Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Series Studies

ആദികാല അപവാദകരും പൂര്‍വകാല വിശ്വാസികളും

islamonlive by islamonlive
02/03/2013
in Studies, Tharbiyya
thorn.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

അന്ത്യദിനത്തെയും സ്വര്‍ഗനരകങ്ങളുടെ അസ്തിത്വത്തെയും കുറിച്ച് മുന്നറിയിപ്പ് നല്‍കാനായി, ഓരോ കാലഘട്ടത്തിലും അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. ഖുര്‍ ആന്‍ പറയുന്നു: ‘തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.’ (ഖുര്‍ആന്‍: 35: 24)
എന്നാല്‍, അവരില്‍ വിശ്വസിക്കുകയും അവരെ അനുധാവനം ചെയ്യുകയും ചെയ്തവര്‍ വളരെ വിരളമായിരുന്നുവെന്നും, ഭൂരിപക്ഷം അവരുടെ സന്ദേശം തള്ളിക്കളഞ്ഞു ശത്രുക്കളായി മാറുകയുമാണുണ്ടായതെന്നും ഖുര്‍ആന്‍ പറയുന്നു: ‘അങ്ങനെ നമ്മുടെ കല്പ്ന വരികയും അടുപ്പ് ഉറവപൊട്ടി ഒഴുകുകയും ചെയ്തപ്പോള്‍ നാം പറഞ്ഞു: എല്ലാ വര്ഗമത്തില്‍ നിന്നും രണ്ട് ഇണകളെ വീതവും, നിന്റെ് കുടുംബാംഗങ്ങളെയും അതില്‍ കയറ്റികൊള്ളുക. ( അവരുടെ കൂട്ടത്തില്‍ നിന്ന് ) ആര്‌ക്കെഞതിരില്‍ ( ശിക്ഷയുടെ ) വചനം മുന്കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. വിശ്വസിച്ചവരെയും ( കയറ്റികൊള്ളുക. ) അദ്ദേഹത്തോടൊപ്പം കുറച്ച് പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല.’ (ഖുര്‍ആന്‍ : 11: 40)
അതല്ല അവരുടെ ദൂതനെ അവര്‍ക്ക് പരിചയമില്ലാഞ്ഞിട്ടാണോ അവര്‍ അദ്ദേഹത്തെ നിഷേധിക്കുന്നത് ? അതല്ല, അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്നാണോ അവര്‍ പറയുന്നത്? അല്ല, അദ്ദേഹം അവരുടെയടുക്കല്‍ സത്യവും കൊണ്ട് വന്നിരിക്കയാണ്. എന്നാല്‍ അവരില്‍ അധികപേരും സത്യത്തെ വെറുക്കുന്നവരത്രെ. (ഖുര്‍ആന്‍: 23: 69,70)

