Wednesday, February 8, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Series Stories

നഷ്ടഭയമില്ലാത്ത കച്ചവടക്കാരന്‍

ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ by ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ
28/10/2014
in Stories
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പകലിരവുകളില്‍ അങ്ങാടിയിലൂടെ കൊടുക്കല്‍ വാങ്ങലുകളുമായി കറങ്ങിനടക്കുമ്പോളും മുഹമ്മദ് ബിന്‍ സീരീന്‍ ജനങ്ങളോട് പരലോകത്തെ സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തി… ഇഹലോകത്തെ സംബന്ധിച്ച് കാഴ്ചപ്പാടുളവാക്കി… അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പിച്ചു… വിഷമിക്കുന്ന മനസ്സുകളുടെ മനസ്താപം നീക്കാനുതകുന്ന തമാശകള്‍, തന്റെ ഗാംഭീര്യത്തിനോ മഹത്വത്തിനോ കോട്ടംതട്ടാത്ത വിധത്തില്‍ പലപ്പോഴും പറഞ്ഞു…

അര്‍ഹിക്കുന്ന നിലയിലുള്ള ബഹുമാനവും ബഹുമതിയും സ്വീകാര്യതയും സ്വാധീനവും അല്ലാഹു  അദ്ദേഹത്തിന് നല്‍കി. അങ്ങാടിയില്‍ അലസരായി നിഷ്ഫലമായ പ്രവൃത്തിയില്‍ കഴിയുന്നവര്‍ അദ്ദേഹത്തെ കാണുന്ന മാത്രയില്‍ ദിക്‌റും തഹ്‌ലീലും തക്ബീറും ഉരുവിട്ടുതുടങ്ങും. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ചരിത്രം തന്നെ ജനതയുടെ ഒരു നല്ല മാര്‍ഗ്ഗദര്‍ശി എന്ന നിലയിലായിരുന്നു. കച്ചവടത്തില്‍ രണ്ടാലൊന്ന് സ്വീകരിക്കേണ്ടി വരുമ്പോള്‍, ഭൗതികമായി നഷ്ടമുളവാക്കുന്നതാണെങ്കിലും ദീനില്‍ ഉറപ്പുള്ളതേ സ്വീകരിക്കുകയുള്ളൂ. മതവിജ്ഞാനീയങ്ങളിലെ സൂക്ഷ്മജ്ഞാനവും ഹലാല്‍ ഹറാമുകളെ സംബന്ധിച്ചുള്ള ശരിയായ നീരീക്ഷണവും, അസാധാരണമായ  ചില നിലപാടുകളെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നു.

You might also like

ഹൃദയത്തെ തൊട്ട ചരിത്രപുരുഷൻ

ഉസ്മാനീ സാമ്രാജ്യത്തിലെ സൽജൂഖീ സ്വാധീനം

ഓണ്‍ലൈന്‍ കച്ചവടം ഇസ്‌ലാമിക കാഴ്ചപ്പാടില്‍

വിശ്വാസിയാവാന്‍ ആരെയും ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല

ഒരിക്കല്‍ ഒരാള്‍ ഇബ്‌നു സീരീന്‍ തനിക്ക് രണ്ട് ദിര്‍ഹം നല്‍കാനുണ്ടെന്ന് കളവ് പറഞ്ഞു. അദ്ദേഹം അത് നല്‍കാന്‍ തയ്യാറായില്ല. സത്യം ചെയ്യാന്‍ ഒരുക്കമാണോയെന്ന് അയാള്‍ അയാള്‍ ചോദിച്ചു. വെറും രണ്ട് ദിര്‍ഹമിന് വേണ്ടി അദ്ദേഹം സത്യം ചെയ്യുകയില്ലെന്നാണ് അയാള്‍  കരുതിയത്.  അദ്ദേഹം സത്യം ചെയ്തു. ജനങ്ങള്‍ ചോദിച്ചു: അബൂബക്ര്‍, രണ്ട് ദിര്‍ഹമിന് വേണ്ടി താങ്കള്‍ സത്യം ചെയ്യുന്നുവോ? സംശയത്തിന്റെ പേരില്‍ ഇന്നലെയല്ലേ താങ്കള്‍ നാല്‍പതിനായിരം ദിര്‍ഹം വിട്ടു കൊടുത്തത്, അത് താങ്കളുടേത് തന്നെയായിരുന്നുവെന്ന് മറ്റാര്‍ക്കും സംശയമില്ലായിരുന്നു. അദ്ദേഹം പറഞ്ഞു: അതേ, ഞാന്‍ സത്യം ചെയ്യും, എനിക്കറിയാം അയാള്‍ക്ക് അത് ഹറാമാണെന്ന്, അയാളെ ഞാന്‍ ഹറാം തീറ്റിക്കുകയില്ല.

