Friday, August 19, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home shariah Tharbiyya

അതിരുവിടുന്ന വാഴ്ത്തലുകളും ഇകഴ്ത്തലുകളും

ഡോ. മുസ്തഫാ സിബാഈ by ഡോ. മുസ്തഫാ സിബാഈ
05/08/2015
in Tharbiyya
appreciate.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

നമ്മുടെ ആയുസ്സ് വളരെ പരിമിതമാണെന്ന് നമുക്ക് അറിയാം. എങ്കിലും ഇവിടെ ശാശ്വതരാണെന്ന ബോധം നമ്മെ മദിക്കുന്നു. നാം ചിലകാര്യങ്ങളെ സ്‌നേഹിക്കുന്നു. അതിന്റെ മറുവശം കാണാന്‍ കഴിയാത്ത രീതിയില്‍ നാം സ്‌നേഹപ്രകീര്‍ത്തനങ്ങള്‍ കൊണ്ട് അവയെ മൂടുന്നു. ചില കാര്യങ്ങളെ നാം വെറുക്കുന്നു. അതിനോടുള്ള വെറുപ്പ് അതില്‍ ഒരു നന്മയും ദര്‍ശിക്കാന്‍ കഴിയാത്ത രീതിയില്‍ നമ്മെ അന്ധരാക്കുകയും ചെയ്യുന്നു. നാം ഇഷ്ടപ്പെടാത്ത ചിന്താധാരകളെല്ലാം നമ്മുടെ വീക്ഷണത്തില്‍ തികച്ചും സത്യവിരുദ്ധമാണ്. സത്യത്തിന്റെയും നന്മയുടെയും കണിക പോലും അതില്‍ ദര്‍ശിക്കാന്‍ നമുക്ക് കഴിയുന്നില്ല. നാം ഇഷ്ടപ്പെടുന്ന ചിന്താധാര ആത്മവിമര്‍ശനം പോലും സാധ്യമാകാത്ത രീതിയില്‍ നൂറ് ശതമാനം ശരിയുമാണ്.

ഇസ്‌ലാമിക ചരിത്രവും അതിന്റെ രാഷ്ട്രീയ വൈജ്ഞാനിക ചിന്താധാരകളെയും വിശകലന വിധേയമാക്കുമ്പോള്‍ വാഴ്ത്തുന്നവരോടുള്ള സ്‌നേഹത്തിന്റെയും വിമര്‍ശകരോടുള്ള വിദ്വേഷത്തിന്റെ ആഴവും നമുക്ക് ദര്‍ശിക്കാന്‍ കഴിയും. മാത്രമല്ല, നമ്മുടെ ആയുസ്സിന്റെ വലിയൊരു സമയവും ഇത്തരം നിഷ്പ്രയോജനകരമായ വാഗ്വാദങ്ങളുടെയും തര്‍ക്കവിതര്‍ക്കങ്ങളുടെ പുറകെ പോയി കൊന്നുതീര്‍ക്കുകയും ചെയ്യുന്നു.

You might also like

നിങ്ങൾ സ്വർഗ്ഗത്തിലാണെന്ന് സങ്കൽപ്പിച്ചു നോക്കൂ

ചതുർ നൈപുണികൾ : പ്രവാചകാധ്യാപനങ്ങൾ

വ്യക്തിത്വ വികസനം ഖുർആനിൽ – 2

വ്യക്തിത്വ വികസനം ഖുർആനിൽ -1

അലി(റ)ക്ക് ആഇശയും ത്വല്‍ഹയും മുആവിയ(റ)യുമായും ചില അഭിപ്രായാന്തരങ്ങളും വിയോജിപ്പുകളും ഉണ്ടായിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഖിലാഫത്തിന് ഏറ്റവും അര്‍ഹന്‍ ആര്? എന്ന പോയിന്റിലായിരുന്നു ആ വിയോജിപ്പുകളെല്ലാം ഉടലെടുത്തത്. എന്നാല്‍ അലി(റ)യോടുള്ള ചിലരുടെ അതിരറ്റ സ്‌നേഹവും ചിലരുടെ വിദ്വേഷവും ഇസ്‌ലാമിക ചേരിയെ രണ്ടായി പിളര്‍ത്തുന്നതിലാണ് കലാശിച്ചത്. രക്തരൂക്ഷിതമായ സംഘട്ടനങ്ങള്‍ വരെ അതിന്റെ പേരില്‍ ഉടലെടുത്തു. ഉണങ്ങാത്ത മുറിവായി സംഘട്ടനങ്ങളിലൂടെ ഇന്നും ആ പ്രശ്‌നം അപരിഹാര്യമായി തുടരുന്നു.
 
