Monday, March 27, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Series Stories

ഹസന്‍ ബസ്വരി -2

ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ by ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ
01/02/2013
in Stories
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഹജ്ജാജ് ബിന്‍ യൂസുഫ് ഇറാഖിന്റെ അധികാരം ഏറ്റെടുക്കുകയും അവിടെ അതിക്രമം പ്രവര്‍ത്തിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്ത കാലം. അദ്ദേഹത്തിന്റെ സ്വേഛാധിപത്യത്തെ ചെറുത്ത് നിന്ന വിരലിണ്ണാവുന്ന ആളുകളില്‍ ഹസനുല്‍ ബസ്വരിയുമുണ്ടായിരുന്നു.. അവര്‍ ഹജ്ജാജിന്റെ ദുഷ്പ്രവണതകള്‍ക്കെതിരെ പരസ്യമായി രംഗത്തിറങ്ങുകയും, അദ്ദേഹത്തിന്റെ മുന്നില്‍ സത്യവചനം പ്രഖ്യാപിക്കുകയും ചെയ്തു.
അവയില്‍പെട്ട ഒരു സംഭവം ഇപ്രകാരമാണ്. കൂഫക്കും ബസ്വറക്കുമിടയില്‍ വാസിത്വ എന്ന പട്ടണത്തില്‍ ഹജ്ജാജ് ഒരു കൊട്ടാരം നിര്‍മിച്ചു. പണിപൂര്‍ത്തിയായപ്പോള്‍ അത് സന്ദര്‍ശിക്കുന്നതിനും, അദ്ദേഹത്തിന് അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുമായി അദ്ദേഹം ജനങ്ങളെ ക്ഷണിച്ചു. ഹജ്ജാജിന്റെ കൊട്ടാരമുറ്റത്ത് ജനങ്ങള്‍  ഒരുമിച്ച് കൂടുന്ന അവസരം പാഴാക്കാന്‍ ഹസന്‍ ബസ്വരി ഉദ്ദേശിച്ചില്ല. ഐഹിക ആഢംബരങ്ങളില്‍ വിരക്തി കാണിക്കാനും ദൈവപ്രീതി കാംക്ഷിക്കാനും ജനങ്ങളെ ഉപദേശിക്കാന്‍ പറ്റിയ സന്ദര്‍ഭമായി അദ്ദേഹമതിനെ കണ്ടു.

അംബരചുംബിയായ മനോഹരമായ കൊട്ടാരത്തിന് ചുറ്റും ആകാംക്ഷയോടെ വലം വെക്കുന്ന സന്ദര്‍ശകരെയാണ് അദ്ദേഹമവിടെ കണ്ടത്. വിശാലമായ ഇടമുള്ള, ഉന്നതമായ രൂപത്തില്‍ രൂപകല്‍പന ചെയ്യപ്പെട്ട സൗധമായിരുന്നു അത്. അദ്ദേഹം അവര്‍ക്കിടയില്‍ എഴുന്നേറ്റ് നിന്നു പ്രഭാഷണമാരംഭിച്ചു.
-‘ഹീനരില്‍ ഏറ്റവും ഹീനനായ ഒരാള്‍ പടുത്തുയര്‍ത്തിയ കൊട്ടാരമാണ് നമുക്ക് മുന്നിലുള്ളത്. ഇതിനേക്കാള്‍ വലിയ കൊട്ടാരം ഫറോവ കെട്ടിയുണ്ടാക്കിയിരുന്നു. എന്നിട്ടും അല്ലാഹു ഫറോവയെ നശിപ്പിച്ചു. അദ്ദേഹം പടുത്തുയര്‍ത്തിയതെല്ലാം തകര്‍ത്തു കളയുകയും ചെയ്തു. ആകാശത്തുള്ളവര്‍ തന്നെ വെറുക്കുന്നുവെന്നും ഭൂമിയിലുള്ളവര്‍ വഞ്ചിക്കുന്നുവെന്നും ഹജ്ജാജ് അറിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ!

