Saturday, September 23, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home shariah Quran

ഖുർആന്റെ അടിസ്ഥാനം

ഖുർആൻപഠനം - മുഖവുര ( 3 - 15 )

സയ്യിദ് അബുൽ അഅ്ലാ മൗദൂദി by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
28/12/2022
in Quran
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഈ വിഷയകമായി, വായനക്കാരൻ ഏറ്റവും മുമ്പേ ഖുർആന്റെ അന്തസ്സത്ത-അതു സമർപ്പിക്കുന്ന അടിസ്ഥാന ആദർശം- അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. അയാളത് അംഗീകരിക്കട്ടെ, അംഗീകരിക്കാതിരിക്കട്ടെ. ഏതു നിലക്കും, ഈ ഗ്രന്ഥം മനസ്സിലാക്കണമെന്നുണ്ടെങ്കിൽ പ്രാരംഭബിന്ദു എന്ന നിലയിൽ ഖുർആനും അതിന്റെ പ്രബോധകനായ മുഹമ്മദ്‌നബിയും വിവരിച്ചിരിക്കുന്ന അടിസ്ഥാനംതന്നെ അറിഞ്ഞിരിക്കേണ്ടതാണ്.

1. അഖില പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും ഉടമസ്ഥനും വിധികർത്താവുമായ ഏകദൈവം തന്റെ അനന്തവിസ്തൃത സാമ്രാജ്യത്തിന്റെ ഒരു ഭാഗമായ ഭൂതലത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. അവന് അറിയാനും ചിന്തിക്കാനും ഗ്രഹിക്കാനുമുള്ള കഴിവുകൾ പ്രദാനംചെയ്തു. നന്മ-തിന്മകൾ വിവേചിച്ചറിയാനുള്ള യോഗ്യത നൽകി. ഇച്ഛാസ്വാതന്ത്ര്യവും വിവേചനസ്വാതന്ത്ര്യവും കൈകാര്യാധികാരങ്ങളും നൽകി. അങ്ങനെ, മൊത്തത്തിൽ ഒരുവിധത്തിലുള്ള സ്വയംഭരണം (Autonomy) നൽകി അവനെ ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധിയായി നിയോഗിച്ചു.

You might also like

ഹൃദയ വിശാലത

ഖുര്‍ആനിലെ പ്രപഞ്ച ദൃഷ്ടാന്തങ്ങള്‍

2. ഈ സമുന്നതപദവിയിൽ മനുഷ്യരെ നിയോഗിക്കുമ്പോൾ ദൈവം ഒരുകാര്യം അവരെ നല്ലപോലെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു; അതിതാണ്:

