Tuesday, March 21, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home shariah Faith

റമദാനിലെ ഒരു ദിനം പ്രവാചകരുടെ ജീവിതത്തില്‍

ഡോ. മസ്ഊദ് സ്വബ്‌രി by ഡോ. മസ്ഊദ് സ്വബ്‌രി
27/04/2020
in Faith
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പ്രവാചകര്‍ (സ്വ)യുടെ റമദാനിലെ ജീവിതരീതികളെക്കുറിച്ച് പല മുസ്ലിം സുഹൃത്തുക്കളും ചോദിക്കാറുണ്ട്. എങ്ങനെയായിരുന്നു പ്രവാചകര്‍ നോമ്പനുഷ്ഠിച്ചിരുന്നത്? എങ്ങനെയായിരുന്നു അത്താഴം കഴിച്ചിരുന്നത്? എങ്ങനെയായിരുന്നു നോമ്പ് മുറിച്ചിരുന്നത്? എങ്ങനെയായിരുന്നു റമദാനില്‍ ഒരു ദിവസം കഴിച്ചുകൂട്ടിയിരുന്നത് തുടങ്ങി സ്വാഭാവികമായ ഒട്ടേറെ ചോദ്യങ്ങള്‍. അത്തരം കാര്യങ്ങള്‍ വളരെ ലളിതമായി അവതരിപ്പിക്കുകയാണിവിടെ.

Also read: മാലഖമാരും മനുഷ്യനും മത്സരിച്ചപ്പോൾ സംഭവിച്ചത്!

You might also like

അനന്തരസ്വത്ത് ഓഹരിക്രമം പെൺകുട്ടികൾ മാത്രമാണെങ്കിൽ

‘ബര്‍കത്’ അഥവാ സമൃദ്ധിയിലേക്കുള്ള വാതായനങ്ങള്‍

ശഅബാനിനെ എങ്ങിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം

റജബ് 27-ലെ നോമ്പ്

പ്രവാചകര്‍ (സ്വ) എല്ലാ ഓരോ ദിവസവും നോമ്പിനായി നിയ്യത്ത് വെക്കുമായിരുന്നു. തന്റെ ഭാര്യമാരില്‍ ഒരാളോടൊപ്പം അല്‍പം ഭക്ഷണം അത്താഴം കഴിക്കുമായിരുന്നു. പലപ്പോഴും അല്‍പ്പം കാരക്കയും വെള്ളവുമായിരുന്നു പ്രവാചകരുടെ അത്താഴം. ചിലപ്പോഴൊക്കെ സ്വഹാബികളോടൊപ്പവും അത്താഴം കഴിക്കാറുണ്ട്. സ്വഹീഹായ ഹദീസില്‍ പ്രവാചകര്‍ (സ്വ)യും സൈദ്ബ്‌ന് ഹാരിസ(റ)വും അത്താഴം കഴിച്ച സംഭവം വിവരിക്കുന്നുണ്ട്. അത്താഴത്തിന് ശേഷം ഖുര്‍ആനിലെ 50 ആയതുകള്‍ ഓതാന്‍ എടുക്കുന്ന ദൈര്‍ഘ്യത്തില്‍ സുബ്ഹ് ബാങ്ക് കൊടുക്കുന്നത് വരെ പ്രവാചകര്‍ സുന്നത്ത് നിസ്‌ക്കരിക്കുമായിരുന്നു. ശേഷം, സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത് സുന്നത്ത് നിസ്‌ക്കരിക്കും, ബിലാല്‍ (റ) ഇഖാമത് കൊടുക്കുന്നത് വരെ വീട്ടില്‍ തന്നെ നിസ്‌ക്കാരത്തെ പ്രതീക്ഷിച്ചിരിക്കും. വീട് പള്ളിയോട് ചേര്‍ന്നതായത് കൊണ്ട് തന്നെ ഇഖാമത് കൊടുത്താല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങും, സ്വഹാബികളോടൊപ്പം സുബ്ഹി ജമാഅത്തായി നിസ്‌ക്കരിക്കും. സൂര്യോദയം വരെ പള്ളിയില്‍ തന്നെ അല്ലാഹുവിന്റെ ദിക്‌റിലായി കഴിച്ചുകൂട്ടും. അല്‍പസമയം കൂടി കഴിഞ്ഞ് രണ്ട് റക്അത് നിസ്‌ക്കരിക്കും. പ്രസ്തുത രണ്ട് റക്അത് നിസ്‌ക്കാരം (ളുഹാ നിസ്‌ക്കാരം) ആരെങ്കിലും നിര്‍വ്വഹിച്ചാല്‍ ഹജ്ജും ഉംറയും ചെയ്ത പ്രതിഫലം ലഭിക്കുമെന്ന് പ്രവാചകര്‍(സ്വ) പറയുന്നു. വീട്ടില്‍ പ്രവാചകര്‍ (സ്വ) തന്റെ ഭാര്യമാരെ സഹായിക്കുന്നതിലും മറ്റും വ്യാപൃതനായിരുന്നു.