നന്മയുടെയും ഗുണഗണങ്ങളുടെയും സദുപദേശത്തിന്റെയും സദസ്സായിരുന്നു ഇബ്‌നു സീരീനിന്റേത്. ആരെയെങ്കിലും സംബന്ധിച്ച് അദ്ദേഹത്തിന്റെ സദസ്സില്‍ വെച്ച് ദുഷിച്ചു പറയപ്പെട്ടാല്‍,  അയാളെ സംബന്ധിച്ച് അറിയപ്പെട്ട ഏറ്റവും നല്ല കാര്യം അദ്ദേഹം അവിടെ പരാമര്‍ശിക്കും. ബനൂ ഉമയ്യ വംശത്തിലെ പരുക്കനും കാര്‍ക്കശ്യക്കാരനുമായ ഗവര്‍ണര്‍ ഹജ്ജാജ് ബിന്‍ യൂസുഫ് ഥഖഫിയെ മരണാനന്തരം ഒരാള്‍ ചീത്തവിളിച്ചു. അദ്ദേഹത്തിന്റെ ഊക്കും ക്രൂരതയും ധാര്‍ഷ്ട്യവും ചരിത്രകാരന്മാര്‍ എമ്പാടും വിശദീകരിച്ചിട്ടുള്ളതാണ്. ഇബ്‌നു സീരീന്‍ പറഞ്ഞു: ‘സഹോദരപുത്രാ, മതിയാക്കൂ. ഹജ്ജാജ് രക്ഷിതാവിങ്കലേക്ക് പോയിക്കഴിഞ്ഞു. ഹജ്ജാജ് ചെയ്തുകൂട്ടിയ മഹാപാപത്തെക്കാള്‍, അല്ലാഹുവിന്റെ സമക്ഷത്തില്‍ എത്തുമ്പോള്‍ നിനക്ക് ഗൗരവതരമായി അനുഭവപ്പെടുന്നത് ഇവിടെ നീ ചെയ്ത നിസ്സാര പാപങ്ങളായിരിക്കും. അന്നേദിനം നിങ്ങള്‍ രണ്ടാള്‍ക്കും അവരുടേതായ തിരക്കുണ്ടായിരിക്കും. സഹോദരപുത്രാ, ഹജ്ജാജിനാല്‍ അക്രമിക്കപ്പെട്ടവരുടെ പ്രതിക്രിയ അല്ലാഹു ചെയ്യുന്നത് പോലെ ഹജ്ജാജിനെ ദ്രോഹിച്ചവരുടെ പ്രതിക്രിയയും അല്ലാഹു ചെയ്യുന്നതാണ്. അതിനാല്‍ ഇന്ന് മുതല്‍ ആരെയും ചീത്തവിളിക്കരുത്.’
കച്ചവടാവശ്യാര്‍ത്ഥം യാത്ര പറയാന്‍ ആരെങ്കിലും വന്നാല്‍ അവനോട് പറയും, സഹോദരപുത്രാ, മഹോന്നതനും പ്രതാപശാലിയുമായ അല്ലാഹുവിനെ സൂക്ഷിക്കണേ, നിനക്ക് കണക്കാക്കപ്പെട്ടത് അനുവദനീയമായ വഴിയിലൂടെ അന്വേഷിക്കൂ, അറിയുക, അനുവദിക്കപ്പെടാത്തത് തെരഞ്ഞുനടന്നാലും കണക്കാക്കപ്പെടാത്തത് കിട്ടുകയില്ല.
ബനൂ ഉമയ്യ ഗവര്‍ണര്‍മാരോട് മുഹമ്മദ് ബിന്‍ സീരീന്‍ സത്യം വിളിച്ചുപറഞ്ഞു. അല്ലാഹുവിനോടും അവന്റെ ദൂതനോടും മുസ്‌ലിം സമൂഹ നേതൃത്വത്തോടുമുള്ള ആത്മാര്‍ത്ഥത കാണിച്ചു. ഒരിക്കല്‍ ഇറാഖിലെ ബനൂ ഉമയ്യ ഗവര്‍ണറും പ്രമുഖനുമായ ഉമര്‍ ബിന്‍ ഹുബൈറ ഫസാരി തന്നെ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ട് അദ്ദേഹത്തിനടുത്തേക്ക് ആളയച്ചു. സഹോദരപുത്രനേയും കൂട്ടി അദ്ദേഹം യാത്രതിരിച്ചു. ഗവര്‍ണര്‍ അദ്ദേഹത്തെ ബഹുമാനിച്ചിരുത്തി, ഇഹപര വിഷയങ്ങളെ സംബന്ധിച്ച് അന്വേഷിച്ചറിഞ്ഞു. ഗവര്‍ണര്‍ ചോദിച്ചു: അബൂബക്ര്‍, ഈജിപ്തുകാര്‍ എങ്ങിനെ?

