Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home shariah Faith

വിധി നിര്‍ണയ രാവിന്റെ പൊരുള്‍

islamonlive by islamonlive
29/05/2019
in Faith
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

മനുഷ്യന് അല്ലാഹു നല്‍കിയ വലിയ അനുഗ്രഹം എന്തെന്ന് ചോദ്യത്തിന് നല്‍കാന്‍ കഴിയുന്ന മറുപടി സന്മാര്‍ഗം എന്നത് തന്നെയാണ്. സന്മാര്‍ഗ ദീപവുമായി പ്രവാചകന്മാരെ സമയാസമയങ്ങളില്‍ അയക്കുക എന്നത് അല്ലാഹുവിന്റെ നടപടി ക്രമമാണ്. അവരുടെ കൂടെ സമൂഹത്തിനു വേണ്ട സന്മാര്‍ഗ നിര്‍ദ്ദേശവും നല്‍കുന്നു. പ്രവാചകന്മാര്‍ തങ്ങള്‍ക്കു ദൈവത്തില്‍ നിന്നും ലഭിച്ച മാര്‍ഗ നിര്‍ദ്ദേശം സമൂഹത്തെ വാക്കു കൊണ്ടും പ്രവര്‍ത്തി കൊണ്ടും പഠിപ്പിക്കുന്നു. മുഹമ്മദീയ സമുദായത്തിന് ആ സന്മാര്‍ഗ നിര്‍ദ്ദേശം വന്നു തുടങ്ങിയ ദിവസമാണ് ലൈലത്തുല്‍ ഖദ്ര്‍. ഒരു രാത്രിയിലാണ് സമൂഹത്തിനുള്ള സാന്മാര്‍ഗിക നിര്‍ദ്ദേശമായ ഖുര്‍ആന്‍ അവതരിച്ചു തുടങ്ങിയത്. ആ രാത്രി റമദാന്‍ മാസത്തിലാണെന്നു പ്രമാണങ്ങള്‍ പറയുന്നു.

വിധി നിര്‍ണയം എന്നാണു ഖദ്ര്‍ എന്ന വാക്കിന്റെ അര്‍ഥം. മനുഷ്യന്റെ ഈ ഭൂമിയിലെ വിധി മാത്രമല്ല ഈ ലോകത്തിനു ശേഷമുള്ള വിധിയും നിര്‍ണയിക്കപ്പെടുന്നത് ഖുര്‍ആനുമായുള്ള ബന്ധം അടിസ്ഥാനമാക്കിയാണ് . ആ ഗ്രന്‍ഥം അവതീര്‍ണമായ രാത്രിയുടെ മഹത്വമാണ് ആയിരം മാസത്തെ പുണ്യമായി വിശ്വാസികള്‍ ആചരിക്കുന്നതും. അത് റമദാനിലെ ഏതു രാത്രി എന്നത് ഖുര്‍ആനോ പ്രവാചകനോ ഖണ്ഡിതമായി പറഞ്ഞില്ല. എങ്കിലും പ്രബലമായ നിവേദനങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് റമദാനിലെ അവസാനത്തെ പത്തില്‍ എന്നാണു. ഇബ്‌നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്‌റിനെ നിങ്ങള്‍ റമളാനിലെ ഒടുവിലെ പത്തില്‍ അന്വേഷിക്കുക. അതായത് ഒമ്പതു അവശേഷിക്കുമ്പോള്‍, ഏഴ് അവശേഷിക്കുമ്പോള്‍, അഞ്ച് അവശേഷിക്കുമ്പോള്‍. (ബുഖാരി. ). സമാനമായ ഒരു പാട് ഹദീസുകള്‍ നമുക്ക് ലഭ്യമാണ്.

You might also like

മുഹമ്മദിന്റെ വ്യക്തിത്വവും ആയിഷയുമായുള്ള വിവാഹവും

ഇബ്റാഹീം നബിയുടെ ശാമിലേക്കുള്ള ഹിജ്റയും തൗഹീദിന്റെ സ്ഥാപനവും

ദുനിയാവ് നിസാരമാണെന്ന് പറയുന്ന ഹദീസുകളെ എങ്ങനെ വായിക്കണം?

