Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home shariah Sunnah

ബുദ്ധി ഇച്ഛകള്‍ക്ക് വഴിമാറുമ്പോള്‍

ഡോ. അലി മുഹ്‌യുദ്ദീന്‍ അല്‍ഖറദാഗി by ഡോ. അലി മുഹ്‌യുദ്ദീന്‍ അല്‍ഖറദാഗി
12/12/2014
in Sunnah
wish.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

അബൂ മൂസാ അല്‍-അശ്അരിയില്‍ നിന്നുള്ള ഒരു ഹദീസ് ഇബ്‌നു ഹിബാന്‍ അദ്ദേഹത്തിന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്നുണ്ട്: ‘പ്രവാചകന്‍(സ) പറഞ്ഞു: ‘അന്ത്യദിനത്തിന് മുമ്പ് ‘ഹര്‍ജ്’ ഉണ്ടാകും. സ്വഹാബികള്‍ ചോദിച്ചു: എന്താണ് ഹര്‍ജ്? അദ്ദേഹം പറഞ്ഞു: കൊലപാതകമാണത്. അവര്‍ ചോദിച്ചു: ഇന്നയിന്ന മുശ്‌രികുകളെയെല്ലാം നാം ഈ വര്‍ഷം വധിച്ചിട്ടുണ്ടല്ലോ? അപ്പോള്‍ നബി(സ) പറഞ്ഞു: മുശ്‌രികുകളെ വധിക്കുന്നതിനെ കുറിച്ചല്ല ഇത്, നിങ്ങള്‍ പരസ്പരം കൊല്ലുന്നതിനെ കുറിച്ചാണ്. അവരില്‍ ചിലര്‍ ചോദിച്ചു: ഞങ്ങള്‍ക്ക് അപ്പോള്‍ ബുദ്ധിയുണ്ടാവില്ലേ? അദ്ദേഹം പറഞ്ഞു: അക്കാലഘട്ടത്തിലുള്ളവരുടെ ബുദ്ധി ഊരിയെടുക്കപ്പെടും.’

You might also like

ഇണയോടുള്ള ഇടപെടൽ

ഹദീസുകൾ ഇസ്ലാമിന്റെ ആധികാരിക പ്രമാണം

നബി(സ)യുടെ സ്വഭാവത്തെപ്പറ്റി ഒരു വിജ്ഞാനകോശം

‘ഗസ്’വതുൽ ഹിന്ദ്’: ഒരു ഹദീസും കുറേ ദുർവ്യാഖ്യാനക്കാരും

പ്രസ്തുത ഹദീസിനെ കുറിച്ച് ഞാന്‍ വളരെയധികം ആലോചിച്ചു. നമ്മുടെ ഈ കാലഘട്ടത്തെ കുറിച്ചു തന്നെയാണോ അത് പറയുന്നതെന്ന് തോന്നിപ്പിക്കുന്ന വിധമാണ് അതിന്റെ ഉള്ളടക്കം. വിഭാഗീയതയും കുഴപ്പങ്ങളും കൂരിരുട്ടിനെ പോലെ എങ്ങും വ്യാപിച്ചു കൊണ്ടിരിക്കുന്നു. പരസ്പരം ഗൂഢാലോചന നടത്തുകയും വധിക്കുകയും ചെയ്യുന്ന കാഴ്ച്ചകളാണ് അറബ് മുസ്‌ലിം ലോകത്ത് നാം കാണുന്നത്. മുസ്‌ലിംകളെ വധിക്കുന്നതിനും അവരുടെ നാടുകളില്‍ കുഴപ്പങ്ങളുണ്ടാക്കുന്നതിനും മുസ്‌ലിംകള്‍ തന്നെ കോടിക്കണക്കിന് ഡോളറുകള്‍ ഒഴുക്കുന്നു. അതിനായി ഫലസ്തീനില്‍ തങ്ങളുടെ സഹോദരങ്ങളെ പീഡിപ്പിക്കുകയും അവരുടെ മണ്ണില്‍ അധിനിവേശം നടത്തുകയും ചെയ്ത സയണിസ്റ്റുകളോട് പോലും കൈകോര്‍ക്കാന്‍ അവര്‍ക്ക് ഒട്ടും മടിയില്ല.

ശത്രുക്കളുമായുള്ള സഹകരണം
മിതനിലപാടില്‍ പേരു കേട്ട, അക്രമത്തില്‍ നിന്നും ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്നും അകലം പാലിക്കുന്നവരുമായ ഇസ്‌ലാമിസ്റ്റുകളോടുള്ള കടുത്ത ശത്രുത കഠിന ശത്രുക്കളോട് സഹകരിക്കുന്നതിലേക്കാണ് പലരെയും എത്തിച്ചിരിക്കുന്നത്. അവരുടെ കഥകഴിക്കാനും അവര്‍ക്കെതിരെ അട്ടിമറി നടത്താനും കോടികള്‍ ഒഴുക്കാന്‍ അവര്‍ തയ്യാറാണ്.

