Wednesday, February 8, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Series Studies

അപവാദങ്ങള്‍ പല തരം – 1

ഹാറൂന്‍ യഹ്‌യ by ഹാറൂന്‍ യഹ്‌യ
29/03/2013
in Studies
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

വ്യത്യസ്ത കാലങ്ങളില്‍, വിശ്വാസികള്‍ നേരിട്ട പവാദങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു. ഇവയില്‍ പ്രധാനപ്പെട്ടവയാണ് ഇനി പരിശോധിക്കാനുള്ളത്.
1. വ്യഭിചാരം : യൂസുഫും മര്‍യമും നേരിടേണ്ടി വന്ന വ്യഭിചാരാരോപണങ്ങള്‍ നാം മുമ്പു വിവരിച്ചു. അതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത ആരോപണം നബിയുടെ കാലത്തും ഉണ്ടായിട്ടുണ്ട്. ചാരിത്ര്യ ശുദ്ധിയുള്ള വനിതകളെ കുറിച്ച് അപവാദം നടത്തുക അവിശ്വാസികളെ സംബന്ധിച്ചിടത്തൊളം ഒരു ഹരമാണ്. പക്ഷെ, അതിന്റെ അനന്തര ഫലത്തെ കുറിച്ച ബോധമുണ്ടാവുകയാണെങ്കില്‍, ആരും അതിനൊരിക്കലും ധൈര്യപ്പെടുകയില്ല. ചാരിത്യ ശുദ്ധിയുള്ള വനിതകളെ അപവദിച്ചാലുള്ള ഭവിഷ്യത്തിനെ ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു: “അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെ അത് (ശിക്ഷ). അന്ന് അല്ലാഹു അവര്‍ക്ക് അവരുടെ യഥാര്‍ഥ പ്രതിഫലം നിറവേറ്റികൊടുക്കുന്നതാണ്. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അറിയുകയും ചെയ്യും.” (24: 23-25)
2. അഹങ്കാരം : വിശ്വാസികള്‍ക്കെതിരെ പതിവായി ആരോപിക്കപ്പെടുന്ന ഒരു അപവാദമാണിത്. പൊതുവെ, ആളുകള്‍ വെറുക്കുന്ന ഒരു സ്വഭാവമാണിതെന്നതിനാലാണ്, ഇത് പ്രയോഗിക്കപ്പെടുന്നത്. തദ്വാരാ, ഇത്തരക്കാരില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞു പോകുന്നു. ഈ മനശാസ്ത്രം മനസ്സിലാക്കിയ അവിശ്വാസികള്‍, പ്രവാചന്മാര്‍ക്കെതിരെ ഇത് പ്രയോഗിക്കാറുണ്ട്. പ്രവാചകനായ സ്വാലിഹ് ഉദാഹരണം. ഖുര്‍ആന്‍ പറയുന്നു: “ഥമൂദ് സമുദായം താക്കീതുകളെ നിഷേധിച്ചു കളഞ്ഞു. അങ്ങനെ അവര്‍ പറഞ്ഞു. നമ്മളില്‍ പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ? എങ്കില്‍ തീര്‍ച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും നമ്മുടെ കൂട്ടത്തില്‍ നിന്ന് അവന്നു പ്രത്യേകമായി ഉല്‍ബോധനം നല്‍കപ്പെട്ടു എന്നോ? അല്ല, അവന്‍ അഹങ്കാരിയായ ഒരു വ്യാജവാദിയാകുന്നു. എന്നാല്‍ നാളെ അവര്‍ അറിഞ്ഞ് കൊള്ളും; ആരാണ് അഹങ്കാരിയായ വ്യാജവാദിയെന്ന്.” (54: 23 – 26)
അതെ, തങ്ങളില്‍ പെട്ട ഒരാളെ, തങ്ങളുടെ ഉദ്ബോധകനായി തെരഞ്ഞെടുക്കുന്നത് സ്വാലിഹിന്റെ ജനത ഇഷ്ടപ്പെട്ടില്ല. അതിനാല്‍, ഉത്തമ ദൈവഭക്തനും വിശ്വസ്തനും വിനയാന്വിതനുമായ സ്വാലിഹിനെ വെറുപ്പോടെയായിരുന്നു അവര്‍ സ്വീകരിച്ചത്. സത്യമതത്തിലെക്കും, ധാര്‍മിക സദാചാരത്തിലെക്കും സന്മാര്‍ഗത്തിലേക്കും ക്ഷണിച്ചപ്പോള്‍, അവര്‍ അദ്ദേഹത്തെ അപവദിച്ചത് അത് കൊണ്ടായിരുന്നു. കേവലം വാചികം എന്ന നിലക്ക് ഈ ആക്രമണത്തെ നിസ്സാരമായി വിലയിരുത്തപ്പെട്ടേക്കാമെങ്കിലും, തദ്വാരാ, ലഭിച്ചേക്കാവുന്ന, ഭൗതികവും പാരത്രികവുമായ ശിക്ഷകളെ കുറിച്ച് വിശ്വാസികള്‍ ബോധവാന്മാരാകേണ്ടതുണ്ട്. ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയാത്ത ഒരു ഖണ്ഡിത നിയമമത്രെ അത്. സ്വാലിഹിന്റെ ജനതയെ ബാധിച്ച ദുരന്തം ഖുര്‍ആന്‍ വിവരിക്കുന്നു: “അപ്പോള്‍ എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിരുന്നു (എന്നു നോക്കുക.) നാം അവരുടെ നേരെ ഒരു ഘോരശബ്ദം അയക്കുക തന്നെ ചെയ്തു. അപ്പോള്‍ അവര്‍ ആല വളച്ച് കെട്ടുന്നവര്‍ വിട്ടേച്ചുപോയ ചുള്ളിത്തുരുമ്പുകള്‍ പോലെ ആയിത്തീര്‍ന്നു.” (54: 30, 31)