വൈജ്ഞാനിക കര്‍മശാസ്ത്ര രംഗത്തെല്ലാം ഈ സ്‌നേഹവിദ്വേഷ പ്രകടനങ്ങളുടെ അതിര് കവിയലിന് നാം സാക്ഷിയായിട്ടുണ്ട്. അതുല്യപ്രതിഭകളായ പണ്ഡിതന്മാരോടുള്ള ചിലരുടെ സ്‌നേഹവും ചിലരുടെ വിയോജിപ്പുകളും ദിവ്യത്വം കല്‍പിക്കുന്നതുവരെയുള്ള മഹത്വവല്‍കരണത്തിലും പൈശാചികമായ അപകീര്‍ത്തിപ്പെടുത്തലുകളിലും കലാശിച്ചതായി കാണാം. കര്‍മശാസ്തരംഗത്തെ അതുല്യപ്രതിഭകളിലൊരാളായിരുന്നു ഇമാം അബൂഹനീഫ. പ്രവാചകന്‍ അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള ചില വ്യാജഹദീസുകള്‍ വരെ ചില അനുയായികള്‍ കെട്ടിയുണ്ടാക്കി. എതിര്‍പക്ഷത്തെ ചില അവികേകിള്‍ അദ്ദേഹത്തെ ഹദീസ് നിഷേധികളുടെ നേതാവും പ്രവാചകനെ നിഷേധിക്കുന്ന വക്താവായും ചിത്രീകരിച്ചു. ശാഫി ഹനഫീ കര്‍മശാസ്ത്ര ചിന്താധാരയുടെ പേരില്‍ ലോകത്ത് എത്രയെത്ര വാഗ്വാദങ്ങളും പ്രശ്‌നങ്ങളുമുണ്ടായി. അവരുടെ ഗ്രന്ഥങ്ങള്‍ക്ക് ടിപ്പണി എഴുതിയും വ്യാഖ്യാനങ്ങള്‍ ചമച്ചും നൂറ് കണക്കിന് ഗ്രന്ഥങ്ങള്‍ വരെ രചിക്കപ്പെടുകയുണ്ടായി. ഇതിന്റെ പത്ത് ശതമാനം സമയമെങ്കിലും മുസ്‌ലിം സമൂഹത്തിന് പ്രയോജനപ്രദമായ കാര്യങ്ങളില്‍ ക്രിയാത്മകമായി അന്നത്തെ പണ്ഡിതന്മാര്‍ ചിലവഴിച്ചെങ്കില്‍ ചരിത്രത്തിന്റെ ഗതി തന്നെ അത് മാറ്റുമായിരുന്നു. മാത്രമല്ല, അതുമൂലം ഒട്ടനവധി ദുരന്തങ്ങള്‍ ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യാനും അത് സഹായകമായിരുന്നു. ഭാഷാ വ്യാകരണ പ്രശ്‌നങ്ങളുടെ പേരില്‍ കൂഫക്കാരും ബസറക്കാരും തമ്മില്‍ ദീര്‍ഘകാലം വാഗ്വാദങ്ങളും അഭിപ്രായാന്തരങ്ങളും നിലനിന്നത് മറ്റൊരു ഉദാഹരണമാണ്.

