Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Series Studies

ഏക മാതൃക

ഈജിപ്തിലെ ഇസ്രായേല്യരും ഇന്ത്യൻ മുസ്ലിംകളും -2

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
26/03/2022
in Studies
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിംകൾ അവരുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രയാസങ്ങളെയും പ്രതിസന്ധികളെയുമാണ് തരണം ചെയ്തുകൊണ്ടിരിക്കുന്നത്. വിഭജനത്തിന്റെ തൊട്ടടുത്ത വർഷങ്ങളുടേതിന് സമാനമായ അരക്ഷിതബോധം മുസ്ലിം ജനസാമാന്യത്തെ പിടികൂടിയിരിക്കുന്നു. തങ്ങളുടെ ഭാവിയെക്കുറിച്ച ആശങ്ക അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള ഛിദ്ര ശക്തികളുടെ കുത്സിത ശ്രമങ്ങൾ മുമ്പെന്നത്തേക്കാളും ശക്തി പ്രാപിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ എല്ലാ സ്തംഭങ്ങളിലും വർഗീയതയുടെ വിഷം പുരണ്ടിരിക്കുന്നു. രാജ്യത്ത് വളർത്തപ്പെടുന്ന വികാരം വെറുപ്പാണ്. നാടിന്റെ സമസ്ത ധമനികളിലും പ്രവഹിച്ചുകൊണ്ടിരിക്കുന്നത് വംശീയതയുടെ വിഷമാണെന്ന് പറയേണ്ടി വന്നിരിക്കുന്നു.

You might also like

ചരിത്രം നൽകുന്ന പാഠം

വിമോചനവും സംസ്കരണവും

ഇസ്ലാമിക പ്രബോധനം

തുല്യതയില്ലാത്ത വംശീയത

നിരന്തരം നടന്നുകൊണ്ടിരിക്കുന്ന വർഗീയകലാപങ്ങൾ, വംശീയ ഉന്മൂലന ശ്രമങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, തീവ്ര വർഗീയ ശക്തികൾ സൃഷ്ടിക്കുന്ന ഭീകരാക്രമണങ്ങളുടെയും സാമൂഹ്യവിരുദ്ധ ശക്തികൾ സംഘടിപ്പിക്കുന്ന സ്ഫോടനങ്ങളുടെയും പേരിൽ നടക്കുന്ന പോലീസ് വേട്ട, പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ, ആൾക്കൂട്ട ആക്രമണങ്ങൾ, കരിനിയമങ്ങളുടെ പ്രയോഗം, ഭരണകൂട ഭീകരത തുടങ്ങിയവയ്ക്കെല്ലാം ഇരയായിക്കൊണ്ടിരിക്കുന്ന മുസ്ലിംകളുടെ നിലനിൽപുപോലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എൻ.എെ.എക്ക് കൂടുതൽ അധികാരം നൽകൽ, യു.എ.പി.എ. നിയമത്തിൽ വരുത്തിയ ഭേദഗതി, മുത്ത്വലാഖ് നിരോധം, കാശ്മീരിന്റെ പ്രത്യേകാവകാശം എടുത്തു കളയൽ, അതിന്റെ സംസ്ഥാനപദവി ഇല്ലാതാക്കൽ പോലുള്ള നിയമനിർമാണങ്ങളെല്ലാം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചതും ബാധിക്കുന്നതും മുസ്ലിംകളെയാണ്.

വംശീയ അതിക്രമങ്ങൾക്കിരയാവുകയും സാംസ്കാരിക അസ്തിത്വവും വ്യക്തിത്വവും കടുത്ത വെല്ലുവിളികൾക്ക് വിധേയമാവുകയും ചെയ്യുന്ന സമകാലീന സാഹചര്യത്തിൽ ഇന്ത്യയിലെ ഇസ്ലാമിക സമൂഹത്തിന്റെ സമീപനം എന്തായിരിക്കണം? അവർ ഇൗ രാജ്യത്ത് നിർവഹിക്കേണ്ട ചുമതലകൾ എന്തെല്ലാമാണ്? സ്വീകരിക്കുന്ന നയസമീപനം എന്തായിരിക്കണം? പ്രവർത്തന പരിപാടികളിലെ മുൻഗണനാക്രമം ഏതാണ്? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം പ്രാമാണികവും യുക്തിഭദ്രവും കൃത്യവും വ്യക്തവുമായ മറുപടി കണ്ടെത്തേണ്ടതുണ്ട്. പ്രതിസന്ധികളെയും പ്രയാസങ്ങളെയും വിജയകരമായി തരണം ചെയ്യാൻ അതനിവാര്യമാണ്.

