Monday, February 6, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home shariah Faith

ഇസ്ലാമിക പ്രബോധനത്തിന്‍റെ ഗൃഹപാഠം ( 4 – 6 )

പ്രബോധന കര്‍ത്തവ്യത്തോട് നീതി പുലര്‍ത്താന്‍ ചെയേണ്ടത്

സയ്യിദ് ജലാലുദ്ദീന്‍ ഉമരി by സയ്യിദ് ജലാലുദ്ദീന്‍ ഉമരി
21/10/2022
in Faith
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഏറ്റവും പ്രയാസമുള്ള കര്‍മ്മമാണ് ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനം. പ്രസംഗത്തിലൂടെയൊ ഗ്രന്ഥമെഴുത്തിലൂടെയൊ ഇസ്ലാമിനെ സംബന്ധിച്ച സെമിനാറിലൊ സിമ്പോസിയത്തിലൊ സംസാരിച്ചതിലൂടെ മാത്രമോ പ്രബോധനകര്‍ത്തവ്യത്തോട് നീതി പുലര്‍ത്തി എന്ന് പറയാനാവില്ല. ജീവിതത്തിലുടനീളം നിര്‍വ്വഹിക്കേണ്ട നിരന്തരമായ കര്‍ത്തവ്യമാണ് പ്രബോധനപ്രവര്‍ത്തനം. ദഅ് വയുടെ ഉദ്ദ്യേശ ലക്ഷ്യം ഒരു പ്രബോധകന്‍റെ മനസ്സില്‍ എപ്പോഴും സജീവമായി നിലകൊള്ളേണ്ടതുണ്ട്.

ഇസ്ലാമിക പ്രബോധകന്‍റെ സംസാരത്തിന്‍റെ കേന്ദ്രബിന്ദു പ്രബോധന സന്ദേശമായിരിക്കണം. താല്‍പര്യങ്ങളുടെ ഭ്രമണപഥവും അദ്ദേഹത്തിന്‍റെ ബന്ധങ്ങളുടെ അടിസ്ഥാനവും അതായിരിക്കണം. തന്‍റെ സംസാരത്തില്‍, സന്ദര്‍ശനത്തില്‍, വിദ്യാഭ്യാസത്തില്‍, കച്ചവടത്തില്‍, എല്ലാം നിര്‍ബന്ധമായും പ്രബോധകന്‍ ഇക്കാര്യം ഓര്‍ത്തിരിക്കണം. തന്‍റെ സന്ദേശം ശ്രോതാക്കള്‍ക്ക് കൈമാറാന്‍ ലഭിക്കുന്ന ഒരു അവസരവും പാഴാക്കരുത്. ഈ കര്‍ത്തവ്യം തന്‍റെ മുഖമുദ്രയായി അംഗീകരിക്കുകയും അതിന്‍റെ തുടിപ്പുകള്‍ തന്‍രെ ഓരോ നിശ്വാസത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വംണം.

You might also like

പുരുഷന് ‘ഖിവാമത്’ നല്‍കിയത് ഇസ്‌ലാമിന്റെ സ്ത്രീ വിവേചനമോ?

ഇസ്ലാമിക പ്രബോധനത്തിന്‍റെ ഗൃഹപാഠം ( 6 – 6 )

ഇസ്ലാമിക പ്രബോധനത്തിന്‍റെ ഗൃഹപാഠം ( 5 – 6 )

ഇസ്ലാമിക പ്രബോധനത്തിന്‍റെ ഗൃഹപാഠം ( 3 – 6 )