സാധാരണയില്‍, പ്രവാചകന്മാര്‍ക്കെതിരെ എതിര്‍പ്പുകള്‍ ഉദ്ദീപിപ്പിച്ചിരുന്നത് സുഖലോലുപ വര്‍ഗമായിരുന്നുവെന്നാണ് ഖുര്‍ആന്‍ പറയുന്നത്: ‘അത് പോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു. എന്ന് അവിടെയുള്ള സുഖലോലുപന്മാര്‍ പറയാതിരുന്നിട്ടില്ല.'( 43: 23)
‘ഏതൊരു നാട്ടില്‍ നാം താക്കീതുകാരനെ അയച്ചപ്പോഴും, നിങ്ങള്‍ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ അവിശ്വസിക്കുന്നവരാകുന്നു എന്ന് അവിടത്തെ സുഖലോലുപര്‍ പറയാതിരുന്നിട്ടില്ല.’ (34: 34)
അവിശ്വാസികളുടെ സുപ്രധാനമായ രണ്ടു സവിശേഷതകളിലേക്കാണ് ഇവിടെ ഖുര്‍ആന്‍ ശ്രദ്ധ ക്ഷണിക്കുന്നത്. അവര്‍ സുഖലോലുപ വര്‍ഗമായിരുന്നുവെന്നും, തങ്ങളുടെ അപരാധങ്ങള്‍ അവരെ പ്രവാചക നിഷേധത്തിലേക്ക് നയിച്ചുവെന്നതുമാണവ. ജനങ്ങള്‍ക്കിടയില്‍ സന്മാര്‍ഗം വ്യാപകമായി തീരുന്നതോടെ, ഏറെ താല്‍പര്യത്തോടെ തങ്ങള്‍ കാത്തിരിക്കുന്ന വരുമാനം വിനഷ്ടമായി പോകുമെന്ന തിരിച്ചറിവായിരുന്നു അവരെ ശത്രുതയിലേക്ക് നയിച്ചത്. എന്നാല്‍, ഇഹലോകം ക്ഷണികവും വഞ്ചകവുമായ വാസസ്ഥലമാണെന്നും മരണാനന്തരജീവിതമാണ് പ്രധാനമെന്നും, പണം, സമ്പത്ത്, മറ്റു ഭൗതിക വസ്തുക്കള്‍ എന്നിവയെ ആശ്രയിച്ചല്ല, പ്രത്യുത, മനുഷ്യന്റെ സദാചാരത്തെയും ദൈവഭക്തിയെയും അടിസ്ഥാനമാക്കിയാണ്, അവിടത്തെ നേട്ടം കൈവരിക്കാന്‍ കഴിയുകയെന്നും, അവര്‍ ജനങ്ങളോട് പറഞ്ഞു കൊണ്ടേയിരുന്നു. ഈ സത്യപ്രഖ്യാപനം അവരെ കോപാകുലരാക്കുകയും അവര്‍ വിശ്വാസികള്‍ക്കെതിരെ ഇറങ്ങാനത് നിമിത്തമാവുകയുമായിരുന്നു. യഥാര്‍ത്ഥത്തില്‍, അവര്‍ ആഗ്രഹിക്കുകയും വിലമതിക്കുകയും ചെയ്തിരുന്ന കാര്യങ്ങള്‍ കേവലം മിഥ്യയായിരുന്നുവെന്ന് പ്രവാചകന്മാര്‍ അവരോട് പറഞ്ഞതായിരുന്നു കാരണം. അക്കൂട്ടരുടെ ഭൗതിക ഭ്രമത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നതിങ്ങനെയാണ്: ‘തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു.’ (76: 27)
