Saturday, February 27, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home shariah Tharbiyya

സന്താനങ്ങളെ ഉപദേശിക്കേണ്ട വിധം

islamonlive by islamonlive
27/10/2012
in Tharbiyya
advice.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

വ്യക്തിതലത്തിലും സാമൂഹികപരിസരത്തും നാം അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് സംസ്‌കരണം. ലുഖ്മാന്‍ തന്റെ മകന് നല്‍കിയ ഉപദേശനിര്‍ദ്ദേശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ ശാശ്വതമായി നിലനിര്‍ത്തിയത് തന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ ധാരാളമാണ്. പ്രവാചകനല്ലാതിരുന്നിട്ട് കൂടി ലുഖ്മാന്‍ തന്റെ മകന് നല്‍കിയ ഹൃദയസ്പര്‍ശിയായ വസിയ്യത്തുകള്‍ എല്ലാ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പ്രബോധകര്‍ക്കും ഭൂമുഖത്ത് ദൈവമാര്‍ഗത്തില്‍ ചരിക്കാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും മാതൃകയായിക്കൊണ്ടാണ് ഖുര്‍ആനില്‍ അല്ലാഹു പ്രതിപാദിച്ചിട്ടുള്ളത്.

സംവാദത്തിന്റെ ശൈലി

You might also like

അല്ലാഹുവെ കുറിച്ച ഓർമ്മ വദനങ്ങളിലൂടെ ഊഴ്ന്നിറങ്ങട്ടെ

നാം ഓളിച്ചോടുന്ന മരണത്തെക്കുറിച്ച്

ശ്രോതാവ് ബധിരനാവുക എന്ന പാഠം

പൗലോ കൊയ് ലോ യുടെ കഥ നൽകുന്ന ഗുണപാഠങ്ങൾ

1. അഗാധ സ്‌നേഹം പ്രകടമാകുന്ന ശൈലി.

സ്‌നേഹ വാല്‍സല്യത്തിന്റെയും കാരുണ്യത്തിന്റെയും ശൈലിയിലാണ് സംസാരമെങ്കില്‍ അത് ബന്ധം ഊഷ്മളമാക്കുന്നതില്‍ അഗാധ സ്വാധീനം ചെലുത്തുന്നത് കാണാം. അതിനാല്‍ ‘യാ ബുനയ്യ’ പൊന്നുമോനേ എന്നര്‍ഥത്തില്‍ ആവര്‍ത്തിച്ച് ലുഖ്മാന്‍ തന്റെ മകനെ എന്ന് വിളിച്ച് ഉപദേശിക്കുന്നത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. യഅ്ഖൂബ് നബി യൂസുഫിനെ അഭിസംബോധന ചെയ്യുമ്പോഴും ഇബ്രാഹീം നബി ഇസ്മാഈല്‍ നബിയെ വിളിക്കുമ്പോഴും പ്രസ്തുത പദം തന്നെ ഉപയോഗിക്കുന്നതായി ഖുര്‍ആനില്‍ നമുക്ക് ദര്‍ശിക്കാം. അപ്രകാരം പ്രവാചകന്‍(സ) മുആദിനേയും ഇബ്‌നു അബ്ബാസിനെയുമെല്ലാം വിളിക്കുമ്പോള്‍ ‘യാ ഉലാം’ പിഞ്ചോമനേ എന്ന പദമുപയോഗിച്ചതായി ഹദീസുകളില്‍ നമുക്ക് കാണാം. സ്‌നേഹമസൃണമായ ഇത്തരം വിളികള്‍ കേള്‍ക്കുമ്പോള്‍ ശ്രോതാവിന്റെ കാതുകള്‍ പറയുന്ന കാര്യത്തിലേക്ക് ശ്രദ്ധാപൂര്‍വം തിരിക്കുന്നതായി കാണാം.

2. ഹൃദയത്തോട് സംവദിക്കുക:

വിദ്യാലയത്തിലോ മറ്റു പൊതുസ്ഥലങ്ങളിലോ നിന്ന് പഠിതാവിന്റെയോ സന്താനങ്ങളുടെയോ ശ്രദ്ദയിലുണ്ടാകേണ്ട വല്ല ഉപദേശവും നല്‍കുന്ന സാഹചര്യത്തില്‍ ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കുള്ള സംസാര ശൈലിയാണ് സ്വീകരിക്കുന്നതെങ്കില്‍ അത് ശ്രോതാവില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നതില്‍ സംശയമില്ല.

