Monday, January 30, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home shariah Quran

പഠനരീതി

ഖുർആൻപഠനം - മുഖവുര ( 10 - 15 )

സയ്യിദ് അബുൽ അഅ്ലാ മൗദൂദി by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
16/01/2023
in Quran
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

വിശുദ്ധ ഖുർആൻ പോലൊരു ഗ്രന്ഥത്തെ അനേകായിരമാളുകൾ അനേകം ഭിന്ന ഉദ്ദേശ്യങ്ങളോടെ സമീപിക്കുക സ്വാഭാവികമാണ്. ഈ എല്ലാ തരക്കാരുടേയും ഉദ്ദേശ്യതാൽപര്യങ്ങൾ കണക്കിലെടുത്ത് ഉപദേശം നൽകുക സാധ്യമായ കാര്യമല്ല. അന്വേഷകരുടെ ഈ ഘോഷയാത്രയിൽ, ഖുർആൻ മനസ്സിലാക്കാനും മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങളിൽ എന്തുമാർഗനിർദേശമാണത് നൽകുന്നതെന്നറിയാനും ആഗ്രഹിക്കുന്ന സത്യാന്വേഷകരിൽ മാത്രമേ എനിക്ക് താൽപര്യമുള്ളൂ. അങ്ങനെയുള്ളവർക്ക് ഖുർആൻ പഠനസംബന്ധമായി ചില ഉപദേശങ്ങൾ നൽകാനും പൊതുവിൽ ഈ വിഷയകമായി നേരിടാവുന്ന ചില പ്രയാസങ്ങൾ പരിഹരിക്കാനും ഞാൻ ശ്രമിക്കാം:

ഒരാൾ-ഖുർആനിൽ വിശ്വസിക്കട്ടെ, വിശ്വസിക്കാതിരിക്കട്ടെ-ഈ ഗ്രന്ഥം മനസ്സിലാക്കാൻ യഥാർഥത്തിലാഗ്രഹിക്കുന്നുവോ? എങ്കിലാദ്യം, നേരത്തേ രൂപവത്കൃതമായ ധാരണകളിൽനിന്നും സിദ്ധാന്തങ്ങളിൽനിന്നും അനുകൂലമോ പ്രതികൂലമോ ആയ താൽപര്യങ്ങളിൽനിന്നും മനസ്സിനെ സാധ്യമാകുന്നിടത്തോളം മുക്തമാക്കുക. ഗ്രഹിക്കാനുദ്ദേശിച്ചുമാത്രം തുറന്നഹൃദയത്തോടെ പഠനം ആരംഭിക്കുക. അങ്ങനെയല്ലാതെ, ചില പ്രത്യേക ചിന്താഗതികൾ മനസ്സിൽവെച്ച് പാരായണം ചെയ്യുന്നവർ ഖുർആന്റെ വരികളിൽ സ്വന്തം ചിന്താഗതികളാണ് വായിക്കുക. ഖുർആന്റെ ഗന്ധംപോലും അവരെ സ്പർശിക്കുകയില്ല. ഒരു ഗ്രന്ഥത്തെ സംബന്ധിച്ചും ആശാസ്യമല്ല ഈ പഠനരീതി. വിശേഷിച്ച്, ഖുർആൻ ഇത്തരം വായനക്കാർക്ക് അതിന്റെ ആശയപ്രപഞ്ചത്തിലേക്ക് വാതിൽ തുറന്നുകൊടുക്കുകയേ ഇല്ല.

