Wednesday, March 3, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Series Stories

പോരാടി നേടിയ ദേശം വിട്ടുകൊടുത്ത നീതിബോധം

ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ by ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ
07/04/2015
in Stories
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഉമറിന്റെ ജീവിതചരിത്രത്തിലെ രണ്ടാം ചിത്രം നമുക്കായി നിവേദനം ചെയ്യുന്നത് ത്വുഫൈല്‍ ബിന്‍ മിര്‍ദാസില്‍ നിന്നും ത്വബരിയാണ്. അതായത് ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് ഖിലാഫത്ത് ഏറ്റെടുത്ത വേളയില്‍ മധ്യേഷ്യന്‍ പ്രവിശ്യയായ സ്വുഗ്ദിലെ ഗവര്‍ണറായ സുലൈമാന്‍ ബിന്‍ അബീ സരിയ്യിന് ഒരു കത്തയച്ചു. അതില്‍ ഇങ്ങിനെ എഴുതി: മുസ്‌ലിംകള്‍ക്ക് ആതിഥ്യമരുളാനായി സത്രങ്ങള്‍ നിര്‍മിക്കണം. അതിലൂടെ കടന്നു പോകുന്നവരെ ഒരു രാത്രിയും പകലും സല്‍ക്കരിക്കുകയും മെച്ചമായ സാഹചര്യം ഒരുക്കുകയും സവാരിമൃഗങ്ങളെ ശ്രദ്ധിക്കുകയും ചെയ്യുക. ക്ഷീണമുള്ളവരെ രണ്ടു പകലും രാത്രിയും സല്‍ക്കരിച്ചു ശുശ്രൂഷിക്കുക. വഴിച്ചെലവും യാത്രാവാഹനവും നഷ്ടപ്പെട്ടു പോയവര്‍ക്ക് ആവശ്യമായത് കൊടുത്ത് അവരുടെ നാട്ടിലെത്തിക്കുക.

അമീറുല്‍ മുഅ്മിനീന്റെ കല്‍പന ഗവര്‍ണര്‍ പരസ്യപ്പെടുത്തുകയും ചെയ്യാന്‍ കല്‍പിച്ചത് പോലെ തന്നെ സത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. എല്ലായിടത്തും ഈ വിശേഷങ്ങള്‍ പരന്നു. ഇസ്‌ലാമിക ദേശങ്ങളില്‍ അങ്ങോളമിങ്ങോളം ജനം ഇതിനെ സംബന്ധിച്ച് സംസാരിച്ചു തുടങ്ങുകയും ഖലീഫയുടെ നീതിബോധത്തെയും സൂക്ഷ്മതയേയും പുകഴ്ത്തിപ്പാടുകയും ചെയ്തു.

