Friday, August 19, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home shariah Quran

മാനവിക സാഹോദര്യം ഖുര്‍ആനില്‍

ഡോ. മുഹമ്മദ് ഷാജഹാന്‍ നദ്‌വി by ഡോ. മുഹമ്മദ് ഷാജഹാന്‍ നദ്‌വി
02/04/2014
in Quran
hug.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷിതത്തിന്റെ പ്രധാന്യം നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. സമൂഹത്തിലെ ഓരോ വ്യക്തിയും തേടുന്ന അനുഗ്രഹവുമാണത്. ഈ കാലഘട്ടത്തില്‍ മനുഷ്യന്‍ വളരെയധികം പുരോഗതി പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ അവന്റെ പുരോഗതിയും വളര്‍ച്ചയും നാഗരികതയിലും ഭൗതിക ജീവിതത്തിലും ശാസ്ത്ര മേഖലകളിലുമാണ്. വ്യത്യസ്ത സംസ്‌കാരങ്ങളെയും ഭാഷകളെയും ദേശീയതകളെയും ഉള്‍ക്കൊള്ളുന്ന ആഗോള സമൂഹത്തിന് അന്യമായിരിക്കുന്ന ഒന്നാണ് സമാധാനവും സുരക്ഷിതത്വവും. വ്യക്തികളും സമൂഹങ്ങളും ഒരുപോലെ അരാജകത്വത്തിനും അക്രമത്തിനും ഇവിടെ വിധേയരാകുന്നു. സാമൂഹികാതിക്രമങ്ങളും പക്ഷപാതിത്വവും ദേശീയതയും പ്രാദേശികവാദവും ആഗോള പ്രതിസന്ധികളും പ്രകൃതി ദുരന്തങ്ങളും ബുദ്ധിപരവും ചിന്താപരവുമായ പ്രശ്‌നങ്ങളും അതിന് കാരണമായി വര്‍ത്തിക്കുന്നു.

വിശുദ്ധ ഖുര്‍ആനില്‍ നിന്നും അതിന്റെ അധ്യാപനങ്ങളില്‍ നിന്നും അകന്നതാണ് മനുഷ്യന് ഈ അനുഗ്രഹം ഇല്ലാതായതിന്റെ കാരണം എന്ന് അന്വേഷണത്തില്‍ വ്യക്തമാകും. ഖുര്‍ആന്‍ നിശ്ചയിച്ച പരിധികളും അടിസ്ഥാനങ്ങളും വ്യവസ്ഥകളും മുറുകെ പിടിക്കാതെ സമാധാനത്തിന്റെ ലോകം സാക്ഷാത്കരിക്കാനാവില്ല. അവ പ്രായോഗിക ജീവിതത്തില്‍ നടപ്പാക്കകുയാണ് അതിനുള്ള പരിഹാരം.

You might also like

സൂറത്തുന്നംല്: ഉറുമ്പില്‍ നിന്നും പഠിക്കാനുള്ള പാഠങ്ങള്‍

ദു:ഖനിവാരണത്തിന് ഖുർആൻ നൽകുന്ന പരിഹാരങ്ങൾ

ചെവി, കണ്ണ്, ഹൃദയം

അടുക്കളയിൽ നിന്നും ഒരു ഖുർആൻ വ്യാഖ്യാനം

നാല് അര്‍ഥങ്ങളിലാണ് വിശുദ്ധ ഖുര്‍ആന്‍ സാഹോദര്യം (ഉഖ്‌വത്) എന്ന പദം പ്രയോഗിച്ചിട്ടുള്ളത്:
1) രക്തബന്ധത്തിലെ സാഹോദര്യം : ഒരേ മാതാവിന്റെയോ പിതാവിന്റെയോ മക്കളായി ജനിക്കുന്നതിലൂടെയുള്ള സാഹോദര്യമാണിത്. വ്യത്യസ്ത രൂപങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ അതവതരിപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ മാതാക്കളും പെണ്‍മക്കളും പെങ്ങന്‍മാരും പിതൃസഹോദരികളും മാതൃസഹോദരികളും സഹോദര പുത്രിമാരും സഹോദരീ പുത്രിമാരും നിങ്ങള്‍ക്കു മൂലയൂട്ടിയവരായ മാതാക്കളും മുലകുടി ബന്ധത്തിലുള്ള സഹോദരിമാരും നിങ്ങള്‍ക്കു നിരോധിക്കപ്പെട്ടിരിക്കുന്നു.’ (അന്നിസാഅ് : 23) മറ്റൊരിടത്ത് അല്ലാഹു പറയുന്നു : ‘ആണും പെണ്ണുമായി പല സഹോദരങ്ങളുണ്ടെങ്കില്‍ അപ്പോള്‍ ഒരു പുരുഷവിഹിതം രണ്ടു സ്ത്രീ വിഹിതത്തിനു തുല്യമായിരിക്കും.’ (അന്നിസാഅ് : 176) മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു : ‘യൂസുഫിന്റെ സഹോദരന്മാര്‍ മിസ്വ്‌റില്‍ വന്നു. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ഹാജരായി.50 അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. പക്ഷേ, അവര്‍ക്കദ്ദേഹത്തെ മനസ്സിലായില്ല.’ (യൂസുഫ് : 58)