പ്രബോധന പ്രവര്‍ത്തനങ്ങള്‍ പ്രബോധകന്‍രെ ജീവിതത്തെ ക്രമപ്പെടുത്തുകയും അദ്ദേഹവുമായി ഇടപെടുന്ന ഓരോ വ്യക്തിക്കും താന്‍ പ്രബോധനത്തിനായി ജീവതം നീക്കിവെച്ചിരിക്കുന്നതായി അനുഭവവേദ്യമാവേണ്ടതുമുണ്ട്. ദഅ് വാ പ്രവര്‍ത്തനങ്ങളോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശവും ആദര്‍ശത്തോടുള്ള പ്രതിബദ്ധതയും മറ്റുള്ളവരെയും അതേ പാതയില്‍ ചലിപ്പിക്കാന്‍ പ്രചോദിപ്പിക്കേണ്ടതാണ്. ഒരു പ്രബോധകന്‍ അപരനുമായി ബന്ധം സ്ഥാപിക്കുന്നതും വിഛേദിക്കുന്നതും അടുക്കുന്നതും അകലുന്നതുമെല്ലാം ദഅ് വ പ്രവർത്തനത്തിന്റെ അടിസഥാനത്തിലായിരിക്കണം.

ഒരു വ്യക്തിയേയും ഒഴിച്ച്നിര്‍ത്താത്തവിധം ഇസ്ലാമിക പ്രബോധകന്‍ ദഅ് വാ പ്രവര്‍ത്തനം നിര്‍വഹിക്കേണ്ടതുണ്ട്. കുടിലുകളിലും കൊട്ടാരങ്ങളിലും ഇസ്ലാമിക സന്ദേശം ചര്‍ച്ചാ വിഷയമാവണം. സമൂഹത്തിലെ കീഴാളര്‍ക്കും മേലാളര്‍ക്കും ആ സന്ദേശം പരിചിതമാവണം. ഇസ്ലാമിന്‍റെ സന്ദേശം മുഴുവന്‍ ഭാഷകളിലേക്കും ജനവിഭാഗങ്ങളിലേക്കും പ്രചരിക്കട്ടെ. സകല നഗരങ്ങളിലും, കവലകളിലും, വ്യാപാര കേന്ദ്രങ്ങളിലും, ആ സത്യ സന്ദേശം വ്യാപിക്കട്ടെ.

സ്കൂളുകളിലും കോളേജുകളിലും മത പാഠശാലകളിലും രാജ്യം മുഴുവനും ഇസ്ലാമിന്‍റെ സന്ദേശം പ്രതിധ്വനിക്കട്ടെ. അതിലൂടെ ജനങ്ങള്‍ക്ക് ഇസ്ലാമിക സന്ദേശം അവഗണിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാവണം. അതിന് ഏറ്റവും പ്രധാനം പ്രബോധകന്‍റെ വ്യക്തിത്വമാണ്. ഇസ്ലാമിക പ്രബോധകന്‍റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങള്‍ എന്താണെന്ന് പരിശോധിക്കാം.

1. അല്ലാഹുവുമായുള്ള ബന്ധം
അല്ലാഹുവുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് മാത്രമെ അവന്‍റെ ദീനിനെ യഥാവിധം സേവിക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് ഖുര്‍ആനും സുന്നത്തും അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. എങ്ങനെ ജീവിക്കണമെന്നും മരിക്കണമെന്നും അറിയുന്നവനാണ് ഒരു പ്രബോധകന്‍. അദ്ദേഹം അല്ലാഹുവിന്‍റെ പ്രീതിക്കായി മാത്രം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നു. ഒരു പ്രബോധകന്‍ അഗാഥമയി അല്ലാഹുവിനെ സേ്നഹിക്കുകയും അവനെ മാത്രം ഭയപ്പെടുകയും ചെയ്യുന്നു. അല്ലാഹുവിന് വേണ്ടി നിരന്തരമായി പ്രവര്‍ത്തിക്കുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടത്തെുന്നു.

