Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home shariah Faith

നാൽപതുകാരിയും അറുപത്തിയാറുകാരിയും

പ്രവാചകന്റെ വിവാഹങ്ങളും ഇസ് ലാം വിമർശകരും - 4

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
27/09/2021
in Faith
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഖുവൈലിദിന്റെ മകൾ ഖദീജാ ബീവി അറിയപ്പെടുന്ന കച്ചവടക്കാരിയായിരുന്നു; സമ്പന്നയും; ജീവിതവിശുദ്ധിയിലും സദാചാര നിഷ്ഠയിലും പരക്കെ അറിയപ്പെടുന്നവളും.

മുഹമ്മദിന്റെ പരിരക്ഷണം നിർവഹിച്ചു കൊണ്ടിരുന്ന പിതൃവ്യൻ അബൂത്വാലിബും ഖദീജാബീവിയും കൂടിയാലോചിച്ച് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ അവർ മുഹമ്മദിനെ തന്റെ കച്ചവടച്ചരക്കുമായി സിറിയയിലേക്കയച്ചു. കച്ചവടത്തിൽ പതിവിലേറെ ലാഭം ലഭിച്ചു. അതിനു കാരണക്കാരനായ മുഹമ്മദ് പുലർത്തിയ സത്യസന്ധതയും കാണിച്ച സാമർഥ്യവും ഖദീജാ ബീവിയെ ഏറെ സന്തോഷിപ്പിച്ചു. അദ്ദേഹത്തിന്റെ സ്വഭാവ നന്മയിലും പെരുമാറ്റ മേന്മയിലും ജീവിതവിശുദ്ധിയിലും അങ്ങേയറ്റം ആകൃഷ്ടയായ അവർ അദ്ദേഹത്തെ ജീവിതപങ്കാളിയായി ലഭിക്കണമെന്ന് അതിയായാഗ്രഹിച്ചു. അവർ നേരത്തെ രണ്ട് തവണ വിവാഹിതയായ വിധവയായിരുന്നു; നാലു കുട്ടികളുടെ മാതാവും.

You might also like

മുഹർറം, വിമോചനം, നോമ്പ്

മുഹറം നോമ്പിന്റെ പ്രാധാന്യം

നമസ്ക്കാരം: ജീവിതത്തിന്റെ വിസ്‌മൃത ലക്ഷ്യം

മുഹമ്മദിന്റെ വ്യക്തിത്വവും ആയിഷയുമായുള്ള വിവാഹവും

ഖദീജ ബീവി തന്നെ വിവാഹാലോചനക്ക് മുൻകൈയെടുത്തു. ആവശ്യമായ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷം വിവാഹം നിശ്ചയിക്കപ്പെടുകയും നടക്കുകയും ചെയ്തു. അപ്പോൾ മുഹമ്മദിന്റെ പ്രായം ഇരുപത്തഞ്ച് വയസ്സായിരുന്നു. ഖദീജാബീവിക്ക് നാല്പത് വയസ്സും.

നാൽപതാമത്തെ വയസ്സിലാണല്ലോ മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ചത്. അപ്പോൾ ഖദീജ ബീവിയുടെ പ്രായം അൻപത്തഞ്ച് വയസ്സായിരുന്നു. പിന്നീട് പത്തുകൊല്ലം കഴിഞ്ഞ് അറുപത്തിയഞ്ചാമത്തെ വയസ്സിലാണ് അവർ അന്ത്യശ്വാസം വലിച്ചത്. അതേവരെ പ്രവാചകൻ മറ്റൊരു വിവാഹവും കഴിച്ചില്ല. കൂട്ടുകാർക്കെല്ലാം ഒന്നിലേറെ ഭാര്യമാരുണ്ടായിരുന്നുവെങ്കിലും അദ്ദേഹം മറ്റൊരു സ്ത്രീയെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കുക പോലും ചെയ്തില്ല.

മുഹമ്മദ് നബി ഏറ്റവും കൂടുതൽ കാലം ദാമ്പത്യം പങ്കിട്ടത് ഖദീജാ ബീവിയോടൊന്നിച്ചാണ്. ഇരുപത്തഞ്ചു വർഷം. അദ്ദേഹത്തിന് ആറു മക്കളുണ്ടായതും അവരിൽ തന്നെ.