മുസ്‌ലിം സമൂഹത്തിന് ഇത് ഒട്ടും ഗുണം ചെയ്യില്ലെന്ന് അമുസ്‌ലിംകളായ നിരീക്ഷകര്‍ പോലും വിലയിരുത്തുന്നു. ഈ പ്രവര്‍ത്തനങ്ങളൊന്നും മുസ്‌ലിം സമൂഹത്തിനോ കുഴപ്പങ്ങളെ പിന്തുണക്കുന്ന രാഷ്ട്രങ്ങള്‍ക്കോ ഗുണം ചെയ്യില്ല. സുസ്ഥിരതകക്ക് നീതിയും സ്വാതന്ത്ര്യവും മനുഷ്യന്റെ ആദരവും നിയമസാധുതയിലേക്കുള്ള മടക്കവുമായി അടുത്ത ബന്ധമുണ്ടെന്ന് നമുക്കെല്ലാം അറിയാം. കഴിഞ്ഞ പതിറ്റാണ്ടുകളിലുണ്ടായ അനുഭവങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും നടന്ന അട്ടിമറികള്‍ക്ക് അവിടെ സമാധാനവും സുസ്ഥിരതയും നിര്‍ഭയത്വവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പിന്നീട് അതില്‍ നിന്ന് മടങ്ങുകയും സ്വാതന്ത്ര്യവും ജനതയുടെ ജനാധിപത്യത്തിനുള്ള അവകാശവും വകവെച്ചു കൊടുത്തതിന് ശേഷം മാത്രമാണ് സുസ്ഥിരത യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. ബര്‍കിനാ ഫാസോ നമ്മില്‍ നിന്നും അത്ര വിദൂരത്തൊന്നുമല്ല.

ചില രാഷ്ട്രങ്ങള്‍ മുഖം മൂടി അണിഞ്ഞെത്തിയ അവയുടെ ശത്രുക്കളെ വരെ സഹായിക്കാന്‍ തയ്യാറായി. തങ്ങള്‍ക്കെതിരെ വിപ്ലവം ഉയര്‍ത്തിയ ജനതക്കെതിരെ അവരുടെ സഹായം തേടി. ഇത്തരത്തില്‍ സഹായം ലഭിച്ച രാജ്യങ്ങളിലും അയല്‍നാടുകളിലും അതിന്റെ ഫലമായി അപകടകരമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ചില രാഷ്ട്രങ്ങളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്ഥിരബുദ്ധിയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് പറയാനാവില്ല.

സൈന്യത്തിന്റെ നിന്ദ്യതയെും സ്വേഛാധിപത്യത്തെയും ഇഷ്ടപ്പെടുന്ന ചില ഭരണാധികാരികളും മതേതരവാദികളും ‘രാഷ്ട്രീയ ഇസ്‌ലാമിനെ’ വെറുക്കുകയും ഭയക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ബുദ്ധിക്കോ യുക്തിക്കോ നിരക്കുന്ന ഒരു കാര്യമല്ല അവരുടെ ഈ പ്രവര്‍ത്തനം. നമ്മുടെ വിഷയം അവരില്‍ മാത്രം പരിമിതപ്പെടുത്തേണ്ടതില്ല. ഇസ്‌ലാമിന്റെ ചിത്രം വികൃതമാക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെ കുറിച്ചും നാം അസ്വസ്ഥപ്പെടേണ്ടതുണ്ട്. അധിനിവേശത്തിന്റെയും കോളനിവല്‍കരണത്തിന്റെയും മടങ്ങിവരലിനാണ് അവര്‍ സൗകര്യം ചെയ്തു കൊടുക്കുന്നത്. വന്‍ രാഷ്ട്രങ്ങള്‍ക്ക് അവരുടെ താല്‍പര്യങ്ങല്‍ സംരക്ഷിക്കാനുള്ള ന്യായീകരണങ്ങളും അവരുണ്ടാക്കി കൊടുക്കുന്നു. താലിബാന്റെ കഥ കഴിക്കാന്‍ എന്ന ന്യായീകരണമാണ് അഫ്ഗാന്‍ അധിനിവേശത്തിന് അവര്‍ കാരണമായി കണ്ടത്. അള്‍ജീരിയയിലും അത് തന്നെയാണ് ആവര്‍ത്തിച്ചത്. ആയിരക്കണക്കിന് യുവാക്കള്‍ അതിലൂടെ കൊല്ലപ്പെട്ടു. മുന്‍ ഇറാഖ് ഭരണകൂടത്തിന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്നാണ് അവിടെ അമേരിക്കന്‍ ആധിപത്യം മടങ്ങി വന്നതെന്ന് നാം ഓര്‍ക്കണം. ഇറാഖ് അധിനിവേശത്തിന്റെ അപകടകരമായ ഫലങ്ങള്‍ ഇന്നും അവശേഷിക്കുന്നു എന്നതാണ് വസ്തുത. പല കാരണങ്ങളാലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നതില്‍ സംശയമില്ല. ഇതൊക്കെ നമ്മെ പരിഭ്രാന്തരാക്കുന്നുണ്ട്.