അദ്ദേഹം പറഞ്ഞു: അക്രമം സര്‍വ്വ വ്യാപിയായിരിക്കുന്നു, താങ്കള്‍ അത് ശ്രദ്ധിക്കുന്നതേയില്ല. അപ്പോള്‍ സഹോദരപുത്രന്‍ തോളുകൊണ്ട് അദ്ദേഹത്തെ തൊട്ടു. തിരിഞ്ഞു നോക്കിയ അദ്ദേഹം പറഞ്ഞു : ചോദിച്ചിരിക്കുന്നത് നിന്നോടല്ലല്ലോ, എന്നോടാണ് ചോദിച്ചിരിക്കുന്നത്. ഇത് സാക്ഷ്യമാണ്, ‘മറച്ചുവെയ്ക്കുന്നവന്‍ ഹൃദയം കൊണ്ട് പാപിയാണ്.’ (അല്‍ബഖറ 283)

സ്വീകരിച്ച് ആനയിച്ചത് പോലെ തന്നെ, സദസ്സ് പിരിഞ്ഞപ്പോള്‍ ബഹുമാനാദരവുകളോടെ ഉമര്‍ ബിന്‍ ഹുബൈറ അദ്ദേഹത്തെ യാത്രയയച്ചു. മൂവായിരം ദീനാര്‍ ഒരു സഞ്ചിയിലാക്കി കൊടുത്തുവിട്ടെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. അപ്പോള്‍ സഹോദരപുത്രന്‍ ചോദിച്ചു: അമീറിന്റെ സമ്മാനം സ്വീകരിച്ചുകൂടായിരുന്നോ?. അദ്ദേഹം പറഞ്ഞു: എന്നെ സംബന്ധിച്ച ഏതോ നല്ല വിചാരത്തിലാണ് അദ്ദേഹം അത് നല്‍കിയത്. അദ്ദേഹം നിനച്ചത് പോലെ നല്ലവനാണ് ഞാനെങ്കില്‍ എനിക്ക് അതിന്റെ ആവശ്യമില്ല. അദ്ദേഹം കരുതിയത് പോലെയല്ല ഞാനെങ്കില്‍ അത് സ്വീകരിക്കാതിരിക്കലാണ് എനിക്ക് കരണീയം.