മൂന്നിനം പ്രവാചകന്മാർ
ഇസ്ലാമിക സമൂഹത്തിന്റെ എക്കാലത്തെയും ഏറ്റവും മികച്ച മാതൃക പ്രവാചകന്മാരാണ്. അതുകൊണ്ടുതന്നെയാണ് വിശുദ്ധ ഖുർആൻ മറ്റെന്തിനേക്കാളുമേറെ പ്രവാചകന്മാരുടെ ചരിത്രത്തിന് പ്രാമുഖ്യം കൽപ്പിച്ചത്. തത്വങ്ങളും നിയമങ്ങളും പറയുന്നതിനേക്കാൾ ഖുർആൻ പ്രാധാന്യം കല്പിച്ചത് ചരിത്ര സംഭവങ്ങൾ വിശദീകരിക്കാനാണ്.

ഖുർആനിൽ ഇരുപത്തിയഞ്ച് പ്രവാചകന്മാരുടെ പേരാണല്ലോ ഉള്ളത്. പ്രബോധിത സമൂഹത്തിന്റെ തലത്തിൽ നിന്ന് നോക്കുമ്പോൾ അവർ മൂന്നു തരക്കാരാണ്.

ഒരൊറ്റ മുസ്ലിമുമില്ലാത്ത സമൂഹത്തിലേക്ക് നിയോഗിതരായ പ്രവാചകന്മാർ. നൂഹ് നബി, ഹൂദ് നബി, സ്വാലിഹ് നബി, ലൂത്വ് നബി, മുഹമ്മദ് നബി തുടങ്ങിയവരെല്ലാം ആ ഗണത്തിൽ പെടുന്നു. ഇസ്ലാമിനെ സമൂഹ സമക്ഷം സമർപ്പിച്ച് അതിനെ അവർക്ക് പരിചയപ്പെടുത്തി അതിലേക്ക് അവരെ പ്രബോധനം ചെയ്യുക എന്നതാണ് ആ ഗണത്തിൽ നിയോഗിതരായ മുഴുവൻ പ്രവാചകന്മാരിലും അർപ്പിതമായ ബാധ്യത. അതിനാൽ അവരെല്ലാം സ്വന്തം ജനതയോട് പറഞ്ഞ കാര്യം ഫലത്തിൽ ഒന്നു തന്നെയായിരുന്നു. വിശുദ്ധ ഖുർആൻ അത് പലയിടങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. ഒാരോ പ്രവാചകനും തന്റെ ജനതയോട് പറഞ്ഞതിങ്ങനെ സംഗ്രഹിക്കാം: “നിങ്ങൾ അല്ലാഹുവിനു മാത്രം വഴിപ്പെട്ട് ജീവിക്കുക. അവനല്ലാതെ നിങ്ങൾക്കൊരു ദൈവവുമില്ല. അതിനാൽ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. എന്നെ അനുസരിക്കുക. ഒരു ഭീകര നാളിലെ ശിക്ഷ നിങ്ങളെ ബാധിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു.’

ഇങ്ങനെ അടിസ്ഥാന വിശ്വാസ കാര്യങ്ങൾ പരിചയപ്പെടുത്തി ഇസ്ലാമിക വ്യവസ്ഥയെ സമർപ്പിക്കുകയും അതിനു വിരുദ്ധമായി സമൂഹത്തിൽ നിലനിൽക്കുന്ന കാര്യങ്ങൾ നിരാകരിക്കാൻ കൽപിക്കുകയുമാണ് അവർ ചെയ്തിരുന്നത്.
രണ്ടാമതൊരു വിഭാഗം പ്രവാചകന്മാർ മുസ്ലിം സമുദായത്തിലേക്ക് നിയോഗിതരായവരാണ്. അവരിൽ ഏറെപ്പേരും ഇസ്രായേലീ പ്രവാചകന്മാരാണ്. ദാവൂദ് നബി, സുലൈമാൻ നബി പോലുള്ളവർ ഉദാഹരണം. ഇൗ ഗണത്തിൽപെട്ട പ്രവാചകന്മാർ സമുദായത്തിന് നേതൃത്വം നൽകുകയും അവരെ ഇസ്ലാമിക വ്യവസ്ഥക്കനുരൂപമാക്കി മാറ്റാൻ ശ്രമിക്കുകയുമാണ് ചെയ്തിരുന്നത്.