ഇണയോടുള്ള ഇടപെടൽ

റമദാനിലെ എല്ലാ രാത്രികളിലും ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിക്കാം എന്ന അഭിപ്രായവും നിലവിലുണ്ട്. പ്രവാചകന്‍ റമദാനിലെ അവസാനത്തെ പത്തില്‍ കൂടുതല്‍ ആരാധന കര്‍മങ്ങള്‍ ചെയര്‍ത്തിരുന്നു എന്നത് കൊണ്ട് തന്നെ അവസാന പത്തിന് ചില പ്രാധാന്യമുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. അവസാന പത്തില്‍ എല്ലാ കൊല്ലവും പ്രവാചകന്‍ പൂര്‍ണമായി ഇഅതികാഫ് ഇരുന്നിരുന്നു. ദൈവത്തിന്റ പ്രീതിയും സാമീപ്യവും കൊതിച്ച് ഭക്തിപൂര്‍വം പള്ളിയില്‍ ഭജനമിരിക്കലാണ് ഇഅ്തികാഫ് . ഒരു കാര്യത്തില്‍ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ഇഅ്തികാഫ് എന്ന വാക്കിന്റെ അര്‍ത്ഥം. സാങ്കേതികാര്‍ഥത്തില്‍ റമദാനിന്റെ അവസാന പത്ത് ദിവസങ്ങളില്‍ ആരാധനകളും ഖുര്‍ആന്‍ പരായണവും പ്രാര്‍ഥനകളും നിര്‍വ്വഹിച്ച് പള്ളിയില്‍ കഴിഞ്ഞു കൂടുകയാണ് ഉദ്ദ്യേശ്യം. തിരക്ക് പിടിച്ച ലോകത്തു എല്ലാ തിരക്കുകളില്‍ നിന്നും മോചിതനായി അല്ലാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിച്ചു പള്ളിയില്‍ കഴിച്ചു കൂട്ടുക എന്നത് ആധുനിക കാലത്തു വലിയ വെല്ലുവിളിയാണ്. വിലപ്പെട്ട സമയം ആ രീതിയില്‍ വിനയോഗിക്കാന്‍ മനസ്സിനെ പാകപ്പെടുത്താന്‍ കഴിയുക എന്നത് തന്നെ വലിയ ജിഹാദാണ്. സമയവും സൗകര്യവും ഒത്തു ചേര്‍ന്നവര്‍ അതിനു കൂടുതല്‍ പ്രാധാന്യം നല്‍കണം.

‘ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്‌കരിച്ചാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും’. എന്ന നബിവചനം പ്രസിദ്ധമാണ്. ആ ദിവസം എന്നാണു എന്നുറപ്പില്ല എന്നതിനാല്‍ എല്ലാ ദിവസവും പ്രതീക്ഷിക്കുക എന്നത് പോലെ അവസാന പത്തില്‍ പ്രത്യേകിച്ചും അതിനു വേണ്ടി ഒരുങ്ങുക എന്നതാണ് വിശ്വാസിക്ക് ചെയ്യാന്‍ കഴിയുക. നമസ്‌കാരങ്ങള്‍ കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും രാത്രികളെ സജീവമാകുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുക. അന്ന് ജിബ്‌രീലിന്റെ നേതൃത്വത്തില്‍ മലക്കുകള്‍ ഭൂമിയില്‍ ഇറങ്ങി വരും. മനുഷ്യരും മാലാഖമാരും ഒന്നിച്ചു ചേരുന്ന അസുലഭ നിമിഷങ്ങള്‍ എന്നതു കൂടിയാണ് ലൈലത്തുല്‍ ഖദ്ര്‍.

ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ മറ്റൊരു കാര്യത്തില്‍ കൂടി നാം ജാഗ്രത കാണിക്കണം. ലൈലത്തുല്‍ ഖദര്‍ അഥവാ ഖുര്‍ആന്‍ ഇറങ്ങിയ രാത്രി ഉള്‍ക്കൊള്ളുന്ന രാത്രി എന്നതു കൊണ്ടാണ് റമദാന്‍ പുണ്യമാകുന്നത്. അപ്പോള്‍ ഈ മാസവും രാത്രിയും പുണ്യമാക്കാന്‍ കാരണമായത് എന്താണോ അത് നമ്മുടെ കൂടെ എന്നുമുണ്ട്. അതിനെ അള്ളാഹു പരിഗണിക്കണം എന്ന് പറഞ്ഞ രീതിയില്‍ പരിഗണിക്കാതെ ആ രാത്രിക്കു വേണ്ടി മാത്രം കാത്തിരിക്കുന്നതിന്റെ ഔചിത്യം കൂടി നാം പരിശോധിക്കണം. മുസ്ലിം സമുദായം ഖുര്‍ആനിനോട് പൂര്‍ണ നീതി പുലര്‍ത്തുന്നുണ്ടോ എന്നത് കൂടി നാം ചിന്തിക്കണം. ലൈലത്തുല്‍ ഖാദറിന്റെ പുണ്യം നേടാന്‍ നാം അര്‍ഹനാണോ എന്നത് കൂടെ നാം അടിക്കടി ചിന്തിച്ചു കൊണ്ടിരിക്കണം.