3. കാര്യം ബോധ്യപ്പെടുത്തിക്കൊടുക്കുക

പിതാക്കള്‍ മക്കളിലേക്ക് നല്‍കുന്ന കല്‍പനകള്‍ നിര്‍ബന്ധിതാവസ്ഥ കാരണം മക്കള്‍ ചെയ്‌തേക്കാം. താല്‍പര്യപൂര്‍വമല്ലാതെ ചെയ്യുന്ന ഇത്തരം കര്‍മങ്ങളുടെ ആയുസ്സ് പരിമിതമാണ്. മിക്കവാറും പിതാവിന്റെ അഭാവത്തില്‍ അവര്‍ അത് ലംഘിച്ചേക്കാം. പര്‍ദ്ദ ധരിക്കാന്‍ മക്കളോട് കല്‍പിക്കുന്നതിന് മുമ്പേ അതിന്റെ പ്രാധാന്യവും ഇസ്‌ലാം നല്‍കുന്ന പരിഗണനയും സ്ത്രീയുടെ സുരക്ഷിതത്വവുമെല്ലാം സംബന്ധിച്ച് അവളില്‍ സ്വാധീനം ചെലുത്തുന്ന രീതിയില്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അല്ലാതെ നിര്‍ബന്ധ കല്‍പന നല്‍കുകയാണെങ്കില്‍ അത് അവളില്‍ നിഷേധാത്മകമായ ഫലമായിരിക്കും ഉളവാക്കുക.

4. കാര്യങ്ങളെ ശരിയായി വിലയിരുത്തുകയും നല്ല ധാരണകള്‍ നട്ടുവളര്‍ത്തുകയും ചെയ്യുക

യൂസുഫ് നബിയുടെ ചരിത്രം വിവരിക്കുമ്പോള്‍ പിതാവ് മകന് നല്‍കുന്ന നിര്‍ദ്ദേശം ശ്രദ്ദേയമാണ്. ‘ പിതാവു പറഞ്ഞു: ‘മോനേ, ഈ സ്വപ്നത്തെപ്പറ്റി ഒരിക്കലും നിന്റെ സഹോദരന്മാരോട് പറയരുത്. അവര്‍ നിനക്കെതിരെ ഗൂഢതന്ത്രം പ്രയോഗിച്ചേക്കും. പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണ്. അവ്വിധം നിന്റെ നാഥന്‍ നിന്നെ തെരഞ്ഞെടുക്കും. നിന്നെ അവന്‍ സ്വപ്ന വ്യാഖ്യാനം പഠിപ്പിക്കും. നിനക്കും യഅ്ഖൂബ് കുടുംബത്തിനും അവന്റെ അനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരും; നിന്റെ രണ്ടു പൂര്‍വപിതാക്കളായ ഇബ്‌റാഹീമിനും ഇസ്ഹാഖിനും അത് പൂര്‍ത്തീകരിച്ചു കൊടുത്തപോലെ. തീര്‍ച്ചയായും നിന്റെ നാഥന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാണ്’. (യൂസുഫ് 5-6). അദ്ദേഹത്തിന്റെ മക്കള്‍ക്ക് അദ്ദേഹത്തോട് പകയുണ്ട് എന്നല്ല അദ്ദേഹം സമര്‍ഥിക്കുന്നത്. മറിച്ച്, പിശാച് അതിന് അവരെ പ്രേരിപ്പിക്കും എന്നാണ് യൂസുഫിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നത്. അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അറിയിക്കുകയും പ്രതിസന്ധികള്‍ അവന്‍ ദൂരീകരിക്കുകയും ചെയ്യുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നത് കാണാം. ഒടുവില്‍ തന്റെ പിതാവിനെയും സഹോദരങ്ങളെയുമെല്ലാം സാക്ഷിനിര്‍ത്തി യൂസുഫ് നബി സ്വപ്‌ന സാക്ഷാല്‍ക്കാരം വിവരിക്കുന്നതും ശ്രദ്ധേയമാണ്. ‘അദ്ദേഹം തന്റെ മാതാപിതാക്കളെ സിംഹാസനത്തില്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമമര്‍പ്പിച്ചു. അദ്ദേഹം പറഞ്ഞു: ‘എന്റെ പിതാവേ, ഞാന്‍ പണ്ടു കണ്ട ആ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാണിത്. എന്റെ നാഥന്‍ അത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. എന്നെ തടവറയില്‍നിന്ന് മോചിപ്പിച്ചപ്പോഴും എനിക്കും എന്റെ സഹോദരങ്ങള്‍ക്കുമിടയില്‍ പിശാച് അകല്‍ച്ചയുണ്ടാക്കിയശേഷം അവന്‍ നിങ്ങളെയെല്ലാം മരുഭൂമിയില്‍ നിന്നിവിടെ കൊണ്ടുവന്നപ്പോഴും അവന്‍ എന്നോട് വളരെയേറെ ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും എന്റെ നാഥന്‍ താനിച്ഛിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നടപ്പാക്കുന്നവനാണ്. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ഞനും തന്നെ'(യൂസുഫ് 100).