3. ഭ്രാന്ത് : വിശ്വാസികളില്‍ പൊതുവെ ആരോപിക്കപ്പെടുന്ന മറ്റൊരു അപവാദമാണിത്. മുഹമ്മദ് നബിയടക്കമുള്ള പല പ്രവാചകന്മാരും ഈ അപവാദത്തിന്ന് ഇരകളായിട്ടുണ്ട്. അല്ലാഹുവോടും അവന്റെ മതത്തോടും അവര്‍ക്കുണ്ടായിരുന്ന ഭക്തിയായിരുന്നു കാരണം. ഖുര്‍ആന്‍ പറയുന്നു: “അതല്ല അവരുടെ ദൂതനെ അവര്‍ക്ക് പരിചയമില്ലാഞ്ഞിട്ടാണോ അവര്‍ അദ്ദേഹത്തെ നിഷേധിക്കുന്നത് ? അതല്ല, അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്നാണോ അവര്‍ പറയുന്നത്? അല്ല, അദ്ദേഹം അവരുടെയടുക്കല്‍ സത്യവും കൊണ്ട് വന്നിരിക്കയാണ്. എന്നാല്‍ അവരില്‍ അധികപേരും സത്യത്തെ വെറുക്കുന്നവരത്രെ. സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവര്‍ക്കുള്ള ഉല്‍ബോധനവും കൊണ്ടാണ് നാം അവരുടെ അടുത്ത് ചെന്നിരിക്കുന്നത്. എന്നിട്ട് അവര്‍ തങ്ങള്‍ക്കുള്ള ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുകയാകുന്നു. (23: 69 – 71)
അവിശ്വാസികളൂടെ ഭൗതിക താല്പര്യങ്ങളും പ്രവാചകന്മാര്‍ കൊണ്ടു വന്ന സത്യവും തമ്മിലുള്ള സംഘര്‍ഷമായിരുന്നു ഈ ശത്രുതയുടെ ഹേതു. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് പ്രവാചകന്മാര്‍ തങ്ങളെ ഭരമേല്പിച്ച സന്ദേശം എത്തിച്ചു കൊടുത്തതെങ്കിലും, തങ്ങളില്‍ ഭയങ്കരമായൊരു ഭാരം അടിച്ചേല്പിച്ചുവെന്ന പോലെ, ഭൂരിഭാഗമാളുകളും, അവരെ തിരസ്‌കരിക്കുകയും വധിക്കാന്‍ പോലും ശ്രമിക്കുകയുമായിരുന്നു. ഖുര്‍ആന്‍ പറയുന്നു: “അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിക്കുന്നുണ്ടോ? എന്നാല്‍ നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രതിഫലമാകുന്നു ഏറ്റവും ഉത്തമമായിട്ടുള്ളത്. അവന്‍ ഉപജീവനം നല്‍കുന്നവരുടെ കൂട്ടത്തില്‍ ഉത്തമനാകുന്നു. തീര്‍ച്ചയായും നീ അവരെ നേരായ പാതയിലേക്കാകുന്നു ക്ഷണിക്കുന്നത്. പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ആ പാതയില്‍ നിന്ന് തെറ്റിപ്പോകുന്നവരാകുന്നു.” (23: 72 – 74)
പ്രവാചകന്മാരിലുള്ള ഈ ഭ്രാന്താരോപണം ഒരു പാരമ്പര്യമായി തന്നെ തുടര്‍ന്നു പോന്നിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. സകല പ്രവാചകന്മാരും അവരുടെ ശേഷം വന്ന പല പ്രബോധകരായ വിശ്വാസികളും ഈ അപവാദത്തിന്നിരയായിട്ടുണ്ട്.
ഉദാഹരണമായി, മുഹമ്മദ് നബിയോട് ശത്രുക്കള്‍ പറഞ്ഞു: “അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.” (15: 6)