ദൈവിക ഇടപെടൽ
മുഹമ്മദ് നബിയെ അല്ലാഹു പ്രവാചകത്വ പദവി ഏറ്റെടുക്കാൻ പാകത്തിൽ പ്രത്യേകം വളർത്തിയെടുക്കുകയായിരുന്നുവല്ലോ. ഖദീജാ ബീവിയുമായുള്ള വിവാഹത്തിലും ഇത്തരമൊരു ദൈവിക ഇടപെടൽ ഉണ്ടായതായി മനസ്സിലാക്കാവുന്നതാണ്. അവരെപ്പോലെ പക്വമതിയും പ്രത്യുൽപന്നമതിയും ബുദ്ധിമതിയും ക്ഷമാശീലയും അത്യുദാരയും ത്യാഗ ശീലയും സ്നേഹസമ്പന്നയുമായ ഒരാൾക്ക് മാത്രമേ പ്രവാചകത്വത്തിന്റെ ആദ്യ പതിറ്റാണ്ടിൽ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന കടുത്ത പ്രതിസന്ധികളിലും കൊടിയ പ്രയാസങ്ങളിലും തീക്ഷ്ണമായ പരീക്ഷണങ്ങളിലും ഒട്ടും അലോസരവും പ്രയാസവുമില്ലാതെയും പതറാതെയും കൂടെ നിൽക്കാൻ കഴിയുമായിരുന്നുള്ളൂ.

പ്രവാചകത്വത്തിനു മുമ്പ് തന്നെ ആദർശപ്പൊരുത്തമുള്ള ജീവിതം നയിക്കാൻ അവരിരുവർക്കും സാധിച്ചു. മുഹമ്മദ് നബിയെപ്പോലെ തന്നെ ഖദീജ ബീവിയും ഏകദൈവ വിശ്വാസിനിയായിരുന്നു; ബഹുദൈവ വിശ്വാസമോ ആരാധനയോ അംഗീകരിക്കാത്തവളും. കഷ്ടപ്പെടുന്നവരെ തുണക്കുന്നതിലും അശരണർക്ക് ആശ്വാസമേകുന്നതിലും അഗതികൾക്ക് അഭയം നൽകുന്നതിലും ഇരുവരും സമാനമനസ്കരും തുല്യ പ്രകൃതരുമായിരുന്നു.

മാതൃത്വത്തിന്റെ പരിലാളന കിട്ടാതെ പോയ പ്രവാചകന് ഖദീജാ ബീവിയിൽ നിന്ന് മാതൃ നിർവിശേഷമായ പരിചരണം ലഭിച്ചു. സഹോദരിയുടെ സ്നേഹവാത്സല്യവും പ്രിയതമയുടെ പ്രണയവും സുഹൃത്തിന്റെ സൗഹൃദവും അവരിലൂടെ അനുഭവിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.

മുഹമ്മദ് നബിയുടെ ഒരാഗ്രഹത്തിനും ഖദീജാബീവി എതിര് നിന്നില്ല. ഒന്നിനും തടസ്സം പറഞ്ഞില്ല. ആവശ്യപ്പെട്ടത് എല്ലാം പൂർത്തീകരിച്ചു കൊടുത്തു. ഒട്ടും നീരസം പ്രകടിപ്പിച്ചില്ല. അതുകൊണ്ടാണ് ഹിറാ ഗുഹയിൽ ഏകാന്ത വാസത്തിന് പോയപ്പോൾ പോലും എതിര് പറയാതിരുന്നത്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവുമായി പ്രായാധിക്യത്തിന്റെ പ്രയാസത്തിലും മലകയറി ഹിറാ ഗുഹയിൽ എത്തിക്കൊണ്ടിരുന്നത്.

മുഹമ്മദ് നബിയെ ദൈവദൂതനായി ആദ്യം അംഗീകരിച്ചത് ഖദീജാബീവിയാണ്. പ്രവാചകത്വത്തിന്റെ ഭാരിച്ച ചുമതല അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയപ്പോൾ മറ്റൊരു സ്ത്രീക്കും സാധ്യമാവാത്ത വിധം അവർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