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്
 

Facebook Comments
islamonlive

islamonlive

Related Posts

Tharbiyya

അല്ലാഹുവെ കുറിച്ച ഓർമ്മ വദനങ്ങളിലൂടെ ഊഴ്ന്നിറങ്ങട്ടെ

by മുഹമ്മദ് ബിന്‍ അബ്ദുല്ലാഹ് അശ്ശാഹി
27/02/2021
Tharbiyya

നാം ഓളിച്ചോടുന്ന മരണത്തെക്കുറിച്ച്

by മുഹമ്മദ് സാബിത്ത് തൗഫീഖ്
23/02/2021
Tharbiyya

ശ്രോതാവ് ബധിരനാവുക എന്ന പാഠം

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
02/02/2021
Tharbiyya

പൗലോ കൊയ് ലോ യുടെ കഥ നൽകുന്ന ഗുണപാഠങ്ങൾ

by ഇബ്‌റാഹിം ശംനാട്
25/01/2021
Tharbiyya

നേതൃത്വം നിർവ്വഹിക്കേണ്ട പത്ത് ധർമ്മങ്ങൾ

by ഇബ്‌റാഹിം ശംനാട്
28/12/2020

Don't miss it

Foot-print.jpg
Sunnah

ജീവിതത്തില്‍ വഴികാണിക്കുന്ന വചനങ്ങള്‍

28/10/2017
Winston-Churchill.jpg
Views

ഭീകരതയെ സഹായിക്കുന്ന പടിഞ്ഞാറന്‍ ക്രിസ്ത്യാനികള്‍

20/04/2016
Views

ജയിച്ചാല്‍ സ്വാതന്ത്ര്യ സമരം ; തോറ്റാല്‍ വിഘടനവാദം

16/07/2013
bribery.jpg
Tharbiyya

ഉദ്യേഗസ്ഥന്മാര്‍ക്കു നല്‍കുന്ന പാരിതോഷികങ്ങള്‍ കൈക്കൂലി തന്നെ.