സമ്പന്ന വര്‍ഗം പൊതുവെ,അവിശ്വാസികളായി മാറുന്നതിന്റെ രഹസ്യം ഇതിലൊളിഞ്ഞു കിടക്കുന്നു. തങ്ങള്‍ക്ക് സ്വതന്ത്രാധികാരവും സ്ഥാനവും സ്വത്തും ഉണ്ടെന്നു വിശ്വസിക്കുന്ന അവര്‍, അല്ലാഹു നിര്‍ണയിച്ചു കൊടുത്ത പരിധികളില്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ തന്നെ, തങ്ങള്‍ക്ക് സ്വേച്ഛാനുസാരം പ്രവര്‍ത്തിക്കാമെന്നും ദൂഷ്യഫലങ്ങളൊന്നും ഭയപ്പെടേണ്ടതില്ലെന്നും അവര്‍ വിചാരിക്കുന്നു. മറുവശത്ത് ദൈവിക ദര്‍ശനങ്ങളാകട്ടെ, അവരുടെ ജീവിതരീതിയിലെയും വിശ്വാസങ്ങളിലെയും സത്യാസത്യ വിവേചനങ്ങളിലെയും സ്വാര്‍ത്ഥ താല്പര്യങ്ങളിലെയും സഹജമായ ന്യൂനതകള്‍ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനാല്‍, ഈ സദാചാരം അനുഷ്ടിക്കുന്നത് തടയിടാന്‍ തങ്ങള്‍ക്കാവുന്നതൊക്കെ ചെയ്യാന്‍ അവര്‍ മുതിരുകയാണ്. അവരുടെ തെറ്റു ചൂണ്ടിക്കാട്ടിയവരോടുള്ള അവരുടെ കോപം ഖുര്‍ആന്‍ വിവരിക്കുന്നതിങ്ങനെ: ‘സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് പുറമെയുള്ളവരില്‍ നിന്ന് നിങ്ങള്‍ ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്. നിങ്ങള്‍ക്ക് അനര്‍ത്ഥമുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ ബുദ്ധിമുട്ടുന്നതാണ് അവര്‍ക്ക്  ഇഷ്ടം. വിദ്വേഷം അവരുടെ വായില്‍ നിന്ന് വെളിപ്പെട്ടിരിക്കുന്നു. അവരുടെ മനസ്സുകള്‍ ഒളിച്ച് വെക്കുന്നത് കൂടുതല്‍ ഗുരുതരമാകുന്നു. നിങ്ങള്‍ക്കിിതാ നാം തെളിവുകള്‍ വിവരിച്ചുതന്നിരിക്കുന്നു; നിങ്ങള്‍ ചിന്തിക്കുന്നവരാണെങ്കില്‍. നോക്കൂ; നിങ്ങളുടെ സ്ഥിതി. നിങ്ങളവരെ സ്‌നേഹിക്കുന്നു. അവര്‍ നിങ്ങളെ സ്‌നേഹിക്കുന്നില്ല. നിങ്ങള്‍ എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. എന്നാല്‍ അവര്‍ തനിച്ചാകുമ്പോള്‍ നിങ്ങളോടുള്ള അരിശം കൊണ്ട് അവര്‍ വിരലുകള്‍ കടിക്കുകയും ചെയ്യും. ( നബിയേ, ) പറയുക: നിങ്ങളുടെ അരിശം കൊണ്ട് നിങ്ങള്‍ മരിച്ചുകൊള്ളൂ. തീര്‍ച്ചകയായും അല്ലാഹു മനസ്സുകളിലുള്ളത് അറിയുന്നവനാകുന്നു. (3: 118, 119)