മുഹമ്മദ് ബിന്‍ സീരീനിന്റെ സത്യസന്ധതയും  ക്ഷമയും പരിശോധിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചു, വിശ്വാസികള്‍ നേരിടാറുള്ള പരീക്ഷങ്ങള്‍ക്ക് അല്ലാഹു അദ്ദേഹത്തെയും വിധേയമാക്കി. ഒരിക്കല്‍ നാല്‍പതിനായിരത്തിനുള്ള എണ്ണ കടമായി വാങ്ങി. തോല്‍പാത്രങ്ങളിലൊന്ന് തുറന്നപ്പോള്‍ അതില്‍ ഒരു എലി ചത്ത് അഴുകി കിടക്കുന്നു. അദ്ദേഹം സ്വയം പറഞ്ഞു: എല്ലാ എണ്ണയും ഒരേ സ്ഥലത്തെ ചക്കില്‍ നിന്നായിരിക്കും. മാലിന്യം ഒരു പാത്രത്തില്‍ മാത്രമായിരിക്കില്ല. ഇത് മടക്കിയയക്കുന്ന പക്ഷം കച്ചവടക്കാരന്‍ മറ്റാര്‍ക്കെങ്കിലും ന്യൂനതയുള്ള ഈ വസ്തു വിറ്റേക്കാം. അങ്ങിനെ അദ്ദേഹം അതത്രയും ഒഴിച്ചു കളഞ്ഞു. അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഇത് വരുത്തിവെച്ചത്. കടം കയറി, എണ്ണ നല്‍കിയ ആള്‍ അതിന്റെ വില ആവശ്യപ്പെട്ടു, അത് കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഗവര്‍ണറുടെ അടുക്കല്‍ കേസെത്തി. ബാധ്യത കൊടുത്തു വീട്ടുന്നത് വരെ അദ്ദേഹത്തെ ജയിലിലിടാന്‍ ഉത്തരവായി. ജയില്‍വാസം നീണ്ടപ്പോള്‍, അദ്ദേഹത്തിന്റെ കടത്തിന്റെ സ്വഭാവവും സൂക്ഷമതയും നിരന്തര ഇബാദത്തും കണ്ട ജയിലധികൃതര്‍ അനുകമ്പയോടെ പറഞ്ഞു: ശൈഖ്, മോചനം ലഭിക്കുന്നത് വരെ രാത്രി വീട്ടുകാരോടൊപ്പം പാര്‍ത്തോളൂ, പ്രഭാതത്തില്‍ തിരിച്ചെത്തിയാല്‍ മതി. അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ, ഞാനത് ചെയ്യുകയില്ല. ജയിലധികൃകര്‍ ചോദിച്ചു: അല്ലാഹു താങ്കളെ സന്മാര്‍ഗത്തിലാക്കട്ടെ, എന്ത്‌കൊണ്ട് അങ്ങിനെ ചെയ്തുകൂടാ? അദ്ദേഹം പറഞ്ഞു: ഭരണാധികാരിയെ വഞ്ചിക്കാന്‍ ഞാന്‍ താങ്കളുടെ സഹായം തേടുകയില്ല.
അനസ് ബിന്‍ മാലിക് (റ) മരണാസന്നനായിരിക്കുമ്പോള്‍ മുഹമ്മദ് ബിന്‍ സീരീന്‍ ജയിലിലാണ്. തന്റെ മയ്യിത്ത് കുളിപ്പിക്കേണ്ടതും നമസ്‌കരിപ്പിക്കേണ്ടതും മുഹമ്മദ് ബിന്‍ സീരീന്‍ ആയിരിക്കണമെന്ന് അദ്ദേഹം വസിയ്യത്ത് ചെയ്തിരുന്നു. മരണപ്പെട്ടപ്പോള്‍ ജനങ്ങള്‍ ഗവര്‍ണറുടെ അടുത്തെത്തി പ്രവാചക സഖാവും സേവകനുമായ അദ്ദേഹത്തിന്റെ വസിയ്യത്ത് നടപ്പിലാക്കാനായി മുഹമ്മദ് ബിന്‍ സീരീനിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു. ഗവര്‍ണര്‍ അതനുവദിക്കുകയും ചെയ്തു. എന്നാല്‍ മുഹമ്മദ് ബിന്‍ സീരീന്‍ പ്രതിവചിച്ചു : കടക്കാരന്‍ അനുമതി നല്‍കുന്നത് വരെ ഞാന്‍ വരികയില്ല, എന്റെ മേലുള്ള ചില ബാധ്യതകളുടെ പേരിലാണ് ഞാന്‍ തടവറയിലായത്. അങ്ങിനെ കടക്കാരുടെ അനുമതിയോടെ അദ്ദേഹം അനസിനെ കുളിപ്പിച്ചു, കഫന്‍ പുടവ ധരിപ്പിച്ചു, ജനാസ നമസ്‌കരിപ്പിച്ചു, തന്റെ വീട്ടുകാരെ പോലും കാണാന്‍ കൂട്ടാക്കാതെ ജയിലിലേക്ക് തന്നെ മടങ്ങി.