You might also like

ആയത്തുല്‍ ഖുര്‍സി

വ്യാഖ്യാനഭേദങ്ങൾ

വിശദാംശങ്ങളുടെ ഗ്രന്ഥമല്ല

മനുഷ്യരാശിക്ക്‌ മാർഗദർശകം

ഖുർആനിൽ സാമാന്യമായൊരു ജ്ഞാനം മാത്രമേ ഒരാൾക്കുദ്ദേശ്യമുള്ളൂവെങ്കിൽ ഒരാവൃത്തി വായിച്ചാൽ മതിയെന്നുവരാം. എന്നാൽ, ആ മഹദ്ഗ്രന്ഥത്തിന്റെ ആഴങ്ങളിലിറങ്ങിച്ചെല്ലാനാഗ്രഹിക്കുന്നവർ രണ്ടോ നാലോ തവണ വായിച്ചാലും മതിയാകുന്നതല്ല. പല പ്രാവശ്യം, ഓരോ തവണയും ഓരോ പ്രത്യേക രീതിയിൽ വായിക്കേണ്ടതുണ്ട്. ഒരു വിദ്യാർഥിയെപ്പോലെ പെൻസിലും നോട്ട്ബുക്കും കൈയിൽ കരുതി ആവശ്യമായ പോയന്റുകൾ കുറിച്ചെടുക്കുകയും വേണം. ഇപ്രകാരം വായിക്കാൻ സന്നദ്ധതയുള്ളവർ, ഖുർആൻ ഉന്നയിക്കുന്ന ചിന്താ-കർമ പദ്ധതികളെക്കുറിച്ച് പൊതുവായൊരു വീക്ഷണം ഉദ്ദേശിച്ചുകൊണ്ടുമാത്രം രണ്ടുതവണയെങ്കിലും ആദ്യന്തം വായിക്കേണ്ടതാണ്. ഈ പ്രാരംഭ പഠനമധ്യേ ഖുർആന്റെ സമ്പൂർണചിത്രം സമഗ്രമായൊന്നു നിരീക്ഷിക്കുക. അതുന്നയിക്കുന്ന മൗലിക സിദ്ധാന്തങ്ങൾ എന്തെല്ലാമാണെന്ന് കാണുക. അവയിൽ പ്രതിഷ്ഠിതമാകുന്ന ജീവിത വ്യവസ്ഥിതിയുടെ സ്വഭാവമെന്താണെന്ന് മനസ്സിലാക്കാനും കൂടി ശ്രദ്ധിക്കേണ്ടതാണ്. ഇതിനിടയിൽ വല്ലേടത്തും വല്ല ചോദ്യവും മനസ്സിലുദിക്കുന്ന പക്ഷം അതെപ്പറ്റി അപ്പോൾ അവിടെവെച്ചുതന്നെ ധൃതിപ്പെട്ട് തീരുമാനമെടുക്കാതെ, അത് കുറിച്ചുവെക്കുകയും ക്ഷമാപൂർവം വായന തുടരുകയും ചെയ്യുക. തീർച്ചയായും മുന്നോട്ടെവിടെയെങ്കിലും അതിനുള്ള മറുപടി ലഭിക്കാനാണ് സാധ്യത. മറുപടി ലഭിച്ചുകഴിഞ്ഞാൽ ചോദ്യത്തോടൊപ്പം അതും കുറിച്ചുവെക്കുക. അഥവാ, പ്രഥമ വായനയിൽ തന്റെ ചോദ്യത്തിനുത്തരം ലഭിച്ചില്ലെങ്കിൽ ക്ഷമാപൂർവം രണ്ടാമതും വായിച്ചുനോക്കുക. സ്വാനുഭവം വെച്ചുപറഞ്ഞാൽ, അവഗാഹമായ രണ്ടാമത്തെ പാരായണത്തിൽ അപൂർവമായി മാത്രമേ ഏതെങ്കിലും ചോദ്യത്തിനുത്തരം ലഭിക്കാതിരുന്നിട്ടുള്ളൂ.