വിമോചകനായ പ്രവാചകൻ
നമ്മുടേതുപോലുള്ള സമൂഹത്തിലേക്ക് നിയോഗിതനായ ഒരൊറ്റ പ്രവാചകനെ മാത്രമേ വിശുദ്ധ ഖുർആനിലൂടെ പരിചയപ്പെടാൻ സാധിക്കുകയുള്ളൂ. അത് മൂസാ നബിയാണ്. ഇന്ത്യയിലേത് പോലെത്തന്നെ മൂസാനബിയുടെ നിയോഗ കാലത്ത് ഇൗജിപ്തിൽ ഒരു പാരമ്പര്യ മുസ്ലിം സമുദായമുണ്ടായിരുന്നു. ഇബ്രാഹിം നബിയുടെയും ഇസ്ഹാഖ് നബിയുടെയും യഅ്ഖൂബ് നബിയുടെയും പാരമ്പര്യമുള്ള, അവരുടെ പിന്മുറക്കാരായ ഇസ്രായേല്യർ.

അവിടെ മേധാവിത്വം ഇന്നത്തെ ഇന്ത്യയിലേത് പോലെത്തന്നെ കടുത്ത വംശീയ വാദികളായ കോപ്റ്റിക്കുകൾക്കായിരുന്നു. ഇന്ത്യൻ മുസ്ലിംകളെ പോലെതന്നെ അവിടത്തെ ഇസ്രായേല്യർ ക്രൂരമായ വംശീയ വിവേചനങ്ങൾക്കും പീഡനങ്ങൾക്കും ഇരയായിരുന്നു.
ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റ് ഭരണകൂടത്തെക്കാൾ ഏകാധിപത്യപരവും സ്വഛാധിപത്യപരവും മർദ്ദകവും ക്രൂരവുമായിരുന്നു അവിടത്തെ ഫറവോന്റെ ഭരണം. ഇവിടെ എന്തൊക്കെ ദൗർബല്യങ്ങളുണ്ടെങ്കിലും ജനാധിപത്യം നിലനിൽക്കുന്നുവെന്നത് എടുത്തു പറയേണ്ടത് തന്നെ.

അതോടൊപ്പം കോപ്റ്റിക്കുകൾ ബഹുദൈവവിശ്വാസികളും ബഹുദൈവാരാധകരുമായിരുന്നു. വിചിത്രമെന്നു പറയട്ടെ, ഇന്ത്യയിലെ വംശീയ വാദികളെപ്പോലെ അവരും പശു പൂജകരായിരുന്നു. അവരിലേക്ക് നിയോഗിതനായ പ്രവാചകനാണ് മൂസാ നബി.
മറ്റെല്ലാ പ്രവാചകന്മാർക്കും മുഖ്യമായും ഒരു ചുമതല മാത്രമാണ് നിർവഹിക്കാനുണ്ടായിരുന്നതെങ്കിൽ മൂസാ നബിക്ക് മൂന്ന് ബാധ്യതകൾ നിർവഹിക്കേണ്ടതുണ്ടായിരുന്നു.

കോപ്റ്റിക്കുകളിൽ ഇസ്ലാമിക പ്രബോധനം നടത്തുക, പാരമ്പര്യ മുസ്ലിം സമുദായമായ ഇസ്രായേലീ സമൂഹത്തെ സംസ്കരിക്കുക, മർദ്ദിതരായ ഇസ്രായേലി സമൂഹത്തെ ഫറവോന്റെ അക്രമ മർദ്ദനങ്ങളിൽ നിന്ന് രക്ഷിക്കുക.