പിന്നീട് സത്യപ്രബോധനം ആരംഭിച്ചപ്പോൾ അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളെ അഭിമുഖീകരിക്കാൻ കരുത്ത് നൽകി. മനഃപ്രയാസം ലഘൂകരിക്കുന്നതിൽ മഹത്തായ പങ്കു വഹിച്ചു. പ്രിയതമനെ പോലെ അവരും കടുത്ത പരിഹാസങ്ങൾക്കും ആക്ഷേപ ശകാരങ്ങൾക്കും ഇരയായി. അവർ തന്റെ സമ്പത്തൊക്കെയും പ്രിയതമനും അദ്ദേഹം പ്രതിനിധാനം ചെയ്ത ആദർശത്തിനും വേണ്ടി വിനിയോഗിച്ചു. അവസാനം അദ്ദേഹത്തോടൊപ്പം അവരും കടുത്ത ദാരിദ്ര്യവും കൊടിയ പട്ടിണിയുമായി കഴിഞ്ഞുകൂടി. ശത്രുക്കളുടെ ഉപരോധ കാലത്ത് വിവരണാതീതമായ വിശപ്പും ദാഹവും സഹിച്ചു. വാർദ്ധക്യത്തിന്റെ വിവശതയിലും അല്പം പോലും അസ്വസ്ഥതയോ അലോസരമോ പ്രകടിപ്പിച്ചില്ല. എന്തുകൊണ്ട് ഖദീജ എന്ന ചോദ്യത്തിനുള്ള മികച്ച മറുപടിയായിരുന്നു ആ ജീവിതം.

നീണ്ട കാൽ നൂറ്റാണ്ടു കാലം നബിതിരുമേനിക്ക് വേണ്ടി എല്ലാം സമർപ്പിച്ചും സകലവിധ കഷ്ടനഷ്ടങ്ങൾ സഹിച്ചും കടുത്ത ത്യാഗങ്ങൾ അനുഭവിച്ചും ജീവിച്ച ഖദീജാ ബീവിക്ക് പ്രവാചക മനസ്സിൽ മറ്റാർക്കുമില്ലാത്ത സ്നേഹവും സ്ഥാനവും ഉണ്ടായിരുന്നു. നബി തിരുമേനി അവരെ സദാ സ്മരിക്കുകയും അവരെക്കുറിച്ച് നല്ലത് പറഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്തിരുന്നുവെന്ന് ആയിശാ ബീവി പറയുന്നു.

തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന മറ്റെല്ലാ ഭാര്യമാരേക്കാളും പ്രവാചകൻ സ്നേഹിച്ചിരുന്നത് ഖദീജാ ബീവിയെയായിരുന്നു.

ഒരിക്കൽ ആയിശാ ബീവി ഇത്തിരി കുശുമ്പോടെ അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “”കേവലം ഒരുകിഴവിയായിരുന്നില്ലേ അവർ? അല്ലാഹു അങ്ങേയ്ക്ക് അവരേക്കാൾ ഉത്തമരായ ഭാര്യമാരെ നൽകിയിട്ടുണ്ടല്ലോ. പിന്നെ എന്തിനാണ് എപ്പോഴും അവരെ തന്നെ ഓർത്തു കൊണ്ടിരിക്കുന്നത്?”

ഇത് പ്രവാചകന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അവരോട് പറഞ്ഞു: “”ഇല്ല. ഖദീജയേക്കാൾ ഉത്തമയായ ഭാര്യയെ എനിക്ക് കിട്ടിയിട്ടില്ല. എന്റെ ജനത എന്നെ അവിശ്വസിച്ചപ്പോൾ അവർ എന്നിൽ വിശ്വസിച്ചു. അവർ എന്നെ കളവാക്കി തള്ളിയപ്പോൾ ഖദീജ എന്നെ സത്യവാനായി അംഗീകരിച്ചു. മറ്റുള്ളവരെല്ലാം എന്നെ ഉപേക്ഷിച്ചപ്പോൾ അവർ മാത്രം എന്നെ പിന്തുണച്ചു. അല്ലാഹു എനിക്ക് സന്താനങ്ങളെ സമ്മാനിച്ചത് അവരിലൂടെയാണ്.”

യുക്തിവാദികളുൾപ്പെടെയുള്ള വിമർശകന്മാർ വാദിക്കുന്ന പോലെ മുഹമ്മദ് നബി കാമഭ്രാന്തനും ഭോഗാസക്തനുമായിരുന്നുവെങ്കിൽ വാർദ്ധക്യം ബാധിച്ച് മരിച്ചു പോയ ഭാര്യയെ സംബന്ധിച്ച് ചെറുപ്പക്കാരിയും സുന്ദരിയുമായ ഭാര്യയോട് ഒരിക്കലും ഇവ്വിധം പ്രശംസിച്ച് പറയുമായിരുന്നില്ല. മറ്റാരേക്കാളും അവർക്ക് പ്രാമുഖ്യം കല്പിക്കുന്നുവെന്ന് തുറന്ന് പറയുമായിരുന്നില്ല. അതോടൊപ്പം ഖദീജാ ബീവിക്ക് പ്രത്യേക സ്ഥാനം നൽകാനുള്ള കാരണമായി പറഞ്ഞത് അവരുടെ സൗന്ദര്യമോ ശരീരഭംഗിയോ അല്ലെന്നതും ഏറെ ശ്രദ്ധേയമത്രെ.