സവിസ്തര പഠനം
ഇവ്വിധം ഖുർആനെക്കുറിച്ച് ഒരു സമഗ്രവീക്ഷണം സാധിച്ചശേഷം സവിസ്തരമായ പഠനം ആരംഭിക്കേണ്ടതാകുന്നു. ഇവിടെ വായനക്കാരൻ ഖുർആനിക ശിക്ഷണങ്ങളുടെ ഓരോ വശവും പഠിച്ച് നോട്ട് ചെയ്യേണ്ടതാണ്. ഉദാഹരണമായി, മാനുഷ്യകത്തിന്റെ ഏത് മാതൃകയാണ് ഖുർആൻ അഭിലഷണീയമായിക്കാണുന്നതെന്നും ഏതു മാതൃകയിലുള്ള മനുഷ്യനാണതിന്റെ ദൃഷ്ടിയിൽ അനഭിലഷണീയനെന്നും മനസ്സിലാക്കാനാഗ്രഹിക്കുന്നുവെന്നിരിക്കട്ടെ, വിഷയം സുഗ്രഹമാകേണ്ടതിനായി, അഭിലഷണീയവും അനഭിലഷണീയവുമായ മനുഷ്യമാതൃകകളുടെ ഭിന്ന സവിശേഷതകൾ തന്റെ നോട്ട്ബുക്കിൽ കുറിച്ചുവെക്കേണ്ടതാണ്. അപ്രകാരംതന്നെ ഖുർആനിക വീക്ഷണത്തിൽ മനുഷ്യമോക്ഷത്തിനു നിദാനമായ കാര്യങ്ങളേതെല്ലാമാണെന്ന് അറിയുകയാണുദ്ദേശ്യമെന്നിരിക്കട്ടെ, ഇതും വ്യക്തതയോടെ വിശദമായി അറിയാനുള്ള ക്രമം, തന്റെ നോട്ടിൽ മോക്ഷഹേതുക്കളെന്നും നാശഹേതുക്കളെന്നും രണ്ടു ശീർഷകങ്ങൾ പരസ്പരാഭിമുഖമായി കുറിക്കുകയും ദിവസേന ഖുർആൻ പാരായണ മധ്യേ രണ്ടുതരം കാര്യങ്ങളും നോട്ട്‌ചെയ്തുപോരുകയുമാകുന്നു. ഇങ്ങനെ വിശ്വാസം, സദാചാരം, അവകാശബാധ്യതകൾ, സാമൂഹികത, നാഗരികത, സാമ്പത്തികം, രാഷ്ട്രീയം, നിയമം, സംഘടന, യുദ്ധം, സന്ധി എന്നുവേണ്ട ജീവിതപ്രശ്‌നങ്ങളോരോന്നിനെക്കുറിച്ചുമുള്ള ഖുർആനികാധ്യാപനങ്ങൾ കുറിച്ചുവെക്കുകയും ഓരോ ജീവിതമേഖലയുടെയും പൊതുവായ ചിത്രമെന്തെന്നും ആ എല്ലാ ചിത്രങ്ങളും സമുച്ചയിക്കപ്പെടുമ്പോൾ രൂപപ്പെടുന്ന സമ്പൂർണ ജീവിതചിത്രം മനസ്സിലാക്കാൻ ശ്രദ്ധിക്കുകയും വേണ്ടതാണ്.

ഇനി, ഏതെങ്കിലും ഒരു പ്രത്യേക ജീവിതപ്രശ്‌നത്തിൽ ഖുർആന്റെ വീക്ഷണഗതി കണ്ടെത്താനാണ് ഒരാൾക്ക് ഉദ്ദേശ്യമെങ്കിൽ അതിന് ഏറ്റവും മെച്ചമായ പഠനരീതി ഇതാണ്: ആദ്യമായി ബന്ധപ്പെട്ട പ്രശ്‌നം എന്താണെന്ന്, തദ്വിഷയകമായുള്ള പ്രാചീനവും ആധുനികവുമായ ഗ്രന്ഥങ്ങൾ ആഴത്തിൽ പഠിച്ച് വിലയിരുത്താൻ ശ്രദ്ധിക്കുക. പ്രശ്‌നത്തിന്റെ മൗലികബിന്ദുക്കൾ എന്തെല്ലാമാണ്? മനുഷ്യർ തദ്‌സംബന്ധമായി ഇന്നോളം എന്തെല്ലാം ചിന്തിക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്? എന്നിട്ടും അപരിഹാര്യമായി അവശേഷിക്കുന്ന വസ്തുതകൾ എന്തെല്ലാം? പ്രശ്‌നത്തിൽ എവിടെച്ചെന്നാണ് മനുഷ്യചിന്ത ഗതിമുട്ടിനിൽക്കുന്നത്? എന്നെല്ലാം വ്യക്തമായി മനസ്സിലാക്കുക. അനന്തരം, പരിഹാരാർഹങ്ങളായ പ്രശ്‌നങ്ങൾ മുന്നിൽവെച്ച് ഖുർആൻ പാരായണം ചെയ്യുക. ഇങ്ങനെയൊരു പ്രശ്‌നത്തിന്റെ പരിഹാരാർഥം ഖുർആൻ വായിക്കാനിരുന്നാൽ അതിനുമുമ്പ് പലവട്ടം വായിച്ചിരിക്കാവുന്ന സൂക്തങ്ങളിൽത്തന്നെ ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടി ലഭിക്കുമെന്നതാണ് വ്യക്തിപരമായി എന്റെ അനുഭവം. ഈയൊരു വിഷയവും അവിടെ മറഞ്ഞിരിപ്പുണ്ടായിരുന്നു എന്ന ചിന്ത അതിന് മുമ്പൊരിക്കലും മനസ്സിലുദിച്ചിരിക്കയേ ഇല്ല!( തുടരും )

📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Facebook Comments
Tags: Quran StudyTthe Quran
സയ്യിദ് അബുൽ അഅ്ലാ മൗദൂദി

സയ്യിദ് അബുൽ അഅ്ലാ മൗദൂദി

ഇരുപതാം നൂറ്റാണ്ടിന്റെ ഇസ്‌ലാമിക ചിന്തയേയും ഇസ്‌ലാമിക ആക്ടിവിസത്തേയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചിന്തകന്‍, പണ്ഡിതന്‍, ഗ്രന്ഥകാരന്‍, പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ ലോകപ്രശസ്തനാണ് മൗദൂദി. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതല്‍ ഇസ്‌ലാമിക ലോകത്ത് അലയടിച്ചുതുടങ്ങിയ ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ശില്‍പിയെന്ന നിലയില്‍ നൂറ്റാണ്ടിന്റെ നവോത്ഥാന നായകന്‍ എന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വം കൂടിയാണ് സയ്യിദ് മൗദൂദി. അദ്ദേഹം ജീവിച്ചതും പ്രവര്‍ത്തിച്ചതുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടിലാണെങ്കിലും പുതിയ നൂറ്റാണ്ടിലും ഇസ്‌ലാമിനെക്കുറിച്ച് ഗൗരവമായി പഠിക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും അവഗണിക്കാന്‍ കഴിയില്ല. അതിനാല്‍, പുതിയ നൂറ്റാണ്ടിലേയും ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്സുകളിലൊരാള്‍ സയ്യിദ് മൗദൂദിയാണ്. 1903 സെപ്റ്റംബര്‍ 25-ന് ഔറംഗാബാദിലാണ് മൗദൂദി ജനിച്ചത്. ആത്മീയ പാരമ്പര്യമുള്ള സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് അഹ്മദ് ഹസന്‍. മാതാവ് റുഖിയാ ബീഗം. പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍നിന്നുതന്നെയായിരുന്നു. 1914-ല്‍ മൗലവി പരീക്ഷ പാസായി. ഉപരിപഠനത്തിന് ഹൈദരാബാദിലെ പ്രശസ്തമായ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ രോഗവും തുടര്‍ന്നുള്ള മരണവും കാരണം പഠനം തുടരാനായില്ല. എങ്കിലും സ്വന്തം നിലക്കുള്ള പഠനത്തില്‍ അദ്ദേഹം മുടക്കം വരുത്തിയില്ല. 1920-കളുടെ ആരംഭത്തോടെ മാതൃഭാഷയായ ഉര്‍ദുവിന് പുറമെ അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി. മതം, തത്ത്വചിന്ത, സാമൂഹിക ശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ ഗഹനമായ വിഷയങ്ങള്‍ സ്വന്തമായി പഠിക്കാന്‍ ഈ ഭാഷാപരിജ്ഞാനം അദ്ദേഹത്തെ സഹായിച്ചു. കൂടാതെ ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരിക്കെ അവിടത്തെ പ്രശസ്തരായ പണ്ഡിതന്മാരില്‍നിന്ന് ഹദീസ്, തഫ്‌സീര്‍, തര്‍ക്കശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങള്‍ നേരിട്ട് പഠിക്കാനും അദ്ദേഹത്തിന് അവസരമുണ്ടായി. മൗലാനാ അബ്ദുസ്സലാം നിയാസി, അശ്ഫാഖുര്‍റഹ്മാന്‍ കാന്ദലവി, മൗലാനാ ശരീഫുല്ലാ എന്നിവരാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാര്‍. 1918-ല്‍ ബിജ്‌നൂരില്‍ അല്‍മദീന പത്രാധിപസമിതിയില്‍ ചേര്‍ന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1920-ല്‍ താജ് വാരികയുടെ പത്രാധിപരായി. 1922-ല്‍ 'ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്' പ്രസിദ്ധീകരിക്കുന്ന മുസ്‌ലിം പത്രത്തിന്റെ അധിപരായി. 1925-ല്‍ അവരുടെത്തന്നെ അല്‍ ജംഇയ്യത്തിന്റെ പത്രാധിപരായി. 1927-ല്‍ പ്രഥമ കൃതിയായ അല്‍ജിഹാദു ഫില്‍ ഇസ്‌ലാം രചിച്ചു. 1932-ല്‍ സ്വന്തം ഉടമസ്ഥതയില്‍ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' തുടങ്ങി. 