അതെ, വിശ്വാസികളെ ഉപദ്രവിക്കാനും നശിപ്പിക്കാനും കഴിവ് കെട്ടവരാക്കാനും, തങ്ങളാല്‍ കഴിയുന്ന എല്ലാ മാര്‍ഗവും അവര്‍ പ്രയോഗിക്കുന്നു. തദാവശ്യാര്‍ത്ഥം, ഇടക്കിടെ അവര്‍ പ്രയോഗിച്ചു കൊണ്ടിരുന്ന ഒരു മാര്‍ഗമായിരുന്നു, വിശ്വാസികള്‍ക്കെതിരായ അപവാദങ്ങളും ആരോപണങ്ങളും. മറ്റുള്ളവര്‍, തങ്ങളെ പോലെ, സത്യപാതയില്‍ നിന്ന് അകന്നു നില്‍ക്കണമെന്നാണവരുടെ ആഗ്രഹം. വിശ്വാസികളുടെ സന്ദേശസ്വാധീനം അതിന്നു തടസ്സമാകുമെന്നവര്‍ക്കറിയാം. ഇത് തടയുന്നതിന്നാണ് വിശ്വാസികളെ തരം താഴ്ത്താന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുന്നത്. പക്ഷെ, വിശ്വാസികള്‍, ദൈവിക വിശ്വാസത്തില്‍ അചഞ്ചലരായി നിലകൊള്ളുകയും, തങ്ങള്‍ക്ക് മാനഹാനിയുണ്ടാക്കുന്ന സകല വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളും വര്‍ജ്ജിക്കുകയും, ദൈവിക പരിധിക്കുള്ളില്‍ കഴിയുകയും, മാന്യമായ പെരുമാറ്റം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. ഈ വസ്തുത അറിയുന്ന അവിശ്വാസികള്‍, നുണകളിലൂടെയും വഞ്ചനകളിലൂടെയും മാത്രമേ തങ്ങളുടെ ലക്ഷ്യം നേടാന്‍ കഴിയുകയുള്ളുവെന്ന് മനസ്സിലാക്കുന്നു. അങ്ങനെ സമ്മേളിക്കുന്ന അവര്‍, ഏത് തരത്തിലുള്ള അപവാദം നടത്തണമെന്നു ഗൂഢമായാലോചിക്കുന്നു. തദാവശ്യാര്‍ത്ഥം ഓരോ അംഗങ്ങളെയും ഓരോ ചുമതലയേല്‍പിക്കുന്നു. പക്ഷെ, എല്ലാം നിഷ്ഫലം. ഖുര്‍ആന്‍ പറയട്ടെ: ‘അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്മാരെ നാം ഏര്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് അവര്‍ക്കെതിരില്‍ തന്നെയാണ്. അവര്‍ (അതിനെപ്പറ്റി ) ബോധവാന്മാതരാകുന്നില്ല. (6: 123)
ദൈവദൂതന്മാരും വിശ്വാസികളും സഹിക്കേണ്ടി വന്ന ചില അപവാദങ്ങളെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അവിശ്വാസികള്‍ക്ക് തങ്ങളുടെ ലക്ഷ്യം നേടാനൊരിക്കലും കഴിഞ്ഞിട്ടില്ലെന്നും ഇനി കഴിയുകയില്ലെന്നും ബോധ്യപ്പെടാന്‍ ഇവയും ഇവയുടെ അനന്തരഫലങ്ങളും അനുസ്മരിക്കേണ്ടതുണ്ട്. മറ്റു വിശ്വാസികള്‍ക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്നറിയുന്നത്, അപവാദത്തിന്നിരയാവുന്ന ആത്മാര്‍ത്ഥ വിശ്വാസികള്‍ക്ക് സഹന ശക്തി കൈവരിക്കാന്‍ സഹായകമാകും.