You might also like

ഉസ്മാനീ സാമ്രാജ്യത്തിലെ സൽജൂഖീ സ്വാധീനം

ഓണ്‍ലൈന്‍ കച്ചവടം ഇസ്‌ലാമിക കാഴ്ചപ്പാടില്‍

വിശ്വാസിയാവാന്‍ ആരെയും ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല

പ്രവാചക ചരിത്രവും അഭിപ്രായ രൂപീകരണവും

സമര്‍ഖന്തില്‍ (അധിനിവിഷ്ട സോവിയറ്റ് റിപ്പബ്ലിക്കിലെ ഒരു നഗരം) നിന്നുമുള്ള നിവേദകസംഘം ഗവര്‍ണര്‍ സുലൈമാന്‍ ബിന്‍ അബീ സരിയ്യിനോട് പറഞ്ഞു: താങ്കളുടെ മുന്‍ഗാമി ഖുതൈബ ബിന്‍ മുസ്‌ലിം ബാഹിലി മുന്നറിയിപ്പ് പോലും നല്‍കാതെ ഞങ്ങളുടെ നാട് വളഞ്ഞു. മുസ്‌ലിം സമൂഹമേ, നിങ്ങള്‍ ഞങ്ങളോട് പടവെട്ടിയ മാര്‍ഗേണ ആയിരുന്നില്ല അദ്ദേഹത്തിന്റെ കടന്നുവരവ്. ഞങ്ങള്‍ക്ക് അറിയാം നിങ്ങള്‍ ശത്രുക്കളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു, അവര്‍ വിസമ്മതിച്ചാല്‍ അമുസ്‌ലിം പ്രജകള്‍ നല്‍കാറുള്ള നികുതി നല്‍കാന്‍ ആവശ്യപ്പെടും. അതും സമ്മതിക്കാത്ത പക്ഷം യുദ്ധപ്രഖ്യാപനം നടത്തും. നിങ്ങളുടെ സൈനികരെ സംബന്ധിച്ചുള്ള പരാതി നിങ്ങളോട് ഉണര്‍ത്തിക്കുവാനും, നിങ്ങളുടെ നേതാക്കളില്‍ ഒരാള്‍ ഞങ്ങളോട് അനുവര്‍ത്തിച്ചതിന് എതിരെ സഹായം തേടുവാനും തക്കവണ്ണം, നിങ്ങളുടെ ഖലീഫയുടെ നീതിബോധവും ഭക്തിയും ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അമീര്‍, നിങ്ങളുടെ ഖലീഫയുടെ സമക്ഷത്തില്‍ ഞങ്ങളുടെ ആവലാതി ഉണര്‍ത്താന്‍ ഞങ്ങളുടെ ദൗത്യസംഘത്തിന് അനുമതി നല്‍കിയാലും. ആവശ്യം ന്യായമാണെങ്കില്‍ അത് കിട്ടും, അല്ലെങ്കില്‍ വന്നിടത്തേക്ക് ഞങ്ങള്‍ മടങ്ങി പൊയ്‌ക്കൊള്ളാം.

ദമസ്‌കസില്‍ ഖലീഫയെ സന്ദര്‍ശിക്കാന്‍ സുലൈമാന്‍ നിവേദകസംഘത്തിന് അനുവാദം നല്‍കി. ഖിലാഫത്തിന്റെ തലസ്ഥാനത്ത് എത്തിയ അവര്‍ മുസ്‌ലിംകളുടെ ഖലീഫയായ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ മുമ്പില്‍ ആവലാതി ഉണര്‍ത്തിച്ചു. ഗവര്‍ണറായ സുലൈമാന്‍ ബിന്‍ അബീ സരിയ്യിന് ഖലീഫ എഴുതി: ‘ബിസ്മി ഹംദ് സ്വലാത്ത് സലാമുകള്‍ക്ക് ശേഷം, എന്റെ കത്ത് കിട്ടിക്കഴിഞ്ഞാല്‍ സമര്‍ഖന്തുകാരുടെ ആവലാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാനായി ന്യായാധിപനെ നിശ്ചയിച്ച് കൊടുക്കുക. അവര്‍ക്ക് അനുകൂലമായി തീരുമാനം വരുന്നപക്ഷം നഗരം വിട്ടുപോകാന്‍ മുസ്‌ലിം സേനാനികള്‍ക്ക് നിര്‍ദേശം നല്‍കണം. അവരുടെ കൂടെ കഴിഞ്ഞുകൂടുന്ന മുസ്‌ലിംകളോട് അവിടം ഒഴിഞ്ഞു കൊടുക്കാന്‍ ഉദ്‌ബോധിപ്പിക്കണം. ഖുതൈബ ബിന്‍ മുസ്‌ലിം ബാഹിലി ആ ദേശത്തേക്ക് കടന്നുവരും മുമ്പ് അവര്‍ എവിടെയായിരുന്നുവോ അവിടേക്ക് തിരിച്ചു പൊയ്‌ക്കോട്ടെ.’