1941 ആഗസ്റ്റില്‍ ലാഹോറില്‍ മതപണ്ഡിതന്മാരും അഭ്യസ്തവിദ്യരുമായ 75-ഓളം പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍വെച്ച് ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലൊന്നായ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപംനല്‍കി. അതിന്റെ പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. ആദര്‍ശാടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക സ്വത്വം ഉയര്‍ത്തിപ്പിടിച്ച മൗദൂദി അതുകൊണ്ടുതന്നെ സാമുദായികാടിസ്ഥാനത്തിലുള്ള ഇന്ത്യാ വിഭജനത്തെ എതിര്‍ത്തു. എങ്കിലും വിഭജനം യാഥാര്‍ഥ്യമായപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല പാകിസ്താനില്‍ ഉള്‍പ്പെട്ടതിനാല്‍ അങ്ങോട്ടു കുടിയേറി. പാകിസ്താന്റെ ജനാധിപത്യവത്കരണത്തിനും ഇസ്‌ലാമികവത്കരണത്തിനും വേണ്ടി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ഖാദിയാനീ മസ്അല എഴുതിയതിന്റെ പേരില്‍ 1953 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് 1953 മേയ് 11-ന് സൈനിക കോടതി വധശിക്ഷ വിധിച്ചു. മുസ്‌ലിം ലോകത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റി. 1955-ല്‍ ജയില്‍മുക്തനായി. 1962-ല്‍ 'റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി'യുടെ സ്ഥാപകസമിതിയില്‍ അംഗമായി. 1964 ജനുവരി 6-ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1972-ല്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ രചന പൂര്‍ത്തിയായി. 1972-ല്‍ പാക് ജമാഅത്തിന്റെ ഇമാറത്തില്‍നിന്ന് ഒഴിവായി. 1979-ല്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്‌ലാമിക സേവനത്തിനുള്ള പ്രഥമ ഫൈസല്‍ അവാര്‍ഡ് നേടി. 1979 സെപ്റ്റംബര്‍ 22-ന് മരണപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഇസ്‌ലാമിക ഗ്രന്ഥകര്‍ത്താവ് ഒരുപക്ഷേ മൗദൂദിയായിരിക്കും. 60 വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ 120- ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു. മൗദൂദിയുടെ ഏറ്റവും മഹത്തായ കൃതി ആറു വാല്യങ്ങളിലായി വിരചിതമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ്. രിസാലെ ദീനിയാത്ത് (ഇസ്‌ലാം മതം), ഖുതുബാത്, ഖുര്‍ആന്‍ കീ ചാര്‍ ബുന്‍യാദീ ഇസ്തിലാഹേം (ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍), അല്‍ജിഹാദു ഫില്‍ ഇസ്‌ലാം (ജിഹാദ്), സുന്നത്ത് കീ ആയീനീ ഹൈഥിയത് (സുന്നത്തിന്റെ പ്രാമാണികത), മസ്അലെ ജബ്ര്‍ വ ഖദ്ര്‍, ഇസ്‌ലാമീ തഹ്ദീബ് ഓര്‍ ഉസ്‌കെ ഉസ്വൂല്‍ വൊ മബാദി (ഇസ്‌ലാമിക സംസ്‌കാരം മൂലശിലകള്‍), ഇസ്‌ലാം ഓര്‍ ജാഹിലയത് (ഇസ്‌ലാമും ജാഹിലിയ്യതും), മുസല്‍മാന്‍ ഓര്‍ മൗജൂദെ സിയാസീ കശ്മകശ്, ഖിലാഫത് വൊ മുലൂകിയത് (ഖിലാഫതും രാജവാഴ്ചയും), ഇസ്‌ലാമീ രിയാസത്, തജ്ദീദ് വൊ ഇഹ്‌യായെ ദീന്‍, മആശിയാതെ ഇസ്‌ലാം, പര്‍ദ്ദ, സൂദ്, ഇസ്‌ലാം ഓര്‍ സബ്‌തെ വിലാദത്ത് (സന്താന നിയന്ത്രണം), ഹുഖൂഖു സൗജൈന്‍ (ദാമ്പത്യനിയമങ്ങള്‍ ഇസ്‌ലാമില്‍), തഅ്‌ലീമാത്ത്, തഫ്ഹീമാത്ത്, തന്‍കീഹാത്ത്, ശഹാദത്തെ ഹഖ് (സത്യസാക്ഷ്യം), സീറതെ സര്‍വറെ ആലം, തഹ്‌രീക് ഓര്‍ കാര്‍കുന്‍ (പ്രസ്ഥാനവും പ്രവര്‍ത്തകരും) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

