Friday, January 27, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Articles Human Rights

ചൈനീസ് മുസ്ലീംകൾ ഒരു പ്രശ്നമല്ല

ഒളിമ്പിക്സ് ബഹിഷ്കരണം ആഗോള മത്സരത്തിന്റെ ഭാഗമാണ്

ഡോ. റംസി ബാറൂദ്‌ by ഡോ. റംസി ബാറൂദ്‌
02/02/2022
in Human Rights, Politics
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ബെയ്ജിംഗ് വിന്റർ ഒളിമ്പിക്‌സ്, പാരാലിമ്പിക് ഗെയിംസ് എന്നിവയ്ക്കുമേലുള്ള യുഎസിറെയും അവരുടെ സഖ്യകക്ഷികളുടെയും നയതന്ത്ര ബഹിഷ്‌കരണം യുഎസും അതിന്റെ ചില സഖ്യകക്ഷികളും ചൈനയും തമ്മിലുള്ള ശീതയുദ്ധത്തിന്റെ ഔദ്യോഗിക തുടക്കമായി ചരിത്രത്തിൽ ഇടംപിടിച്ചേക്കാം. എന്നിരുന്നാലും, ‘മനുഷ്യാവകാശ’ത്തിന്റെ പേരിൽ ബെയ്ജിംഗിനെ സമ്മർദ്ദത്തിലാക്കാൻ ബഹിഷ്‌കരണത്തെ ഉപയോഗിക്കുന്ന അമേരിക്കൻ തന്ത്രം ഭാവിയിൽ യുഎസിന് വലിയ വില നൽകേണ്ടി വരും.

2022-ൽ ബീജിംഗിൽ നടക്കുന്ന വിന്റർ ഒളിമ്പിക് ഗെയിംസിലേക്ക് നയതന്ത്ര പ്രതിനിധികളെയൊന്നും അയക്കില്ലെന്ന് ഡിസംബർ 6-ന് വാഷിംഗ്ടൺ പ്രഖ്യാപിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ, യുകെ, കാനഡ , ഓസ്‌ട്രേലിയ എന്നിവരും ഇത് പിന്തുടർന്നുകൊണ്ട് തങ്ങളുടെ പ്രതിനിധികളെ അയക്കില്ലെന്ന് അറിയിക്കുകയുണ്ടായി.

You might also like

അലപ്പോ ആണ് പരിഹാരം

2023 ഏത് ദിശയിലേക്കാണ് നീങ്ങുന്നത് ?

സ്റ്റാൻ സ്വാമി കരിനിയമം തല്ലിക്കൊഴിച്ച ജീവൻ!

‘ലോകകപ്പിലെ മദ്യ നിരോധനം ഞങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു’

“സിൻജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ” പ്രതിഷേധിച്ച് യുഎസ് നയതന്ത്രജ്ഞർ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഔദ്യോഗിക അമേരിക്കൻ വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും 2008 ബെയ്ജിംഗ് സമ്മർ ഒളിമ്പിക്‌സിൽ യുഎസ് പങ്കെടുത്തത് വെച്ച് നോക്കുമ്പോൾ ആ അവകാശവാദം എത്രയും എളുപ്പത്തിൽ അവർക്ക് നിരാകരിക്കാനാവും എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

പിന്നെ, ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ അമേരിക്കക്കാർക്ക് വലിയ പ്രാധാന്യം നൽകുന്ന കാര്യമായിരുന്നില്ല, പക്ഷെ ഒരൊറ്റ കാരണത്താലാണ് അവർ അങ്ങനെ ചെയ്തത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണമില്ലായ്മയും അമേരിക്കയിലെ വലിയ ബാങ്കിംഗ് സ്ഥാപനങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളും കാരണം തകർന്നു കൊണ്ടിരുന്ന ആഗോള സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്ന് രക്ഷിച്ച പ്രതിരോധത്തിന്റെ അവസാന നിരയായിരുന്നു അഭിവൃദ്ധി പ്രാപിച്ച ചൈനീസ് സമ്പദ്‌വ്യവസ്ഥ എന്നതായിരുന്നു അത്.