2) സ്‌നേഹവും സൗഹൃദവും എന്ന അര്‍ഥത്തിലുള്ള സാഹോദര്യം : അല്ലാഹു പറയുന്നു : ‘അല്ലാഹു നിങ്ങളില്‍ ചൊരിഞ്ഞ അനുഗ്രഹത്തെ സ്മരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ പരസ്പരം വൈരികളായിരുന്നു. അപ്പോള്‍ അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ തമ്മിലിണക്കി. അവന്റെ മഹത്തായ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. ഒരഗ്‌നികുണ്ഡത്തിന്റെ തെല്ലിലായിരുന്നു നിങ്ങള്‍.’ (ആലുഇംറാന്‍ : 103)

3) ആദര്‍ശ സഹോദരന്‍മാര്‍ എന്ന അര്‍ഥത്തില്‍ : അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നതിന്റെ പേരില്‍ സഹോദരന്‍മാരാവുന്നവര്‍. അതിനെ തുടര്‍ന്നുള്ള അവകാശങ്ങള്‍ നിര്‍വഹിക്കുന്നവരുമായിരിക്കും അവര്‍. അല്ലാഹു പറയുന്നു : ‘വിശ്വാസികള്‍ പരസ്പരം സഹോദരന്മാര്‍ തന്നെയാകുന്നു. അതിനാല്‍, നിങ്ങളുടെ സഹോദരന്മാര്‍ക്കിടയില്‍ ബന്ധങ്ങള്‍ നന്നാക്കുവിന്‍.’ (അല്‍-ഹുജുറാത്ത് : 10)

4) മാനവിക സാഹോദര്യം : മുഴുവന്‍ മനുഷ്യരും ഒരേ അടിസ്ഥാനത്തില്‍ നിന്ന് വന്നവരാണെന്നതിന്റെ അടിസ്ഥാനത്തിലുള്ള സാഹോദര്യമാണിത്. അല്ലാഹു പറയുന്നു : ‘അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്ന്.’ (അല്‍-ഹുജുറാത്ത് : 13) മറ്റൊരിടത്ത് പറയുന്നു : ‘അല്ലയോ മനുഷ്യരേ, നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്നു നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍.’ (അന്നിസാഅ് : 1)