കഠിനമായ പരീക്ഷണങ്ങളിലും പ്രബോധകന്‍റെ നാവില്‍നിന്ന് ഒരു പരാതിയും ഉയര്‍ന്ന് വരികയില്ല. അദ്ദേഹത്തിന്‍റെ ഹൃദയം നിറയെ യജമാനനോടുള്ള ബഹുമാനവും ഭയവുമാണ്. അതിനാല്‍ ഒരു പ്രബോധകന്‍ മറ്റൊരേയും ഭയപ്പെടുന്നില്ല. തന്‍റെ മുഴുവന്‍ കഴിവും സമ്പാദ്യവും ആനന്ദവും താല്‍പര്യങ്ങളും നേട്ടങ്ങളുമെല്ലാം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിച്ചാലും തന്‍റെ രക്ഷിതാവിനോട് തനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന പരിഭവമാണ് ഉണ്ടാവുക. തന്‍റെ കഴിവിന്‍റെ പരിധിയില്‍പെട്ടതെല്ലാം ചെയ്താലും അതിലെ പോരായ്മകളില്‍ ഖിന്നനായിരിക്കും പ്രബോധകന്‍. അദ്ദേഹത്തെ സംബന്ധിച്ചേടുത്തോളം ഏറ്റവും പ്രിയങ്കരന്‍ അല്ലാഹുവാണ്. മറ്റെല്ലാ സേ്നഹത്തേയും അല്ലാഹുവിനോടുള്ള സ്നേഹം മുന്‍കടക്കുന്നു.

അല്ലാഹുവിന്‍റെ ദീനിന് എന്തെങ്കിലും ക്ഷതം സംഭവിച്ചാല്‍ അത് വ്യക്തിപരമായ ക്ഷതം സംഭവിച്ചത് പോലെ പ്രബോധകന്‍ കരുതുന്നു. നേട്ടങ്ങള്‍ ഉണ്ടായാലോ തനിക്കുണ്ടായ നേട്ടത്തെക്കാള്‍ അതിരറ്റ സന്തോഷത്തിലാണ് പ്രബോധകന്‍റെ മനസ്സ്. വ്യക്തിപരമായ ഏതൊരു ആക്രമണത്തേയും അദ്ദേഹത്തിന് സഹിക്കാന്‍ കഴിഞ്ഞെന്നിരിക്കും. എന്നാല്‍ ദീനിന് നേരെ ഉണ്ടാവുന്ന ആക്രമണം ഒരു പ്രബോധകന് സഹിക്കാന്‍ കഴിയുന്നതിലപ്പുറമാണ്. അതിന്‍റെ പ്രതിരോധത്തില്‍ എന്ത് നഷ്ടം സഹിക്കാനും അയാള്‍ തയ്യാര്‍. അല്ലാഹുവുമായുള്ള ബന്ധം ശക്തമല്ലെങ്കില്‍ ദീനിന് വേണ്ടി ഒരു ജോലിയും അയാള്‍ക്ക് നിര്‍വഹിക്കുക സാധ്യമല്ല. ചിലപ്പോള്‍ ക്ഷണികമായ വികാര തള്ളിച്ചയില്‍ പ്രചോദിതമായി എന്തെങ്കിലും കാട്ടികൂട്ടി എന്ന് വരാം. അത് പക്ഷെ അയാള്‍ക്ക് ദീര്‍ഘകാലം മുന്നോട്ട് പോകാനോ പ്രയാസങ്ങള്‍ സഹിക്കാനോ അതിന്‍റെ പൂര്‍ത്തീകരണത്തിനായി ത്യഗം ചെയ്യാനോ സാധിക്കുകയില്ല.

2. നിര്‍ബന്ധ നമസ്കാരങ്ങള്‍
അല്ലാഹുവുമായുള്ള ബന്ധം സ്ഥാപിക്കുവാനും കൂടുതല്‍ ശക്തിപ്പെടുത്തുവാനുമുള്ള ഉറവിടമാണ് നമസ്കാരങ്ങള്‍. നമസ്കാരവും ദഅ് വ പ്രവര്‍ത്തനവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നമസ്കാരത്തോടെയാണ് ദഅ് വ പ്രവര്‍ത്തനം ആരംഭിക്കുന്നതും അവസാനിക്കുന്നതും. ദഅ് വ പ്രവര്‍ത്തനം നബി (സ) യില്‍ ഭരമേല്‍പിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തോട് തഹജ്ജുദ് നമസ്കാരം നിര്‍വഹിക്കാന്‍ ഉപദേശിക്കുകയുണ്ടായി. പ്രഭാതോദയത്തിന് മുമ്പ് പാതിരാവില്‍ നിര്‍വഹിക്കേണ്ട നമസ്കാരമാണല്ലോ അത്.

