Current Date

Search
Close this search box.
Search
Close this search box.

ശിര്‍ക്കാവാന്‍ ഇലാഹാണെന്ന വിശ്വാസം വേണ്ടതില്ല

അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് ശിര്‍ക്കല്ല എന്ന് വാദിക്കുന്നവര്‍ സാധാരാണ തട്ടിവിടാറുള്ള ഒരു ന്യായമാണ് പ്രാര്‍ഥിക്കപെടുന്ന സൃഷ്ടി (വ്യക്തി/ശക്തി) ഇലാഹാണ് എന്ന് വിശ്വസിച്ചാല്‍ മാത്രമേ ശിര്‍ക്ക് വരികയുള്ളൂ, ഞങ്ങളാരും അല്ലാഹുവല്ലാത്ത മറ്റാരെങ്കിലും ഇലാഹാണ് എന്ന് വിശ്വസിക്കുന്നില്ല എന്നത്. ഈ വാദം പ്രമാണ വിരുദ്ധവും, അഹ്ലുസ്സുന്നയുടെ ഇമാമുകള്‍ പഠിപ്പിച്ചതിന് എതിരുമാണ്. സൂറതുത്തൗബയില്‍ അല്ലാഹു പറയുന്നു: {اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ}- التَّوبَةُ: 31

ജൂത െ്രെകസ്തവര്‍ തങ്ങളുടെ പണ്ഡിതന്മാരേയും, പുരോഹിതന്മാരേയും അല്ലാഹുവിനെക്കൂടാതെ റബ്ബുകളാക്കി എന്ന് സാരം. ( അത്തൗബ: 31).

ഇവിടെ റബ്ബാക്കുക എന്നു പറഞ്ഞാല്‍ എന്താണ്? പണ്ഡിത പുരോഹിതന്‍മാര്‍ ഇലാഹുകളാണ് എന്ന് വിശ്വസിച്ചു എന്നാണോ?. അല്ലെങ്കില്‍ അവര്‍ക്ക് സ്വതന്ത്രമായ കഴിവും സ്വയം പര്യാപ്തതയും ഉണ്ടെന്ന് വിശ്വസിച്ചു എന്നാണോ?. ഒരിക്കലുമല്ല. പ്രത്യുത കല്‍പ്പിക്കാനും നിരോധിക്കാനുമുള്ള സ്വതന്ത്രവും, നിരുപാധികവും, പരമവുമായ അധികാരം അവര്‍ക്ക് വകവെച്ചു കൊടുത്തുകൊണ്ട് അവരെ നിരുപാധികം അനുസരിച്ചു എന്നതാണ്.

ഇസ്‌ലാമിക ദൃഷ്ട്യാ കല്‍പ്പിക്കാനും നിരോധിക്കാനുമുള്ള സ്വതന്ത്രവും നിരുപാധികവും പരമവുമായ അധികാരം അല്ലാഹുവിന് മാത്രം അവകാശപെട്ടതാണ്. അത് പണ്ഡിത പുരോഹിതന്‍മാര്‍ക്ക് വകവെച്ചു കൊടുക്കുന്നത് വിശ്വാസപരമായ ശിര്‍ക്കാണ്, തദടിസ്ഥാനത്തിലുള്ള അനുസരണമാകട്ടെ കര്‍മ്മപരമായ ശിര്‍ക്കും.

ഇക്കാര്യം വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ഹദീസും കാണാവുന്നതാണ്.

عَنْ عَدِىِّ بْنِ حَاتِمٍ قَالَ أَتَيْتُ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَفِى عُنُقِى صَلِيبٌ مِنْ ذَهَبٍ. فَقَالَ « يَا عَدِىُّ اطْرَحْ عَنْكَ هَذَا الْوَثَنَ ». وَسَمِعْتُهُ يَقْرَأُ فِى سُورَةِ بَرَاءَةَ {اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ} قَالَ:

« *أَمَا إِنَّهُمْ لَمْ يَكُونُوا يَعْبُدُونَهُمْ وَلَكِنَّهُمْ كَانُوا إِذَا أَحَلُّوا لَهُمْ شَيْئًا اسْتَحَلُّوهُ وَإِذَا حَرَّمُوا عَلَيْهِمْ شَيْئًا حَرَّمُوهُ* ».