2008-ൽ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം മുതൽ, ആഗോള സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാൻ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ഒരു രാജ്യം ‘ഭാരിച്ച ലിഫ്റ്റിംഗ്’ നൽകിയിട്ടുണ്ട് എന്ന് സ്റ്റീഫൻ കിംഗ് 2015 ഓഗസ്റ്റിൽ ഫിനാൻഷ്യൽ ടൈംസിൽ എഴുതിയിരുന്നു.

അതിനുശേഷം കാര്യങ്ങൾക്ക് വലിയ മാറ്റം സംഭവിച്ചു. ചൈന ഒരു ആഗോള സാമ്പത്തിക ശക്തിയായി ഉയർന്നു, അത് ലോക വേദിയിൽ യുഎസിനെയും സഖ്യകക്ഷികളെയും അവരുടെ സ്ഥാനങ്ങളെ നിരന്തരമായി മാറ്റിസ്ഥാപിക്കുന്നു. അനന്തമായി തുടരുന്ന യുദ്ധങ്ങൾക്കുള്ള തടസ്സമില്ലാത്ത സൈനിക ചെലവിനാൽ വഷളായ തങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് കരകയറാനുള്ള വ്യഗ്രതയിൽ – അമേരിക്ക ചൈനയ്‌ക്കെതിരെ മറ്റൊരു തരത്തിലുള്ള യുദ്ധം നടത്തുകയാണ്. 2012-ൽ ബരാക് ഒബാമയുടെ ഭരണത്തിൻ കീഴിൽ ആരംഭിച്ച ഈ സാമ്പത്തിക യുദ്ധം, ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിന് കീഴിൽ സജീവമാവുകയും ജോ ബൈഡന്റെ ഭരണത്തിന് കീഴിലും തുടരുകയാണ്.

എങ്കിലും, ചൈനയെ പോലെയുള്ള വലിയ ഒരു രാജ്യത്തെ അതിന്റെ സാമ്പത്തിക വളർച്ചയിൽ വിട്ടുവീഴ്ച ചെയ്യാൻ നിർബന്ധിക്കുന്നത് വാഷിംഗ്ടണിനെ അതിന്റെ ആഗോള ആധിപത്യം നിലനിർത്താൻ അനുവദിക്കുന്നതിന് വേണ്ടി മാത്രമാണ്.ഇത് തികച്ചും അന്യായവുമാണ്.

വാഷിംഗ്ടണിന് ഇപ്പോഴും ധാരാളം ഓപ്ഷനുകൾ ഉണ്ടെന്ന് കാണിക്കാൻ സ്പോർട്സ് ബഹിഷ്കരണം ഉപയോഗിച്ചത് യഥാർത്ഥത്തിൽ വിപരീത ഫലത്തിലേക്കാണ് നയിക്കുന്നത്. മറ്റ് മൂന്ന് രാജ്യങ്ങൾ മാത്രമാണ് അമേരിക്കൻ നയതന്ത്ര ബഹിഷ്കരണത്തിൽ ചേരാൻ സമ്മതിച്ചത്, ന്യൂസിലൻഡർ പങ്കാളിത്തത്തിൽ പ്രതിഷേധിച്ച് 1976 ലെ മോൺട്രിയൽ സമ്മർ ഗെയിംസിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിന്ന ഇരുപത് ആഫ്രിക്കൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് നിസ്സാരമായ സംഖ്യയാണ്. അതേ വർഷം തന്നെ അവരുടെ റഗ്ബി ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ വർണ്ണവിവേചന ഭരണകൂടത്തെ സാധൂകരിച്ചതിന് അവർ വിമർശിക്കപ്പെട്ടിരുന്നു.

നേരത്തെ, 1968-ലെ മെക്സിക്കോ സിറ്റി ഒളിമ്പിക്സിൽ, ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിൽ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് 38 രാജ്യങ്ങൾ പങ്കെടുക്കാൻ വിസമ്മതിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ പങ്കാളിത്തം അനുവദിക്കാനുള്ള ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രാരംഭ തീരുമാനം ഉണ്ടായിരുന്നിട്ടും ആഫ്രിക്കൻ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സമ്മർദ്ദം വർണ്ണവിവേചന രാജ്യത്തെ പുറത്താക്കുന്നതിൽ വിജയിച്ചു – ഇത് 1992-ൽ വീണ്ടും പ്രവേശനം നേടുന്നതുവരെ അന്താരാഷ്ട്ര ഇവന്റിൽ അവർ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.