റമദാന്‍ മാസത്തില്‍ ജീവിച്ചിരിക്കുകയും അത് കാരണം തന്റെ പാപങ്ങള്‍ പൊറുക്കപ്പെടാതിരിക്കുകയും ചെയ്തവനെ കുറിച്ച് ഇസ്‌ലാമിന്റെ കാഴ്ചപ്പാട് നിര്‍ഭാഗ്യവാന്‍ എന്നാണ്. ജീവിത വിശുദ്ധി കൈവരിക്കാനുള്ള അവസരമാണ് റമദാന്‍. ജീവിത വിശുദ്ധി കൈവരിച്ചവരുടെ പ്രാര്‍ത്ഥയാണ് സ്വീകരിക്കപ്പെടുക. രാത്രികള്‍ സജീവമാക്കി പള്ളികളില്‍ എത്തുന്നതിനു മുമ്പ് നാം സ്വയം പരിശോധിക്കുക. വിധി നിര്‍ണായ രാത്രിയെ സ്വീകരിക്കാന്‍ ഞാന്‍ പ്രാപ്തനാണോ?.

Facebook Comments
islamonlive

islamonlive

Related Posts

Faith

മുഹമ്മദിന്റെ വ്യക്തിത്വവും ആയിഷയുമായുള്ള വിവാഹവും

by പി. പി അബ്ദുൽ റസാഖ്
11/06/2022
Faith

ഇബ്റാഹീം നബിയുടെ ശാമിലേക്കുള്ള ഹിജ്റയും തൗഹീദിന്റെ സ്ഥാപനവും

by ഡോ. അലി മുഹമ്മദ് സ്വല്ലാബി
14/05/2022
Faith

ദുനിയാവ് നിസാരമാണെന്ന് പറയുന്ന ഹദീസുകളെ എങ്ങനെ വായിക്കണം?

by ഡോ. ഇൻജൂഗു ഇംബാകിസംബ്
12/05/2022
Faith

ഇണയോടുള്ള ഇടപെടൽ

by ഡോ. അഹ്മദ് റൈസൂനി
29/03/2022
Faith

സ്വർഗം മാടിവിളിച്ച പത്തുപേർ

by ഫഹ്മിദ സഹ്റാവിയ്യ തറയിട്ടാൽ
15/03/2022

Don't miss it

pray3.jpg
Tharbiyya

വിസ്മരിക്കപ്പെടുന്ന പ്രാര്‍ഥനാ സംസ്‌കാരം

19/09/2014
Thafsir

മകനുമായുള്ള നൂഹ് നബിയുടെ സംഭാഷണം

23/09/2020
Columns

ഇടതുപക്ഷത്തിന്റെയും ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ്

20/03/2019
plucking.jpg
Your Voice

പുരികം പ്ലക്കിംഗ് അനുവദനീയമോ?

15/07/2013
secrets.jpg
Family

രഹസ്യങ്ങള്‍ രഹസ്യമായിരിക്കട്ടെ

10/03/2017
rashaida.jpg
Civilization

എറിത്രിയയിലെ റശായിദ ഗോത്രം

07/05/2016
Islam Padanam

ഹുബ്ബുര്‍റസൂല്‍: വേണ്ടത് സന്തുലിത സമീപനം

17/07/2018
Human Rights

വ്യക്തി സ്വാതന്ത്ര്യത്തിനുള്ള ഭീഷണി ഇന്ത്യയില്‍ പുതിയതാണോ ?

17/02/2021

Recent Post

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

ലിബിയ: പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍

02/07/2022

ഉദയ്പൂര്‍ കൊലക്ക് പിന്നിലും ബി.ജെ.പി; പ്രതികള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!