ഇത്രയേറെ ഭാരിച്ച ബാധ്യതകൾ നിർവഹിച്ച സംഭവബഹുലമായ ജീവിതമായിരുന്നു മൂസാ നബിയുടേത്. അതു കൊണ്ട് തന്നെയായിരിക്കാം മൂസാ നബിയുടെ ജീവിതവും പ്രബോധന പ്രവർത്തനങ്ങളും ഇസ്രായേല്യരുടെ സംസ്കരണ ശ്രമങ്ങളും വിമോചന ദൗത്യവുമെല്ലാം വിശദീകരിക്കാൻ വിശുദ്ധ ഖുർആൻ ഏറ്റവും കൂടുതൽ അദ്ധ്യായങ്ങളും സൂക്തങ്ങളും വിനിയോഗിച്ചത്.

മൂസാ നബിയുടെ പേര് പരിശുദ്ധ ഖുർആനിൽ 136 തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് കഴിച്ചാൽ ഖുർആൻ ഏറ്റവും കൂടുതൽ പരാമർശിച്ചത് അദ്ദേഹത്തിന്റെ പ്രധാന പ്രതിയോഗി ഫറവോന്റെതാണ്. 74 പ്രാവശ്യം.

മൂന്ന് ദൗത്യങ്ങളും നിർവഹിക്കാൻ ആവശ്യമായ അറിവും കഴിവും കരുത്തും യോഗ്യതയും മാനസികാവസ്ഥയും അദ്ദേഹത്തിൽ വളർത്തിയെടുക്കുകയായിരുന്നു അല്ലാഹു.

ഫറവോനെപ്പോലുള്ള ഏകാധിപതിയായ ഭരണാധികാരിയെയും അദ്ദേഹത്തിന്റെ കിങ്കരന്മാരെയും അവരുൾക്കൊള്ളുന്ന മേലാള വർഗ്ഗത്തെയും സമീപിച്ച് സത്യപ്രബോധനം നടത്തണമെങ്കിൽ തികഞ്ഞ ആത്മവിശ്വാസവും ഒൗന്നത്യ ബോധവും അനൽപമായ ആർജ്ജവവും അചഞ്ചലമായ ധീരതയും ഇഛാശക്തിയും അനിവാര്യമാണ്. ഫറവോന്റെ രാജകൊട്ടാരത്തിൽ രാജകുടുംബാംഗത്തെപ്പോലെ ശൈശവവും ബാല്യവും യൗവ്വനവും കഴിച്ചു കൂട്ടിയതിലൂടെയാണ് ഇതൊക്കെയും നേടിയെടുക്കാൻ കഴിഞ്ഞത്. അതോടൊപ്പം അല്ലാഹു ആത്മധൈര്യവും ശുഭപ്രതീക്ഷയും പകർന്ന് നൽകുകയുണ്ടായി.

രാജകൊട്ടാരത്തിലെ ജീവിതം സമ്മാനിച്ച യോഗ്യതകളെ സംബന്ധിച്ച് ബൈബിളിനെ അവലംബിച്ച് സയ്യിദ് അബുൽ അഅ്ലാ മൗദൂദി എഴുതുന്നു: “അദ്ദേഹം ഇൗജിപ്തിലെ എല്ലാ ശാസ്ത്രങ്ങളിലും വ്യുൽപത്തി നേടിയെന്നും വചനത്തിലും കർമ്മത്തിലും കരുത്തനായി എന്നും ബൈബിൾ വ്യക്തമാക്കുന്നു. ഫറവോന്റെ ഭവനത്തിൽ മൂസ ഒരു സുന്ദരനായി വളർന്നുവെന്നാണ് തെൽമൂദ് പ്രസ്താവിക്കുന്നത്. രാജകുമാരന്മാരുടെ ഉടുപ്പുകൾ ധരിച്ച് രാജകീയമായി ജീവിച്ചു. ജനം അദ്ദേഹത്തെ ആദരിച്ചു വണങ്ങി.(തഫ്ഹീമുൽ ഖുർആൻ.ഭാഗം:3. പുറം:596)