യുഎസിന്റെയും അതിന്റെ മൂന്ന് സഖ്യകക്ഷികളുടെയും നയതന്ത്ര ബഹിഷ്‌കരണം തത്ത്വങ്ങളാൽ പ്രചോദിപ്പിക്കപ്പെട്ടതാണെന്ന് ഞങ്ങൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. അതായത് ചൈനയിലെ ഉയ്ഗൂർ മുസ്‌ലിംകൾക്കുള്ള പ്രതിരോധത്തിന് മാത്രമായി അല്ല അത്. അങ്ങനെയാണെങ്കിൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മുസ്‌ലിം രാജ്യങ്ങൾക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന യുദ്ധങ്ങളെക്കുറിച്ച് എന്താണ് പറയേണ്ടത്? 2001-ൽ അഫ്ഗാനിസ്ഥാനെതിരെ യുദ്ധം ചെയ്യുകയും 2003-ൽ ഇറാഖ് ആക്രമിക്കുകയും ചെയ്തപ്പോൾ വാഷിംഗ്ടൺ എന്ത് തരത്തിലുള്ള മനുഷ്യാവകാശ മാനദണ്ഡങ്ങളാണ് പ്രയോഗിച്ചത്? വിരോധാഭാസമെന്നു പറയട്ടെ, അതേ മൂന്ന് രാജ്യങ്ങൾ – യുകെ, കാനഡ, ഓസ്‌ട്രേലിയ – എണ്ണമറ്റ മുസ്‌ലിംകളുടെ ജീവൻ അപഹരിക്കുകയും മുഴുവൻ രാജ്യങ്ങളെയും നശിപ്പിക്കുകയും ചെയ്ത അമേരിക്കയുടെ സൈനിക സാഹസങ്ങളിൽ സജീവമായി പങ്കെടുത്തവയുമാണ്.

നയതന്ത്ര ബഹിഷ്‌കരണത്തിനുള്ള അമേരിക്കൻ ആഹ്വാനം മറ്റ് മൂന്ന് രാജ്യങ്ങൾ മാത്രമേ പാലിച്ചിട്ടുള്ളൂ എന്നതും അന്താരാഷ്ട്ര കാര്യങ്ങളിൽ വാഷിംഗ്ടണിന്റെ ദുർബലമായ പിടിയെ വ്യക്തമാക്കുന്നു. യൂറോപ്യൻ യൂണിയൻ അതിന്റെ ഏറ്റവും പുതിയ വിദേശ നയ ഗൂഢാലോചനയിൽ യുഎസുമായി ചേരാൻ വിസമ്മതിച്ചു എന്നത് എടുത്തുപറയേണ്ടതാണ്

പ്രത്യയശാസ്ത്രപരമായ മുൻവിധികളാൽ പ്രചോദിതവും നുണകളുടെയും കിംവദന്തികളുടെയും അടിസ്ഥാനത്തിലാണ് ബഹിഷ്‌കരണം എന്ന് അതിന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്റെ വാക്കുകളിലൂടെ ചൈന വാഷിംഗ്ടണിന്റെ നിലപാടിനെ വിമർശിച്ചു.