എഴുപത്തയേഴ് വയസ്സ് വരെ മുഹമ്മദ് ബിന്‍ സീരീന്‍ ജീവിച്ചു. മരണം എത്തുമെന്നായപ്പോള്‍ ദുന്‍യാവിന്റെ ചരക്കുകള്‍ കുറക്കുകയും മരണാനന്തരത്തിന് വേണ്ടിയുള്ളത് വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഉപാസകയായ ഹഫ്‌സ ബിന്‍ത് റാഷിദ് പറയുന്നു: ഞങ്ങളുടെ അയല്‍ക്കാരനായിരുന്ന മര്‍വാന്‍ ഹംലിയ്യ് ആരാധനയില്‍ നിമഗ്നനും അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവനുമായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഞങ്ങള്‍ വല്ലാതെ വ്യസനിച്ചു. ഞാന്‍ അദ്ദേഹത്തെ സ്വപ്നത്തില്‍ ദര്‍ശിച്ചു, ഞാന്‍ ചോദിച്ചു: അബൂ അബ്ദില്ലാ, അല്ലാഹു താങ്കളോട് എന്ത് ചെയ്തു?
മര്‍വാന്‍ : എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു.
ഹഫ്‌സ : പിന്നെ എന്തുണ്ടായി?
മര്‍വാന്‍ : പിന്നീട് എന്നെ അസ്ഹാബുല്‍ യമീന്‍ (സ്വര്‍ഗത്തിലെ ഒരിടം) ലേക്ക് ഉയര്‍ത്തപ്പെട്ടു.
ഹഫ്‌സ : പിന്നെ എന്തുണ്ടായി?
മര്‍വാന്‍ : പിന്നീട് സ്വര്‍ഗത്തിലെ മുന്‍നിരക്കാരുടെ കൂട്ടത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.
ഹഫ്‌സ : അവിടെ ആരെയൊക്കെ കണ്ടു?
മര്‍വാന്‍ : ഹസന്‍ ബസ്വരി, മുഹമ്മദ് ബിന്‍ സീരീന്‍ എന്നിവരെയൊക്കെ കണ്ടിരുന്നു.

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

മുഹമ്മദ് ബിന്‍ സീരീന്‍ – 1

Facebook Comments
ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ

ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ

1920- ല്‍ വടക്കന്‍ സിറിയയിലെ അരീഹയില്‍ ജനനം. ജന്മസ്ഥലത്തുതന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം സിറിയയിലെ ഖസ്‌റവിയ്യ മദ്‌റസയില്‍ ഉപരിപഠനം നടത്തി. അസ്ഹറിലാണ് അദ്ദേഹം യൂനിവേഴ്‌സിറ്റി പഠനം തുടങ്ങിയത്. ശേഷം കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാന്തര ബിരുദവും, ഡോക്ടറേറ്റും നേടി.
സിറിയയിലെ പ്രശസ്ത അറബി സാഹിത്യ അധ്യാപകനും ഗവേഷകനുമായിരുന്നു അദ്ദേഹം. ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍ അറബി അധ്യാപകനും, ളാഹിരിയ്യ പുസ്തക പ്രസാധനാലയത്തിന്റെ തലവനുമായിരുന്നു. ശേഷം സൗദിയിലെ സഊദ് യൂനിവേഴ്‌സിറ്റി അറബി അധ്യാപകനായും അറബി ഭാഷാ പഠനവിഭാഗം തലവനായും പ്രവര്‍ത്തിച്ചു. യൂനിവേഴ്‌സിറ്റിക്ക് കീഴിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയും വഹിച്ചു.
ഇസ്‌ലാമിക സാഹിത്യത്തിലും അറബി സാഹിത്യത്തിനും നിസ്തുലമായ സംഭാവനകളാണ് അദ്ദേഹമര്‍പ്പിച്ചത്. അറബി കവിതകളിലും കഥകളിലും ഇസ്‌ലാമിക ആശയങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു. ഇസ്‌ലാമിക ലേഖനങ്ങളും, പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രസംഭവങ്ങളെ സരളവും സരസവുമായി വിവരിക്കുന്ന കൃതികളും രചിച്ചിട്ടുണ്ട്. 1986 ജൂലൈ 18-ന് ഇസ്തംബൂളില്‍ മരണപ്പെട്ടു.
സ്വഹാബികളുടെ ജീവിതം, സ്വഹാബി വനിതകളുടെ ജീവിതം, താബിഇകളുടെ ജീവിതം തുടങ്ങിയ പ്രശസ്ത ഗ്രന്ഥങ്ങളടക്കം ധാരാളം കൃതികള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്.

