് അവര്‍ യാത്രയാവുന്നത്.

മരണചിന്തയുടെ സല്‍ഫലങ്ങള്‍
ജീവിതം, മരണം എന്നിവയുടെ ഉദ്ദേശ്യം ഖുര്‍ആന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണ് മരണവും ജീവിതവും സൃഷ്ടിച്ചത്. (67:2) പരീക്ഷയില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ സദാ പരീക്ഷയെ കുറിച്ച് ഓര്‍ത്ത് കര്‍മ്മനരിതരാകുന്നത് പോലെ മരണചിന്തയും നമ്മെ കര്‍മ്മോല്‍സുകരാക്കുകയാണ് ചെയ്യേണ്ടത്. ആകസ്മികമായി മരണത്തെ അഭിമുഖീകരിക്കുന്നതിന് പകരം അതിന് വേണ്ടി തയ്യാറെടുക്കാനും കൂടുതല്‍ സല്‍കര്‍മ്മങ്ങളനുഷ്ടിക്കാനും മരണചിന്ത സഹായിക്കുന്നു.

അബുഅലി അദ്ദഖാഖ് നൈസാപൂരിയെ ഉദ്ധരിച്ച് ഇമാം ഖുര്‍തുബി പറയുന്നു:
ധാരാളമായി മരണത്തെ ഓര്‍ക്കുന്നവര്‍ മൂന്ന് കാര്യങ്ങളാല്‍ ആദരിക്കപ്പെടും: അവരുടെ പാശ്ചാതാപം സ്വീകരിക്കപ്പെടും, അവര്‍ക്ക് ആരാധനയില്‍ ഉന്മേശം ഉണ്ടാവും, അവര്‍ ജീവിതത്തില്‍ സംതൃപ്തി കൈവരിക്കും. മരണചിന്ത ഇല്ലാത്തവര്‍ മൂന്ന് കാര്യങ്ങളാല്‍ ശിക്ഷിക്കപ്പെടുന്നതാണ്. അവരുടെ പാശ്ചാതാപം സ്വീകരിക്കുകയില്ല. അവര്‍ക്ക് ഇബാദത്തില്‍ ആലസ്യം ബാധിക്കും, അസംതൃപ്തിയായിരിക്കും അവരുടെ ജീവിതം.

മരണത്തെ കുറിച്ച് ധാരാളമായി ഓര്‍ക്കുക. കാരണം അത് അപ്രതീക്ഷിതവും പെടുന്നനെയാണ് നമ്മുടെ ജീവനെ അപഹരിച്ച് കളയുന്നത്. ഉത്തരവാദിത്വമുള്ള ജീവിതം നയിക്കാന്‍ മരണചിന്ത പ്രാപ്തമാക്കുന്നു. അത് ഈ ജീവിതത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ഓര്‍ക്കാനും അതില്‍ നിന്ന് അശ്രദ്ധനാവാതിരിക്കുവാനും നമ്മെ സഹായിക്കുന്നു. ഒരു പണ്ഡിതന്‍ ഒരാളോട് ചോദിച്ചു: താങ്കള്‍ സ്വര്‍ഗ്ഗത്തെ ഇഷ്ടപ്പെടുന്നുണ്ടോ?
തീര്‍ച്ചയായും അതെ എന്ന് അയാള്‍ പ്രതിവചിച്ചു.
പണ്ഡിതന്‍: നീ സ്വര്‍ഗ്ഗം ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മരണത്തെ ഇഷ്ടപ്പെടുക. കാരണം മരണം പ്രാപിക്കാതെ നിനക്ക് സ്വര്‍ഗ്ഗം കാണാന്‍ സാധ്യമല്ല.