നിങ്ങളുടെയും നിങ്ങളുൾക്കൊള്ളുന്ന സമസ്ത ലോകത്തിന്റെയും ഉടമസ്ഥനും ആരാധ്യനും ഭരണാധിപനും ഞാനാകുന്നു. എന്റെ ഈ സാമ്രാജ്യത്തിൽ നിങ്ങൾ സ്വാധികാരികളല്ല. ഞാനല്ലാത്ത ആരുടെയും അടിമകളുമല്ല. നിങ്ങളുടെ ആരാധനക്കും അനുസരണത്തിനും അടിമത്തത്തിനും അർഹനായി ഞാൻ മാത്രമേയുള്ളൂ. നിങ്ങളെ സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും നൽകി നിയോഗിച്ചിരിക്കുന്ന ഈ ഭൂതലത്തിലെ ജീവിതം നിങ്ങൾക്കൊരു പരീക്ഷണമാണ്. ഇതിനുശേഷം, നിങ്ങൾ എന്റെ സവിധത്തിൽ മടങ്ങിവരേണ്ടതുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങൾ കണിശമായി പരിശോധിച്ച്, ആർ പരീക്ഷയിൽ വിജയംവരിച്ചുവെന്നും ആരെല്ലാം പരാജിതരായെന്നും അപ്പോൾ ഞാൻ വിധികൽപിക്കും. നിങ്ങളെ സംബന്ധിച്ചിടത്തോളം, അതിനാൽ, ശരിയായ കർമനയം ഒന്നുമാത്രമേയുള്ളൂ; എന്നെ നിങ്ങളുടെ ഒരേയൊരു ആരാധ്യനും വിധികർത്താവും ആയി അംഗീകരിക്കുക; ഞാൻ നൽകുന്ന സാന്മാർഗിക നിർദേശമനുസരിച്ച് മാത്രം പ്രവർത്തിക്കുക; നശ്വരമായ ഐഹികജീവിതം പരീക്ഷണാലയമാണെന്നറിഞ്ഞുകൊണ്ട് പാരത്രിക ജീവിതത്തിൽ വിജയികളാവുകയാണ് നിങ്ങളുടെ സാക്ഷാൽ ലക്ഷ്യമെന്ന ബോധത്തോടുകൂടി ജീവിതം നയിക്കുക. ഈ നയമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ (അതു തെരഞ്ഞെടുക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്) ഇഹലോകത്ത് നിങ്ങൾക്ക് സമാധാനവും സംതൃപ്തിയും ലഭിക്കും; എന്റെയടുത്ത് തിരിച്ചുവരുമ്പോൾ, അനശ്വര സുഖാനന്ദത്തിന്റെ ഗേഹമായ സ്വർഗലോകം ഞാൻ നിങ്ങൾക്ക് നൽകുകയും ചെയ്യും. ഇതിനു വിപരീതമായുള്ള ഏതൊരു ജീവിതനയവും നിങ്ങളെ സംബന്ധിച്ചിടത്തോളം അബദ്ധം മാത്രമാണ്. അതാണ് സ്വീകരിക്കുന്നതെങ്കിൽ (അതിനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്) ഇഹലോകത്ത് നിങ്ങൾക്ക് നാശവും അസ്വാസ്ഥ്യവും അനുഭവിക്കേണ്ടിവരും; ഐഹികലോകം പിന്നിട്ട് പാരത്രികലോകത്ത് എത്തുമ്പോഴാകട്ടെ ശാശ്വതമായ ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും ഗർത്തമായ നരകത്തിൽ തള്ളപ്പെടുകയുംചെയ്യും.

3. ഈ വസ്തുതകൾ വേണ്ടപോലെ ബോധ്യപ്പെടുത്തിയാണ്, പ്രപഞ്ചനാഥൻ മനുഷ്യവർഗത്തിന് ഭൂമിയിൽ സ്ഥാനം നൽകിയത്. ആദിമ ദമ്പതികൾ(ആദം, ഹവ്വ)ക്ക് ഭൂമിയിൽ തങ്ങളുടെ സന്തതികൾ പ്രവർത്തിക്കേണ്ടതിനാധാരമായ മാർഗനിർദേശവും നൽകുകയുണ്ടായി. ഈ ആദിമമനുഷ്യർ അജ്ഞതയിലും അന്ധകാരത്തിലുമല്ല ഭൂജാതരായിരുന്നത്. പ്രത്യുത, പൂർണമായ പ്രകാശത്തിലാണ് ദൈവം ഭൂമിയിൽ അവരുടെ അധിവാസത്തിനാരംഭം കുറിച്ചത്. യാഥാർഥ്യത്തെക്കുറിച്ച് തികച്ചും ബോധവാന്മാരായിരുന്നു അവർ. അവരുടെ ജീവിതനിയമം അവർക്കറിയിച്ചുകൊടുത്തിരുന്നു. ദൈവികാനുസരണം (ഇസ്‌ലാം) ആയിരുന്നു അവരുടെ ജീവിതമാർഗം. ഇതേ കാര്യം, ദൈവത്തിന്റെ ആജ്ഞാനുവർത്തികളായി-മുസ്‌ലിംകളായി-ജീവിക്കണമെന്ന വസ്തുത അവർ സ്വസന്താനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. എന്നാൽ, പിന്നീടുള്ള നൂറ്റാണ്ടുകളിൽ മനുഷ്യർ ഈ ശരിയായ ജീവിതപഥ(ദീൻ)ത്തിൽനിന്ന് വ്യതിചലിച്ച് നാനാവിധമായ അബദ്ധനയങ്ങൾ അവലംബിക്കുകയുണ്ടായി. അശ്രദ്ധയാൽ അവർ അതിനെ വിനഷ്ടമാക്കുകയും അലങ്കോലപ്പെടുത്തുകയും ചെയ്തു. ഏകനായ ദൈവത്തിന് പങ്കാളികളെ കൽപിച്ചു. മനുഷ്യരും മനുഷ്യേതരരുമായ, ഭൗതികവും ഭാവനാപരവുമായ, ആകാശ- ഭൂമികളിലെ അനേകമനേകം അസ്തിത്വങ്ങളിൽ അവർ ദിവ്യത്വം ആരോപിച്ചു. ദൈവദത്തമായ യാഥാർഥ്യജ്ഞാനത്തിൽ (അൽഇൽമ്) അവർ പലതരം ഊഹ-അനുമാനങ്ങളും തത്ത്വശാസ്ത്രങ്ങളും ആദർശ-സിദ്ധാന്തങ്ങളും കലർത്തി, അസംഖ്യം മതങ്ങൾ പടച്ചുവിട്ടു. ദൈവം നിർദേശിച്ചുതന്ന നീതിനിഷ്ഠമായ ധാർമിക-നാഗരിക നിയമങ്ങളെ (ശരീഅത്) പരിവർജിച്ചുകൊണ്ടോ വികൃതമാക്കിക്കൊണ്ടോ സ്വേച്ഛകൾക്കും സ്വാർഥത്തിനും പക്ഷപാതങ്ങൾക്കും അനുസൃതമായുള്ള ജീവിതനിയമങ്ങൾ കെട്ടിച്ചമച്ചു. തദ്ഫലമായി ദൈവത്തിന്റെ ഭൂമിയിൽ അക്രമവും അനീതിയും നടമാടി.