നമ്മെ ഇന്ന് അസ്വസ്ഥപ്പെടുത്തുന്ന ഈ പ്രശ്‌നത്തിനുള്ള കൃത്യമായ മറുപടി പ്രവാചകന്‍(സ) നല്‍കിയിട്ടുണ്ട്. യാതൊരു സംശയത്തിനും ഇടനല്‍കാത്ത വിധം വ്യക്തമായി പ്രവാചകന്‍(സ) പറഞ്ഞു: ‘അക്കാലഘട്ടത്തിലുള്ളവരുടെ ബുദ്ധി ഊരിയെടുക്കപ്പെടും.’ ബുദ്ധി വിട്ടുപോകുന്ന ആ സ്ഥാനത്തേക്ക് ഇച്ഛകളാണ് പകരം കടന്നു വരികയെന്ന് സാരം. ദുരഭിമാനവും പൊങ്ങച്ചവും അഹങ്കാരവും അവിടെ കുടിയേറും. ജനങ്ങളുടെ തലയോട്ടിക്ക് മുകളിലാണ് തങ്ങളുടെ മഹത്വം സ്ഥാപിക്കേണ്ടതെന്ന് വിചാരിക്കുന്നരില്‍ മറ്റുള്ളവരെ വധിക്കാനും നിന്ദിക്കാനുമുള്ള ഇച്ഛയായിരിക്കും എപ്പോഴും. കാരുണ്യത്തിന്റെ സൂക്തങ്ങളും സത്യത്തെയും നീതിയെയും സംരക്ഷിക്കലാണ് ശക്തിയെന്നും അവര്‍ മറന്നിരിക്കുന്നു.

ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കാരണം ബുദ്ധി നഷ്ടപ്പെട്ടതാണെന്ന് പറഞ്ഞതിലൂടെ ഈ രോഗത്തിനുള്ള മരുന്നും പ്രവാചകന്‍(സ) നമ്മെ അറിയിക്കുന്നു. ദിവ്യബോധനത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടതു പോലെയാണ് അവരുടെ അവസ്ഥ. കാര്യങ്ങളുടെ അനന്തരഫലത്തെ കുറിച്ച് ആലോചിച്ച് യുക്തിയോടെ ഇടപെടണമെന്നതാണ് അതിന്റെ തേട്ടം. മുസ്‌ലിം സമൂഹത്തിന്റെ പഴയതും പുതിയതുമായ ചരിത്രം പഠിക്കണം. അതിലെ വിജയങ്ങളെയും പരാജയങ്ങളെയും നാഗരിക മുന്നേറ്റങ്ങളെയും തളര്‍ച്ചകളെയും വിലയിരുത്തണം.