പകല്‍ മുഴുവന്‍ പ്രവാചകന്‍ തിരുമേനി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നുവെന്ന് നമുക്കറിയാം. അതിനാല്‍ പ്രവാചകന് നിശാവേളയില്‍, രാത്രിയുടെ വലിയൊരു ഭാഗം, അര്‍ദ്ധ ഭാഗം, അതില്‍ ഏറിയൊ കുറഞ്ഞൊ, അല്ലാഹുവിനെ സ്മരിക്കേണ്ടതുണ്ടായിരുന്നു. അക്കാര്യം ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെ: പറയുക: നിശ്ചയാമായും എന്‍റെ നമസ്കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്.

മറ്റൊരു സ്ഥലത്ത് ഖുര്‍ആന്‍ പറയുന്നു: മൂടിപ്പുതച്ചവനേ, രാത്രിയില്‍ എഴുന്നേറ്റ് നമസ്കരിക്കുക – ഇത്തിരിനേരമൊഴികെ. അതായത് രാവിന്‍റെ പാതി. അല്ലെങ്കില്‍ അതില്‍ അല്‍പം വര്‍ധിപ്പിക്കുക. ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി സാവധാനം ഓതുക. നിനക്ക് നാം ഭാരിച്ച വചനം അവതരിപ്പിക്കുന്നതാണ്. രാത്രിയില്‍ ഉണര്‍ന്നെഴുന്നേറ്റുള്ള നമസ്കാരം ഏറെ ഹൃദയസാനിധ്യം ഉളവാക്കുന്നതാണ്. സംസാരം സത്യനിഷ്ഠമാക്കുന്നതും. പകല്‍ സമയത്ത് നിനക്ക് ദീര്‍ഘമായ ജോലിത്തിരക്കുണ്ടല്ലോ. നിന്‍റെ നാഥന്‍റെ നാമം സ്മരിക്കുക. മറ്റെല്ലാറ്റില്‍ നിന്നും വിട്ടൊഴിഞ്ഞ് അതില്‍ മാത്രം മുഴുകുക. ( അല്‍മുസ്സമ്മില്‍ 1 – 8 )

പ്രസംഗത്തിലൂടെയൊ ഗ്രന്ഥമെഴുത്തിലൂടെയൊ ഇസ്ലാമിനെ സംബന്ധിച്ച സെമിനാറിലൊ സിമ്പോസിയത്തിലൊ സംസാരിച്ചതിലൂടെ മാത്രമോ പ്രബോധനകര്‍ത്തവ്യത്തോട് നീതി പുലര്‍ത്തി എന്ന് പറയാനാവില്ല.

ദിവസം മുഴുവന്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിമഗ്നാവുകയും അങ്ങനെ പരിക്ഷീണിതനാവുകയും ചെയ്ത ഒരു വ്യക്തിയോട് സ്വാഭാവികമായും രാത്രിയില്‍ വിശ്രമിക്കാനായിരുന്നു ഉപദേശിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ ദീര്‍ഘനേരത്തെ നമസ്കാരത്തിനാണ് ആജ്ഞാപിച്ചിരിക്കുന്നത്. ഇതിനര്‍ത്ഥം പകല്‍ നിര്‍വഹിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വത്തിനുള്ള ഊര്‍ജ്ജം ലഭിക്കേണ്ടത് രാത്രിയിലെ നമസ്കാരത്തില്‍നിന്നാണ് എന്നാണ്.