അല്ലാഹു തിരുമേനിയോട് പറയുന്നു: “സത്യനിഷേധികള്‍ ഈ ഉല്‍ബോധനം കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍കൊണ്ട് നോക്കിയിട്ട് നീ ഇടറി വീഴുമാറാക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ് എന്നവര്‍ പറയും.” (68: 51)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു: “എന്നിട്ട് അദ്ദേഹത്തെ വിട്ട് അവന്‍ പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു.” (44: 14)
പ്രവാചകനായ ഹൂദിന്നും ഇതേ അനുഭവം തന്നെയാണുണ്ടായത്. ഖുര്‍ആന്‍ പറയുന്നു: “അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ എന്തോ മൗഢ്യത്തില്‍പ്പെട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു.  അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ യാതൊരു മൗഢ്യവുമില്ല. പക്ഷെ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്. എന്റെ രക്ഷിതാവിന്റെ സന്നുേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു.” (7: 66 – 68)
നൂഹിന്റെ ജനത അദ്ദേഹത്തെ കുറിച്ചു പറഞ്ഞതും മറ്റൊന്നായിരുന്നില്ല. ഖുര്‍ആന്‍ തന്നെ പറയട്ടെ: “ഇവന്‍ ഭ്രാന്ത് ബാധിച്ച ഒരു മനുഷ്യന്‍ മാത്രമാകുന്നു. അതിനാല്‍ കുറച്ചുകാലം വരെ ഇവന്റെ കാര്യത്തില്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, ഇവരെന്നെ നിഷേധിച്ചു തള്ളിയിരിക്കയാല്‍ നീ എന്നെ സഹായിക്കേണമേ.” (23: 25 – 26)
പ്രവാചകനായ മൂസയെ കുറിച്ച ഫറവോന്റെ ആരൊപണവും അദ്ദേഹം ഭ്രാന്തനാണെന്നായിരുന്നു: “അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ തീര്‍ച്ചയായും അവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്.” (26: 27)
ഇതിന്റെ അനന്തര ഫലമെന്തായിരുന്നു? ഖുര്‍ആന്‍ തന്നെ പറയുന്നു: “അപ്പോള്‍ അവന്‍ തന്റെ ശക്തിയില്‍ അഹങ്കരിച്ച് പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്. (മൂസാ) ഒരു ജാലവിദ്യക്കാരനോ അല്ലെങ്കില്‍ ഭ്രാന്തനോ എന്ന് അവന്‍ പറയുകയും ചെയ്തു. അതിനാല്‍ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടുകയും, എന്നിട്ട് അവരെ കടലില്‍ എറിയുകയും ചെയ്തു. അവന്‍ തന്നെയായിരുന്നു ആക്ഷേപാര്‍ഹന്‍.”  (51: 39 – 40)                                        (തുടരും)