പാരത്രിക ജീവിതത്തെ കുറിച്ച് നിരന്തരമായി ആലോചിക്കാനും അവിടെ വിളവെടുക്കാനുമാണ് മരണചിന്ത പ്രേരിപ്പിക്കേണ്ടത്. മരണത്തെ ധാരാളമായി ഓര്‍ക്കുന്നവര്‍ അസൂയ, സുഖലോലുപത, ആര്‍ത്തുല്ലസിക്കല്‍ തുടങ്ങിയ ചാപല്യങ്ങളില്‍ നിന്നും മുക്തരാവണം. നിങ്ങളില്‍ ഒരാള്‍ക്ക് മരണം ആസന്നമാവുകയും അയാളുടെ കൈയ്യില്‍ വൃക്ഷതൈ ഉണ്ടെങ്കില്‍, അയാള്‍ അത് നട്ട്കൊള്ളട്ടെ എന്നാണ് പ്രവാചാകാധ്യാപനം.

കര്‍മ്മനിരതരാവുന്നവര്‍ പലപ്പോഴും മരിക്കുന്നതും അതേ കര്‍മ്മമനുഷ്ടിച്ചുകൊണ്ടായിരുക്കുന്നതും യാദൃശ്ചികമല്ല. അധ്യാപനത്തില്‍ ആത്മഉല്‍ക്കര്‍ഷം കണ്ടത്തെുന്നവര്‍, അധ്യാപനവൃത്തി ചെയ്തുകൊണ്ടിരിക്കെ മരണപ്പെടുന്നു.

കൂടുതൽ വായനക്ക്‌ 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Facebook Comments
Post Views: 1,154
ഇബ്‌റാഹിം ശംനാട്

ഇബ്‌റാഹിം ശംനാട്

പത്രപ്രവര്‍ത്തകനും എഴുത്തുകാരനും. 1960 ല്‍ കാസര്‍കോഡ് ജില്ലയില്‍ ചെംനാട് ജനിച്ചു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ് ബി.എം.ഖദീജബി. പ്രാഥമിക വിദ്യാഭ്യാസാനന്തരം ശാന്തപുരം അല്‍ ജാമിഅ, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ് എന്നിവിടങ്ങളില്‍ തുടര്‍ പഠനം. അറബി, ഇസ്ലാമിക് പഠനത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം. ഇഗ്നൊയില്‍ നിന്ന് പി.ജി.ഡിപ്ളോമ ഇന്‍ ജര്‍ണലിസം. ഇസ്ലാമിക് ഡവലപ്മെന്‍്റെ ബാങ്ക് സംഘടിപ്പിച്ച കമ്മ്യുണിറ്റി ഡവലപ്മെന്‍്റെ് വര്‍ക്കഷോപ്പ്, ടോസ്റ്റ്മാസ്റ്റേര്‍സ് ഇന്‍്റെര്‍നാഷണല്‍ ജിദ്ദ ചാപ്റ്ററില്‍ നിന്ന് പ്രസംഗ പരിശീലനം, വിവിധ മന:ശ്ശാസ്ത്ര വിഷയങ്ങളില്‍ പരിശീനം. 1986 മുതല്‍ 1990 വരെ കുവൈറ്റ് യുനിവേര്‍സിറ്റിയില്‍ വിവിധ വകുപ്പുകളില്‍ ജോലി, അഞ്ച് വര്‍ഷം സീമെന്‍സ് സൗദി അറേബ്യയിലും കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ദബ്ബാഗ് ഗ്രൂപ്പിലും ജോലിചെയ്തുവരുന്നു. ഗള്‍ഫ് മാധ്യമം ആരംഭിച്ചത് മുതല്‍ ജിദ്ദ ലേഖകന്‍. പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, എന്ത്കൊണ്ട് ഇസ്ലാം, സന്തോഷം ലഭിക്കാന്‍ മുപ്പത് മാര്‍ഗങ്ങള്‍ എന്നിവ വിവര്‍ത്തന കൃതികള്‍. പ്രവാസികളുടെ മാര്‍ഗദര്‍ശി എന്ന സ്വതന്ത്ര രചനയും പ്രസിദ്ധീകൃതമായി. ഗള്‍ഫ് മാധ്യമം, പ്രബോധനം വാരിക, മലര്‍വാടി, ആരാമം, ശബാബ്, ചന്ദ്രിക തുടങ്ങിയ ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. www.islamonlive.in എന്ന വെബ്പോര്‍ട്ടലിലും എഴുതിവരുന്നു. ദബ്ബാഗ് ഗ്രൂപ്പ് കമ്പനി ലോങ്ങ് സര്‍വീസ് അവാര്‍ഡ്, കുവൈത്തില്‍ നിന്ന് സി.എം.സ്റ്റീഫന്‍ അവാര്‍ഡ്, തനിമ സാംസ്കാരിക വേദി അവാര്‍ഡ്, ഹാമിദലി ഷംനാട് .െക.എം.സി.സി. അവാര്‍ഡ് എന്നീ പുരഷ്കാരങ്ങളും ലഭിച്ചു. കുവൈത്ത്, ഇറാഖ്,ജോര്‍ദാന്‍, സൗദി അറേബ്യ, യു.എ.ഇ, ബഹറൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. തനിമ സാംസ്കാരിക വേദി, ജിദ്ദ, സെന്‍്റെര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍്റെ് ഗൈഡന്‍സ് ഇന്ത്യ, ജിദ്ദ ഇന്ത്യ മീഡിയ ഫോറം, ഗുഡ്വില്‍ ഗ്ളോബല്‍ ഇനിഷേറ്റിവ്, ജിദ്ദ, സൗഹൃദ വിചാര വേദി, ജിദ്ദയിലെ ചെംനാട് മഹല്ല് കമ്മിറ്റി, ശാന്തപുരം അലൂംനി, ആലിയ വെല്‍ഫയര്‍ ഫോറം എന്നിവയില്‍ സജീവ സാനിധ്യം. സൗജ നൂറുദ്ദീന്‍ സഹധര്‍മ്മിണി. ഹുദ ഇബ്റാഹീം, ഇമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍ എന്നിവര്‍ മക്കള്‍. മരുമക്കള്‍ കെ.എം.അബ്ദുല്‍ മജീദ്, അബ്ദുല്‍ നാഫി മാട്ടില്‍. വിലാസം: ഹിറ മന്‍സില്‍, മണല്‍, പി.ഒ.ചെംനാട്, കാസര്‍കോഡ് മൊബൈല്‍: 00966 50 25 180 18