23 വര്‍ഷത്തെ അക്ഷീണ പരിശ്രമങ്ങള്‍ക്ക് ശേഷം ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടപ്പോള്‍, ഖുറൈശി ഗോത്രത്തെ പരാജയപ്പെടുത്തിയപ്പോള്‍, മക്ക വിജയത്തിലൂടെ അല്ലാഹുവിന്‍റെ ഭവനം അവന്‍റെ അടിമകള്‍ക്ക് കീഴിലായപ്പോള്‍ പോലും, അല്ലാഹുവിനെ കുമ്പിടുവാനും അവനെ വാഴ്താനുമാണ് കല്‍പ്പിച്ചത് എന്ന് ഖുര്‍ആനില്‍ കാണാം: അല്ലാഹുവിന്‍റെ സഹായവും വിജയവും വന്നത്തെിയാല്‍; ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്ന് വരുന്നത് നീ കാണുകയും ചെയതാല്‍; നീ നിന്‍റെ നാഥനെ വാഴ്ത്തുകയും കീര്‍ത്തിക്കുകയും ചെയ്യുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പാശ്ചാതാപം ധാരാളമായി സ്വീകരിക്കുന്നവനാണ്. ( അന്നസ്ര്‍ 1 – 3 )

ഇതെല്ലാം സൂചിപ്പിക്കുന്നത് നമസ്കാരം ആദ്യാന്തം ദഅ് വയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. നമസ്കാരമില്ലാതെ ദാഅ് വ കര്‍ത്തവ്യം നിര്‍വഹിക്കാനൊ, ദാഅ് വ പ്രവര്‍ത്തനമില്ലാതെ നമസ്കാരം നിര്‍വഹിക്കാനൊ അന്ത്യനാള്‍ വരേയും സാധ്യമല്ല. വായുവും വെള്ളവും ഇല്ലാതെ ജീവിക്കാന്‍ കഴിയാത്തത് പോലെ നമസ്കാരമില്ലാതെ ദഅ് വ നിലനില്‍ക്കുകയൊ പുരോഗതി പ്രാപിക്കുകയോ ചെയ്യുകയില്ല എന്നത് ഒട്ടും സംശയമില്ലാത്ത കാര്യമാണ്.
( തുടരും )

വിവ: ഇബ്റാഹീം ശംനാട്

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Facebook Comments
Tags: Islamic dawathsayyid jalaludheen umri
സയ്യിദ് ജലാലുദ്ദീന്‍ ഉമരി

സയ്യിദ് ജലാലുദ്ദീന്‍ ഉമരി

പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി നേതാവുമായിരുന്നു. സിന്ദഗി നൗ പത്രത്തിന്റെ എഡിറ്ററായി 5 വര്‍ഷവും സേവനമനുഷ്ടിച്ചിട്ടുണ്ട്. അലിഗഢിലെ ഇദാറെ തഹ്ഖീഖ് ഓ തന്‍സീഫെ ഇസ്‌ലാമിയുടെ പ്രസിഡന്റായിരുന്നു. തമിഴ്‌നാട്ടിലെ ആര്‍ക്കോട് പുട്ട ഗ്രാമത്തില്‍ സയ്യിദ് ഹുസൈന്‍-സൈനബ് ബീ ദമ്പതികളുടെ മകനായി 1935ല്‍ ജനനം. ഉമറാബാദിലെ ജാമിഅ ദാറുസ്സലാമില്‍നിന്ന് മതപഠനത്തില്‍ ഉന്നത ബിരുദം. മദ്രാസ് സര്‍വകലാശാലയില്‍നിന്നു പേര്‍ഷ്യനിലും അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദവും കരസ്ഥമാക്കി. ഇസ്‌ലാമിക വിഷയങ്ങളില്‍ അഗാധ പണ്ഡിതനായിരുന്ന മൗലാന ഉമരി ഇസ്‌ലാമിക വിദ്യാഭ്യാസ മേഖലയില്‍ സജീവമായി ഇടപെട്ടു. 1956ല്‍ ജമാഅത്തെ ഇസ്‌ലാമി അംഗമായി. 1990 മുതല്‍ 2007 വരെ അസി. അമീര്‍ സ്ഥാനം വഹിച്ചു. 2007ല്‍ അഖിലേന്ത്യ അധ്യക്ഷസ്ഥാനത്തെത്തിയ അദ്ദേഹം 2019 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വൈസ്പ്രസിഡന്റും മുസ്‌ലിം മജ്‌ലിസെ മുശാവറ സ്ഥാപകാംഗമായിരുന്നു. സിന്ദഗി നൗ മാസികയുടെയും തഹ്ഖീഖാതെ ഇസ്‌ലാമി ഗവേഷണ മാഗസിന്റെയും എഡിറ്ററുമായിരുന്നു. ഉര്‍ദു ഭാഷയില്‍ 30 ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. അലിഗഢിലെ ഇദാറെ തഹ്ഖീഖ് ഓ തന്‍സീഫേ ഇസ്‌ലാമി ചെയര്‍മാന്‍. 25 വര്‍ഷമായി തഹ്ഖീഖാതെ ഇസ്‌ലാമി എന്ന ഉറുദുമാസികയുടെ പത്രാധിപരായി പ്രവർത്തുച്ചിട്ടുണ്ട്. 2022 ആ​ഗസ്ത് 26 ന് മരണപ്പെട്ടു.

