Monday, March 1, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home shariah Tharbiyya

ഹൃദയത്തിന് അന്ധത ബാധിക്കാതിരിക്കാന്‍

by
20/11/2013
in Tharbiyya
beads.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

വിശുദ്ധ ഖുര്‍ആനില്‍ എനിക്ക് ഏറ്റവും പ്രിയങ്കരമായ സൂക്തമാണ് അല്‍ ബഖറയിലെ 152 ാം സൂക്തം. കരുണാവാരിധിയായ നാഥന്‍ പറയുന്നത് കാണുക : ‘അതിനാല്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുക. ഞാന്‍ നിങ്ങളെയും ഓര്‍ക്കാം. എന്നോടു നന്ദി കാണിക്കുക. നന്ദികേട് കാണിക്കരുത്’. നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുമ്പോള്‍ സര്‍വലോക സൃഷ്ടാവും പരിപാലകനുമായ അല്ലാഹു നിങ്ങളെയും ഓര്‍ക്കുന്നു! അതിനേക്കാള്‍ ആഹ്ലാദകരവും ആനന്ദദായകവുമായ മറ്റെന്താണ് നിങ്ങള്‍ക്ക് നേടാനുള്ളത്? ഇതേ ആശയം പ്രകാശിപ്പിക്കുന്ന നിരവധി പ്രവാചക വചനങ്ങളും കാണാം : ‘എന്റെ അടിമ എന്നെകുറിച്ച് കരുതുന്നത് പോലെയാണ് ഞാന്‍. അവന്‍ എന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവനോടൊപ്പമുണ്ട്. അവന്‍ എന്നെ സ്മരിക്കുമ്പോള്‍ ഞാന്‍ അവനെയും സ്മരിക്കുന്നു. ഒരു സഭയില്‍ അവനെന്നെ സ്മരിച്ചാല്‍ അതിനേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു സഭയില്‍ ഞാനവനെ സ്മരിക്കും. അവന്‍ എന്നോട് ഒരു ചാണ്‍ അടുത്താല്‍ ഒരു മുഴം ഞാന്‍ അവനിലേക്ക് അടുക്കും. അവന്‍ ഒരു മുഴം എന്നിലേക്ക് അടുത്താല്‍ ഒരു മാറ് ഞാന്‍ അവനിലേക്ക് അടുക്കും. എന്റെ അടിമ എന്നിലേക്ക് നടന്ന് വരികയാണെങ്കില്‍ ഞാന്‍ അവനിലേക്ക് ഓടി ചെല്ലും'(ബുഖാരി, മുസ്‌ലിം)

നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ ഓര്‍ക്കുകയും ആകാശ ഭൂമികളുടെ സൃഷ്ടിയെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നവരെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ‘നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുന്നവരാണവര്‍, ആകാശഭൂമികളുടെ സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നവരും. അവര്‍ സ്വയം പറയും: ‘ഞങ്ങളുടെ നാഥാ! നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ നരകത്തീയില്‍നിന്ന് കാത്തുരക്ഷിക്കേണമേ’ (ആലുഇംറാന്‍ 191). ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും ദൈവിക സ്മരണയില്‍ കഴിയുന്ന ഇക്കൂട്ടരാണ് യഥാര്‍ഥ ബുദ്ധിമാന്മാരും വിവേകമതികളും. അല്ലാഹുവിലേക്കുള്ള വാതായനങ്ങള്‍ നമുക്ക് മുമ്പില്‍ സദാ തുറന്നു തന്നെ കിടക്കുകയാണ്. അല്ലാഹു നമ്മെ അത്യധികം സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് കൊണ്ടാണ് അവനെ നിരന്തരം ഓര്‍ക്കണമെന്ന് അവന്‍ തന്നെ നമ്മോട് നിരന്തരം ആവശ്യപ്പെടുന്നത്. അല്ലാഹുവിലേക്കുള്ള മാര്‍ഗം കണ്ടെത്തുകയും അതിലൂടെ മുന്നേറാന്‍ നാം തയ്യാറാകുകയുമാണ് വേണ്ടത്.
അല്ലാഹുവിനെ നാം സ്മരിക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന് അല്ലാഹു തന്നെ വിശദീകരിക്കുന്നുണ്ട് : ‘നിങ്ങള്‍ക്ക് നേര്‍മാര്‍ഗം കാണിച്ചു തന്ന നാഥനെ നിങ്ങള്‍ ഓര്‍ക്കുക’ (അല്‍ ബറഖ 198). ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുക. കാലത്തും വൈകുന്നേരവും അവനെ കീര്‍ത്തിക്കുക’ (അല്‍ അഹ്‌സാബ് 41-42). ‘അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്’ (അല്‍ അഹ്‌സാബ് 35). ദൈവിക സ്മരണ നിലനിര്‍ത്തേണ്ടതിനെ കുറിച്ച് പ്രവാചകനും നമ്മെ ഉണര്‍ത്തുന്നു : ‘അടിമയുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുന്നതിന് ദൈവിക സ്മരണയോളം പോന്ന മറ്റൊരു കര്‍മ്മവുമില്ല’ (ഇമാം മാലിക്). മറ്റൊരു പ്രവാചക വചനത്തില്‍ ഇങ്ങനെ കാണാം : ‘സ്വര്‍ഗത്തിലെ ഫലങ്ങള്‍ ആസ്വദിക്കണമെന്നാഗ്രഹിക്കുന്നവര്‍ ദൈവസ്മരണ നിലനിര്‍ത്തട്ടെ’ (തിര്‍മിദി). അല്ലാഹു വ്യക്തമാക്കുന്നു : ‘നിശ്ചയമായും ദൈവസ്മരണയാണ് ഏറ്റവും മഹത്തരം’ (അന്‍കബൂത്ത് 45). വിശ്വാസികള്‍ക്ക് ഋജുവായ പാത കാണിച്ചു തന്നത് അല്ലാഹുവാണ് എന്നതിനാല്‍ അവനെ സ്മരിക്കാതിരിക്കാന്‍ നമുക്ക് ന്യായങ്ങളില്ല. നമ്മുടെ ആത്യന്തിക അഭിലാഷമായ സ്വര്‍ഗം കരസ്ഥമാക്കാനും അല്ലാഹുവിന്റെ പാപമോചനം കരഗതമാക്കാനും അതത്രെ ഏറ്റവും അനിവാര്യം.
ദൈവിക സ്മരണയിലൂടെ നിങ്ങളുടെ ഹൃദയശുദ്ധീകരണമാണ് നടക്കുന്നത്. ഹൃദയം വിശുദ്ധമാകുമ്പോള്‍ മാത്രമേ നമുക്ക് യഥാര്‍ഥ വിജയം കരസ്ഥമാക്കാനും സാധിക്കൂ. മനുഷ്യന്റെ ചലനങ്ങളെയും അനക്കങ്ങളെയും ആഗ്രഹാഭിലാഷങ്ങളെയും നിയന്ത്രിക്കുന്ന മനസ് ശുദ്ധീകരിക്കപ്പെടുമ്പോഴാണ് നമ്മുടെ കര്‍മ്മങ്ങള്‍ മികവുറ്റതാകുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഇത് വ്യക്തമാക്കുന്നുണ്ട് : ‘ സമ്പത്തും സന്താനങ്ങളും ഒട്ടും ഉപകരിക്കാത്ത ദിനമാണത്. കുറ്റമറ്റ മനസുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ’ (അശ്ശുഅറാഅ് 88-89). മറ്റൊരു പ്രവാചക വചനത്തില്‍ ഇത് കൂടുതല്‍ വ്യക്തമായി പറഞ്ഞു തരുന്നുണ്ട് : ‘നിങ്ങളെന്നെ ശ്രദ്ധിക്കുക, മനുഷ്യ ശരീരത്തിലൊരു മാംസ കഷ്ണമുണ്ട്. അതു ശുദ്ധീകരിക്കപ്പെട്ടാല്‍ അവന്റെ ശരീരം പുര്‍ണമായും ശുദ്ധീകരിക്കപ്പെടുകയും ആരോഗ്യപൂര്‍ണമാകുകയും ചെയ്യും, എന്നാല്‍ അതിനു കേടുപാടുകള്‍ സംഭവിച്ചാലോ, അവന്റെ ശരീരവും മൊത്തത്തില്‍ മോശമായിത്തീരും, അതാണ് ഹൃദയം’ (ബുഖാരി).
