Friday, December 1, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editorial Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editorial Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Politics

എന്തുകൊണ്ടാണ് കര്‍ണാടക തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഒരു ജീവന്‍-മരണ പോരാട്ടമാകുന്നത് ?

ബി.എസ് അരുണ്‍ by ബി.എസ് അരുണ്‍
27/04/2023
in Politics
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേരിടുന്നത് ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന ഒരു യുദ്ധമാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. 2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ രണ്ട് നാണംകെട്ട തോല്‍വികള്‍ക്ക് ശേഷവും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിലെ തകര്‍പ്പന്‍ പരാജയങ്ങളിലും പിന്നോട്ട് പോയ കോണ്‍ഗ്രസിന് ഈ നിയമസഭാ തിരഞ്ഞെടുപ്പ് അതുകൊണ്ട് തന്നെ വളരെ പ്രധാനമാണ്.

വലിയ സംസ്ഥാനത്തെ വിജയം പാര്‍ട്ടിക്ക് വലിയ മുഴക്കമായി മാറും. വാസ്തവത്തില്‍, 2018ലെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടിയതിന് ശേഷം കോണ്‍ഗ്രസിന് ഇതുവരെ ഒരു പ്രധാന സംസ്ഥാനത്തും വിജയിക്കാനായിട്ടില്ല. എന്നാല്‍, മധ്യപ്രദേശില്‍ ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍, അന്നത്തെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം കാരണം അവിടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു.

You might also like

ഈ ഇസ്രായേലിന് മിഡിൽ ഈസ്റ്റിൽ നിലനിൽക്കാനാവില്ല

ഗസ്സയിലെ യുദ്ധത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തുന്ന അൽ സീസി

രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷനായിരുന്ന യുവ നേതാവ് സച്ചിന്‍ പൈലറ്റ് ഉണ്ടാക്കിയ കലാപത്തില്‍ നിന്ന് സര്‍ക്കാര്‍ എങ്ങനെയൊക്കെയോ അതിജീവിച്ചു, എന്നാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് അശോക് ഗെഹ്‌ലോട്ടിന് വേണ്ടി സച്ചിന് മുഖ്യമന്ത്രി സ്വപ്നങ്ങള്‍ ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. പൈലറ്റിന്റെ കലാപത്തിന് ആയുസ്സ് കുറവായിരുന്നുവെങ്കിലും അവിടെ പാര്‍ട്ടിയില്‍ ഇപ്പോഴും അസ്വസ്ഥത തുടരുകയാണ്. ഗെഹ്‌ലോട്ടിന്റെ പിന്തുണയുള്ള എംഎല്‍എമാരും ഒരു തരത്തില്‍ വിമതരായി. ഗെഹ്‌ലോട് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും 71 കാരനായ ‘മാന്ത്രികന്‍’ അംഗീകരിക്കാന്‍ തയ്യാറായില്ല. 2018ല്‍ രൂപീകൃതമായി ഒരു വര്‍ഷത്തിന് ശേഷം കര്‍ണാടകയിലെ (ജനതാദള്‍-സെക്യുലറുമായി) സഖ്യസര്‍ക്കാരിന്റെ തകര്‍ച്ചയും കോണ്‍ഗ്രസ് നേരിട്ടു. പഞ്ചാബ് ഉള്‍പ്പെടെയുള്ള മറ്റ് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു, നേതൃത്വം എടുത്ത തെറ്റായ തീരുമാനങ്ങളുടെ അനന്തരഫലമായാണ് ചിലര്‍ ഇതിനെ കാണുന്നത്.

2023ല്‍ ഗുരുതരമായ അസ്തിത്വവാദ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നതിനാല്‍ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലും പാര്‍ട്ടി തുടച്ചുനീക്കപ്പെട്ടു. അതിനാല്‍ തന്നെ വടക്കുകിഴക്കന്‍ മേഖലയില്‍ ഹിമാചല്‍ പ്രദേശ് എന്ന ചെറിയ സംസ്ഥാനത്ത് മാത്രമാണ് വിജയിച്ചത്. ഒരു ഡസനിലധികം സംസ്ഥാനങ്ങളിലെ തോല്‍വികള്‍ക്ക് ശേഷമുണ്ടായ ഈ വിജയം ഒരു ആശ്വാസ സമ്മാനമായാണ് കണക്കാക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം അവര്‍ക്ക് നഷ്ടപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്ന് ഗുജറാത്താണ്, അവിടെ കോണ്‍ഗ്രസിന് കിട്ടിയ 17 സീറ്റുകള്‍ (182ല്‍) എക്കാലത്തെയും ഏറ്റവും കുറഞ്ഞതാണ്. തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് (മിസോറം ഒഴികെ) ഈ വര്‍ഷാവസാനം നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്ത് കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസിന് വളരെ പ്രധാനമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിജയം ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ പാര്‍ട്ടിക്കും അതിന്റെ കേഡര്‍മാര്‍ക്കും മനോവീര്യം നല്‍കും. കര്‍ണാടകയിലെ വിജയം ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാത്രമല്ല, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനും വഴിയൊരുക്കും. ദേശീയ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തളര്‍ന്നുപോയ കോണ്‍ഗ്രസിനിപ്പോള്‍ മികച്ച പ്രകടനമാണ് വേണ്ടത്.