Related Posts

Faith

പുരുഷന് ‘ഖിവാമത്’ നല്‍കിയത് ഇസ്‌ലാമിന്റെ സ്ത്രീ വിവേചനമോ?

by ഡോ. അഹ്‌മദ് നാജി
19/01/2023
Faith

ഇസ്ലാമിക പ്രബോധനത്തിന്‍റെ ഗൃഹപാഠം ( 6 – 6 )

by സയ്യിദ് ജലാലുദ്ദീന്‍ ഉമരി
26/10/2022
Faith

ഇസ്ലാമിക പ്രബോധനത്തിന്‍റെ ഗൃഹപാഠം ( 5 – 6 )

by സയ്യിദ് ജലാലുദ്ദീന്‍ ഉമരി
24/10/2022
Faith

ഇസ്ലാമിക പ്രബോധനത്തിന്‍റെ ഗൃഹപാഠം ( 3 – 6 )

by സയ്യിദ് ജലാലുദ്ദീന്‍ ഉമരി
16/10/2022
Faith

ഇസ്ലാമിക പ്രബോധനത്തിന്‍റെ ഗൃഹപാഠം ( 2 – 6 )

by സയ്യിദ് ജലാലുദ്ദീന്‍ ഉമരി
13/10/2022

Don't miss it

Your Voice

മത പരിത്യാഗവും രാജ്യദ്രോഹവും

13/09/2021
Fiqh

മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരില്‍ നിന്ന് പ്രയോജനപ്പെടുന്നത് എന്തൊക്കെയാണ്?

23/12/2022
Vazhivilakk

മൂന്ന് നീതിയാണ് മനുഷ്യൻ്റെ ബാധ്യത

05/05/2020
terror.jpg
Asia

നാഗ്പൂര്‍ എയര്‍പോര്‍ട്ടില്‍ സംഭവിച്ചത്…

15/09/2012
Parenting

സാമ്പത്തിക രംഗം കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തമാക്കുമ്പോള്‍

04/11/2019
മസ്ജിദുൽ അഖ് സയുടെ താഴെ നില
Travel

ഖുദ്സിൽ ഒരു ജുമുഅ നമസ്കാരം

02/01/2023
Malabar Agitation

‘ സുൽത്താൻ വാരിയം കുന്നൻ’

30/10/2021
Middle East

‘ബശ്ശാറിന് മുന്നില്‍ നെതന്യാഹു പോലും ലജ്ജിച്ചേക്കും’

29/12/2012

Recent Post

ഭീകര സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സമ്മതിക്കാന്‍ പൊലീസ് ഉപദ്രവിച്ചതായി സിദ്ദീഖ് കാപ്പന്‍

04/02/2023

‘ജൂത വിരുദ്ധത പോലെ ഇസ്‌ലാമോഫോബിയയും കുറ്റകരമാക്കണം’

04/02/2023

ഷര്‍ജീല്‍ ഇമാമിനെ കോടതി വെറുതെ വിട്ടു

04/02/2023

നിരായുധനായ 26കാരനെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേല്‍

04/02/2023

അഫ്ഗാനിലെ സ്ത്രീ വിദ്യാഭ്യാസം; ടി.വി പരിപാടിക്കിടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കീറി അധ്യാപകന്‍

04/02/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!