സ്‌നേഹവിദ്വേഷ പ്രകടനങ്ങളുടെ അതിര് കവിയലിന് ഏറ്റവും വലിയ ഇരയായ വ്യക്തിയാണ് ഇമാം അബൂഹനീഫ. നിരീശ്വരത്വവും സത്യനിഷേധവും വരെ അദ്ദേഹത്തില്‍ ആരോപിച്ച് ജയിലടക്കുകയും തൗബ ചെയ്തു മടങ്ങാന്‍ വരെ അദ്ദേഹത്തോട് ആവശ്യപ്പെടുകയുണ്ടായി. യഥാര്‍ഥത്തില്‍ വൈജ്ഞാനിക ശേഷിയിലും വിശ്വാസദാര്‍ഢ്യത്തിലും അദ്ദേഹത്തെ പോലെ മികച്ചുനിന്നവര്‍ പിന്നീട് ചരിത്രത്തില്‍ വളരെ വിരളമായിരുന്നു. ഇത്തരം അതിര് കവിയലുകളില്‍ നിന്നും തീവ്രതയില്‍ നിന്നും നമ്മുടെ ആധുനിക ചരിത്രം വരെ മുക്തമായിട്ടുണ്ടോ എന്ന് നാം ഗൗരവത്തില്‍ വിശകലനവിധേയമാക്കേണ്ടതുണ്ട്. ആധുനിക മുസ്‌ലിം സമൂഹം നേരിടുന്ന അരക്ഷിതാവസ്ഥക്കും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കും പിന്നാമ്പുറം തേടി നാം സഞ്ചരിച്ചാല്‍ അതിന്റെ വേരുകള്‍ ചെന്നെത്തുക നാം സ്‌നേഹിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരോട് സന്തുലിത സമീപനം സ്വീകരിക്കാതെ അതില്‍ അതിരു കവിഞ്ഞതാണെന്ന് നമുക്ക് കാണാന്‍ കഴിയും. ഒരു നേതാവ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ ഇടയില്‍ എല്ലാ വികാര ചാപല്യങ്ങളില്‍ നിന്നും മുക്തനാണദ്ദേഹം. അദ്ദേഹത്തിന്റെ സംസാരം തികച്ചും യുക്തിഭദ്രമായിരിക്കും. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരിക്കും. ഇങ്ങനെ തുടരുന്നു അവരുടെ വാഴ്ത്തലുകള്‍. മറിച്ച് അദ്ദേഹത്തോട് ശക്തമായി വിയോജിക്കുന്നവരുടെ വീക്ഷണത്തില്‍ അദ്ദേഹം സ്വാര്‍ഥനും ഭൗതികനുമാണ്. ആത്മപ്രശംസക്കും ഭൗതിക താല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളകിലവും. അദ്ദേഹത്തിന്റെ സംസാരങ്ങള്‍ കേവല ചതിക്കുഴികള്‍ മാത്രമാണ്… ഇങ്ങനെ തുടരുന്നു അദ്ദേഹത്തെ കുറിച്ച വിമര്‍ശനങ്ങള്‍, ഇതിലൂടെ യഥാര്‍ഥത്തില്‍ സംസ്‌കാരത്തിന്റെയും പരിഷ്‌കരണത്തിന്റെയും അടിസ്ഥാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു, പണ്ഡിതന്മാരുടെ മൂല്യവും പരിഷ്‌കര്‍ത്താക്കളുടെ പരിശ്രമങ്ങളും പാഴായിപ്പോകുന്നു. മനുഷ്യത്വവും ആദരണീയതയും കുഴുച്ചുമൂടപ്പെടുന്നു. രാഷ്ട്രത്തെയും സമൂഹത്തെയും തകര്‍ക്കാന്‍ തക്കം പാര്‍ത്തുനില്‍ക്കുന്ന ശത്രുക്കളുടെ കയ്യില്‍ ആയുധം നല്‍കുകയാണ്  ഈ അനൈക്യങ്ങളിലൂടെ നാം ചെയ്യുന്നത്. പരസ്പരം ആദരിക്കാതെ ആരോപണപ്രത്യാരോപണങ്ങളില്‍ കഴിയുകയാണെങ്കില്‍ നമ്മുടെ ദീനിനെ കുറിച്ചും നേതാക്കന്മാരെ കുറിച്ചും പൊതുസമൂഹത്തിലും അഭ്യസ്ഥവിദ്യരായ ആളുകളിലും വികലമായ കാഴ്ചപ്പാട് രൂപപ്പെടും. നമ്മുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ ഒരു വിലങ്ങുതടിയായി അത് നിലകൊളളുകയും ചെയ്യും.