മാനവിക സാഹോദര്യത്തിന്റെ അടിസ്ഥാനം
മാനവിക സാഹോദര്യത്തിന് ഖുര്‍ആന്റെ അടിസ്ഥാനം വളരെയധികം ആകര്‍ഷകമാണ്. മനുഷ്യരെയെല്ലാം ഒരു അടിസ്ഥാനത്തില്‍ ബന്ധിപ്പിക്കുകയാണത് ചെയ്യുന്നത്. അവരുടെ രക്തവും മാംസവും തൊലിയുമെല്ലാം പരസ്പര ബന്ധമുള്ളതാണെന്നും എല്ലാവരും സൃഷ്ടിക്കപ്പെട്ടത് ആദമില്‍ നിന്നും ഹവ്വയില്‍ നിന്നുമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഈ മാനവിക സാഹോദര്യമാണ് അവരെ പരസ്പരം ബന്ധിപ്പിക്കുന്നത്. അവരോട് പരസ്പരം സ്‌നേഹിക്കാനും ദയകാണിക്കാനും അനുകമ്പ പ്രകടിപ്പിക്കാനും സഹകരിക്കാനും ആവശ്യപ്പെടുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. സാമ്പത്തികവും സാമൂഹികവുമായുള്ള അവര്‍ക്കിടയിലെ ബന്ധങ്ങള്‍ നില നിര്‍ത്തുന്നതും ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ. മനുഷ്യര്‍ പാലിക്കേണ്ട പരിധികള്‍ അവര്‍ക്ക് മേല്‍ നിര്‍ബന്ധമാക്കി പരസ്പര സഹവര്‍ത്തിത്വത്തോടെയുള്ള ജീവിതം സാധ്യമാക്കുന്നു. ഗോത്രങ്ങളുടെയോ വംശത്തിന്റെയോ പേരിലുള്ള പെരുമ നടിക്കലോ പൊങ്ങച്ചമോ കുഴപ്പങ്ങളോ അവിടെ ഉണ്ടാവതല്ല. പൊങ്ങച്ചവും അഹങ്കാരവുമാണ് ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാകുന്നതിന്റെ കാരണമെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.
‘അധികാരം ലഭിച്ചാല്‍ അവര്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്; കൃഷിനാശം വരുത്താനും മനുഷ്യകുലത്തെ നശിപ്പിക്കാനുമാണ്. എന്നാല്‍ അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല. ‘അല്ലാഹുവെ സൂക്ഷിക്കുക’ എന്ന് അവനോട് ആരെങ്കിലും പറഞ്ഞാല്‍ അഹങ്കാരം അവനെ അതിനനുവദിക്കാതെ പാപത്തില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്തുന്നു.’ (അല്‍-ബഖറ : 205-206)
അക്രമവും അനീതിയും അല്ലാഹു ഇഷ്ടപ്പെടുന്നില്ലെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ‘അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ (ആലുഇംറാന്‍ : 57)
അപ്രകാരം അഹങ്കാരികളെയും അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല, ‘അഹങ്കാരികളെ അവന്‍ ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച.’ (അന്നഹ്ല്‍ : 23)
‘പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല.’ (അന്നിസാഅ് : 36)

നബി തിരുമേനി(സ) പറഞ്ഞതായി അബൂഹുറൈറ റിപോര്‍ട്ട് ചെയ്യുന്നു : ‘ജാഹിലിയത്തിന്റെ അഹങ്കാരത്തെ അല്ലാഹു നിങ്ങളില്‍ നിന്നും നീക്കിയിരിക്കുന്നു, പിതാക്കന്‍മാരുടെ പേരിലുള്ള പെരുമനടിക്കലും. (ജനങ്ങളില്‍) സൂക്ഷ്മത പുലര്‍ത്തുന്ന വിശ്വാസികളും ദൗര്‍ഭാഗ്യവാന്‍മാരായ അധര്‍മികളുമുണ്ട്. നിങ്ങളെല്ലാം ആദമിന്റെ മക്കളാണ്, ആദമോ മണ്ണില്‍ നിന്നും. ഗോത്രങ്ങളുടെ പേരിലുള്ള പെരുമനടിക്കല്‍ ആളുകള്‍ ഉപേക്ഷിക്കട്ടെ, അത്തരക്കാര്‍ നരകത്തിലെ കരിക്കട്ട മാത്രമാണ്. അല്ലെങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ പഴുത്ത മുറിവിലെ പുഴുക്കളേക്കാള്‍ നിന്ദ്യരാണ് അത്തരക്കാര്‍.’ (തിര്‍മിദി)

സാഹോദര്യം അനിവാര്യമാക്കുന്ന ഒന്നാണ് പരസ്പരം നന്മകള്‍ ചെയ്യല്‍. അല്ലാഹു പറയുന്നു : ‘അല്ലാഹു നിനക്കു നന്മ ചെയ്തപോലെ നീയും നന്മ ചെയ്യുക. നാട്ടില്‍ നാശം വരുത്താന്‍ തുനിയരുത്. നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.’ (അല്‍-ഖസസ് : 77)  ഇത്തരത്തില്‍ ജനങ്ങള്‍ക്ക് നന്മ ചെയ്ത് അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണ്ക്കുമ്പോള്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചു തരുമെന്ന് ഖുര്‍ആന്‍ പറയുന്നു. മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നത് കാണുക : ‘മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.’ (അല്‍-മുംതഹന : 8) പ്രവാചകന്‍(സ) പറഞ്ഞതായി അനസ്(റ) ഉദ്ധരിക്കുന്നു : ‘സൃഷ്ടികള്‍ അല്ലാഹുവിന്റെ ആശ്രിതരാണ്, തന്റെ ആശ്രിതര്‍ക്ക് ഏറ്റവുമധികം ഉപകാരം ചെയ്യുന്നവരാണ് അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവര്‍.’