നിവേദകസംഘം സുലൈമാന്‍ ബിന്‍ അബീ സരിയ്യിന്റെ അടുത്തെത്തി അമീറുല്‍ മുഅ്മിനീന്റെ കത്ത് കൊടുത്തതും, എത്രയും പെട്ടെന്ന് അദ്ദേഹം മുഖ്യന്യായാധിപനായ ജുമൈഅ് ബിന്‍ ഹാദിര്‍ നാജിയെ അവര്‍ക്ക് വേണ്ടി നിയമിച്ചു. അദ്ദേഹം അവരുടെ പരാതികള്‍ സസൂക്ഷ്മം പഠിച്ചു. മുസ്‌ലിം സൈനികരുടേയും സൈന്യാധിപന്‍മാരുടേയും തെളിവെടുത്തു. വാദഗതികള്‍ ശരിയാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. അവര്‍ക്കനുകൂലമായി വിധി പുറപ്പടുവിച്ചു.

അതോടെ ഗവര്‍ണര്‍ മുസ്‌ലിം പട്ടാളക്കാര്‍ക്കായി കല്‍പനയിറക്കി ‘ദേശം ഒഴിഞ്ഞു പോകുക, പാളയത്തിലേക്ക് തിരിച്ചുപോയി സൈനിക നടപടികള്‍ പുനരാരംഭിക്കുക ഒന്നുകില്‍ അനുരഞ്ജന കരാര്‍ പ്രകാരം അവിടേക്ക് കടക്കുക, അല്ലെങ്കില്‍ യുദ്ധം ചെയ്ത് കീഴടക്കുക അതുമല്ലെങ്കില്‍ വിജയിച്ചത് അവരാണെന്ന് അംഗീകരിക്കുക.’
മുഖ്യന്യായാധിപന്‍ അവര്‍ക്ക് അനുകൂലമായി നടത്തിയ വിധിപ്രഖ്യാപനം കേട്ട സമൂഹനേതൃത്വത്തില്‍ ചിലര്‍ മറ്റുള്ളവരോട് പറഞ്ഞു: കഷ്ടം, നിങ്ങള്‍ ഇവരുടെ കൂടെക്കഴിഞ്ഞുകൂടി, കണ്ടിടത്തോളം ഇവരുടെ സ്വഭാവ രീതികളും നീതിയും സത്യസന്ധതയും മനസ്സിലാക്കുകയുമുണ്ടായി. അവരെ ഇവിടെ നിര്‍ത്തൂ. അവരോട് നല്ലനിലയില്‍ സഹവസിക്കൂ, അവരോട് കൂട്ടുകൂടി ആനന്ദിക്കൂ. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്; ചില ശോഭന ചിത്രങ്ങള്‍ – 1
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്; ചില ശോഭന ചിത്രങ്ങള്‍ – 3

Facebook Comments
ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ

ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ

1920- ല്‍ വടക്കന്‍ സിറിയയിലെ അരീഹയില്‍ ജനനം. ജന്മസ്ഥലത്തുതന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം സിറിയയിലെ ഖസ്‌റവിയ്യ മദ്‌റസയില്‍ ഉപരിപഠനം നടത്തി. അസ്ഹറിലാണ് അദ്ദേഹം യൂനിവേഴ്‌സിറ്റി പഠനം തുടങ്ങിയത്. ശേഷം കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാന്തര ബിരുദവും, ഡോക്ടറേറ്റും നേടി.
സിറിയയിലെ പ്രശസ്ത അറബി സാഹിത്യ അധ്യാപകനും ഗവേഷകനുമായിരുന്നു അദ്ദേഹം. ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍ അറബി അധ്യാപകനും, ളാഹിരിയ്യ പുസ്തക പ്രസാധനാലയത്തിന്റെ തലവനുമായിരുന്നു. ശേഷം സൗദിയിലെ സഊദ് യൂനിവേഴ്‌സിറ്റി അറബി അധ്യാപകനായും അറബി ഭാഷാ പഠനവിഭാഗം തലവനായും പ്രവര്‍ത്തിച്ചു. യൂനിവേഴ്‌സിറ്റിക്ക് കീഴിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയും വഹിച്ചു.
ഇസ്‌ലാമിക സാഹിത്യത്തിലും അറബി സാഹിത്യത്തിനും നിസ്തുലമായ സംഭാവനകളാണ് അദ്ദേഹമര്‍പ്പിച്ചത്. അറബി കവിതകളിലും കഥകളിലും ഇസ്‌ലാമിക ആശയങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു. ഇസ്‌ലാമിക ലേഖനങ്ങളും, പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രസംഭവങ്ങളെ സരളവും സരസവുമായി വിവരിക്കുന്ന കൃതികളും രചിച്ചിട്ടുണ്ട്. 1986 ജൂലൈ 18-ന് ഇസ്തംബൂളില്‍ മരണപ്പെട്ടു.
സ്വഹാബികളുടെ ജീവിതം, സ്വഹാബി വനിതകളുടെ ജീവിതം, താബിഇകളുടെ ജീവിതം തുടങ്ങിയ പ്രശസ്ത ഗ്രന്ഥങ്ങളടക്കം ധാരാളം കൃതികള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്.