You might also like

ഹൃദയത്തെ തൊട്ട ചരിത്രപുരുഷൻ

ഉസ്മാനീ സാമ്രാജ്യത്തിലെ സൽജൂഖീ സ്വാധീനം

ഓണ്‍ലൈന്‍ കച്ചവടം ഇസ്‌ലാമിക കാഴ്ചപ്പാടില്‍

വിശ്വാസിയാവാന്‍ ആരെയും ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല

അദ്ദേഹം ഇതേ ശൈലിയില്‍ തന്റെ പ്രഭാഷണം തുടര്‍ന്ന് കൊണ്ടേയിരുന്നു. ഒടുവില്‍ ഹജ്ജാജ് അദ്ദേഹത്തോട് പ്രതികാരം ചെയ്യുമെന്ന് ആശങ്ക തോന്നിയ ഒരു ശ്രോതാവ് അദ്ദേഹത്തോട് പറഞ്ഞു.
-‘അബൂ സഈദ്, താങ്കള്‍ നിര്‍ത്തുക… ഇത്ര മതി..’
-‘വിജ്ഞാനം ജനങ്ങള്‍ക്കെത്തിക്കുമെന്നും, മറച്ച് വെക്കുകയില്ലെന്നും അല്ലാഹു വിജ്ഞാന വാഹകരില്‍ നിന്നും കരാറെടുത്തിരിക്കുന്നു.’ എന്നായിരുന്ന ഹസന്‍ ബസ്വരിയുടെ മറുപടി.

അടുത്ത ദിവസം ഹജ്ജാജ് ഹസന്‍ ബസ്വരിയുടെ മജ്‌ലിസിലേക്ക് കടന്നുവന്നു. അദ്ദേഹത്തിന്റെ മുഖത്ത് കോപവും അമര്‍ഷവും പ്രകടമായിരുന്നു. അവിടെയുണ്ടായിരുന്ന പഠിതാക്കളോട് അയാള്‍ പറഞ്ഞു.
-നിങ്ങള്‍ക്ക് നാശം…. ബസ്വറയിലെ ഒരു അടിമ എഴുന്നേറ്റ് നിന്ന് നമ്മെക്കുറിച്ച് വായില്‍ തോന്നിയത് വിളിച്ച് പറയുക… നിങ്ങളിലാരും അതിന് മറുപടി പറയുകയോ, എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്യാതിരിക്കുക….!
ഭീരുക്കളുടെ സംഘമേ, അല്ലാഹുവാണ, അയാളുടെ രക്തം ഞാന്‍ നിങ്ങളെ കുടിപ്പിക്കുക തന്നെ ചെയ്യും… ‘

തുടര്‍ന്നയാള്‍ വാളും വിരിപ്പും (തലവെട്ടുന്നവനെ ഇരുത്താനുപയോഗിക്കുന്നത്) കൊണ്ട് വരാന്‍ കല്‍പിച്ചു. അവ രണ്ടും ഹാജരാക്കപ്പെട്ടു. ആരാച്ചാരെയും വിളിച്ച് വരുത്തി. ഏതാനും പോലീസുകാരെ അയച്ചു ഹസന്‍ ബസ്വരിയെ പിടിച്ച്‌കെട്ടി കൊണ്ട് വരാന്‍ കല്‍പിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം അദ്ദേഹം ഹാജരാക്കപ്പെട്ടു. കണ്ണുകളെല്ലാം അദ്ദേഹത്തെ ഉറ്റുനോക്കക്കുന്ന, ഹൃദയങ്ങളെല്ലാം ഭയത്തോടെ തുടിക്കുന്ന നിമിഷം…