ചരിത്രപരമായി, അന്താരാഷ്ട്ര കായിക മത്സരങ്ങൾ രണ്ട് വ്യത്യസ്ത രീതികളിൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ടിട്ടുണ്ട്: ഒന്ന്, ദക്ഷിണാഫ്രിക്കൻ വർണ്ണവിവേചന ബഹിഷ്‌കരണം പോലെയുള്ള ധാർമ്മിക അജണ്ടയെ അടിസ്ഥാനമാക്കിയുള്ള ധാർമ്മികമായ ബഹിഷ്‌കരണങ്ങൾ; രണ്ടാമത്തത്, ഒരു രാഷ്ട്രീയ അജണ്ടയെ സേവിക്കുന്നതിനോ അല്ലെങ്കിൽ സാമ്പത്തിക സമ്മർദ്ദത്തിന്റെ ഒരു രൂപമെന്ന നിലയിൽ ആതിഥേയ രാജ്യങ്ങളെ ഒറ്റപ്പെടുത്തുന്നതിനോ വേണ്ടി സ്ഥാപിതമായ തികച്ചും രാഷ്ട്രീയ ബഹിഷ്കരണങ്ങൾ. 1980-ലെ മോസ്‌കോ സമ്മർ ഒളിമ്പിക്‌സിന്റെ യുഎസ് നേതൃത്വത്തിലുള്ള ബഹിഷ്‌കരണം ഇതിന്റെ ഒരു ഉദാഹരണമാണ്, 1984-ലെ ലോസ് ഏഞ്ചൽസ് സമ്മർ ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചുകൊണ്ട് സോവിയറ്റ് യൂണിയനും അവരുടെ സഖ്യകക്ഷികളും അതിന് പ്രതികാരം ചെയ്‌തിരുന്നു.

വരാനിരിക്കുന്ന ചൈനീസ് ഒളിമ്പിക്‌സിന്റെ അമേരിക്കൻ നയതന്ത്ര ബഹിഷ്‌കരണം രാഷ്ട്രീയ പ്രേരിത ബഹിഷ്‌കരണത്തിന്റെ ഉദാഹരണമാണ്. സമ്പൂർണ്ണ ബഹിഷ്‌കരണത്തിന് മുതിരാതെ നയതന്ത്രപരമായ ബഹിഷ്‌കരണം മാത്രമാണെന്നത് , ഒരു സമ്പൂർണ്ണ ബഹിഷ്‌കരണം അന്താരാഷ്ട്ര വേദിയിൽ സ്വന്തം ഒറ്റപ്പെടലിനെ ചിത്രീകരിക്കാൻ മാത്രമേ സഹായിക്കൂ എന്ന വാഷിംഗ്ടണിന്റെ ഭയത്താൽ രൂപപ്പെട്ടതാവാൻ സാധ്യതയുണ്ട്.

പരിസ്ഥിതി പ്രശ്നങ്ങൾ, മാരകമായ പാൻഡെമിക്കുകൾ, മറ്റുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ നിലവിലുള്ള ആഗോള വിഭജനങ്ങളും കൂട്ടായ പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള അന്താരാഷ്ട്ര ഐക്യത്തിന്റെ ആവശ്യകതയും മനസ്സിൽ വെച്ചു കൊണ്ട് ഒരു പുതിയ ശീതയുദ്ധത്തിലേക്ക് തിരിച്ചുവരുന്നത്, ചുറ്റുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ തെറ്റിനല്ലാതെ ദ്രോഹിക്കുന്നതല്ലാതെ ഒരു പ്രയോജനവും നൽകില്ല.എല്ലാ രാജ്യങ്ങൾക്കും വളരാനും അഭിവൃദ്ധി പ്രാപിക്കാനും തുല്യമായ അവസരങ്ങൾ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള സംഭാഷണമാണ് രജ്യങ്ങൾക്കിടയിൽ വേണ്ടത്.

അതായത്, ആഗോള മേധാവിത്വത്തിന്റെ യുഗം അവസാനിക്കുകയാണ്, സ്വയം സേവിക്കുന്ന ബഹിഷ്‌കരണങ്ങളാലോ വ്യാപാര യുദ്ധങ്ങൾ കൊണ്ടോ ഈ ഒഴിവാക്കാനാവാത്ത വസ്തുതയെ മറച്ചുവെക്കാനാവില്ല.