06/04/2013
Jumu'a Khutba

റമദാനിനൊരുങ്ങുക, കാപട്യം സൂക്ഷിക്കുക

18/04/2020
kta.jpg
Profiles

കെ.ടി അബ്ദുറഹീം

10/03/2015
patient.jpg
Columns

പാഠം മൂന്ന് : വെറുപ്പിക്കുന്ന സന്ദര്‍ശനം

11/06/2014
Your Voice

സംവാദ സദസ്സുകള്‍: മതം തെരുവില്‍ അവഹേളിക്കപ്പെടുമ്പോള്‍

13/02/2019

Recent Post

ഖഷോഗിയെ പിടികൂടാന്‍ അനുമതി നല്‍കിയത് എം.ബി.എസ്: യു.എസ് റിപ്പോര്‍ട്ട്

27/02/2021

വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ്

27/02/2021

ഒമാന്‍ തീരത്ത് ഇസ്രായേല്‍ ചരക്കുകപ്പലില്‍ സ്‌ഫോടനം

27/02/2021

ജീവിതത്തിന്റെ സകാത്ത്

27/02/2021

അല്ലാഹുവെ കുറിച്ച ഓർമ്മ വദനങ്ങളിലൂടെ ഊഴ്ന്നിറങ്ങട്ടെ

27/02/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • എല്ലാ സാമ്രാജ്യത്വ അധിനിവേശങ്ങളെയും എന്നും ജമാഅത്ത് എതിർത്തു പോന്നിട്ടുണ്ട്. വിയറ്റ്നാമിലും ഇറാഖിലുമുൾപ്പെടെ അമേരിക്കയും ഹോളണ്ടിലും മറ്റും സോവിയറ്റ് യൂണിയനും തിബത്തിൽ ചൈനയും നടത്തിയ അധിനിവേശങ്ങൾക്കെല്ലാം ജമാഅത്തെ ഇസ്ലാമി എതിരാണ്....Read More data-src=
  • പൗരത്വ നിയമം എന്നത് “ ദേശീയത” യുടെ തലക്കെട്ടിൽ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി ജെ പി എടുത്തു പറഞ്ഞ കാര്യമാണ്. ഒന്നാം ശത്രു എന്നവർ കണക്കാക്കിയ ഒരു ജനതയെ പരമാവധി ഇല്ലാതാക്കാൻ കഴിയുന്ന വഴികൾ സ്വീകരിക്കുക എന്നത് അവരുടെ ആദർശവുമായി ബന്ധപ്പെട്ട കാര്യമാണ്. ...Read More data-src=
  • പൗരത്വ നിയമം സംഘ പരിവാറിന്റെ പഴയ അജണ്ടയാണ്. തക്ക സമയം വരാൻ അവർ കാത്തിരുന്നു എന്ന് മാത്രം. അമിത്ഷാ കേന്ദ്ര മന്ത്രി സഭയിലേക്ക് വന്നത് കേവലം ഒരു മന്ത്രി എന്ന നിലക്കല്ല. സംഘ പരിവാർ അവരുടെ പദ്ധതികൾ നടപ്പാക്കാൻ വേണ്ടി തന്നെ കൊണ്ട് വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി....Read More data-src=
  • കുഞ്ഞിക്കണ്ണൻ തൻറെ ജമാഅത്ത് വിമർശന പുസ്തകത്തിൻറെ ആമുഖത്തിൽ എട്ട് ദശകക്കാലത്തിലേറെയായി ജമാഅത്തെ ഇസ്ലാമി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിക്കുന്നു. അതിന് അദ്ദേഹം ഉദ്ധരിച്ച ഏക തെളിവ് കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും അവിടത്തെ പ്രവർത്തനങ്ങളാണ്....Read More data-src=
  • കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ പുസ്തകത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനം ജമാഅത്തെ ഇസ്ലാമിക്കാർ മതരാഷ്ട്രവാദികളാണെന്നാണ്. ഗീബൽസ് പോലും ഇതിനേക്കാൾ വലിയ കള്ളം പറഞ്ഞിരിക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം മതരാഷ്ട്രമാണെന്ന് അതെവിടെയും പറഞ്ഞിട്ടില്ല....Read More data-src=
  • തുർക്കിയിലേക്ക് പോകുന്നതിന് മുമ്പ് മൊറോക്കയിലേക്കുള്ള യാത്രയാണ് ഈ മേഖലയെ കൂടുതൽ അടുത്തറിയാൻ എന്നെ സഹായിച്ചത്. യഥാർത്ഥത്തിൽ അറബി കലിഗ്രഫി പഠിക്കാൻ തുർക്കിയിലേക്ക് പോകുമ്പോൾ ലോക പ്രശസ്തരായ കലിഗ്രഫി ആർട്ടിസ്റ്റുകളാണ് എൻ്റെ ഉസ്താദ്മാരായ ഹസൻ ചെലേബിയും ദാവൂദ് ബക്താസ് എന്നിവരെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു....Read More data-src=
  • പ്രവാചക പുത്രി സൈനബയുടെ ക്ഷമയുടെയും സഹനത്തിന്റെയും കഥ പുതിയ തലമുറയ്ക്ക് ഒരു മാതൃകയും പ്രചോദനവും നൽകാതിരിക്കില്ല. മുഹമ്മദ്‌ നബിക്കു പ്രവാചകത്വം ലഭിക്കുന്നതിനു മുൻപ് തന്നെ മൂത്ത പുത്രി സൈനബയുടെ വിവാഹം കഴിഞ്ഞിരുന്നു. ...Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!