Related Posts

Stories

ഹൃദയത്തെ തൊട്ട ചരിത്രപുരുഷൻ

by പ്രസന്നന്‍ കെ.പി
03/03/2021
Stories

ഉസ്മാനീ സാമ്രാജ്യത്തിലെ സൽജൂഖീ സ്വാധീനം

by കെ.ടി. ഹുസൈന്‍
29/06/2020
Stories

ഓണ്‍ലൈന്‍ കച്ചവടം ഇസ്‌ലാമിക കാഴ്ചപ്പാടില്‍

by ഡോ. ളിയാഉദ്ധീന്‍ അത്വയാത്ത്
12/12/2019
Stories

വിശ്വാസിയാവാന്‍ ആരെയും ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല

by ഡോ. അഹ്മദ് റൈസൂനി
23/10/2019
Stories

പ്രവാചക ചരിത്രവും അഭിപ്രായ രൂപീകരണവും

by ഡോ. അഹ്മദ് റൈസൂനി
27/09/2019

Don't miss it

Opinion

അത്യാധുനിക വംശഹത്യയാണ് സിൻജിയാങിൽ നടന്നുകൊണ്ടിരിക്കുന്നത്

24/07/2020
dffgh.jpg
Studies

ഇന്ത്യയിലെ ഇസ്ലാമിന്റെ ആവിര്‍ഭാവം-2

22/03/2018
Studies

ചൈനീസ് എഴുത്ത് ശൈലിയും ഇസ് ലാമിക് കലിഗ്രഫിയും

18/09/2020
Travel

തേച്ച് മായ്ക്കുന്ന ടിപ്പു ചരിത്രം

10/06/2019
yjg'.jpg
History

ലോകത്തെ ഏറ്റവും പഴക്കമുള്ള ഖുര്‍ആന്‍ കൈയെഴുത്തുപ്രതി

03/03/2018
murshidul-ameen.jpg
History

ത്വഹ്ത്വാവിയും മുസ്‌ലിം സ്ത്രീയും

02/05/2017
khap-panch.jpg
Columns

കാപ്പ് പഞ്ചായത്തുകള്‍ എന്താണ് ചെയ്യുന്നത്?

08/11/2012
shakehand.jpg
Fiqh

പരസ്പര സഹവര്‍ത്തിത്വം: വിശാലത എത്രവരെ ആവാം?

26/12/2012

Recent Post

എന്തുകൊണ്ടാണ് തുര്‍ക്കി ഭൂകമ്പസാധ്യത മേഖലയാകുന്നത് ?

07/02/2023

തുര്‍ക്കിയെയും സിറിയയെയും നെഞ്ചോടുചേര്‍ത്ത് ലോകരാജ്യങ്ങള്‍; സഹായങ്ങളുടെ ഒഴുക്ക്

07/02/2023

ഭയാനകമായ ഭൂകമ്പത്തിന്റെ ഞെട്ടലില്‍ തുര്‍ക്കി- ചിത്രങ്ങളും വീഡിയോകളും

06/02/2023

പാക്കിസ്ഥാന്‍ വിക്കിപീഡിയ നിരോധിച്ചു

06/02/2023

തുര്‍ക്കിയെയും സിറിയയെയും പിടിച്ചുലക്കി ഭൂചലനം: 1500നടുത്ത് മരണം

06/02/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!