മൊഴിമാറ്റം: അബ്ദുല്‍ബാരി കടിയങ്ങാട്‌

Facebook Comments
ഡോ. മുസ്തഫാ സിബാഈ

ഡോ. മുസ്തഫാ സിബാഈ

സിറിയയിലെ പ്രശസ്ത പട്ടണമായ ഹിംസ്വില്‍ 1915-ല്‍ ജനിച്ചു. 1933-ല്‍ അല്‍അസ്ഹറില്‍ ഉപരിപഠനം. കര്‍മശാസ്ത്രത്തിലും നിദാനശാസ്ത്രങ്ങളിലും ഉന്നതബിരുദം. 1942-ല്‍ 'ഇസ്‌ലാമിക നിയമനിര്‍മാണവും ചരിത്രവും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. ദമാസ്‌കസ് സര്‍വകലാശാലയില്‍ നിയമവിഭാഗം പ്രൊഫസറായിരുന്നു. സിറിയയിലെ ഫ്രഞ്ച് ആധിപത്യത്തിനെതിരെ പോരാടി നിരവധി പ്രാവശ്യം അറസ്റ്റ് വരിച്ചു. ഈജിപ്ത് ജീവിതകാലത്ത് 'ഇഖ്‌വാനുല്‍ മുസ്‌ലിമൂനു'മായി ബന്ധപ്പെട്ടു. തുടര്‍ന്ന് ജീവിതം പോരാട്ടങ്ങളുടേത് മാത്രമായി. 'അല്‍മനാര്‍ ', 'അശ്ശിഹാബ്', 'അല്‍ മുസ്‌ലിമൂന്‍ ', 'ഹളാറതുല്‍ ഇസ്‌ലാം' എന്നീ പത്രങ്ങളുടെ പത്രാധിപസമിതി അംഗമായി. 'ഇസ്‌ലാമിക നാഗരികത: ചില ശോഭന ചിത്രങ്ങള്‍ ', ജീവിതം എന്നെ പഠിപ്പിച്ചത്', 'ഇസ്‌ലാമിലെ സോഷ്യലിസം', 'സ്ത്രീ ഇസ്‌ലാമിക നിയമങ്ങള്‍ക്കും ഗവ. നിയമങ്ങള്‍ക്കുമിടയില്‍ ', 'പ്രവാചകചര്യയും ഇസ്‌ലാമിക നിയമനിര്‍മാണത്തില്‍ അതിനുള്ള സ്ഥാനവും', 'അബൂഹുറയ്‌റ സ്‌നേഹിക്കുന്നവരുടെയും വെറുക്കുന്നവരുടെയും ഇടയില്‍ ' എന്നിവ വിഖ്യാത രചനകളാണ്. 1964-ല്‍ സിറിയയില്‍ അന്തരിച്ചു.

Related Posts

Tharbiyya

നിങ്ങൾ സ്വർഗ്ഗത്തിലാണെന്ന് സങ്കൽപ്പിച്ചു നോക്കൂ

by മുഹമ്മദ് അബ്ദുർറഹീം
16/05/2022
Tharbiyya

ചതുർ നൈപുണികൾ : പ്രവാചകാധ്യാപനങ്ങൾ

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
09/02/2022
Tharbiyya

വ്യക്തിത്വ വികസനം ഖുർആനിൽ – 2

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
05/02/2022
Tharbiyya

വ്യക്തിത്വ വികസനം ഖുർആനിൽ -1

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
02/02/2022
Tharbiyya

അസൂയ ഹതാശരുടെ പിടിവള്ളിയാണ്

by മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍
21/01/2022

Don't miss it

Personality

എന്നെന്നും വഴികാട്ടിയാവുമീ രക്ഷാകർതൃത്വം

01/11/2019
Your Voice

പെരുന്നാൾ നമസ്ക്കാരത്തിന് ഖുത്വുബ 

23/05/2020
child.jpg
Parenting

പ്രോത്സാഹനത്തിലൂടെ വളര്‍ത്തിയെടുക്കാം

22/06/2015
sad-eye39.jpg
Columns

ആദര്‍ശമാറ്റവും അമ്മയുടെ കണ്ണീരും

24/10/2017
Views

അമേരിക്കയെ ബൈഡൻ തിരിച്ചുനടത്തുമോ

22/01/2021
Opinion

ലിബറലിസം സ്വാതന്ത്ര്യമോ, സര്‍വനാശമോ?

23/11/2021
Allah will accept the prayer
Adkar

ഇങ്ങനെ പ്രാർഥിക്കുന്നവരുടെ പ്രാർഥന അല്ലാഹു സ്വീകരിക്കും

18/08/2022
Columns

ഇത് ഉപകാരസ്മരണയല്ലെങ്കില്‍ പിന്നെ…?

17/03/2020

Recent Post

The period of Umar

“മോനെ എനിക്കു വേണ്ടി നീ പ്രാർത്ഥിക്കണം”

18/08/2022
Allah will accept the prayer

ഇങ്ങനെ പ്രാർഥിക്കുന്നവരുടെ പ്രാർഥന അല്ലാഹു സ്വീകരിക്കും

18/08/2022

കേസ് പിന്‍വലിക്കണം; സംഘ്പരിവാര്‍ കൊലപ്പെടുത്തിയ യുവാവിന്റെ പിതാവിന് വധഭീഷണി

18/08/2022

റോഹിങ്ക്യകളെ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കാന്‍ അനുവദിക്കില്ല: മനീഷ് സിസോദിയ

18/08/2022

അഫ്ഗാനില്‍ പള്ളിയില്‍ സ്‌ഫോടനം; നിരവധി മരണം

18/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!