അനുഭവങ്ങള്‍ പാഠമാവണം
നിലവിലുള്ളതും മുന്‍കഴിഞ്ഞതുമായ സമൂഹങ്ങളുടെ അനുഭവങ്ങള്‍ പാഠമാവണമെന്നത് വിശേഷ ബുദ്ധി ആവശ്യപ്പെടുന്ന ഒന്നാണ്. അല്ലാഹു പറയുന്നു: ‘അല്ലയോ ക്രാന്തദൃഷ്ടിയുള്ളവരേ, പാഠം പഠിച്ചുകൊള്ളുക.’ (അല്‍-ഹശ്ര്‍: 2) അതായത് മുന്‍ഗാമികളുടെ അവസ്ഥയുമായി നിങ്ങളുടെ അവസ്ഥ താരതമ്യം ചെയ്യുകയും അതില്‍ നിന്ന് ഗുണപാഠമുള്‍ക്കൊള്ളാനുമാണിത് ആവശ്യപ്പെടുന്നത്. കഴിഞ്ഞ കാലത്തെയും വര്‍ത്തമാന കാലത്തെയും സൂക്ഷമമായി വിലയിരുത്തുക എന്നത് മാത്രമല്ല ഭാവിയില്‍ അതിന്റെ സാധ്യതകളെ കുറിച്ച് സൂക്ഷമമായി പഠിക്കുകയും വേണം. ഒരു രാഷ്ട്രീയാപഗ്രഥനം പോലെ അതിന്റെ പോസിറ്റീവും നെഗറ്റീവുമായ എല്ലാ സാധ്യതകളും പഠനത്തിന് വിധേയമാക്കണം. നാം ഫിഖ്ഹുല്‍ മആലാത് (പരിണിതഫലങ്ങളുടെ കര്‍മശാസ്ത്രം) എന്നു വിളിക്കുന്നത് അതിനെയാണ്. മുസ്‌ലിം ഉമ്മത്ത് കാഴ്ച്ചയും കേള്‍വിയും അല്ലാഹു നല്‍കിയിട്ടുള്ള എന്തൊക്കെയുണ്ടോ അതെല്ലാം ഇഹപര ക്ഷേമത്തിനായി ഉപയോഗപ്പെടുത്തണം.

യൂറോപിന്റെ പുരോഗതി
മേല്‍ വിവരിച്ച തരത്തിലുള്ള പഠനങ്ങളിലൂടെയാണ് യൂറോപ് പുരോഗതിയുടെ പടവുകല്‍ കയറിയത്. ഐക്യത്തിന് ആഹ്വാനം ചെയ്യുന്ന, കക്ഷിത്വത്തെ നിഷേധമായി കാണുന്ന ഒരു ദീനിന്റെ ആളുകളാണ് നമ്മള്‍ മുസ്‌ലിംകള്‍. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണെന്നാണത് പഠിപ്പിക്കുന്നത്. എല്ലാ സമൂഹങ്ങള്‍ക്കും നല്‍കിയ പോലെ വിശേഷ ബുദ്ധി ഈ സമൂഹത്തിനും നല്‍കിയിട്ടുണ്ട്. ‘അവര്‍ക്കു ഹൃദയങ്ങളുണ്ട്; എന്നാല്‍ അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്കു ദൃഷ്ടികളുണ്ട്; അതുകൊണ്ടവര്‍ കാണുന്നില്ല. അവര്‍ക്കു കാതുകളുണ്ട്; അതുകൊണ്ടവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു.’ (അല്‍-അഅ്‌റാഫ്: 179) എന്ന് അല്ലാഹു വിശേഷിപ്പിച്ച ഒരു ഘട്ടത്തില്‍ അവര്‍ വഴിതെറ്റിയിരിക്കുന്നു. ബുദ്ധിയും കാഴ്ച്ചയും ശരിയായി ഉപയോഗിക്കാത്തവര്‍ക്കാണ് പരലോക നഷ്ടമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘അവര്‍ കേഴും: `കഷ്ടം! ഞങ്ങള്‍ കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്തിരുന്നുവെങ്കില്‍! എങ്കില്‍ ഇന്ന് ഈ കത്തിക്കാളുന്ന നരകത്താല്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഞങ്ങള്‍ ഉള്‍പ്പെടുമായിരുന്നില്ലല്ലോ?’ (അല്‍-മുല്‍ക്: 10)

അറിവുള്ളവരോട് ഉപദേശം തേടുക
ഈ ഭരണാധികാരില്‍ അറിവുള്ള അല്ലാഹുവിനെ ഭയക്കുന്ന പണ്ഡിതന്‍മാരോട് തങ്ങള്‍ക്കാവശ്യമുള്ള വിഷയങ്ങളില്‍ ഉപദേശം തേടണമെന്നും വിശേഷബുദ്ധി അനിവാര്യമാക്കുന്ന ഒന്നാണ്. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷങ്ങളില്‍ പ്രാഗല്‍ഭ്യമുള്ള പണ്ഡിതമാരായ കൂടിയാലോചകര്‍ അവര്‍ക്കുണ്ടാവണം. പുറം മോഡികളുടെയും കാപട്യത്തിന്റെയും ആളുകള്‍ക്ക് ചെവികൊടുക്കുന്നതിന് പകരം അവരുടെ ക്രിയാത്മകമായ വിമര്‍ശനങ്ങളെയാണ് ഉള്‍ക്കൊള്ളേണ്ടത്. ജ്ഞാനികളും അറിവുള്ളവരും കുറയുകയും പ്രാസംഗികരും കാണാപാഠമോതുന്നവരും കൂടുകയും ചെയ്യുന്നതിലെ അപകടത്തെ കുറിച്ച് നബി തിരുമേനി(സ) സൂചിപ്പിച്ചിട്ടുണ്ട്. വിജ്ഞാനം ഉയര്‍ത്തപ്പെടുന്നത് അന്ത്യദിനത്തിന്റെ അടയാളമായിട്ടാണ് മറ്റൊരിടത്ത് പ്രവാചകന്‍(സ) പറഞ്ഞിട്ടുള്ളത്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും കാമ്പ് ഉള്‍ക്കൊള്ളാത്ത, അതിന്റെ പാരായണവും മനപാഠവും മാത്രം കൈമുതലായുള്ള പ്രാസംഗികരുടെയും മുഫ്തിമാരുടെയും ആധിക്യമാണ് നമ്മുടെ കാലഘട്ടത്തിന്റെ പ്രശ്‌നം. ദിവ്യജ്ഞാനത്തിലൂടെയുള്ള അറിവിനെയും ബുദ്ധിയെയും സമന്വയിപ്പിക്കാന്‍ കഴിയാത്തവരാണവര്‍. പ്രമാണങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളോ പരിണിതഫല കര്‍മശാസ്ത്രമോ അവര്‍ മനസ്സിലാക്കിയിട്ടില്ല.