മഗ്‌രിബിന്റെ സമയം അടുത്തുവന്നാല്‍ ചില പ്രത്യേകമായ ദിക്‌റുകളും പ്രാര്‍ഥനകളും ഉരുവിടുമായിരുന്നു. മഗ്‌രിബ് ബാങ്ക് കൊടുത്താല്‍ നോമ്പ് മുറിക്കാനുള്ള വിഭവങ്ങള്‍ കൊണ്ടുവരാന്‍ ഭാര്യയോട് ആവശ്യപ്പെടും. മഗ്‌രിബ് നിസ്‌ക്കാരത്തിന് മുമ്പ് നോമ്പ് മുറിക്കുമായിരുന്നു. ഈത്തപ്പഴം കൊണ്ടായിരുന്നു പ്രവാചകര്‍(സ്വ) നോമ്പ് മുറിച്ചിരുന്നത്, അതില്ലെങ്കില്‍ കാരക്ക കൊണ്ട്, അതും ഇല്ലെങ്കില്‍ അല്‍പം വെള്ളം കൊണ്ട്.

നോമ്പ് മുറിച്ചതിന് ശേഷം മഗ്‌രിബ് നിസ്‌ക്കാരത്തിനായി പള്ളിയില്‍ പോകും, നിസ്‌ക്കാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി വീട്ടില്‍ നിന്നും ശേഷമുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്‌ക്കരിക്കും. ഇശാഅ് ബാങ്ക് കൊടുക്കുന്നത് വരെ ഭാര്യയോടൊപ്പം സമയം ചെലവഴിക്കും. ബാങ്ക് കൊടുത്താല്‍ ഇശാഅ് നിസ്‌ക്കാരത്തിനായി പള്ളിയിലേക്ക് പ്രവേശിക്കും. സ്വഹാബികളോടൊപ്പം പള്ളിയില്‍ വെച്ച് 3 ദിവസം ഇശാ നിസ്‌ക്കാരാനന്തരം പ്രവാചകര്‍ തറാവീഹ് നിസ്‌ക്കരിക്കുകയുണ്ടായി. എന്നാല്‍, മറ്റു നിസ്‌ക്കാരങ്ങളെപ്പോലെ തറാവീഹ് റമദാനിലെ നിര്‍ബന്ധ കര്‍മ്മങ്ങളില്‍ പെട്ടതാണെന്ന് ജനങ്ങള്‍ ഭാവിക്കുമെന്ന് ഭയപ്പെട്ട് പിന്നെ പ്രവാചകര്‍ വീട്ടില്‍ നിന്ന് നിര്‍വ്വഹിക്കാന്‍ തുടങ്ങി. രാത്രിയില്‍ ഒട്ടേറെ കര്‍മ്മങ്ങള്‍ പ്രവാചകര്‍ പതിവാക്കിയിരുന്നു. റമദാനിലെ പ്രവാചകരുടെ നിസ്‌ക്കാരത്തെക്കുറിച്ച് ആയിശാ ബീവിയോട് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു പ്രതികരിച്ചത്. ” റമദാനിലും അല്ലാത്തപ്പോഴും പ്രവാചകര്‍ 11 റക്അത് നിസ്‌ക്കരിച്ചിരുന്നു, നാല്, നാല്, മൂന്ന് റക്അതുകളിലായിട്ടായിരുന്നു നിര്‍വ്വഹിച്ചിരുന്നത്, അതിന്റെ ഭംഗിയെക്കുറിച്ചോ ദൈര്‍ഘ്യത്തെക്കുറിച്ചോ നിങ്ങള്‍ ചോദിക്കരുത്”.