മൊഴിമാറ്റം :മുജ്തബ മുഹമ്മദ്‌

Facebook Comments
ഡോ. റംസി ബാറൂദ്‌

ഡോ. റംസി ബാറൂദ്‌

റംസി ബാറൂദ്, എക്‌സെറ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ 'പീപ്പിള്‍സ് ഹിസ്റ്ററി' എന്ന വിഷയത്തില്‍ പി.എച്ച്.ഡി പൂർത്തിയാക്കി. 'മിഡിലീസ്റ്റ് ഐ' യില്‍ കണ്‍സള്‍ട്ടന്റ്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കോളമിസ്റ്റും, എഴുത്തുകാരനും, മീഡിയ കണ്‍സള്‍ട്ടന്റുമായ അദ്ദേഹം PalestineChronicle.com ന്റെ സ്ഥാപകന്‍ കൂടിയാണ്. My Father Was a Freedom Fighter: Gaza's Untold Story (Pluto Press, London) ഇലൻ പാപ്പേയുമായി സഹകരിച്ച് എഡിറ്റ് ചെയ്ത അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ' Our Vision for Liberation: Engaged Palestinian Leaders and Intellectuals Speak out'. 'ദി ലാസ്റ്റ് എർത്ത്' എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന പുസ്തകങ്ങൾ. സെന്റർ ഫോർ ഇസ്‌ലാം ആൻഡ് ഗ്ലോബൽ അഫയേഴ്‌സിലെ (സിഐഎജിഎ) നോൺ റസിഡന്റ് സീനിയർ റിസർച്ച് ഫെല്ലോയാണ്.

Related Posts

Middle East

അലപ്പോ ആണ് പരിഹാരം

by മുഹമ്മദ് മുഖ്താർ ശൻഖീത്വി
19/01/2023
Politics

2023 ഏത് ദിശയിലേക്കാണ് നീങ്ങുന്നത് ?

by ഖലീൽ അൽ അനാനി
12/01/2023
Human Rights

സ്റ്റാൻ സ്വാമി കരിനിയമം തല്ലിക്കൊഴിച്ച ജീവൻ!

by ജമാല്‍ കടന്നപ്പള്ളി
15/12/2022
Middle East

‘ലോകകപ്പിലെ മദ്യ നിരോധനം ഞങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു’

by ഹഫ്‌സ ആദില്‍
23/11/2022
Politics

റിപ്പബ്ലിക്കൻമാർ ജയിച്ചു; ട്രംപ് തോറ്റു!

by ഹാസിം അയാദ്
15/11/2022

Don't miss it

Opinion

അമേരിക്കയാണ് പ്രശ്നം

14/05/2021
sangamam.jpg
Onlive Talk

സംഗമം : പലിശരഹിത സമ്പദ് വ്യവസ്ഥയുടെ സഹകരണ മാതൃക

12/12/2013
Columns

പട്ടിണിയില്ലാത്ത പട്ടണം

11/04/2022
Asia

അഫ്ഗാനെ വിട്ടൊഴിയാതെ പ്രകൃതി ദുരന്തങ്ങളും; കൈകാര്യം ചെയ്യാനാകാതെ താലിബാനും

23/08/2022
History

ഹമാസിന്റെ തെരെഞ്ഞെടുപ്പ് വിജയം

15/08/2014
Reading Room

സംസ്‌കാര നിര്‍മിതിയില്‍ വസ്ത്രത്തിന്റെ പങ്ക്

28/10/2022
Your Voice

വിജ്ഞാന സേവനത്തിൽ 160 വർഷം പൂർത്തിയാക്കി

20/01/2021
Interview

‘താലിബാനെതിരെ അഫ്ഗാന്‍ സ്ത്രീകള്‍ ചെറുത്തുനില്‍ക്കുകയാണ്’

11/01/2023

Recent Post

മസ്തിഷ്കത്തിന്‍റെ ആരോഗ്യവും പരിപോഷണവും

27/01/2023

വ്യാഖ്യാനഭേദങ്ങൾ

27/01/2023

അബ്ദുല്ല ഗുൽ മത്സരിക്കാനുണ്ടാകുമോ?

27/01/2023

റിപ്പബ്ലിക് ദിന ചിന്തകൾ

26/01/2023

ഡോക്യുമെന്ററി പ്രദര്‍ശനം: ജാമിഅയില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു, ജെ.എന്‍.യുവില്‍ കല്ലേറ്

25/01/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!