Related Posts

Stories

ഉസ്മാനീ സാമ്രാജ്യത്തിലെ സൽജൂഖീ സ്വാധീനം

by കെ.ടി. ഹുസൈന്‍
29/06/2020
Stories

ഓണ്‍ലൈന്‍ കച്ചവടം ഇസ്‌ലാമിക കാഴ്ചപ്പാടില്‍

by ഡോ. ളിയാഉദ്ധീന്‍ അത്വയാത്ത്
12/12/2019
Stories

വിശ്വാസിയാവാന്‍ ആരെയും ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല

by ഡോ. അഹ്മദ് റൈസൂനി
23/10/2019
Stories

പ്രവാചക ചരിത്രവും അഭിപ്രായ രൂപീകരണവും

by ഡോ. അഹ്മദ് റൈസൂനി
27/09/2019
Stories

സന്തുലിത വ്യക്തിത്വം കാഴ്ചവെച്ച അബൂബക്കര്‍ (റ)

by മുഹമ്മദ് മഹ്മൂദ്
14/09/2019

Don't miss it

mukhyadara.jpg
Reading Room

മാധ്യമം എഡിറ്ററുടെ ‘മുഖ്യധാര’യിലെ അഭിമുഖവും വിവാദങ്ങളും

25/02/2016
Personality

രക്ഷാകർതൃത്വത്തിന്റെ പ്രഥമ ഘട്ടം

11/10/2019
truth.jpg
Book Review

മുഹമ്മദിനെ കുറിച്ച് സ്‌പെന്‍സര്‍ പറഞ്ഞ സത്യം

08/05/2013
sunnath.jpg
Your Voice

സുന്നത്ത് നമസ്‌കരിക്കുമ്പോള്‍ ഇഖാമത്ത് കൊടുത്താല്‍

31/01/2015
Your Voice

തെറ്റില്‍ ഉറച്ചുനില്‍ക്കുകയെന്നത് വന്‍പാപമാണോ?

26/10/2019
Columns

മതരാഷ്ട്ര വാദം: ആരോപണം ഇസ്ലാമിനെ അവമതിക്കാൻ

22/02/2021
Columns

വിപ്ലവാനന്തര ഇറാന്റെ 40 വര്‍ഷങ്ങള്‍

01/02/2019
Columns

അണികളുടെ വ്യാജ പ്രചാരണങ്ങള്‍ക്ക് ആര് തടയിടും ?

23/11/2018

Recent Post

കോവിഡ്: തുര്‍ക്കി നിയന്ത്രണങ്ങള്‍ നീക്കുന്നു

02/03/2021

ഇസ്രായേലില്‍ ആദ്യ യു.എ.ഇ അംബാസിഡര്‍ ചുമതലയേല്‍ക്കുന്നു

02/03/2021

ഡല്‍ഹി വംശഹത്യ: ഇരകള്‍ക്കായി ബൃഹദ് പദ്ധതിയുമായി ‘വിഷന്‍ 2026’

02/03/2021

ലൗ ജിഹാദിന് പിന്നില്‍ രാഷ്ട്രീയം മാത്രമെന്ന് ക്രൈസ്തവ നേതാവ്

02/03/2021

ഭരണകൂടം നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നു; ഈജിപ്തിനെതിരെ യു.എസില്‍ പരാതി