4. ദൈവം മനുഷ്യന് പരിമിതമായ സ്വാധികാരം നൽകിയിരുന്നതിന്റെ വെളിച്ചത്തിൽ, വഴിതെറ്റിയ മനുഷ്യരെ തന്റെ പ്രകൃത്യതീത ഇടപെടൽവഴി സത്യപഥത്തിലേക്ക് ബലാൽക്കാരം തിരിച്ചുകൊണ്ടുവരുക ഉചിതമായിരുന്നില്ല. മനുഷ്യവർഗത്തിന്-അവരിലുള്ള വിവിധ ജനസമുദായങ്ങൾക്ക്-ഭൂലോകത്ത് പ്രവർത്തിക്കാൻ അവധി നിശ്ചയിച്ചിരുന്നത് പരിഗണിക്കുമ്പോൾ, ദൈവധിക്കാരം പ്രകടമായ ഉടനെ മനുഷ്യരെ നശിപ്പിച്ചുകളയുക എന്നതും ശരിയായിരുന്നില്ല. ഇതെല്ലാം പരിഗണിച്ച്, മനുഷ്യാരംഭം മുതൽക്കേ ദൈവം ഏറ്റെടുത്ത ബാധ്യത, മനുഷ്യന്റെ സ്വാധികാരം നിലനിർത്തിക്കൊണ്ടുതന്നെ അവരുടെ മാർഗദർശനത്തിന് ഏർപ്പാട് ചെയ്തുകൊണ്ടിരിക്കുക എന്നതായിരുന്നു. ദൈവം സ്വയം ഏറ്റെടുത്ത ഈ ബാധ്യതയുടെ നിർവഹണത്തിനായി അവനിൽ വിശ്വസിക്കുന്നവരും അവന്റെ പ്രീതിയെ പിൻതുടരുന്നവരുമായ ഉത്തമ മനുഷ്യരെത്തന്നെ ദൈവം ഉപയോഗപ്പെടുത്തി. അവരെ തന്റെ പ്രതിനിധികളായി നിശ്ചയിച്ചു. തന്റെ സന്ദേശങ്ങൾ അവർക്കയച്ചുകൊടുത്തു. അവർക്ക് യാഥാർഥ്യജ്ഞാനം നൽകി. ശരിയായ ജീവിതനിയമം പഠിപ്പിച്ചു. ഏതൊരു സൻമാർഗത്തിൽനിന്ന് മാനവകുലം വ്യതിചലിച്ചുവോ അതിലേക്ക് വീണ്ടും അവരെ ക്ഷണിക്കാൻ ആ മഹാത്മാക്കളെ നിയോഗിക്കുകയും ചെയ്തു.