മാനവിക സാഹോദര്യം അനിവാര്യമാക്കുന്ന ഒന്നാണ് എല്ലാവരോടുമുള്ള സല്‍പ്പെരുമാറ്റം. എല്ലാവരോടും പ്രസന്ന വദനരായും അനുകമ്പയോടെയും കാര്യണ്യത്തോടെയുമാണ് വര്‍ത്തിക്കേണ്ടതെന്ന് ലുഖ്മാന്റെ ഉപദേശത്തിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നു : ”നീ ജനങ്ങളുടെ നേരെ മുഖം കോട്ടരുത്. പൊങ്ങച്ചത്തോടെ ഭൂമിയില്‍ നടക്കരുത്. അഹന്ത നടിച്ചും പൊങ്ങച്ചം കാണിച്ചും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച.’നീ നിന്റെ നടത്തത്തില്‍ മിതത്വം പുലര്‍ത്തുക. ശബ്ദത്തില്‍ ഒതുക്കം പാലിക്കുക. തീര്‍ച്ചയായും ഒച്ചകളിലേറ്റം അരോചകം കഴുതയുടെ ശബ്ദം തന്നെ!” (ലുഖ്മാന്‍ : 18-19) സല്‍പെരുമാറ്റത്തിന്റെ ഏറ്റവും മികച്ച മാതൃകയായിരുന്നു പ്രവാചകന്‍(സ) എന്ന് നമുക്ക് ഹദീസുകളില്‍ നിന്ന് മനസ്സിലാവുന്നതാണ്.

മനുഷ്യജീവന് കല്‍പിച്ചിരിക്കുന്ന ആദരവ് സാഹോദര്യത്തിന്റെ ഭാഗമാണ്. അതിനെ നേരെയുള്ള കയ്യേറ്റങ്ങളെ ഇസ്‌ലാം ശക്തമായി വിരോധിച്ചിരിക്കുന്നു. ‘അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്. ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാല്‍ അവന്റെ അവകാശികള്‍ക്കു നാം പ്രതിക്രിയക്ക് അധികാരം നല്‍കിയിരിക്കുന്നു.’ (അല്‍-ഇസ്‌റാഅ് : 33) അന്യായമായി ഒരാളുടെ ജീവന്‍ എടുക്കുന്നത് വന്‍പാപമായിട്ടാണ് ഇസ്‌ലാം കണക്കാക്കുന്നത് എന്നത് എത്രത്തോളം പരിഗണന മനുഷ്യ ജീവന് ഇസ്‌ലാം നല്‍കിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.

മാനവിക സാഹോദര്യത്തിന്റെ ഭാഗമായി സാമൂഹിക ബാധ്യതകള്‍ നിര്‍വഹിക്കാനും ഇസ്‌ലാം കല്‍പിച്ചിട്ടുണ്ട്. ‘ഇന്ന് എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു. വേദക്കാരുടെ ആഹാരം നിങ്ങള്‍ക്കും നിങ്ങളുടെ ആഹാരം അവര്‍ക്കും അനുവദനീയമാണ്.’ എന്ന ഖുര്‍ആന്‍ സൂക്തം അതിലേക്കാണ് സൂചന നല്‍കുന്നത്. നബി(സ) ജൂതന്‍മാരുടെ ആതിഥ്യം സ്വീകരിച്ചിരുന്നതായും അമുസ്‌ലിംകളായവര്‍ക്ക് ആതിഥ്യം അരുളിയിരുന്നതായും ഹദീസുകളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക ബാധ്യതകളില്‍ പെട്ട ഒന്നാണ് രോഗികളെ സന്ദര്‍ശിക്കല്‍. രോഗികളെ അവരുടെ വിശ്വാസം ഏതാണെന്ന് നോക്കാതെ അമുസ്‌ലിംകളായവരെയും നബി(സ) സന്ദര്‍ശിച്ചതായി ഹദീസുകള്‍ പറയുന്നു. ജൂതന്റെ ജനാസ കൊണ്ടു പോകുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച പ്രവാചക ചരിത്രവും ഏറെ പ്രസിദ്ധമാണ്.

സാമൂഹികമായി ജീവിക്കുമ്പോള്‍ പരസ്പരം ആദരവും നന്മകാംക്ഷിക്കലും അനിവാര്യമാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണവും സഹവര്‍ത്തിത്വവും സ്‌നേഹവും അനുകമ്പയും ഉണ്ടാക്കാനുള്ള ഏറ്റവും വലിയ മാര്‍ഗമാണ് ഖുര്‍ആന്‍ വിവരിക്കുന്ന മാനവിക സാഹോദര്യം. മനുഷ്യകുലത്തെ പ്രയാസപ്പെടുത്തിയ, ഇപ്പോഴും പ്രയാസപ്പെടുത്തി കൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അതിലൂടെ കണ്ടെത്താനാവും.