നിസ്‌ക്കാരം കഴിഞ്ഞാല്‍ വിത്‌റ് നിസ്‌ക്കരിക്കുന്നതിന് മുമ്പ് പ്രവാചകര്‍ ഉറങ്ങുമായിരുന്നു. പ്രവാചകരോട് ആഇശാ ബീവി ചോദിക്കുന്നുണ്ട്. വിത്‌റ് നിസ്‌ക്കരിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഉറങ്ങുകയാണോ? പ്രവാചകര്‍ മറുപടി നല്‍കി, ആഇശാ എന്റെ കണ്ണുകള്‍ ഉറങ്ങുന്നുണ്ട്, പക്ഷെ ഹൃദയം ഉറങ്ങുന്നില്ല. ഇത് പ്രവാചകരുടെ മാത്രം സവിശേഷ ഗുണങ്ങളില്‍ പെട്ടതാണ്. ഉറങ്ങുന്നതിന് മുമ്പ് വിത്‌റ് നിസ്‌ക്കല്‍ സുന്നത്താണ്.

Also read: നോമ്പിന്റെ ആരോഗ്യ വശങ്ങൾ

റമദാനിന്റെ രാത്രികളില്‍ ഭാര്യയുമായി ബന്ധപ്പെടുന്നത് പ്രവാചകരുടെ പതിവില്‍ പെട്ടതായിരുന്നു. ജനാബത്കാരനായി (വലിയ അശുദ്ധിയുള്ളവനായി) എഴുന്നേല്‍ക്കുകയും ശേഷം കുളിച്ച് സുബ്ഹി നിസ്‌ക്കാരത്തിനായി പള്ളിയില്‍ പോവുകയും ചെയ്യുമായിരുന്നു. അതിലൂടെ വലിയൊരു സന്ദേശം അനുയായികള്‍ക്ക് പ്രവാചകര്‍ പഠിപ്പിച്ചുകൊടുക്കുകയായിരുന്നു. നോമ്പ് കൊണ്ട് നിശിദ്ധമാക്കപ്പെട്ട കാര്യങ്ങള്‍ അത് റമദാനിന്റെ പകലുകളില്‍ മാത്രമാണെന്നും, രാത്രിയില്‍ അനുവദനീയമായ മറ്റു കാര്യങ്ങളില്‍ ഒക്കെ ഏര്‍പ്പെടാമെന്നും പ്രവാചകര്‍ പഠിപ്പിച്ചുതന്നു.

റമദാനില്‍ പ്രവാചകര്‍ ഖുര്‍ആന്‍ പാരായണം, നിസ്‌ക്കാരം, ദിക്‌റ്, ദാനധര്‍മ്മം എന്നിവ കൊണ്ട് വ്യാപൃതനായിരുന്നു. വളരെക്കുറച്ച് മാത്രമേ ഭക്ഷിക്കാറുണ്ടായിരുന്നുള്ളൂ, ചിലപ്പോഴൊക്കെ നോമ്പ് രണ്ടും മൂന്നും ദിവസമൊക്കെ നീണ്ട് പോവും. അതിനെക്കുറിച്ച് പ്രവാചകര്‍ പറയുന്നത്, എന്റെ പടച്ചോന്‍ എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നാണ്. വിശപ്പ് ക്ഷമയുടെ വലിയ ഉദാഹരണമായി പ്രവാചകര്‍ അവതരിപ്പിക്കുന്നുണ്ട്. അതോടൊപ്പം റമദാന്‍ തീറ്റയുടേയും കുടിയുടേയും മാസമല്ലെന്നും അത് ആരാധാനയുടേയും വഴിപ്പെടലിന്റെയും മാസമാണെന്ന് പ്രവാചകര്‍ പഠിപ്പിക്കുന്നു. എന്നാല്‍ റമദാന്‍ തീറ്റയുടേയും കുടിയുടേയും മാസമാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഭക്ഷണപാനീയങ്ങളില്‍ പുതിയ കാലത്ത് ചിലര്‍ കാണിക്കുന്ന ആര്‍ഭാടം അങ്ങേയറ്റം ഖേദകരമാണ്. നിസ്‌ക്കാരം നിര്‍ബന്ധമാണെന്ന് പില്‍ക്കാല സമൂഹം തെറ്റിദ്ധരിക്കുമോ എന്ന് ഭയന്ന് പ്രവാചകര്‍ പള്ളിയില്‍ നിന്ന് നിസ്‌ക്കാരം ഉപേക്ഷിച്ച ശേഷം വീട്ടില്‍ വെച്ച് ഒരുപാട് സമയം നിസ്‌ക്കാരത്തില്‍ ചെലവഴിച്ചിരുന്നു. റമദാനിലെ അവസാന ദിനങ്ങളെത്തിയപ്പോള്‍ ഭാര്യമാരെയും മക്കളേയും അനുചരരേയും കൂട്ടി ജമാഅത്തായി നിസ്‌ക്കരിക്കുമായിരുന്നു.