02/03/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • നമസ്‌കാരം ശരിയായിത്തീരണമെങ്കില്‍ ഹൃദയത്തില്‍ അല്ലാഹുവിനെക്കുറിച്ച് ഭയവും ഭക്തിയും ഉണ്ടാവണം. മനസ്സില്‍ അല്ലാഹുവിനെ വിചാരിക്കാതെ നമസ്‌കാരത്തിന്റെ കര്‍മങ്ങള്‍ ചെയ്യുന്നതുകൊണ്ട് യാതൊരു ഫലവുമില്ല....Read More data-src=
  • ഒരു മനുഷ്യൻ ഓരോ സാഹചര്യത്തിലും താൻ കടന്നുപോകുന്ന വൈകാരികതയെക്കുറിച്ച് സ്വയം ഒരു വിലയിരുത്തൽ നടത്തിയാൽ മിക്കപ്പോഴും അപ്രതീക്ഷിമായോ പ്രവചനാതീതമായ രീതിയിലോ വികാരാധീനരായതാവാം, ആത്യന്തം വിചിത്രവും വിസ്മയജനകവുമായ പോലെ ചിലപ്പോൾ അതിനിഗൂഢവും പലപ്പോഴും അവനവന് സ്വയം നിജപ്പെടുത്താനോ, ...Read more data-src=
  • ജമാഅത്ത് വിമർശന പുസ്തകത്തിൽ കുഞ്ഞിക്കണ്ണൻ എഴുതുന്നു:”ഇസ്ലാമിനെ ക്രോധത്തിൻറെയും ആക്രമണത്തിൻറെയും യുദ്ധ പദ്ധതിയായി സൈദ്ധാന്തീകരിക്കുന്ന ഓറിയൻറലിസ്റ്റ് പണ്ഡിതന്മാരാണ് ആധുനിക ജിഹാദിസത്തിൻറെ പ്രത്യയശാസ്ത്രകാരന്മാർ....Read More data-src=
  • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരനായകരാണ് ആലി മുസലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ. സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ് സന്യാസി കലാപവും ഫക്കീർ കലാപവും മാപ്പിള കലാപവും ബ്രിട്ടീഷ് കോളനിവാഴ്ച്ചയ്ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളാണ്....Read More data-src=
  • ജനങ്ങളിൽ നിന്ന് പാവപ്പെട്ടവരും ആവശ്യക്കാരുമടങ്ങുന്ന അർഹതപ്പെട്ട ആളുകൾക്ക് ഒരു മുസ്‌ലിം തന്റെ സമ്പാദ്യത്തിൽ നിന്ന് നൽകുന്ന വിഹിതമാണ് ഇസ്‌ലാമിക വീക്ഷണ പ്രകാരമുള്ള സകാത്ത്. എന്നാൽ, സകാത്തിനെ അതിന്റെ വിശാലാർത്ഥത്തിൽ ജീവിതത്തിന്റെ സകാത്ത് എന്ന് പറയാവുന്നതാണ്....Read More data-src=
  • മൂന്ന് വർഷത്തിലേറെയുളള ഖത്തർ ഉപരോധത്തിന് 2021 ജനുവരി അഞ്ചിനാണ് അന്ത്യംകുറിക്കപ്പെടുന്നത്. രാജ്യാതിർത്തികൾ തുറന്ന് ഖത്തർ പ്രതിസന്ധി ഇപ്പോൾ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Arshad Thazathethil @arshadthazhathethil
  • സാമ്രാജ്യത്വം എന്നും എവിടെയും അതിൻറെ ഏറ്റവും വലിയ ശത്രുവായി കണ്ടതും കാണുന്നതും ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയുമാണ്. എല്ലാവിധ അധിനിവേശങ്ങളെയും അതിക്രമങ്ങളെയും ചൂഷണങ്ങളെയും ശക്തമായി എതിർക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം. ..Read More data-src=
  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!