തന്റെ മുന്നില്‍ വാളും വിരിപ്പും ആരാച്ചാരുമുണ്ടെന്ന് കണ്ട ഹസന്‍ തന്റെ ചുണ്ടുകള്‍ മെല്ലെ ചലിപ്പിച്ചു. വിശ്വാസിയുടെ പ്രതാപത്തോടും, പ്രബോധകന്റെ വിനയത്തോടുമായി അദ്ദേഹം ഹജ്ജാജിന്റെ മുന്നിലേക്ക് നടക്കാന്‍ തുടങ്ങി. ഇതു കണ്ട ഹജ്ജാജ് വിറച്ച് തുടങ്ങി. അദ്ദേഹത്തെ അജ്ഞാതമായ ഭയം പിടികൂടി. അയാള്‍ പറഞ്ഞു.
-അബൂ സഈദ്, താങ്കളിവിടെ ഇരുന്നാലും…. ഇവിടെ ഇരിക്കൂ…
ഹജ്ജാജ് അദ്ദേഹത്തെ തന്റെ വിരിപ്പില്‍ ആനയിച്ചിരുത്തുന്നത് ജനങ്ങള്‍ അല്‍ഭുതത്തോടെയും അന്ധാളിപ്പോടും കൂടി വീക്ഷിക്കുകയായിരുന്നു. ശേഷം ഹജ്ജാജ് അദ്ദേഹത്തോട് ഏതാനും മതപരമായ സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. വളരെ വ്യക്തമായി, ദൃഢമായി ഹസന്‍ ബസ്വരി ഉത്തരം പറഞ്ഞു കൊണ്ടേയിരുന്നു. വളരെ മാസ്മരികമായ ശൈലിയില്‍, വിജ്ഞാനം തുളുമ്പുന്ന വാചകങ്ങളില്‍ അദ്ദേഹം വിശദീകരിച്ചു. എല്ലാം കേട്ടതിന് ശേഷം ഹജ്ജാജ് പറഞ്ഞു.
-‘അബൂ സഈദ്, താങ്കള്‍ പണ്ഡിതരുടെ നേതാവാണ്.’
ശേഷം ഏറ്റവും വിലപിടിപ്പുള്ള ഒരു സുഗന്ധദ്രവ്യം അദ്ദേഹത്തിന്റെ താടിയില്‍ തേച്ച് കൊടുത്തു യാത്രയാക്കി.
കൊട്ടാരത്തില്‍ നിന്നും പുറപ്പെട്ട ഹസന്‍ ബസ്വരിയെ പിന്തുടര്‍ന്ന പാറാവുകാരന്‍ ചോദിച്ചു.
-‘അബൂ സഈദ്, ഹജ്ജാജ് താങ്കളെ വിളിച്ചിരുന്നത് ഇതുപോലെ ആദരിക്കാനായിരുന്നില്ല. വാളും വിരിപ്പും കണ്ടപ്പോള്‍ താങ്കള്‍ ചുണ്ടുകളനക്കുന്നതായി ഞാന്‍ കണ്ടു. താങ്കള്‍ എന്തായിരുന്നു പറഞ്ഞിരുന്നത്?
ഹസന്‍ ബസ്വരി പറഞ്ഞു.
-‘ഞാന്‍ പറഞ്ഞു. അനുഗ്രഹങ്ങളുടെ നാഥാ, പ്രതിസന്ധികളിടെ അഭയ കേന്ദ്രമേ, ഇയാളുടെ പ്രതികാരം കുളിരും സമാധാനവുമാക്കേണമേ.. ഇബ്രാഹീമിന് അഗ്നികുണ്ഠം കുളിരും സമാധാനവുമാക്കിയത് പോലെ…. ‘

ഭരണാധികാരികളോടും നേതാക്കളോടുമുള്ള ഹസന്‍ ബസ്വരിയുടെ നിലപാടുകള്‍ ഒട്ടേറെയാണ്. അവയിലെല്ലാം അന്തസ്സോടും, പ്രതാപത്തോടും കൂടി അല്ലാഹുവിന് പ്രിയപ്പെട്ടവനായാണ് അദ്ദേഹം മടങ്ങിയത്.