“തൽമൂദിന്റെയും യുസിഫോസിന്റെയും റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ജന്മസിദ്ധമായ കഴിവുകൾക്ക് പുറമേ ഫറവോൻ ഗൃഹത്തിൽ രാജകുടുംബാംഗങ്ങളെ പഠിപ്പിച്ചു പോന്ന എല്ലാ കലാ ശാസ്ത്രങ്ങളും ഭരണ തന്ത്രവും സൈനിക പരിശീലനവും മൂസാനബിക്കും ലഭിച്ചിട്ടുണ്ടായിരുന്നു. രാജാവിന്റെ ദത്തുപുത്രനായിരിക്കെ അബ്സീനിയാ യുദ്ധത്തിൽ പങ്കെടുത്ത് കൊണ്ട് സമർത്ഥനായ ഒരു ജനറലാണെന്നും അദ്ദേഹം തെളിയിച്ചു കഴിഞ്ഞിരുന്നു.(തഫ്ഹീമുൽ ഖുർആൻ. ഭാഗം:2.പുറം:61)

ഫറവോന്റെ അടുക്കൽ പോകാൻ ആവശ്യപ്പെട്ടപ്പോൾ മൂസാ നബിയും ഹാറൂൻ നബിയും തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചു. അപ്പോൾ അല്ലാഹു അവരെ ആശ്വസിപ്പിച്ചു:അവരിരുവരും പറഞ്ഞു: “”ഞങ്ങളുടെ നാഥാ! ഫറവോൻ ഞങ്ങളോട് അവിവേകമോ അതിക്രമമോ കാണിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു.” അല്ലാഹു പറഞ്ഞു: “”നിങ്ങൾ പേടിക്കേണ്ട. ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഞാൻ എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്.”(20:45,46)

ഇങ്ങനെ കോപ്റ്റിക്കുകളോട് സത്യപ്രബോധനം നടത്താൻ മൂസാ നബിയെ പാകപ്പെടുത്തിയ പോലെത്തന്നെ അദ്ദേഹത്തെ ഇസ്രായേല്യരുടെ മോചനത്തിന് നേതൃത്വം നൽകാനും യോഗ്യനാക്കി. അദ്ദേഹം അവരിൽ ഒരുവനായി ജനിക്കുകയും അങ്ങനെ അവരുടെ ആധിയും വ്യാധികളും വ്യഥയും വേദനയും അനുഭവിച്ചറിയുകയും ചെയ്തു. അതോടൊപ്പം അവരുമായി അടുത്തിടപഴകുവാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. തൽമൂദിനെ അവലംബിച്ച് സയ്യിദ് അബുൽ അഅ്ലാ മൗദൂദി എഴുതുന്നു: “ഇസ്രായീലികൾ തിങ്ങിപ്പാർക്കുന്ന ജുഷൻ മേഖലയിൽ അദ്ദേഹം പതിവായി സഞ്ചരിക്കാറുണ്ടായിരുന്നു. ഇൗജിപ്ഷ്യൻ ഉദ്യോഗസ്ഥന്മാർ അവരോട് കാണിക്കുന്ന ക്രൂരതകളും പീഡനങ്ങളും അദ്ദേഹം നേരിൽ കണ്ടിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി ഫറവോൻ ഇസ്രായീല്യർക്ക് ആഴ്ചയിൽ ഒരു അവധി ദിവസം അനുവദിച്ചു കൊടുക്കുകയുണ്ടായി. അദ്ദേഹം ഫറവോനോട് പറഞ്ഞു: നിരന്തരം അധ്വാനിക്കുക മൂലം ഇൗ ജനത്തിന്റെ ശക്തി ക്ഷയിച്ചുപോകും. സർക്കാരിന് തന്നെയാണ് അതുകൊണ്ട് നഷ്ടമുണ്ടാവുക. അവരുടെ അധ്വാനശേഷി നിലനിൽക്കുന്നതിന് ആഴ്ചയിൽ ഒരുനാൾ അവരെ വിശ്രമിക്കാൻ അനുവദിക്കേണ്ടതാകുന്നു. “ഇൗ വിധം അവബോധത്തിലൂടെയും ഇത്തരം നിരവധി പ്രവർത്തനങ്ങളിലൂടെയും അദ്ദേഹത്തിന് ഇൗജിപ്തിലാകമാനം പ്രശസ്തിയുണ്ടായി.(തഫ്ഹീമുൽ ഖുർആൻ. ഭാഗം:3 പുറം:596)