സംഗ്രഹം : നസീഫ്

Facebook Comments
ഡോ. അലി മുഹ്‌യുദ്ദീന്‍ അല്‍ഖറദാഗി

ഡോ. അലി മുഹ്‌യുദ്ദീന്‍ അല്‍ഖറദാഗി

Related Posts

Faith

ഇണയോടുള്ള ഇടപെടൽ

by ഡോ. അഹ്മദ് റൈസൂനി
29/03/2022
Sunnah

ഹദീസുകൾ ഇസ്ലാമിന്റെ ആധികാരിക പ്രമാണം

by Islamonlive
07/12/2021
Sunnah

നബി(സ)യുടെ സ്വഭാവത്തെപ്പറ്റി ഒരു വിജ്ഞാനകോശം

by നൗഷാദ് ചേനപ്പാടി
20/09/2021
Sunnah

‘ഗസ്’വതുൽ ഹിന്ദ്’: ഒരു ഹദീസും കുറേ ദുർവ്യാഖ്യാനക്കാരും

by അബ്ദുല്‍ അസീസ് അൻസാരി പൊന്മുണ്ടം
03/09/2021
Sunnah

താരതമ്യ കര്‍മശാസ്ത്ര പഠനത്തിലെ ആദ്യ രചയിതാവ്

by നൂറുദ്ദീൻ ഖലാല
01/09/2021

Don't miss it

History

ദൈവഭക്തനായ മദ്യപാനി

29/09/2014
Views

സ്ത്രീ സുരക്ഷ : ഇന്ത്യയിലും ഗള്‍ഫിലും

08/03/2014
History

സയണിസവും ജൂതമതവും

17/09/2014
Palestinian journalist Shatha Hammad won the One World Media 'New Voice' prize
Interview

ഒരു ഫലസ്തീൻ സ്ത്രീയുടെ ധീരമായ ശബ്ദം

05/07/2021
steps.jpg
Tharbiyya

സന്തുഷ്ട ജീവിതത്തിലേക്ക് മൂന്നു ചുവടുകള്‍

23/03/2013
halal.jpg
Sunnah

ഹലാല്‍ ഭക്ഷണത്തിന്റെ പ്രാധാന്യം

28/12/2017
mahallu2.jpg
Onlive Talk

മഹല്ല് സംവിധാനത്തില്‍ സ്ത്രീ പങ്കാളിത്തം വേണം

08/11/2013
Quran

ചരിത്രങ്ങള്‍ പറയുന്ന വിശുദ്ധ ഖുര്‍ആന്‍

07/09/2020

Recent Post

Two stories of betrayal

ദാമ്പത്യ ജീവിതത്തിലെ വിശ്വാസ വഞ്ചനയുടെ രണ്ട് വിവരണങ്ങൾ

16/08/2022

സവര്‍ക്കറിന്റെ പോസ്റ്ററിനെച്ചൊല്ലി സംഘര്‍ഷം: ഷിവമോഗയില്‍ നിരോധനാജ്ഞ

16/08/2022

ഫാറൂഖ് ഉമർ(റ)ന്റെ മകൾ ഹഫ്സ(റ)

16/08/2022
Paleography and Epigraphy in Islamic Studies

ഇസ്ലാമിക് സ്റ്റഡീസിലെ പാലിയോഗ്രാഫിയും എപിഗ്രാഫിയും

16/08/2022

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (2 – 3)

16/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!