5. ഇങ്ങനെയുള്ള പ്രവാചകന്മാർ വിവിധ രാജ്യങ്ങളിലും ജനസമുദായങ്ങളിലും ആഗതരായിക്കൊണ്ടിരുന്നു. അവരുടെ ആഗമനത്തിന്റെ സുവർണശൃംഖല സഹസ്രാബ്ദങ്ങളോളം തുടർന്നു. അങ്ങനെ, ആയിരമായിരം പ്രവാചകന്മാർ നിയോഗിതരായി. അവരുടെയെല്ലാം ‘ദീൻ’ ഒന്നുതന്നെയായിരുന്നു–പ്രഥമ ദിവസംതൊട്ട് മനുഷ്യന്നറിയിക്കപ്പെട്ടിരുന്ന ശരിയായ ജീവിതനയംതന്നെ. അവരെല്ലാം ഒരേ സന്മാർഗത്തെ–പ്രാരംഭത്തിൽ മനുഷ്യന് നിർദേശിച്ചുകൊടുത്തിരുന്ന ശാശ്വതമായ ധാർമിക–നാഗരിക തത്ത്വങ്ങളെ–പിൻപറ്റിയവരായിരുന്നു. അവരുടെയെല്ലാം ദൗത്യവും ഒന്നുതന്നെയായിരുന്നു. അതെ, സത്യദീനിലേക്കും സൻമാർഗത്തിലേക്കും സമസൃഷ്ടികളെ ക്ഷണിക്കുക, ഈ ക്ഷണം സ്വീകരിച്ച് മുന്നോട്ട് വരുന്നവരെ സംഘടിപ്പിക്കുക, അവരെ ദൈവികനിയമത്തിന് വിധേയരും ലോകത്ത് ദൈവികനിയമത്തിന് വിധേയമായി ഒരു സാമൂഹികവ്യവസ്ഥ സ്ഥാപിക്കാൻ ശ്രമിക്കുന്നവരും ദൈവികനിയമത്തിന്റെ ലംഘനത്തെ തടയാൻ സദാ സന്നദ്ധരുമായ ഒരു സമുദായമായി വാർത്തെടുക്കുക. പ്രവാചകന്മാർ അവരവരുടെ കാല-ദേശങ്ങളിൽ ഈ മഹത്തായ ദൗത്യം ഏറ്റവും ഭംഗിയായി നിറവേറ്റിപ്പോന്നു. പക്ഷേ, സംഭവിച്ചത് എല്ലായ്‌പ്പോഴും മറ്റൊന്നായിരുന്നു. മനുഷ്യരിൽ വലിയൊരു വിഭാഗം പ്രവാചകപ്രബോധനം കൈക്കൊള്ളാൻ മുന്നോട്ടുവന്നതേയില്ല; അത് കൈയേറ്റ് ഇസ്‌ലാമികസമുദായം എന്ന നിലപാട് അംഗീകരിച്ചവർതന്നെ കാലാന്തരത്തിൽ സത്യപഥത്തിൽനിന്ന് വ്യതിചലിച്ചുപോവുകയും ചെയ്തു. അവരിൽ ചില ജനവിഭാഗങ്ങൾ ദൈവികസന്മാർഗത്തെ തീരെ കളഞ്ഞുകുളിച്ചപ്പോൾ വേറെ ചിലർ ദൈവികനിർദേശങ്ങളെ മാറ്റിമറിക്കുകയും സ്വയംകൃതാദർശങ്ങളുടെ സങ്കലനംകൊണ്ട് അതിനെ വികൃതമാക്കുകയും ചെയ്തു.

