Current Date

Search
Close this search box.
Search
Close this search box.

എന്താണ് ലൈലത്തുൽ ഖദ്റിന്റെ അടയാളം?

അനുഗ്രഹപൂർണമായ രാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ” القدر ” എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് നന്മയും, പദവിയും, സ്ഥാനവുമാണ്. അല്ലാഹു പറയുന്നു: ‘തീർച്ചയായും, നാം അതിനെ ഒരു അനുഗ്രഹീത രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും നാം മുന്നറിയിപ്പ് നൽകുന്നവനാകുന്നു. ആ രാത്രിയിൽ യുക്തിപൂർണമായ ഓരോ കാര്യവും വേർതിരിച്ച് വിവരിക്കപ്പെടുന്നു.’ (അദ്ദുഖാൻ: 3-6) ‘തീർച്ചയായും നാം ഇതിനെ (ഖുർആനിനെ) നിർണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ? നിർണയത്തിന്റെ രാത്രി ആയിരം മസത്തെക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത് സമാദാനമത്രെ.’ (അൽബയ്യിന: 1-5)

അല്ലാഹുവിന്റെ റസൂൽ(സ) പറയുന്നു: ‘നിങ്ങൾ റമദാനിലെ അവസാനത്തെ പത്തിൽ  ലൈലത്തുൽ ഖദ്റിനെ തേടുക.’ പ്രവാചകൻ(സ) പറയുന്നു: ‘വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടുകൂടിയും ആരെങ്കിലും ലൈലത്തുൽ ഖദ്റിന്റെ രാവിൽ നമസ്കരിക്കുകയാണെങ്കിൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.’ ആയിശ(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു: ‘അവർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ലൈലത്തുൽ ഖദ്റിന്റെ രാവിൽ എന്താണ് ഞാൻ പറയേണ്ടതെന്ന് അറിയിച്ച് തന്നാലും. പ്രവാചകൻ(സ) പറഞ്ഞു: പറയുക, ” اللهم إنك عفو كريم تحب العفو فاعف عنا ” (അല്ലാഹുവേ, നീ ഉദാരനും തെറ്റുകൾ പൊറുക്കുന്നവനുമാണ്, പൊറുത്ത് തരുകയെന്നത് നീ ഇഷ്ടപ്പെടുന്നു, അതിനാൽ ഞങ്ങളുടെ തെറ്റുകൾ പൊറുത്ത് തന്നാലും).’

Also read: ഉണർന്നിരിക്കേണ്ട രാവുകൾ

മനസ്സിന് ശാന്തിയും സമാധാനവും അനുഭവപ്പെടുകയും, ഇബാദത്തുകളിൽ തൽപരനാവുകയും, വിധേയത്വത്തിന്റെ മാധുര്യം അറിയുകയും ചെയ്യുകയെന്നതാണ് ലൈലത്തുൽ ഖദ്റിന്റെ അടയാളം. പ്രവാചകൻ(സ) അതിനെ വിശേഷിപ്പിക്കുന്നു: ‘ലൈലത്തുൽ ഖദ്റിന്റെ രാവെന്നത് വെളിച്ചമുള്ള രാവാണ്. ചൂടും തണുപ്പുമില്ല, നക്ഷത്രങ്ങൾ ഉദിക്കുന്നില്ല. സൂര്യൻ ഉദിക്കുമെങ്കിലും പ്രകാശ കിരണങ്ങൾ ഉണ്ടാവുകയില്ലെന്നതാണ് ആ ദിവസത്തിന്റെ അടയാളം.’ വിശുദ്ധ ഖുർആൻ അവതീർണമായ രാവെന്നതാണ് ഈ അനുഗ്രഹീതമായ രാവിന്റെ ശ്രേഷ്ഠത. ആ രാവ് ആയിരം മാസത്തെക്കാൾ ശ്രേഷ്ഠമാണ്. പാപമോചനത്തിന്റെയും നരകമോചനത്തിന്റെയും രാവാണ്. കൂടാതെ, ധാരാളം അനുഗ്രങ്ങൾ ഇറങ്ങുന്ന, കാരുണ്യം വർഷിക്കപ്പെടുന്ന, ഓരോ കാര്യവും യൂക്തിപൂർണമായി വേർതിരിച്ച് വിവരിക്കപ്പടുന്ന രാവാണത്. ഉണർന്നിരിക്കെ ലൈലത്തുൽ ഖദ്റിന്റെ അടയാളങ്ങൾ ആരെങ്കിലും ദർശിക്കുന്നുവെങ്കിൽ അവന് ദർശനം സാധിച്ചു.

പ്രവാചകൻ(സ) പറയുന്നു: ‘ലൈലത്തുൽ ഖദ്റായാൽ ജിബ് രീൽ മാലാഖമാരോടൊപ്പം ഇറങ്ങിവരുന്നു. ഇരുന്നും നിന്നും അല്ലാഹുവിനെ സ്മരിക്കുന്ന ഓരോ അടിമയോട് സലാം പറയുകയും, അവർക്ക് വേണ്ടി പ്രാർഥിക്കുന്നതുമാണ്. സൂര്യാസ്തമയം മുതൽ പ്രഭാതോദയം വരെ മാലാഖമാർ ഇറങ്ങികൊണ്ടിരിക്കുന്നതാണ്.’ ഈ രാത്രിയെ ജീവിപ്പിക്കുന്നവർക്ക് കണക്കില്ലാത്ത നന്മയും അനുഗ്രഹവുമാണ് വന്നുചേരുന്നത്. സൂര്യാസ്തമയം മുതൽ പ്രഭാതോദയം വരെ സുന്നത്തുകൾ അധികരിപ്പിച്ചും, ഖുർആൻ പാരായണം നടത്തിയും, പാപമോചനം തേടിയും, പ്രാർഥിച്ചും, അല്ലാഹുവിനെ സ്മരിച്ചുമാണ് ഈ അനുഗ്രഹീത രാവിനെ ജീവിപ്പിക്കേണ്ടത്.

അവലംബം: iumsonline.org
വിവ: അർശദ് കാരക്കാട്

Related Articles