രണ്ടാം വിവാഹം
ഖദീജ ബീവിയുടെ മരണ ശേഷം പ്രവാചകൻ വിവാഹം കഴിച്ചത് സൗദയെയാണ്. ഖുറൈശി കുടുംബാംഗമായ സംഅഃബ്നു ഖൈസാണ് പിതാവ്.

അത്യുദാരയായി അറിയപ്പെട്ടിരുന്ന സൗദാ ബീവി അങ്ങേയറ്റം ധീരയുമായിരുന്നു. നന്മയോടുള്ള അവരുടെ സഹജമായ ആഭിമുഖ്യം അവരെ ഇസ്ലാമിലേക്ക് അടുപ്പിച്ചു. മക്ക മുഴുക്കെ ഇസ്ലാമിനെ പിഴുതെറിയാൻ പാടുപെട്ടു കൊണ്ടിരുന്ന കാലത്താണ് അവർ സന്മാർഗം സ്വീകരിച്ചത്. അതു കൊണ്ടു തന്നെ മറ്റുള്ളവരെ പോലെ അവർക്കും കടുത്ത പ്രയാസങ്ങളും കൊടിയ യാതനകളും അനുഭവിക്കേണ്ടിവന്നു. സ്വന്തം കുടുംബവും സമൂഹവും ശക്തമായി എതിർത്തു.

ശത്രുക്കളുടെ മർദനം സഹിക്കാവുന്നതിലുമപ്പുറമായപ്പോൾ എത്യോപ്യയിലേക്ക് പലായനം ചെയ്തു. അവിടേക്കുള്ള രണ്ടാമത്തെ സംഘത്തിൽ അവരും ഭർത്താവ് സക്റാനു ബ്നു അംറും ഉണ്ടായിരുന്നു.

ഖുറൈശികൾ ഇസ്ലാം സ്വീകരിച്ചതായും അങ്ങനെ മക്കയിൽ അക്രമങ്ങൾക്ക് അറുതി വന്നതായും എത്യോപ്യയിൽ എങ്ങനെയോ പ്രചരിച്ചു. അതോടെ അവിടെ അഭയം തേടിയ മുസ്ലിംകളിൽ പലരും നാട്ടിലേക്ക് മടങ്ങി. അക്കൂട്ടത്തിൽ സൗദയും ഭർത്താവ് സുക്റാനും ഉണ്ടായിരുന്നു. നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഖുറൈശികൾ ഇസ്ലാം സ്വീകരിച്ചുവെന്ന വാർത്ത വ്യാജമാണെന്ന് മനസ്സിലായത്. പലരും എത്യോപ്യയിലേക്ക് തന്നെ തിരിച്ചു പോയെങ്കിലും സൗദയും ഭർത്താവും നാട്ടിൽ തന്നെ നിന്നു. അല്പ നാളുകൾക്കു ശേഷം സുക്റാൻ പരലോകം പ്രാപിച്ചു. അതോടെ സൗദ വിധവയായി. കുടുംബം ശത്രു പക്ഷത്തായിരുന്നതിനാൽ തീർത്തും ഒറ്റപ്പെട്ടു. സംരക്ഷിക്കാൻ ആരുമില്ലാതായി. അതോടൊപ്പം കുടുംബാംഗങ്ങൾ അവരെ ഇസ്ലാം ഉപേക്ഷിക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.

ഈ നിസ്സഹായത കണ്ടറിഞ്ഞ, ഥഅലബ് മകൾ ഖൗല: പ്രവാചകനെ സമീപിച്ച് അവരെ വിവാഹം കഴിക്കാൻ ആവശ്യപ്പട്ടു. വൃദ്ധയായ സൗദയുടെ നിരാലംബമായ അവസ്ഥ അറിഞ്ഞ് അവരോട് അനുകമ്പ തോന്നിയ പ്രവാചകൻ അവരെ ജീവിത പങ്കാളിയാക്കാൻ സന്നദ്ധനായി. അങ്ങനെ നാനൂറ് ദിർഹം മഹ്റ് നൽകി നബി തിരുമേനി അവരെ വിവാഹം കഴിച്ചു. പ്രവാചകത്വത്തിന്റെ പത്താം വർഷം റമദാനിലായിരുന്നു ഇത്. അന്ന് അവരുടെ പ്രായം അറുപത്തി ആറു വയസ്സായിരുന്നു. പ്രവാചകന് അമ്പത് വയസ്സും.