വിവ : അഹ്മദ് നസീഫ്‌

Facebook Comments
ഡോ. മുഹമ്മദ് ഷാജഹാന്‍ നദ്‌വി

ഡോ. മുഹമ്മദ് ഷാജഹാന്‍ നദ്‌വി

1975-ല്‍ ജനനം. അറബി, ഉര്‍ദു, ഹിന്ദി, പേര്‍ഷ്യന്‍, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം. നദവതുല്‍ ഉലമായില്‍ നിന്നും ഡിഗ്രിയും, മാസ്‌റ്റേഴ്‌സും നേടി. ഫിഖ്ഹിലാണ് സ്‌പെഷ്യലൈസേഷന്‍. നദവയില്‍ നിന്ന് തന്നെ അറബി ഭാഷയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഇദ്ദേഹം ഇപ്പോള്‍ കേരളത്തിലെ അല്‍ജാമിഅ അല്‍ ഇസ്ലാമിയ ശാന്തപുരം കുല്ലിയ്യതുല്‍ ഹദീസില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. വിവിധങ്ങളായ രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുത്ത് വിഷയമവതരിപ്പിച്ചിട്ടുണ്ട്.

Related Posts

Quran

സൂറത്തുന്നംല്: ഉറുമ്പില്‍ നിന്നും പഠിക്കാനുള്ള പാഠങ്ങള്‍

by ഇബ്‌റാഹിം ശംനാട്
06/07/2022
Quran

ദു:ഖനിവാരണത്തിന് ഖുർആൻ നൽകുന്ന പരിഹാരങ്ങൾ

by ഇബ്‌റാഹിം ശംനാട്
20/06/2022
Quran

ചെവി, കണ്ണ്, ഹൃദയം

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
04/06/2022
Quran

അടുക്കളയിൽ നിന്നും ഒരു ഖുർആൻ വ്യാഖ്യാനം

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
23/05/2022
Young women recite the Quran during Ramadan at a mosque in Sarajevo, Bosnia and Herzegovina
Quran

ഖുർആൻ പാരായണ പാരമ്പര്യത്തെ മുസ്ലിം സ്ത്രീകൾ പുനർജീവിപ്പിക്കുന്ന വിധം

by മെരിഷ ഗഡ്സോ
27/04/2022

Don't miss it

Book Review

സയ്യിദ് ഹാമിദ്: മുസ് ലിം ശാക്തീകരണത്തിന്റെ ഉത്തമ മാതൃക

20/02/2020
Novels

ഖുദ്‌സില്‍ ഉമറിന്റെ രണ്ടാമൂഴം -8

12/12/2012
Stories

മുഹമ്മദ് ബിന്‍ അല്‍ ഹനഫിയ്യ

27/05/2013
Reading Room

‘ഗ്വാണ്ടനാമോ കവിത’ മാതൃഭൂമി പത്രത്തിന് ആഴ്ചപ്പതിപ്പ് മറുപടി പറയുന്നു

16/08/2013
muslims.jpg
Views

ആവിഷ്‌കാര സ്വാതന്ത്യം: പാശ്ചാത്യരുടെ ഇരട്ടത്താപ്പ്

20/09/2012
Your Voice

തുർക്കി പണ്ഡിതനായ ശൈഖ് യൂസുഫ് ഖരാജെ നദ്‌വിയും യാത്രയായി

25/12/2020
Editors Desk

ജനകീയ പ്രക്ഷോഭങ്ങളുടെ വിജയം

03/04/2019
Views

അധ്യാപക ദിനമോ ഗുരു ഉത്സവമോ?

04/09/2014

Recent Post

The period of Umar

“മോനെ എനിക്കു വേണ്ടി നീ പ്രാർത്ഥിക്കണം”

18/08/2022
Allah will accept the prayer

ഇങ്ങനെ പ്രാർഥിക്കുന്നവരുടെ പ്രാർഥന അല്ലാഹു സ്വീകരിക്കും

18/08/2022

കേസ് പിന്‍വലിക്കണം; സംഘ്പരിവാര്‍ കൊലപ്പെടുത്തിയ യുവാവിന്റെ പിതാവിന് വധഭീഷണി

18/08/2022

റോഹിങ്ക്യകളെ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കാന്‍ അനുവദിക്കില്ല: മനീഷ് സിസോദിയ

18/08/2022

അഫ്ഗാനില്‍ പള്ളിയില്‍ സ്‌ഫോടനം; നിരവധി മരണം

18/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!