Related Posts

Tharbiyya

കുട്ടികളുടെ കൂട്ട് നന്നാവണം

29/11/2023
Faith

ഫലസ്തീനികളെ മനസിലാക്കാൻ ഖുർആൻ കയ്യിലെടുക്കുന്ന അമേരിക്കന്‍ യുവത 

27/11/2023
Quran

സയ്യിദ് ഖുത്വുബ് വായിച്ചതു പോലെ സൂറതുൽ ബുറൂജ് വായിച്ചു നോക്കണം

27/11/2023

Recent Post

  • ഗസ്സയില്‍ നിന്നുള്ള ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍
    By webdesk
  • വെടിനിര്‍ത്തല്‍ നീട്ടിയില്ല; യുദ്ധം പുന:രാരംഭിച്ച് ഇസ്രായേല്‍
    By webdesk
  • ഡിസംബര്‍ ഒന്ന്: വിവര്‍ത്തന ഭീകരതയുടെ ഇരുപത്തിയാറാണ്ട്
    By കെ. നജാത്തുല്ല
  • ഈ ഇസ്രായേലിന് മിഡിൽ ഈസ്റ്റിൽ നിലനിൽക്കാനാവില്ല
    By മര്‍വാന്‍ ബിശാറ
  • ആഇദുന്‍ ഇലാ ഹൈഫ; വേര്‍പാടിന്റെ കഥ പറയുന്ന ഫലസ്തീനിയന്‍ നോവല്‍
    By സല്‍മാന്‍ കൂടല്ലൂര്‍

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editorial Desk Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Palestine Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editorial Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!