– رَوَاهُ التِّرْمِذِيُّ: 3378، بَابٌ وَمِنْ سُورَةِ التَّوْبَةِ. وَحَسَّنَهُ الأَلْبَانِيُّ.

ഇമാം ബൈഹഖിയുടെ റിപ്പോര്‍ട്ടില്‍ അതു തന്നെയാണ് അവര്‍ക്കുള്ള ഇബാദത്ത് എന്ന് തന്നെ കാണാം:

عَنْ عَدِىِّ بْنِ حَاتِمٍ رَضِىَ اللَّهُ عَنْهُ قَالَ : أَتَيْتُ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَفِى عُنُقِى صَلِيبٌ مِنْ ذَهَبٍ قَالَ فَسَمِعْتُهُ يَقُولُ {اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ} قَالَ قُلْتُ يَا رَسُولَ اللَّهِ إِنَّهُمْ لَمْ يَكُونُوا يَعْبُدُونَهُمْ. قَالَ:

« *أَجَلْ وَلَكِنْ يُحِلُّونَ لَهُمْ مَا حَرَّمَ اللَّهُ فَيَسْتَحِلُّونَهُ وَيُحَرِّمُونَ عَلَيْهِمْ مَا أَحَلَّ اللَّهُ فَيُحَرِّمُونَهُ فَتِلْكَ عِبَادَتُهُمْ لَهُمْ* ».- رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 20847، وَحَسَّنَهُ الأَلْبَانِيُّ.

ഞങ്ങളാരും അവരെ ആരാധിക്കുന്നൊന്നുമില്ലല്ലോ, പിന്നെങ്ങനെ ഇവിടെ ശിര്‍ക്കു സംഭവിക്കും, എന്നായിരുന്നു അദിയ്യിന്റെ ചോദ്യം. എന്നാല്‍, ഇബാദത്ത് എന്നത് കേവലം ആരാധനാനുഷ്ഠാനങ്ങളില്‍ ഒതുങ്ങുന്ന ഒരു കാര്യമാണെന്ന് മനസ്സിലാക്കിയിരുന്ന അദിയ്യിന്, നിരുപാധികമായ അനുസരണവും ഇബാദത്താണ് എന്ന് പഠിപ്പിച്ചു കൊടുക്കുകയായിരുന്നു നബി(സ). ഇബാദത്ത് അല്ലാഹുവല്ലാത്തവര്‍ക്ക് ചെയ്താല്‍ അത് ശിര്‍ക്കാണല്ലോ.

ഇവിടെ ശിര്‍ക്കു സംഭവിച്ചത് ഇലാഹാണെന്നോ, സ്വമദാണെന്നോ വിശ്വസിച്ചത് കൊണ്ടേ അല്ല എന്ന കാര്യം പകല്‍ പോലെ തെളിഞ്ഞു. താബിഈ ഇമാമുമാരും ഇതേ രൂപത്തില്‍ തന്നെ വിശദീകരിച്ചത് കാണുക:

عَنْ عَطَاءٍ، عَنْ أَبِي الْبَخْتَرِيِّ فِي قَوْلِهِ: {اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللهِ} قَالَ:

*أَطَاعُوهُمْ فِيمَا أَمَرُوهُمْ بِهِ مِنْ تَحْلِيلِ حَرَامٍ، وَتَحْرِيمِ حَلاَلِ الله فَعَبَدُوهُمْ بِذَلِكَ*.

– رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 36084.

ആധികാരിക മുഫസ്സിറുകളും വിശദീകരിച്ചത് മേല്‍പറഞ്ഞത് പോലെ തന്നെ. ഇമാം ബഗവി പറയുന്നത് കാണുക:

فَإِنْ قِيلَ: إِنَّهُمْ لَمْ يَعْبُدُوا الأَحْبَارَ وَالرُّهْبَانَ؟ قُلْنَا: *مَعْنَاهُ: أَنَّهُمْ أَطَاعُوهُمْ فِي مَعْصِيَةِ اللهِ وَاِسْتَحْلَوْا مَا أَحَلُّوا وَحَرَّمُوا مَا حَرَّمُوا، فَاِتَّخَذُوهُمْ كَالأَرْبَابِ*. – الْبَغَوِيّ.