റമദാനില്‍ പ്രവചാകര്‍(സ്വ) ദരിദ്രരായവര്‍ക്ക് ദാനധര്‍മ്മ ധാരാളമായി ചെയ്തിരുന്നു. മറ്റുള്ളമാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി റമളാനില്‍ ദാനധര്‍മ്മത്തിന് പ്രവാചകര്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. റമളാനിലെ പ്രവാചകരുടെ ദാനധര്‍മ്മത്തെ അടിച്ചുവീശുന്ന കാറ്റിനോടായിരുന്നു സ്വഹാബികള്‍ സാദൃശ്യപ്പെടുത്തിയിരുന്നത്.

റമദാനിലെ അവസാന പത്ത് ദിനങ്ങളില്‍ പ്രവാചകര്‍ ഇഅ്തികാഫിലായി ചെലവഴിച്ചിരുന്നു. പ്രവാചകരുടെ ജീവിതത്തിലെ അവസാനത്തെ റമദാനില്‍ ഇരുപത് ദിവസം ഇഅ്തികാഫിലായിരുന്നു. ലൈലതുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത നേടിയെടുക്കാന്‍ അവസാന പത്ത് ദിനങ്ങളില്‍ പ്രവാചകര്‍ ശ്രമിച്ചിരുന്നു. പ്രവാചകര്‍(സ്വ) തന്നെ പറയുന്നുണ്ട്: നിങ്ങള്‍ അവസാനത്തെ പത്ത് ദിനങ്ങളില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുക. ആരെങ്കിലും ലൈലതുല്‍ ഖദ്‌റിന് വേണ്ടി ഒരുങ്ങുന്നുണ്ടെങ്കില്‍ അവന്‍ അവസാനത്തെ പത്ത് ദിനങ്ങളില്‍ ഒരുങ്ങട്ടെ.

Also read: പ്രമുഖ യമനി കലിഗ്രഫർ ഖമീസ് ഹുവൈദി കൊറോണ മൂലം മരണപ്പെട്ടു

പ്രസ്തുത ദിവസങ്ങളില്‍ പ്രവാചകര്‍ പ്രാര്‍ഥന നന്നായി വര്‍ധിപ്പിച്ചിരുന്നു. ആഇശാ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ” ഞാന്‍ പ്രവാചകരോട് ചോദിച്ചു. എനിക്ക് ലൈലതുല്‍ ഖദ്‌റ് എത്തിച്ചാല്‍ ഞാന്‍ എന്താണ് പ്രാര്‍ഥിക്കേണ്ടത്? അപ്പോള്‍ പ്രവാചകര്‍ പറഞ്ഞു. അല്ലാഹുമ്മ ഇന്നക അഫ്‌വുന്‍ കരീമുന്‍ തുഹിബ്ബുല്‍ അഫ്‌വ ഫഅ്ഫു അന്നീ ”( അല്ലാഹുവേ നീ അങ്ങേയറ്റം ഉന്നതനും മാപ്പ് നല്‍കുന്നവനും അത് ഇഷ്ടപ്പെടുന്നവനുമാണ്, എനിക്ക് മാപ്പ്തരിക)