6. അവസാനമായി, പൂർവപ്രവാചകന്മാർ നിർവഹിച്ചുപോന്നിരുന്ന അതേ ദൗത്യനിർവഹണത്തിനായി മുഹമ്മദ് നബിയെ അറേബ്യയിൽ നിയോഗിച്ചു. തിരുമേനിയുടെ സംബോധന പൂർവപ്രവാചകന്മാരുടെ വഴിപിഴച്ച അനുയായികളോടും മനുഷ്യവർഗത്തോട് പൊതുവിലുമായിരുന്നു. അവരെയെല്ലാം ശരിയായ ജീവിതനയത്തിലേക്ക് ക്ഷണിക്കുക, അവർക്കെല്ലാം വീണ്ടും ദൈവികസന്മാർഗനിർദേശം എത്തിച്ചുകൊടുക്കുക, ആ ബോധനവും മാർഗദർശനവും അംഗീകരിക്കുന്നവരെ ഒരു സംഘടിതസമൂഹമായി വാർത്തെടുക്കുക-ഇതായിരുന്നു അവിടത്തെ ദൗത്യം. ഈ നവസമൂഹം സ്വന്തം ജീവിതവ്യവസ്ഥ ദൈവികസന്മാർഗത്തിൽ കെട്ടിപ്പടുക്കാനും അതേ മാർഗമവലംബിച്ച് ലോകസംസ്‌കരണത്തിന് പ്രയത്‌നിക്കാനും ബാധ്യസ്ഥമായിരുന്നു. ഈ പ്രബോധനത്തിന്റെയും മാർഗദർശനത്തിന്റെയും ആധാരഗ്രന്ഥമത്രെ ഖുർആൻ; മുഹമ്മദ് നബിക്ക് അല്ലാഹു അവതരിപ്പിച്ച വിശുദ്ധഖുർആൻ. ( തുടരും )

🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Facebook Comments
Post Views: 40
Tags: Quran StudyThe Qur'an
സയ്യിദ് അബുൽ അഅ്ലാ മൗദൂദി