ദീർഘ കാലത്തെ ഇടയ വൃത്തിയിലൂടെ പ്രവാചകത്വത്തിന് അനിവാര്യമായ വിനയവും ക്ഷമയും ആർജ്ജിക്കാനും മൂസാ നബിക്ക് സാധിച്ചു. അതേക്കുറിച്ച് സയ്യിദ് അബുൽ അഅ്ലാ മൗദൂദി എഴുതുന്നു: “രാജകൊട്ടാരത്തിൽ വളരുകയും ഫിർഒൗൻ ഭരണത്തിൽ പദവികൾ അലങ്കരിക്കുകയും ചെയ്തതിനാലുള്ള വല്ല ദൗർബല്യങ്ങളും അദ്ദേഹത്തിൽ സ്ഥലം പിടിച്ചിരുന്നെങ്കിൽ മദ്യനിലെ എട്ടുപത്തു കൊല്ലത്തെ മരുഭൂവാസവും ആടുമേയ്ക്കലും വഴി അതും ദൂരീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇപ്പോൾ രാജകൊട്ടാരത്തിൽ പക്വമതിയും പ്രാപ്തനും യോഗിവര്യനും ഇജ്ജ്വല പ്രഭാവനുമായ ഒരു മഹാവ്യക്തിയാണ് പ്രവാചകത്വവാദവുമായി എഴുന്നേറ്റ് വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ നിസ്സാരമായി തള്ളുക പ്രയാസമായിരുന്നു. (തഫ്ഹീമുൽ ഖുർആൻ.വാല്യം:2.പുറം:61)

അപ്രകാരം തന്നെ ദിവ്യബോധനം ലഭിച്ച സന്ദർഭത്തിൽ തന്നെ ജീവിത സംസ്കരണത്തിനിവശ്യമായ സന്ദേശങ്ങളും നിർദ്ദേശങ്ങളും അല്ലാഹു നൽകുകയുണ്ടായി. അല്ലാഹു തന്റെ ഏകത്വം വിളംബരം ചെയ്തു. തനിക്കുമാത്രം വഴിപ്പെട്ടു ജീവിക്കണമെന്ന് കല്പിച്ചു. അല്ലാഹുവിനെ സംബന്ധിച്ച സ്മരണ നിലനിർത്താനായി നമസ്കാരം നിഷ്ഠയോടെ നിർവഹിക്കണമെന്ന് നിർദ്ദേശിച്ചു. പുനരുത്ഥാന ദിനം വന്നെത്തുക തന്നെ ചെയ്യുമെന്നും അതിന്റെ സമയം ഗോപ്യമാക്കി വെക്കുകയാണെന്നും അറിയിച്ചു. ഒാരോ ആത്മാവിനും അതിന്റെ അധ്വാനഫലം ലഭ്യമാക്കാനാണ് പുനരുത്ഥാന നാളെന്ന് ഒാർമിപ്പിക്കുകയും ചെയ്തു. അതോടൊപ്പം അല്ലാഹുവിനെ സ്മരിക്കുന്നതിൽ വീഴ്ചവരുത്തരുതെന്ന് ഉപദേശിച്ചു.

മൂസാ പറഞ്ഞു: “”എന്റെ ജനമേ, നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നവരാണെങ്കിൽ അവനിൽ ഭരമേൽപിക്കുക. നിങ്ങൾ മുസ്ലിംകളെങ്കിൽ.’
ഇങ്ങനെ ഇസ്രായേല്യരുടെ സംസ്കരണ പ്രവർത്തനങ്ങൾക്കാവശ്യമായ മാർഗദർശനവും ലഭിച്ചു. അങ്ങനെ മൂസാ നബി തന്നിലർപ്പിതമായ മൂന്ന് ബാധ്യതകളും നിർവഹിക്കാൻ യോഗ്യനായി മാറി.