ഹൃദയമാണ് മനുഷ്യന്റെ അന്തിമ വിജയത്തില്‍ പ്രധാന പങ്കു വഹിക്കുന്നതെന്നിരിക്കെ തന്നെ ഹൃദയത്തില്‍ നിരന്തരം പൈശാചി പ്രേരണകളുണ്ടായിക്കൊണ്ടിരിക്കുക എന്നത് സ്വാഭാവിക പ്രക്രിയയാണ്. ഹൃദയങ്ങളില്‍ പൈശാചിക പ്രവണതകള്‍ക്ക് മേല്‍ക്കൈ ലഭിക്കുമ്പോഴാണ് അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ തലപൊക്കുന്നത്. സാമ്പത്തികവും രാഷ്രീയവും സാമൂഹികവുമായ സകല മേഖലകളിലും തിന്മക്ക് ആധിപത്യം ലഭിക്കുന്നതും ഇത്തരം പൈശാചിക ചിന്തകള്‍ മനുഷ്യ ഹൃദയത്തില്‍ കുടകൊള്ളുന്നതു കൊണ്ടാണ്. ഹൃദയത്തില്‍ പൈശാചിക പ്രേരണകള്‍ ആധിപത്യം നേടുമ്പോള്‍ ദൈവിക പാന്ഥാവില്‍ നിന്നും മനുഷ്യന്‍ വഴിതെറ്റിപോകുന്നു. വിശുദ്ധ ഖുര്‍ആന്‍ ഈയൊരുവസ്ഥയെ വളരെ സുന്ദരമായി വിവരിച്ചിട്ടുണ്ട്. അവരുടെ കണ്ണുകള്‍ക്ക് അന്ധത ബാധിച്ചതു കൊണ്ടല്ലവര്‍ വഴി പിഴച്ചു പോകുന്നത് മറിച്ച് അവരുടെ ഹൃദയങ്ങള്‍ക്കാണ് അന്ധത ബാധിച്ചിരിക്കുന്നതെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. ‘ സത്യത്തില്‍ അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല, നെഞ്ചകങ്ങളിലെ മനസ്സുകളെയാണ്’ (അല്‍ ഹജ്ജ് 46). അല്ലാഹുവിന്റെ കഠിനമായ ശിക്ഷയിലേക്കാണ് ഈ അന്ധത അവരെ നയിക്കുക. ഹൃദയമാണ് നമ്മുടെ അന്തിമ വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതെങ്കില്‍ ഹൃദയത്തെ ശുദ്ധീകരിക്കാന്‍ നാം ബാധ്യസ്ഥരും അതീവ ജാഗ്രത പാലിക്കേണ്ടതുമാണ്. പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ഇബ്‌നു ഖയ്യിം അദ്ദേഹത്തിന്റെ ‘കിതാബുല്‍ അദ്കാര്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു : ‘ദൈവിക സ്മരണയില്‍ നിന്നും മുക്തമായ ഹൃദയം ജീവനില്ലാത്ത ഹൃദയമാണ്. മരിച്ച ഹൃദയം ചുമക്കുന്ന ശരീരം മണ്ണടിയും മുമ്പ് ഹൃദയം മണ്ണായിട്ടുണ്ടാകും. മരിച്ചു മണ്ണടിഞ്ഞ ഹൃദയവുമായിട്ടാണ് ഇത്തരക്കാര്‍ ജീവിക്കുന്നത്’. ഇബ്‌നു ഖയ്യിമിന്റെ ഈ വാചകങ്ങള്‍ പ്രവാചകന്‍ (സ) യുടെ ഒരു ഹദീസിന്റെ വിശദീകരണമാണ്. പ്രവാചകന്‍ പറയുന്നു : ‘അല്ലാഹുവിനെ സ്മരിക്കുന്നവനും സ്മരിക്കാത്തവനും തമ്മിലുള്ള അന്തരം മരിച്ചവനെയും ജീവിച്ചിരിക്കുന്നവനെയും പോലെയാണ്’ (ബുഖാരി). ഒരു ഖുര്‍ആന്‍ സൂക്തത്തിലേക്കു കൂടി ഈ ഹദീസ് വിരല്‍ ചൂണ്ടുന്നുണ്ട് : ‘അല്ലാഹുവെ മറന്നതിനാല്‍, തങ്ങളെത്തന്നെ മറക്കുന്നവരാക്കി അല്ലാഹു മാറ്റിയ ജനത്തെപ്പോലെ ആകരുത് നിങ്ങള്‍. അവര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍’ (അല്‍ ഹശ്ര്‍ 19).ഹൃദയശുദ്ധീകരണമെന്നാല്‍ ഹൃദയത്തെ സദാ ജീവസുറ്റതാക്കുകയും മരിച്ചു മണ്ണടിഞ്ഞ അവസ്ഥയിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ ശ്രദ്ധിക്കുകയുമാണ്.
ദൈവിക സ്മരണ നിലനിര്‍ത്തേണ്ടതിനെ കുറിച്ച് വിശദീകരിച്ച് പ്രവാചകന്‍ പറയുന്നു : ‘നിങ്ങളുടെ കര്‍മ്മങ്ങളില്‍ ഉത്തമമായതും നിങ്ങളുടെ യജമാനന്റെ അടുക്കല്‍ കൂടുതല്‍ പരിശുദ്ധിയുള്ളതും നിങ്ങളുടെ പദവികളില്‍ അധികം ഉന്നതി നല്‍കുന്നതും സ്വര്‍ണവും വെള്ളിയും ചെലവാക്കുന്നതിനേക്കാളും ശത്രുവുമായി ഏറ്റുമുട്ടി നിങ്ങള്‍ അവരുടേയും അവര്‍ നിങ്ങളുടേയും ഗളഛേദം ചെയ്യുന്നതിനേക്കാളും നല്ലതുമായ ഒരു കാരൃം നിങ്ങളെ ഞാന്‍ അറിയിക്കട്ടെ? അവര്‍ പറഞ്ഞു: അതെ. നബി (സ) പറഞ്ഞു: അത്യുന്നതനായ അല്ലാഹുവിനെ ഓര്‍ക്കുക’ (തിര്‍മുദി). നിങ്ങളുടെ പ്രവര്‍ത്തനങ്ങളും ചിന്തകളും ഓരോ അനക്കങ്ങളും അല്ലാഹുവിനെ കുറിച്ച് ഓര്‍ത്തുകൊണ്ടാവുക. അവന്റെ സ്മരണയാല്‍ നാവും ഹൃദയവും പച്ചപ്പുള്ളതാക്കി മാറ്റുക.