സയ്യിദ് അബുൽ അഅ്ലാ മൗദൂദി

ഇരുപതാം നൂറ്റാണ്ടിന്റെ ഇസ്‌ലാമിക ചിന്തയേയും ഇസ്‌ലാമിക ആക്ടിവിസത്തേയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചിന്തകന്‍, പണ്ഡിതന്‍, ഗ്രന്ഥകാരന്‍, പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ ലോകപ്രശസ്തനാണ് മൗദൂദി. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതല്‍ ഇസ്‌ലാമിക ലോകത്ത് അലയടിച്ചുതുടങ്ങിയ ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ശില്‍പിയെന്ന നിലയില്‍ നൂറ്റാണ്ടിന്റെ നവോത്ഥാന നായകന്‍ എന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വം കൂടിയാണ് സയ്യിദ് മൗദൂദി. അദ്ദേഹം ജീവിച്ചതും പ്രവര്‍ത്തിച്ചതുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടിലാണെങ്കിലും പുതിയ നൂറ്റാണ്ടിലും ഇസ്‌ലാമിനെക്കുറിച്ച് ഗൗരവമായി പഠിക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും അവഗണിക്കാന്‍ കഴിയില്ല. അതിനാല്‍, പുതിയ നൂറ്റാണ്ടിലേയും ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്സുകളിലൊരാള്‍ സയ്യിദ് മൗദൂദിയാണ്. 1903 സെപ്റ്റംബര്‍ 25-ന് ഔറംഗാബാദിലാണ് മൗദൂദി ജനിച്ചത്. ആത്മീയ പാരമ്പര്യമുള്ള സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് അഹ്മദ് ഹസന്‍. മാതാവ് റുഖിയാ ബീഗം. പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍നിന്നുതന്നെയായിരുന്നു. 1914-ല്‍ മൗലവി പരീക്ഷ പാസായി. ഉപരിപഠനത്തിന് ഹൈദരാബാദിലെ പ്രശസ്തമായ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ രോഗവും തുടര്‍ന്നുള്ള മരണവും കാരണം പഠനം തുടരാനായില്ല. എങ്കിലും സ്വന്തം നിലക്കുള്ള പഠനത്തില്‍ അദ്ദേഹം മുടക്കം വരുത്തിയില്ല. 1920-കളുടെ ആരംഭത്തോടെ മാതൃഭാഷയായ ഉര്‍ദുവിന് പുറമെ അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി. മതം, തത്ത്വചിന്ത, സാമൂഹിക ശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ ഗഹനമായ വിഷയങ്ങള്‍ സ്വന്തമായി പഠിക്കാന്‍ ഈ ഭാഷാപരിജ്ഞാനം അദ്ദേഹത്തെ സഹായിച്ചു. കൂടാതെ ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരിക്കെ അവിടത്തെ പ്രശസ്തരായ പണ്ഡിതന്മാരില്‍നിന്ന് ഹദീസ്, തഫ്‌സീര്‍, തര്‍ക്കശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങള്‍ നേരിട്ട് പഠിക്കാനും അദ്ദേഹത്തിന് അവസരമുണ്ടായി. മൗലാനാ അബ്ദുസ്സലാം നിയാസി, അശ്ഫാഖുര്‍റഹ്മാന്‍ കാന്ദലവി, മൗലാനാ ശരീഫുല്ലാ എന്നിവരാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാര്‍. 1918-ല്‍ ബിജ്‌നൂരില്‍ അല്‍മദീന പത്രാധിപസമിതിയില്‍ ചേര്‍ന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1920-ല്‍ താജ് വാരികയുടെ പത്രാധിപരായി. 1922-ല്‍ 'ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്' പ്രസിദ്ധീകരിക്കുന്ന മുസ്‌ലിം പത്രത്തിന്റെ അധിപരായി. 1925-ല്‍ അവരുടെത്തന്നെ അല്‍ ജംഇയ്യത്തിന്റെ പത്രാധിപരായി. 1927-ല്‍ പ്രഥമ കൃതിയായ അല്‍ജിഹാദു ഫില്‍ ഇസ്‌ലാം രചിച്ചു. 1932-ല്‍ സ്വന്തം ഉടമസ്ഥതയില്‍ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' തുടങ്ങി. 1941 ആഗസ്റ്റില്‍ ലാഹോറില്‍ മതപണ്ഡിതന്മാരും അഭ്യസ്തവിദ്യരുമായ 75-ഓളം പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍വെച്ച് ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലൊന്നായ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപംനല്‍കി. അതിന്റെ പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. ആദര്‍ശാടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക സ്വത്വം ഉയര്‍ത്തിപ്പിടിച്ച മൗദൂദി അതുകൊണ്ടുതന്നെ സാമുദായികാടിസ്ഥാനത്തിലുള്ള ഇന്ത്യാ വിഭജനത്തെ എതിര്‍ത്തു. എങ്കിലും വിഭജനം യാഥാര്‍ഥ്യമായപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല പാകിസ്താനില്‍ ഉള്‍പ്പെട്ടതിനാല്‍ അങ്ങോട്ടു കുടിയേറി. പാകിസ്താന്റെ ജനാധിപത്യവത്കരണത്തിനും ഇസ്‌ലാമികവത്കരണത്തിനും വേണ്ടി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ഖാദിയാനീ മസ്അല എഴുതിയതിന്റെ പേരില്‍ 1953 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് 1953 മേയ് 11-ന് സൈനിക കോടതി വധശിക്ഷ വിധിച്ചു. മുസ്‌ലിം ലോകത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റി. 1955-ല്‍ ജയില്‍മുക്തനായി. 1962-ല്‍ 'റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി'യുടെ സ്ഥാപകസമിതിയില്‍ അംഗമായി. 1964 ജനുവരി 6-ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1972-ല്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ രചന പൂര്‍ത്തിയായി. 1972-ല്‍ പാക് ജമാഅത്തിന്റെ ഇമാറത്തില്‍നിന്ന് ഒഴിവായി. 1979-ല്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്‌ലാമിക സേവനത്തിനുള്ള പ്രഥമ ഫൈസല്‍ അവാര്‍ഡ് നേടി. 1979 സെപ്റ്റംബര്‍ 22-ന് മരണപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഇസ്‌ലാമിക ഗ്രന്ഥകര്‍ത്താവ് ഒരുപക്ഷേ മൗദൂദിയായിരിക്കും. 60 വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ 120- ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു. മൗദൂദിയുടെ ഏറ്റവും മഹത്തായ കൃതി ആറു വാല്യങ്ങളിലായി വിരചിതമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ്. രിസാലെ ദീനിയാത്ത് (ഇസ്‌ലാം മതം), ഖുതുബാത്, ഖുര്‍ആന്‍ കീ ചാര്‍ ബുന്‍യാദീ ഇസ്തിലാഹേം (ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍), അല്‍ജിഹാദു ഫില്‍ ഇസ്‌ലാം (ജിഹാദ്), സുന്നത്ത് കീ ആയീനീ ഹൈഥിയത് (സുന്നത്തിന്റെ പ്രാമാണികത), മസ്അലെ ജബ്ര്‍ വ ഖദ്ര്‍, ഇസ്‌ലാമീ തഹ്ദീബ് ഓര്‍ ഉസ്‌കെ ഉസ്വൂല്‍ വൊ മബാദി (ഇസ്‌ലാമിക സംസ്‌കാരം മൂലശിലകള്‍), ഇസ്‌ലാം ഓര്‍ ജാഹിലയത് (ഇസ്‌ലാമും ജാഹിലിയ്യതും), മുസല്‍മാന്‍ ഓര്‍ മൗജൂദെ സിയാസീ കശ്മകശ്, ഖിലാഫത് വൊ മുലൂകിയത് (ഖിലാഫതും രാജവാഴ്ചയും), ഇസ്‌ലാമീ രിയാസത്, തജ്ദീദ് വൊ ഇഹ്‌യായെ ദീന്‍, മആശിയാതെ ഇസ്‌ലാം, പര്‍ദ്ദ, സൂദ്, ഇസ്‌ലാം ഓര്‍ സബ്‌തെ വിലാദത്ത് (സന്താന നിയന്ത്രണം), ഹുഖൂഖു സൗജൈന്‍ (ദാമ്പത്യനിയമങ്ങള്‍ ഇസ്‌ലാമില്‍), തഅ്‌ലീമാത്ത്, തഫ്ഹീമാത്ത്, തന്‍കീഹാത്ത്, ശഹാദത്തെ ഹഖ് (സത്യസാക്ഷ്യം), സീറതെ സര്‍വറെ ആലം, തഹ്‌രീക് ഓര്‍ കാര്‍കുന്‍ (പ്രസ്ഥാനവും പ്രവര്‍ത്തകരും) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