പിന്നീട് മദീനയിലേക്ക് ഹിജ്റ പോയ സൗദ പ്രവാചകന്റെ വേർപാടിനു ശേഷം ഒന്നര പതിറ്റാണ്ടോളം കഴിഞ്ഞാണ് പരലോകം പ്രാപിച്ചത്.

തന്നേക്കാൾ 16 വയസ്സ് പ്രായക്കൂടുതലുള്ള സൗദയെ എന്തിന് പ്രവാചകൻ വിവാഹം കഴിച്ചുവെന്നത് വിവരണമാവശ്യമില്ലാത്ത വിധം വ്യക്തമാണ്. സത്യമാർഗത്തിൽ ഒട്ടേറെ പ്രയാസങ്ങൾ സഹിക്കേണ്ടി വന്ന ആ വയോധികക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു അത്. പ്രവാചകന്റെ പത്നീപദവിയിലൂടെ വിശ്വാസികളുടെ മാതാവെന്ന മഹത്തായ സ്ഥാനം. ലോകാന്ത്യം വരെ അങ്ങേയറ്റം ആദരിക്കപ്പെടുന്ന മഹദ് പദവി. ( തുടരും )

📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Facebook Comments
Tags: marriages of the Prophet
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Posts

Faith

മുഹർറം, വിമോചനം, നോമ്പ്

by ഡോ. സി.കെ അബ്ദുല്ല
04/08/2022
ashura.jpg
Faith

മുഹറം നോമ്പിന്റെ പ്രാധാന്യം

by സയ്യിദ് സാബിഖ്‌
02/08/2022
Prayer
Faith

നമസ്ക്കാരം: ജീവിതത്തിന്റെ വിസ്‌മൃത ലക്ഷ്യം

by യാസ്മിന്‍ മുജാഹിദ്
01/08/2022
Faith

മുഹമ്മദിന്റെ വ്യക്തിത്വവും ആയിഷയുമായുള്ള വിവാഹവും

by പി. പി അബ്ദുൽ റസാഖ്
11/06/2022
Faith

ഇബ്റാഹീം നബിയുടെ ശാമിലേക്കുള്ള ഹിജ്റയും തൗഹീദിന്റെ സ്ഥാപനവും

by ഡോ. അലി മുഹമ്മദ് സ്വല്ലാബി
14/05/2022

Don't miss it

Columns

സാംസ്കാരിക വ്യതിരിക്തതക്ക് ഇസ് ലാം നൽകുന്ന പ്രാധാന്യം

28/08/2020
Family

ഇസ് ലാം സംരക്ഷിക്കുന്ന മാതൃത്വം

29/05/2020
Your Voice

മുതുകത്ത് തഴമ്പുള്ള തങ്ങൾ

30/03/2021
Views

ഷെയറുകളും ലൈക്കുകളും നമുക്ക് വിനയാകുമ്പോള്‍

17/10/2014
JIH.jpg
Organisations

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

11/06/2012
Views

ആരാണ് മലയാളിക്ക് ടിന്റുമോന്‍ ..?

07/05/2013
Your Voice

ഔലിയാക്കൾ ഇസ്ലാമിൽ

29/08/2021
trump-muhammed-bin-salman.jpg
Views

അശാന്തി പുകയുന്ന അറേബ്യന്‍ ഗള്‍ഫ്

18/03/2017

Recent Post

‘പാമ്പുകളുടെ നദി’യില്‍ കുടുങ്ങി സിറിയന്‍ അഭയാര്‍ഥികള്‍

14/08/2022

താലിബാന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനാണ് താന്‍ തിരിച്ചെത്തിയതെന്ന് തിമോത്തി വീക്ക്‌സ്

14/08/2022

റുഷ്ദിക്കെതിരായ ആക്രമണം; പ്രതികരിക്കാനില്ലെന്ന് ഹിസ്ബുല്ല

14/08/2022

ഫിഫ ഹോസ്പിറ്റാലിറ്റി വെബ്‌സൈറ്റില്‍ ഇസ്രായേല്‍ ഇല്ല, പകരം അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍

13/08/2022

ഇസ്രായേല്‍ നരനായാട്ട്: 17 കുട്ടികളുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 49 ആയി

13/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!