You might also like

അല്ലാഹുവെ കുറിച്ച ഓർമ്മ വദനങ്ങളിലൂടെ ഊഴ്ന്നിറങ്ങട്ടെ

നാം ഓളിച്ചോടുന്ന മരണത്തെക്കുറിച്ച്

ശ്രോതാവ് ബധിരനാവുക എന്ന പാഠം

പൗലോ കൊയ് ലോ യുടെ കഥ നൽകുന്ന ഗുണപാഠങ്ങൾ

വിവ : ജലീസ് കോഡൂര്‍
 

Facebook Comments

Related Posts

Tharbiyya

അല്ലാഹുവെ കുറിച്ച ഓർമ്മ വദനങ്ങളിലൂടെ ഊഴ്ന്നിറങ്ങട്ടെ

by മുഹമ്മദ് ബിന്‍ അബ്ദുല്ലാഹ് അശ്ശാഹി
27/02/2021
Tharbiyya

നാം ഓളിച്ചോടുന്ന മരണത്തെക്കുറിച്ച്

by മുഹമ്മദ് സാബിത്ത് തൗഫീഖ്
23/02/2021
Tharbiyya

ശ്രോതാവ് ബധിരനാവുക എന്ന പാഠം

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
02/02/2021
Tharbiyya

പൗലോ കൊയ് ലോ യുടെ കഥ നൽകുന്ന ഗുണപാഠങ്ങൾ

by ഇബ്‌റാഹിം ശംനാട്
25/01/2021
Tharbiyya

നേതൃത്വം നിർവ്വഹിക്കേണ്ട പത്ത് ധർമ്മങ്ങൾ

by ഇബ്‌റാഹിം ശംനാട്
28/12/2020

Don't miss it

talaq.jpg
Editors Desk

കേവലം മൂന്ന് വാക്കല്ല ത്വലാഖ്

08/12/2016
Views

അപ്പോള്‍ വസ്ത്രം ധരിക്കാനുള്ളതല്ലേ…

14/05/2013
Views

വാഴ്‌വേ മായം

25/11/2014
Onlive Talk

ജനാധിപത്യ ഇന്ത്യയില്‍ ആ ഒരു രുപയ്ക്ക് വലിയ വിലയുണ്ട്..!

31/08/2020
Editors Desk

ഇർബിൽ വിമാനത്താവള ആക്രമണത്തിന് പിന്നിൽ?

19/02/2021
keemiya-saada.jpg
Book Review

ശാശ്വത വിജയത്തിന്റെ രസതന്ത്രം

11/12/2014
split.jpg
Onlive Talk

എന്തു കൊണ്ട് ഇന്ത്യ വിഭജിക്കപ്പെട്ടു?

30/11/2015
Views

സമാധാനദൂതന്‍ നിന്ദിക്കപ്പെടുന്നതിലെ യുക്തി?