Related Posts

Thafsir

ആയത്തുല്‍ ഖുര്‍സി

by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
29/01/2023
Quran

വ്യാഖ്യാനഭേദങ്ങൾ

by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
27/01/2023
Quran

വിശദാംശങ്ങളുടെ ഗ്രന്ഥമല്ല

by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
24/01/2023
Quran

മനുഷ്യരാശിക്ക്‌ മാർഗദർശകം

by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
23/01/2023
Quran

പഠനം പ്രയോഗവത്കരണത്തിലൂടെ

by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
18/01/2023

Don't miss it

Quran.jpg
Quran

ഖുര്‍ആനിലും ഹദീസിലും പ്രതിപാദിച്ച പൂര്‍വ്വവേദങ്ങളിലെ നിയമങ്ങള്‍

27/11/2017
broken-mug.jpg
Counselling

വൈവാഹിക ജീവിതം പരാജയപ്പെടുന്നതിനുള്ള പത്ത് കാരണങ്ങള്‍

06/11/2017
turkey-election-erdogan.jpg
Politics

പുതുലോകത്തിന് വഴികാട്ടുന്ന ഉര്‍ദുഗാന്റെ തുര്‍ക്കി

25/06/2018
Tharbiyya

അങ്ങാടികളിലൂടെ നടന്ന പ്രവാചകന്മാർ

03/02/2020
converted-is.jpg
Columns

ആതിര, ഹാദിയ, കമല സുറയ്യ; ഇസ്‌ലാം ഭീതിയുടെ പല മുഖങ്ങള്‍

22/09/2017
Institutions

അസ്ഹറുല്‍ ഉലൂം ആലുവ

29/04/2013
Onlive Talk

റമദാന്‍ 2022: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നോമ്പിന്റെ ദൈര്‍ഘ്യമെത്ര ?

20/04/2022
Youth

കൗമാരക്കാര്‍ക്ക് സംഭവിക്കുന്ന പാളിച്ചകള്‍

03/02/2020

Recent Post

മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി മുംബൈയില്‍ ഹിന്ദുത്വ സംഘടനയുടെ റാലി- വീഡിയോ

30/01/2023

ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പുല്‍പാദിപ്പിച്ചു കൊണ്ടാകരുത്: എസ്.എസ്.എഫ്

30/01/2023

നബി ജീവിതത്തിലെ അധ്യാപന രീതികൾ – 1

30/01/2023
turkey-quran burning protest-2023

ഇത് അഭിപ്രായസ്വാതന്ത്ര്യമല്ല, വിദ്വേഷ പ്രചരണമാണ്

29/01/2023

ആയത്തുല്‍ ഖുര്‍സി

29/01/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!