ഇവ്വിധം അല്ലാഹു മൂസാ നബിയെ തനിക്ക് വേണ്ടി സവിശേഷ രീതിയിൽ രൂപപ്പെടുത്തുകയായിരുന്നു. അല്ലാഹു മൂസാ നബിയോട് പറയുന്നു: “ഞാനിതാ നിന്നെ എനിക്കുവേണ്ടി വളർത്തിയെടുത്തിരിക്കുന്നു.’ (20:41)

“നീ എന്റെ മേൽനോട്ടത്തിൽ വളർത്തപ്പെടാൻ വേണ്ടി’ (20:39)

ഇങ്ങനെ അല്ലാഹു ഇൗ മൂന്ന് ദൗത്യങ്ങളും നിർവഹിക്കാനായി പ്രത്യേകം തിരഞ്ഞെടുത്ത് രൂപപ്പെടുത്തിയ അവന്റെ ദൂതനാണ് മൂസാ നബി. ( തുടരും )

Facebook Comments
Tags: Indian Muslims
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Posts

Studies

ചരിത്രം നൽകുന്ന പാഠം

by ശൈഖ് മുഹമ്മദ് കാരകുന്ന്
10/05/2022
Studies

വിമോചനവും സംസ്കരണവും

by ശൈഖ് മുഹമ്മദ് കാരകുന്ന്
05/05/2022
Studies

ഇസ്ലാമിക പ്രബോധനം

by ശൈഖ് മുഹമ്മദ് കാരകുന്ന്
21/04/2022
Studies

തുല്യതയില്ലാത്ത വംശീയത

by ശൈഖ് മുഹമ്മദ് കാരകുന്ന്
09/04/2022
Studies

ആഭ്യന്തര ദൗർബല്യങ്ങൾ

by ശൈഖ് മുഹമ്മദ് കാരകുന്ന്
02/04/2022

Don't miss it

Interview

അവളിലൂടെ ഒരു തലമുറയെയാണ് വിദ്യ അഭ്യസിപ്പിക്കുന്നത്

11/09/2014
ഇത് നജ്മുദ്ദീന്‍. രാജസ്ഥാനിലെ കരൗളിയിലെ ബൂറ ബതാഷ ഗല്ലിയില്‍ ഡ്രൈ ഫ്രൂട്സും സുഗന്ധവ്യഞ്ജനങ്ങളും വില്‍ക്കുന്ന ഒരു ചെറിയ കട നടത്തുകയായിരുന്നു അദ്ദേഹം. 2022 ഏപ്രില്‍ 2-ന് വൈകുന്നേരമാണ് ഹിന്ദുത്വ ആള്‍ക്കൂട്ടം അദ്ദേഹത്തിന്റെ കട ആക്രമിക്കുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ബാക്കിയുള്ളവ മുഴുവന്‍ കത്തിക്കുകയും ചെയ്തത്. നജ്മുദ്ദീന് 3 പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണുള്ളത്. എല്ലാവരും അടുത്തുള്ള സ്‌കൂളില്‍ പഠിക്കുന്നു. ആറ് പേരടങ്ങുന്ന കുടുംബം ഈ കടയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കട തകര്‍ക്കപ്പെട്ടതോടെ, നജ്മുദ്ദീന്റെ പ്രതീക്ഷയുടെ ഒരു ഭാഗം ഇരുണ്ടതായി തോന്നുന്നു.
Onlive Talk

രാജസ്ഥാനിലെ സംഘ്പരിവാര്‍ അഴിഞ്ഞാട്ടത്തിന്റെ ബാക്കിപത്രം- ചിത്രങ്ങള്‍

13/04/2022
locked-home.jpg
Your Voice

അന്യരുടെ വീട്ടില്‍ അനുവാദമില്ലാതെ താമസം

18/04/2012
Youth

ജീവിത ലക്ഷ്യത്തിൻറെ പൊരുൾ

11/12/2021
Studies

പരിശുദ്ധ മക്കയിലേക്കൊരു തീര്‍ത്ഥയാത്ര

12/07/2019
Your Voice

ചരിത്രത്തെ വില്‍ക്കുന്നവര്‍

29/09/2021
real-estate.jpg
Fiqh

റിയല്‍ എസ്റ്റേറ്റില്‍ ഇസ്‌ലാം എത്ര!

02/12/2012
Youth

വിപ്ലവത്തിന്റെ മുന്നുപാധിയാണ് മാറ്റം

16/06/2022

Recent Post

2002ല്‍ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച കേസ്; ഒരാള്‍ക്ക് കൂടി ജീവപര്യന്തം

03/07/2022

ഫലസ്തീന്‍ തടവുകാരന്‍ അസ്സുബൈദി ബിരുദാനന്തര ബിരുദം നേടി

03/07/2022

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!