Related Posts

Quran

ഹൃദയ വിശാലത

05/09/2023
Quran

ഖുര്‍ആനിലെ പ്രപഞ്ച ദൃഷ്ടാന്തങ്ങള്‍

28/08/2023
Editor Picks

ആ പലഹാരം വേണ്ടെന്ന് പറയല്ലേ

24/08/2023

Recent Post

  • രമേശ് ബിദുരിയും ഇന്ത്യയുടെ അധ:പതനവും
    By സമര്‍ ഹലര്‍ങ്കര്‍
  • ലോക്‌സഭക്കകത്തും എം.പിക്കുനേരെ ‘തീവ്രവാദി, മുല്ല’ വിളി; വ്യാപക വിമര്‍ശനം -വീഡിയോ
    By webdesk
  • യു.കെയില്‍ ഹിജാബ് അണിഞ്ഞ സ്ത്രീകളെ ആഘോഷിക്കുന്ന ശില്‍പ്പം
    By webdesk
  • പലിശ രഹിത മൈക്രോ ഫിനാൻസ്  സംവിധാനം  വ്യാപകമാക്കണം: മന്ത്രി അഡ്വ. ആന്റണി രാജു
    By webdesk
  • പ്രമുഖ ചാനലുകളുടെ 14 അവതാരകർ
    By പര്‍വേസ് റഹ്മാനി

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!