You might also like

നിങ്ങൾ സ്വർഗ്ഗത്തിലാണെന്ന് സങ്കൽപ്പിച്ചു നോക്കൂ

ചരിത്രം നൽകുന്ന പാഠം

വിമോചനവും സംസ്കരണവും

ഇസ്ലാമിക പ്രബോധനം

പൂര്‍വ വിശ്വാസികള്‍ക്കെതിരായ അപവാദങ്ങള്‍
പൂര്‍വ പ്രവാചകന്മാരുടെയും വിശ്വാസികളുടെയും ജീവിതത്തെ കുറിച്ചു ഖുര്‍ആന്‍ പറയുന്നതില്‍ മഹത്തായ പാഠങ്ങളുള്‍ക്കൊള്ളുന്നുണ്ട്. ഖുര്‍ആന്‍  തന്നെ പറയുന്നു: ‘തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്.’ (12: 111)

വരും തലമുറക്ക് ചിന്തിക്കാനും പാഠമുള്‍ക്കൊള്ളാനുമാണ് മുന്‍കാല അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണമായി, പൂര്‍വപ്രവാചകന്മാരും വിശ്വാസികളും അപവാദങ്ങളെ എങ്ങനെ നേരിട്ടുവെന്നതിന്ന് നിരവധി ഉദാഹരണങ്ങള്‍ ഖുര്‍ആന്‍  പറയുന്നു. ഇവ വായിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ഇത്തരം അപവാദങ്ങളെ നേരിടെണ്ടി വരുമ്പോള്‍, അമ്പരക്കുകയോ, സഹമുസ്ലിംകളെ സംശയിക്കുകയോ ചെയ്യാതെ, അവയെ ഖുര്‍ ആനിക തത്വമനുസരിച്ച് വിലയിരുത്താനും, അങ്ങനെ തികച്ചും സംയമനത്തോടും ക്ഷമയൊടും കൂടി, അവയൊട് പ്രതികരിക്കാനും സഹായകമായി തീരുന്നു. മാത്രമല്ല, ഏത് കാലത്തും, അവിശ്വാസികളില്‍ നിന്നു വിശ്വാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനുഭവങ്ങളാണീവ എന്നത്, വിശ്വാസികളില്‍, ഉണര്‍വും ആവേശവുമുണ്ടാക്കും. ‘മുമ്പ് കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.(33:62) എന്നാണല്ലോ അല്ലാഹു പറയുന്നത്. അപ്പോള്‍, ഇത്തരം അനുഭവങ്ങളുണ്ടാകുന്നത്, ദൈവിക വാക്യത്തിന്റെ സ്ഥിരീകരണവും, അതനുഭവിച്ച വിശ്വാസിയുടെ ആത്മാര്‍ത്ഥതയുടെ ചിഹ്നവുമാണ്. പൂര്‍വികര്‍ പ്രകടിപ്പിച്ച അതേ മികച്ച സ്വഭാവം തന്നെ ഇവിടെ പ്രകടിപ്പിക്കണമെന്നതാണ് പ്രധാനം. അതിനാല്‍, ആദികാല വിശ്വാസികളനുഭവിച്ച അപവാദങ്ങളും വിശ്വാസികള്‍ അവയെ നേരിട്ട രീതികളുമാണ് ഇവിടെ വിവരിക്കുന്നത്.

വിവ: കെ.എ. ഖാദര്‍ ഫൈസി

Facebook Comments
islamonlive

islamonlive

Related Posts

Tharbiyya

നിങ്ങൾ സ്വർഗ്ഗത്തിലാണെന്ന് സങ്കൽപ്പിച്ചു നോക്കൂ

by മുഹമ്മദ് അബ്ദുർറഹീം
16/05/2022
Studies

ചരിത്രം നൽകുന്ന പാഠം

by ശൈഖ് മുഹമ്മദ് കാരകുന്ന്
10/05/2022
Studies

വിമോചനവും സംസ്കരണവും

by ശൈഖ് മുഹമ്മദ് കാരകുന്ന്
05/05/2022
Studies

ഇസ്ലാമിക പ്രബോധനം

by ശൈഖ് മുഹമ്മദ് കാരകുന്ന്
21/04/2022
Studies

തുല്യതയില്ലാത്ത വംശീയത

by ശൈഖ് മുഹമ്മദ് കാരകുന്ന്
09/04/2022

Don't miss it

asma.jpg
Profiles

അസ്മ മെഹ്ഫൂസ്

10/03/2015
smily.jpg
Life

ഇസ്‌ലാമും മാനുഷിക വികാരങ്ങളും

25/04/2012
25fiqh-seminar.jpg
Your Voice

അസമിലേക്കൊരു വൈജ്ഞാനിക യാത്ര

16/03/2016

ബന്ധുക്കളുമായുള്ള വിവാഹം: ശാസ്ത്രത്തിലും നാഗരികതയിലും

12/09/2012
Intrest-persent.jpg
Your Voice

ബാങ്ക് സര്‍വീസ് ചാര്‍ജ്ജുകള്‍ പലിശയില്‍ നിന്നും നല്‍കാമോ?

14/12/2016
Editors Desk

ന്യൂനപക്ഷ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുമ്പോള്‍

10/03/2021
Your Voice

മഹല്ലുകളെ വെറുതെ വിടുക

04/02/2020
Stories

നഷ്ടഭയമില്ലാത്ത കച്ചവടക്കാരന്‍

28/10/2014

Recent Post

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

ലിബിയ: പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍

02/07/2022

ഉദയ്പൂര്‍ കൊലക്ക് പിന്നിലും ബി.ജെ.പി; പ്രതികള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!