മഹാനായ ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന് ശേഷം ഖിലാഫത്ത് യസീദ് ബിന്‍ അബ്ദില്‍ മലികിലേക്കാണ് നീങ്ങിയത്. അദ്ദേഹം ഇറാഖിന്റെ ചുമതല ഉമര്‍ ബിന്‍ ഹുബൈറ ഫസാറിയെ ഏല്‍പിക്കുകയുണ്ടായി. പിന്നീട് ഖുറാസാന്‍ കൂടി നല്‍കി അദ്ദേഹത്തിന്റെ അധികാരമേഖല വിശാലമാക്കുകയുണ്ടായി.
തന്റെ മുന്‍ഗാമിയുടെ മഹത്തായ പാതയിലല്ലായിരുന്നു യസീദ് ഭരണം നടത്തിയിരുന്നത്. ഉമര്‍ ബിന്‍ ഹുബൈറയുടെ അടുത്തേക്ക് നിരന്തരമായി കത്തെഴുതുകയെന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു പാട് കല്‍പനകള്‍ -അവ സത്യത്തിന് വിരുദ്ധമാണെങ്കില്‍ പോലും- നടപ്പാക്കുന്നതിന് വേണ്ടിയായിരുന്നു അത്.
കാര്യം മനസ്സിലാക്കിയ ഉമര്‍ ബിന്‍ ഹുബൈറ ഹസന്‍ ബസ്വരിയെയും ശഅ്ബിയെയും വിളിച്ച് വരുത്തി പറഞ്ഞു.
-അമീറുല്‍ മുഅ്മിനീന്‍ യസീദിനെ അല്ലാഹു ജനങ്ങള്‍ക്ക് മേല്‍ ഉത്തരവാദിത്തം ഏല്‍പിച്ചിരിക്കുകയും, അദ്ദേഹത്തിനുള്ള അനുസരണ ജനത്തിന് നിര്‍ബന്ധമാക്കുകയും ചെയ്തിരിക്കുന്നു.
നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ എന്നെ ആദ്യം ഇറാഖിന്റെ ചുമതലയേല്‍പിച്ചു. പിന്നീട് ഇപ്പോള്‍ പേര്‍ഷ്യയുടെയും. അദ്ദേഹം പല കല്‍പനകളുമായി എനിക്ക് നിരന്തരം കത്തെഴുതുകയാണ്. പക്ഷെ അവ നടപ്പിലാക്കുന്നത് നീതിപൂര്‍വകമല്ല എന്നാണ് എന്റെ അഭിപ്രായം. ഈ വിഷയത്തില്‍ എനിക്ക് എന്തെങ്കിലും പരിഹാരം സമര്‍പിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഖലീഫയോട് അനുനയം സ്വീകരിച്ച്, ഹുബൈറയെ മുറിവേല്‍പിക്കാതെയുള്ള ഒരു അഭിപ്രായം ശഅ്ബി നല്‍കി. ഹസന്‍ ബസ്വരി ഇവയെല്ലാം കേട്ട് മറുവശത്ത് ഇരിക്കുകയായിരുന്നു. ഉമര്‍ ബിന്‍ ഹുഹൈറ അദ്ദേഹത്തിന് നേരെ തിരിഞ്ഞു ചോദിച്ചു.
-അബൂ സഈദ്, താങ്കളുടെ അഭിപ്രായമെന്താണ്?
അദ്ദേഹം പറഞ്ഞു.
-‘ഇബ്‌നു ഹുബൈറ, യസീദിന്റെ കാര്യത്തില്‍ താങ്കള്‍ അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹുവിന്റെ കാര്യത്തില്‍ യസീദിനെ ഭയപ്പെടരുത്. കാരണം യസീദില്‍ നിന്നും അല്ലാഹു താങ്കളെ സംരക്ഷിക്കുന്നതാണ്. എന്നാല്‍ അല്ലാഹുവില്‍ നിന്ന് യസീദ് താങ്കളെ രക്ഷിക്കുകയില്ല.
ഇബ്‌നു ഹുബൈറ, അല്ലാഹുവിനെ ധിക്കരിക്കാത്ത പരുഷനായ മാലാഖ താങ്കളുടെ അടുത്ത് വരിക തന്നെ ചെയ്യും. താങ്കളെ ഈ കട്ടിലില്‍ നിന്ന് ഇറക്കി, വിശാലമായ കൊട്ടാരത്തില്‍ നിന്നും കുടുസ്സായ ഖബ്‌റിലേക്ക് നീക്കിയേക്കാം. അവിടെ താങ്കള്‍ക്ക് യസീദിനെ കാണാനാവില്ല. മറിച്ച്, യസീദിന്റെ റബ്ബിനെ ധിക്കരിച്ച് താങ്കള്‍ ചെയ്ത കര്‍മങ്ങളേ ഉണ്ടാവൂ.
താങ്കള്‍ അല്ലാഹുവിനെ അനുസരിച്ച് നിലകൊള്ളുന്നുവെങ്കില്‍ യസീദിന്റെ ഉപദ്രവത്തില്‍ നിന്നും ഇഹ-പരലോകങ്ങളില്‍ താങ്കളെ പ്രതിരോധിക്കാന്‍ അത് മാത്രം മതി. അതല്ല, അല്ലാഹുവിനെ ധിക്കരിക്കുന്നതില്‍ താങ്കള്‍ യസീദിന്റെ കൂടെ നില്‍ക്കുകയാണെങ്കില്‍ അല്ലാഹു താങ്കളെ അദ്ദേഹത്തിലേക്ക് ഉപേക്ഷിക്കും.
അല്ലാഹുവിനെ ധിക്കരിച്ച് ഒരു സൃഷ്ടിക്കും അനുസരണമില്ല. അവന്‍ എത്ര തന്നെ അത്യുന്നതനാണെങ്കിലും.