22/09/2012

Recent Post

നമസ്‌കാരത്തില്‍ ഭയഭക്തി

01/03/2021

വൈകാരികമായ പക്വത

01/03/2021

കമ്മ്യൂണിസ്റ്റുകാർ ആരോപണങ്ങൾ സ്വയം റദ്ദ് ചെയ്യുന്നു

01/03/2021

എല്ലാ തരം അട്ടിമറിക്കും തുര്‍ക്കി എതിര്: ഉര്‍ദുഗാന്‍

27/02/2021

ഇടിച്ചുനിരപ്പാക്കല്‍ നിര്‍ത്തണമെന്ന് ഇസ്രായേലിനോട് യു.എന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍

27/02/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരനായകരാണ് ആലി മുസലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ. സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ് സന്യാസി കലാപവും ഫക്കീർ കലാപവും മാപ്പിള കലാപവും ബ്രിട്ടീഷ് കോളനിവാഴ്ച്ചയ്ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളാണ്....Read More data-src=
  • ജനങ്ങളിൽ നിന്ന് പാവപ്പെട്ടവരും ആവശ്യക്കാരുമടങ്ങുന്ന അർഹതപ്പെട്ട ആളുകൾക്ക് ഒരു മുസ്‌ലിം തന്റെ സമ്പാദ്യത്തിൽ നിന്ന് നൽകുന്ന വിഹിതമാണ് ഇസ്‌ലാമിക വീക്ഷണ പ്രകാരമുള്ള സകാത്ത്. എന്നാൽ, സകാത്തിനെ അതിന്റെ വിശാലാർത്ഥത്തിൽ ജീവിതത്തിന്റെ സകാത്ത് എന്ന് പറയാവുന്നതാണ്....Read More data-src=
  • മൂന്ന് വർഷത്തിലേറെയുളള ഖത്തർ ഉപരോധത്തിന് 2021 ജനുവരി അഞ്ചിനാണ് അന്ത്യംകുറിക്കപ്പെടുന്നത്. രാജ്യാതിർത്തികൾ തുറന്ന് ഖത്തർ പ്രതിസന്ധി ഇപ്പോൾ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Arshad Thazathethil @arshadthazhathethil
  • സാമ്രാജ്യത്വം എന്നും എവിടെയും അതിൻറെ ഏറ്റവും വലിയ ശത്രുവായി കണ്ടതും കാണുന്നതും ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയുമാണ്. എല്ലാവിധ അധിനിവേശങ്ങളെയും അതിക്രമങ്ങളെയും ചൂഷണങ്ങളെയും ശക്തമായി എതിർക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം. ..Read More data-src=
  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • എല്ലാ സാമ്രാജ്യത്വ അധിനിവേശങ്ങളെയും എന്നും ജമാഅത്ത് എതിർത്തു പോന്നിട്ടുണ്ട്. വിയറ്റ്നാമിലും ഇറാഖിലുമുൾപ്പെടെ അമേരിക്കയും ഹോളണ്ടിലും മറ്റും സോവിയറ്റ് യൂണിയനും തിബത്തിൽ ചൈനയും നടത്തിയ അധിനിവേശങ്ങൾക്കെല്ലാം ജമാഅത്തെ ഇസ്ലാമി എതിരാണ്....Read More data-src=
  • പൗരത്വ നിയമം എന്നത് “ ദേശീയത” യുടെ തലക്കെട്ടിൽ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി ജെ പി എടുത്തു പറഞ്ഞ കാര്യമാണ്. ഒന്നാം ശത്രു എന്നവർ കണക്കാക്കിയ ഒരു ജനതയെ പരമാവധി ഇല്ലാതാക്കാൻ കഴിയുന്ന വഴികൾ സ്വീകരിക്കുക എന്നത് അവരുടെ ആദർശവുമായി ബന്ധപ്പെട്ട കാര്യമാണ്. ...Read More data-src=
  • പൗരത്വ നിയമം സംഘ പരിവാറിന്റെ പഴയ അജണ്ടയാണ്. തക്ക സമയം വരാൻ അവർ കാത്തിരുന്നു എന്ന് മാത്രം. അമിത്ഷാ കേന്ദ്ര മന്ത്രി സഭയിലേക്ക് വന്നത് കേവലം ഒരു മന്ത്രി എന്ന നിലക്കല്ല. സംഘ പരിവാർ അവരുടെ പദ്ധതികൾ നടപ്പാക്കാൻ വേണ്ടി തന്നെ കൊണ്ട് വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി....Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!