You might also like

നബി ജീവിതത്തിലെ അധ്യാപന രീതികൾ – 1

ശാന്തമായ മനസ്സ് കർമനിരതമായ ജീവിതം

മനുഷ്യന്റെ സാധ്യതയും ബാധ്യതയും

ദൈവവിധിയും മനുഷ്യേഛയും

വിവ: കെ.എ. ഖാദര്‍ ഫൈസി

Facebook Comments
ഹാറൂന്‍ യഹ്‌യ

ഹാറൂന്‍ യഹ്‌യ

1956-ല്‍ തുര്‍ക്കിയിലെ അങ്കാറയില്‍ ജനിച്ചു. പ്രൈമറി, സെക്കന്ററി വാദ്യഭ്യാസം അങ്കാറയില്‍ നിന്നു നേടിയ ശേഷം ഇസ്തംബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കി. 1980 മുതല്‍ എഴുത്തുകാരനും പ്രസാധകനും പ്രബോധകനുമായി. പരിണാമ വാദികളുടെ ഏറ്റവും ശക്തനായ എതിരാളിയായാണ് ഹാറൂണ്‍ യഹ്‌യ ശാസ്ത്രലോകത്ത് ശ്രദ്ധേയനായത്. കൂടുതല്‍ വായിക്കാന്‍..

Related Posts

Studies

നബി ജീവിതത്തിലെ അധ്യാപന രീതികൾ – 1

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
30/01/2023
Studies

ശാന്തമായ മനസ്സ് കർമനിരതമായ ജീവിതം

by ശൈഖ് മുഹമ്മദ് കാരകുന്ന്
06/01/2023
Studies

മനുഷ്യന്റെ സാധ്യതയും ബാധ്യതയും

by ശൈഖ് മുഹമ്മദ് കാരകുന്ന്
03/01/2023
Studies

ദൈവവിധിയും മനുഷ്യേഛയും

by ശൈഖ് മുഹമ്മദ് കാരകുന്ന്
28/12/2022
Studies

അപാരമായ സ്വാതന്ത്ര്യം

by ശൈഖ് മുഹമ്മദ് കാരകുന്ന്
25/12/2022

Don't miss it

Onlive Talk

വ്യാപകമായ വനനശീകരണം; സസ്യ-ജന്തുജാലങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ്

11/06/2019
Onlive Talk

അമേരിക്ക എത്രത്തോളം “വികസിത”മാണ്?

10/04/2020
muslim-majid.jpg
Columns

എന്നിട്ടും ആളുകള്‍ എന്താ നന്നാകാത്തത്!

08/06/2017
israel.jpg
Politics

ശവകൂടീരങ്ങള്‍ക്ക് മേലാണ് ഇസ്രായേല്‍ നിലകൊള്ളുന്നത്

17/01/2018
talk.jpg
Columns

പാഠം രണ്ട് : ഞാന്‍ എന്ന വെറുപ്പിക്കല്‍

02/06/2014
love-together.jpg
Your Voice

ഇത്ര മധുരിക്കുമോ പ്രേമം..?

21/07/2017
Book Review

അഫ്സൽ ഗുരു തൂക്കിലേറ്റപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ തീഹാർ ജയിലർ

17/02/2020
Columns

‘വീട് പൊളിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ ഓരോന്നും പച്ചക്കള്ളം’

14/06/2022

Recent Post

എന്തുകൊണ്ടാണ് തുര്‍ക്കി ഭൂകമ്പസാധ്യത മേഖലയാകുന്നത് ?

07/02/2023

തുര്‍ക്കിയെയും സിറിയയെയും നെഞ്ചോടുചേര്‍ത്ത് ലോകരാജ്യങ്ങള്‍; സഹായങ്ങളുടെ ഒഴുക്ക്

07/02/2023

ഭയാനകമായ ഭൂകമ്പത്തിന്റെ ഞെട്ടലില്‍ തുര്‍ക്കി- ചിത്രങ്ങളും വീഡിയോകളും

06/02/2023

പാക്കിസ്ഥാന്‍ വിക്കിപീഡിയ നിരോധിച്ചു

06/02/2023

തുര്‍ക്കിയെയും സിറിയയെയും പിടിച്ചുലക്കി ഭൂചലനം: 1500നടുത്ത് മരണം

06/02/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!