ഇത് കേട്ട് ഉമര്‍ ബിന്‍ ഹുബൈറ പൊട്ടികരഞ്ഞു. താടിയിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ശഅ്ബിയെ മാറ്റി നിര്‍ത്തി ഹസന്‍ ബസ്വരിയുടെ അടുത്തിരുന്നു. അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
ഗവര്‍ണറുടെ അടുത്ത് നിന്ന് ഇറങ്ങിയ ശേഷം ഇരുവരും നേരെ പള്ളിയിലേക്ക് പോയി. ഗവര്‍ണറുമായുള്ള സംഭാഷണത്തിന്റെ വിശേഷമറിയാന്‍ ജനങ്ങള്‍ അവരുടെ കൂടെ കൂടി. ശഅ്ബി അവരോട് പറഞ്ഞു.
-ജനങ്ങളേ, സൃഷ്ടികള്‍ക്ക് മേല്‍ അല്ലാഹുവിന് മുന്‍ഗണന നല്‍കാന്‍ സാധിക്കുന്നവര്‍ അപ്രകാരം ചെയ്യുക. അല്ലാഹുവാണ, ഉമര്‍ ബിന്‍ ഹുബൈറയോട് ഹസന്‍ ബസ്വരി പറഞ്ഞ വാക്കുകള്‍ എനിക്ക് അറിയാത്തതായിരുന്നു. ഇബ്‌നു ഹുബൈറയുടെ പ്രീതി കാംക്ഷിച്ചാണ് ഞാന്‍ സംസാരിച്ചത്. അദ്ദേഹമാവട്ടെ അല്ലാഹുവിന്റെ പ്രീതിയും. അപ്പോള്‍ അല്ലാഹു എന്നെ ഇബ്‌നു ഹുബൈറയില്‍ നിന്ന് അകറ്റുകയും അദ്ദേഹത്തെ അടുപ്പിക്കുകയും ചെയ്തു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Facebook Comments
ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ

ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ

1920- ല്‍ വടക്കന്‍ സിറിയയിലെ അരീഹയില്‍ ജനനം. ജന്മസ്ഥലത്തുതന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം സിറിയയിലെ ഖസ്‌റവിയ്യ മദ്‌റസയില്‍ ഉപരിപഠനം നടത്തി. അസ്ഹറിലാണ് അദ്ദേഹം യൂനിവേഴ്‌സിറ്റി പഠനം തുടങ്ങിയത്. ശേഷം കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാന്തര ബിരുദവും, ഡോക്ടറേറ്റും നേടി.
സിറിയയിലെ പ്രശസ്ത അറബി സാഹിത്യ അധ്യാപകനും ഗവേഷകനുമായിരുന്നു അദ്ദേഹം. ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍ അറബി അധ്യാപകനും, ളാഹിരിയ്യ പുസ്തക പ്രസാധനാലയത്തിന്റെ തലവനുമായിരുന്നു. ശേഷം സൗദിയിലെ സഊദ് യൂനിവേഴ്‌സിറ്റി അറബി അധ്യാപകനായും അറബി ഭാഷാ പഠനവിഭാഗം തലവനായും പ്രവര്‍ത്തിച്ചു. യൂനിവേഴ്‌സിറ്റിക്ക് കീഴിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയും വഹിച്ചു.
ഇസ്‌ലാമിക സാഹിത്യത്തിലും അറബി സാഹിത്യത്തിനും നിസ്തുലമായ സംഭാവനകളാണ് അദ്ദേഹമര്‍പ്പിച്ചത്. അറബി കവിതകളിലും കഥകളിലും ഇസ്‌ലാമിക ആശയങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു. ഇസ്‌ലാമിക ലേഖനങ്ങളും, പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രസംഭവങ്ങളെ സരളവും സരസവുമായി വിവരിക്കുന്ന കൃതികളും രചിച്ചിട്ടുണ്ട്. 1986 ജൂലൈ 18-ന് ഇസ്തംബൂളില്‍ മരണപ്പെട്ടു.
സ്വഹാബികളുടെ ജീവിതം, സ്വഹാബി വനിതകളുടെ ജീവിതം, താബിഇകളുടെ ജീവിതം തുടങ്ങിയ പ്രശസ്ത ഗ്രന്ഥങ്ങളടക്കം ധാരാളം കൃതികള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്.