ഇമാം ഖുര്‍ത്വുബി:

{اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ}

*مَعْنَاهُ: أَنَّهُمْ أَنْزَلُوهُمْ مَنْزِلَةَ رَبِّهِمْ فِي قَبُولِ تَحْرِيمِهِمْ وَتَحْلِيلِهِمْ لِمَا لَمْ يُحَرِّمْهُ اللهُ وَلَمْ يُحِلَّهُ اللهُ.*

– تَفْسِيرُ الْقُرْطُبِيِّ: آلُ عُمْرَانٍ: 64..

قَوْلُهُ تَعَالَى: {أَرْبَابًا مِنْ دُونِ اللَّهِ} *قَالَ أَهْلُ الْمَعَانِي: جَعَلُوا أَحْبَارَهُمْ وَرُهْبَانَهُمْ كَالأَرْبَابِ حَيْثُ أَطَاعُوهُمْ فِي كُلِّ شَيْءٍ.*

– تَفْسِيرُ الْقُرْطُبِيِّ: التَّوْبَةُ.

ഇമാം ഇബ്‌നു അത്വിയ്യ:

وَسَمَّاهُمْ { أَرْبَابًا } *وَهُمْ لَا يَعْبُدُوهُمْ لَكِنْ مِنْ حَيْثُ تَلَقُّوا الحَلَالَ وَالحَرَامَ مِنْ جِهَتِهِمْ، وَهُوَ أَمْرٌ لَا يُتَلَقَّى إِلَّا مِنْ جِهَةِ اللَّهِ عَزَّ وَجَلَّ.* وَنَحْوَ هَذَا قَالَ اِبْنُ عَبَّاسٍ وَحُذَيْفَةَ بْنُ الْيَمَانِ وَأَبُو العَالِيَةَ. المُحَرَّرُ الوَجِيزُ..

ഇലാഹുകളാണ് എന്നവര്‍ വിശ്വസിച്ചിരുന്നില്ല എന്ന് വളരെ വ്യക്തമായി തന്നെ
ഇമാം റാസി പറയുന്നത് കാണുക:

الْأَكْثَرُونَ مِنَ الْمُفَسِّرِينَ قَالُوا: لَيْسَ المُرَادُ مِنَ الأَرْبَابِ أَنَّهُمْ اِعْتَقَدُوا فِيهِمْ أَنَّهُمْ آلِهَةَ الْعَالَمِ، بَلِ الْمُرَادُ أَنَّهُمْ أَطَاعُوهُمْ فِي أَوَامِرِهِمْ وَنَوَاهِيهِمْ. – الرَّازِي: التَّوْبَةُ.

ചുരുക്കത്തില്‍ അല്ലാഹുവിന് മാത്രം അര്‍പ്പിക്കേണ്ടതും, അവന് മാത്രം അവകാശപ്പെട്ടതുമായ, ഒരു കാര്യം സൃഷ്ടികള്‍ക്ക് അര്‍പ്പിച്ചാല്‍ ശിര്‍ക്കാവും, അവിടെ ഇലാഹാണെന്ന വിശ്വാസമോ, സ്വയം പര്യാപ്തതയോ വേണ്ടതില്ല. അതിനാല്‍ മുഹിയിദ്ദീന്‍ ശൈഖിനോടും ബദരീങ്ങളോടും പ്രാര്‍ഥിക്കുന്നവര്‍, അല്ലാഹുവിന് മാത്രം അവകാശപ്പെട്ടകാര്യമായ, ഇബാദത്ത് മുഹിയിദ്ദീന്‍ ശൈഖിനും ബദരീങ്ങള്‍ക്കും അര്‍പ്പിക്കുകയാണ് ചെയ്യുന്നത്, ഞങ്ങളാരും അവരെ ഇലാഹായി കാണുന്നില്ല എന്ന ന്യായം ഇവിടെ രക്ഷക്കെത്തില്ല എന്നര്‍ഥം.

Related Articles