അവസാനത്തെ പത്ത് ദിനങ്ങളില്‍ പ്രവാചകര്‍ തന്റെ കുടുംബത്തെ ആരാധനക്കായി രാത്രി വിളിച്ചുണര്‍ത്തുമായിരുന്നു. തുര്‍മുദി അലി (റ)വിനെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം. അലി(റ) പറയുന്നു: പ്രവാചകര്‍(സ്വ) റമദാനിലെ അവസാന പത്ത് ദിനങ്ങളില്‍ തന്റെ കുടുംബത്തെ ഉണര്‍ത്തുമായിരുന്നു. ഓരോരുത്തരും തന്റെ കുടുംബത്തെ അല്ലാഹുവിന്റ അനുസരണയിലും ആരാധനയിലുമായി ചെലവഴിപ്പിക്കുന്നതില്‍ അതീവ ശ്രദ്ധാലുക്കളാകണം എന്ന മാതൃക പ്രവാചകര്‍(സ്വ) പഠിപ്പിച്ചുതരികയായിരുന്നു. കേവലം ഭക്ഷണ-പാനീയ മറ്റു ഭൗതിക കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ച് മതത്തെ അവരവരിലേക്ക് തന്നെ ഉപേക്ഷിക്കാന്‍ പ്രവാചകര്‍ താത്പര്യപ്പെട്ടിരുന്നില്ല. വി.ഖുര്‍ആന്‍ പറയുന്നു: ഓ സത്യവിശ്വാസികളേ, നിങ്ങള്‍ നങ്ങളുടെ സ്വശരീരങ്ങളേയും കുടുംബത്തേയും നരകത്തില്‍ അകപ്പെടുന്നതിനെത്തൊട്ട് സൂക്ഷിക്കുക” (സൂറ അത്തഹ്‌രീം:6)

വിവ: അബ്ദുല്ലത്തീഫ് പാലത്തുങ്കര

Facebook Comments
Tags: prophetRamadan
ഡോ. മസ്ഊദ് സ്വബ്‌രി

ഡോ. മസ്ഊദ് സ്വബ്‌രി

Related Posts

Faith

അനന്തരസ്വത്ത് ഓഹരിക്രമം പെൺകുട്ടികൾ മാത്രമാണെങ്കിൽ

by അബ്ദുസ്സലാം അഹ്മദ് നീര്‍ക്കുന്നം
17/03/2023
Faith

‘ബര്‍കത്’ അഥവാ സമൃദ്ധിയിലേക്കുള്ള വാതായനങ്ങള്‍

by ഇബ്‌റാഹിം ശംനാട്
15/03/2023
Faith

ശഅബാനിനെ എങ്ങിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം

by ജമാൽ നദ്‌വി ഇരിങ്ങൽ
28/02/2023
rajab.jpg
Faith

റജബ് 27-ലെ നോമ്പ്

by ഡോ. യൂസുഫുല്‍ ഖറദാവി
17/02/2023
Faith

ഇരുപത് അടിത്തറകള്‍

by ഇമാം ഹസനുല്‍ ബന്ന
06/02/2023

Don't miss it

Art & Literature

സ്ത്രീ

17/11/2015
History

സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് സൂക്ഷിച്ച രഹസ്യം

03/04/2012
Columns

രാഷ്ട്രീയക്കാരന്റെ സ്വപ്‌നങ്ങള്‍

01/04/2014
Your Voice

ജീവിച്ചിരിക്കുമ്പോള്‍ അനന്തരാവകാശമോ

28/02/2019
ലൗ ജിഹാദ്
Columns

സംഘപരിവാറിനു പാലമായി ഇടതുപക്ഷം മാറിയാല്‍..

29/03/2021
Your Voice

ഡോ. ഒമർ സുലൈമാൻ ആത്മീയതയും ആക്ടിവിസവും

08/03/2022
Views

പുതുവര്‍ഷം ഓര്‍മപ്പെടുത്തുന്നത്

24/10/2014
Views

ഫലസ്തീനിലും യമനിലും മുസ്‌ലിം ലോകം ആരുടെ പക്ഷത്ത്?

28/03/2015

Recent Post

നോമ്പും പരീക്ഷയും

21/03/2023

നൊബേല്‍ സമ്മാനത്തേക്കാള്‍ വലുതാണ് അഫ്ഗാന്‍ സ്ത്രീകള്‍ അര്‍ഹിക്കുന്നത്

21/03/2023

മലബാർ പോരാട്ടവുമായി ബന്ധപ്പെട്ട അത്യപൂർവ്വ രേഖകളുടെ സമാഹാരം പുറത്തിറങ്ങി

20/03/2023

ഹിന്ദു ഉത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട്; മതത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി

20/03/2023

ഖുര്‍ആനും ജമാല്‍ അബ്ദുനാസറും

20/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!