Related Posts

Stories

ഹൃദയത്തെ തൊട്ട ചരിത്രപുരുഷൻ

by പ്രസന്നന്‍ കെ.പി
03/03/2021
Stories

ഉസ്മാനീ സാമ്രാജ്യത്തിലെ സൽജൂഖീ സ്വാധീനം

by കെ.ടി. ഹുസൈന്‍
29/06/2020
Stories

ഓണ്‍ലൈന്‍ കച്ചവടം ഇസ്‌ലാമിക കാഴ്ചപ്പാടില്‍

by ഡോ. ളിയാഉദ്ധീന്‍ അത്വയാത്ത്
12/12/2019
Stories

വിശ്വാസിയാവാന്‍ ആരെയും ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല

by ഡോ. അഹ്മദ് റൈസൂനി
23/10/2019
Stories

പ്രവാചക ചരിത്രവും അഭിപ്രായ രൂപീകരണവും

by ഡോ. അഹ്മദ് റൈസൂനി
27/09/2019

Don't miss it

Your Voice

മഹ്‌റമില്ലാതെ ഹജ്ജും ഉംറയും

04/02/2019
Reading Room

കേരളമുസ്‌ലിം യുവജനനേത്യത്വം ‘തെളിച്ചം മാസികയില്‍ ‘ അവരുടെ അജണ്ടകള്‍ ചര്‍ച്ച ചെയ്തപ്പോള്‍

05/07/2013
Book Review

കുനന്‍ പോഷ്‌പോറയെ നിങ്ങള്‍ക്കോര്‍മ്മയുണ്ടോ?

19/03/2020
Reading Room

ഭ്രൂണഭോജികളായ സസ്യഭുക്കുകള്‍

18/03/2015
Quran

ഒരു ഖുർആൻ പഠിതാവിന്റെ ശ്ലഥ ചിന്തകൾ

26/07/2021
Economy

ഓണ്‍ലൈന്‍ വ്യാപാരം: അവസരങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമിടയില്‍

16/12/2019
kaaba.jpg
History

ബര്‍റാഅ് ബിന്‍ മഅ്‌റൂര്‍ -കഅ്ബക്ക് നേരെ ആദ്യമായി നമസ്‌കരിച്ച സ്വഹാബി

23/10/2012
casteism.jpg
Views

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയിലെ ജാതീയത

10/05/2016

Recent Post

നരേന്ദ്ര മോദി, ഗുജറാത്ത്, രാഹുല്‍ ഗാന്ധി: പ്രഭാഷണങ്ങളിലെ അശ്ലീലത

25/03/2023

കശ്മീര്‍ ആക്റ്റിവിസ്റ്റുകള്‍ക്കെതിരായ നടപടി ഇന്ത്യ അവസാനിപ്പിക്കണമെന്ന് യു.എന്‍

25/03/2023

തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് കര്‍ണാടക 4% മുസ്ലീം ക്വാട്ട എടുത്തുകളഞ്ഞു

25/03/2023

നാദിയ കഹ്ഫ്; യു.എസിലെ ഹിജാബ് ധാരിയായ ആദ്യ ജഡ്ജ്-വീഡിയോ

25/03/2023

‘ഖറദാവിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ റമദാന്‍, പ്രാര്‍ഥനകളില്‍ ശൈഖിനെ ഓര്‍ക്കുക’

25/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!