2024ലേക്കുള്ള നോട്ടം

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഒരു പ്രധാന ഘടകം ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുന്നു എന്നതാണ്. ഇപ്പോള്‍, ബിജെപിക്കെതിരെ പ്രതിപക്ഷം ഐക്യഖണ്ഡേന നേരിടുന്നതിനെക്കുറിച്ച് വ്യക്തതയില്ലെങ്കിലും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതിനായുള്ള ശ്രമങ്ങള്‍ ശക്തി പ്രാപിച്ചേക്കാം. അത്തരമൊരു മുന്നണിയെ ആരു നയിക്കും എന്നതാണ് ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം. എഎപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഭാരത് രാഷ്ട്ര കോണ്‍ഗ്രസ് തുടങ്ങിയവര്‍ ചില പ്രാദേശിക സംഘടനകള്‍ക്കൊപ്പം കൂടുതല്‍ ശക്തമാകുമ്പോള്‍, അത്തരമൊരു പ്രതിപക്ഷ മുന്നണിയെ കോണ്‍ഗ്രസ് നയിക്കാന്‍ (ഫലത്തില്‍ രാഹുല്‍ ഗാന്ധി) ആഗ്രഹിക്കുന്നില്ലെന്ന് ഈ പാര്‍ട്ടികള്‍ അഭിപ്രായപ്പെടുന്നു.

കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസിന് അത്തരമൊരു മുന്നണിയെ നയിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. തോല്‍വിയാണെങ്കില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളെ നയിക്കാനുള്ള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഏതൊരു ശ്രമവും അവസാനിക്കും. മുകളില്‍ സൂചിപ്പിച്ചതുപോലെ 2024-ല്‍ ബി.ജെ.പിയെ നേരിടാന്‍ സ്വന്തമായി മുന്നണികള്‍ രൂപീകരിക്കാന്‍ ശ്രമം നടത്തുന്ന മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും സജീവമായി രംഗത്തുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി വിവിധ കാരണങ്ങള്‍ കൊണ്ട് തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കുന്ന ബിബിഎംപിയുടെ (ബ്രഹത് ബംഗളൂരു മഹാനഗര സഭയുടെ) കാര്യത്തിലും പരാജയം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടും. നഗരസഭയിലെ വാര്‍ഡ് സംവരണവുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടന്നുകൊണ്ടിരിക്കുകയാണ്. തലസ്ഥാന നഗരിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നത് ഇരു ദേശീയ പാര്‍ട്ടികള്‍ക്കും വളരെ നിര്‍ണായകമാണ്, അത് അവരെ അധികാരത്തിലേക്ക് അടുപ്പിക്കും. ബംഗളൂരു നഗരത്തില്‍ ആകെ 28 സീറ്റുകളാണുള്ളത്. 2018ല്‍ കോണ്‍ഗ്രസ് 15 സീറ്റും (പിന്നീട് രണ്ട് സീറ്റ് കൂടി നേടി) ബിജെപി 11 സീറ്റും നേടി.

നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ബിബിഎംപി തിരഞ്ഞെടുപ്പിനെയും ബാധിക്കും. ബിബിഎംപി ഒരു തൂക്കു കൗണ്‍സിലില്‍ അവസാനിക്കുകയാണെങ്കില്‍, എംഎല്‍എമാര്‍ക്ക് (നഗരത്തിലെ മറ്റ് ജനപ്രതിനിധികള്‍ക്കൊപ്പം) ബിബിഎംപി കൗണ്‍സിലില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളതിനാല്‍ നഗരത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി, കര്‍ണാടകയില്‍ കോണ്‍ഗ്രസ് വേരുള്ള ശക്തിയാണ്. സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും അതിന്റെ പാര്‍ട്ടി കേഡര്‍മാര്‍ വ്യാപിച്ചുകിടക്കുന്നു. പല സംസ്ഥാന ഘടകങ്ങളില്‍ നിന്നും വ്യത്യസ്തമായി ശക്തമായ പ്രാദേശിക നേതാക്കളും അവര്‍ക്കുണ്ട്. അതുകൊണ്ട് കര്‍ണാടകയില്‍ തോല്‍ക്കുന്നത് കോണ്‍ഗ്രസിന് പ്രത്യേകിച്ച് ദോഷം ചെയ്യും.

എന്നാല്‍, ബി.ജെ.പിയെപ്പോലെ കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഒരു രണ്ടാം നിര നേതൃത്വം വളര്‍ന്നുവന്നിട്ടില്ല. കോണ്‍ഗ്രസിന് സംസ്ഥാനവ്യാപകമായി അറിയപ്പെടുന്ന മൂന്ന് നേതാക്കളാണുള്ളത്. സിദ്ധരാമയ്യ (75), ശിവകുമാര്‍ (60), മല്ലികാര്‍ജുന്‍ ഖാര്‍ഗെ (80). അടുത്ത തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെയും സിദ്ധരാമയ്യയും മത്സരിക്കാന്‍ സാധ്യതയില്ല. അതിനാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവകുമാറല്ലാതെ ബഹുജന അടിത്തറയുള്ള മറ്റൊരു നേതാവും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഈ വീക്ഷണത്തിലും ഈ തെരഞ്ഞെടുപ്പിലെ വിജയം പാര്‍ട്ടിക്ക് പ്രധാനമാണ്.

Facebook Comments
Post Views: 219
Tags: BjpCongresskarnataka
ബി.എസ് അരുണ്‍

ബി.എസ് അരുണ്‍

Related Posts

Middle East

ഈ ഇസ്രായേലിന് മിഡിൽ ഈസ്റ്റിൽ നിലനിൽക്കാനാവില്ല

30/11/2023
Palestine

ഗസ്സയിലെ യുദ്ധത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തുന്ന അൽ സീസി

29/11/2023
Middle East

ഇസ്രായേലിനെ പരാജയപ്പെടുത്താൻ ഹമാസിന്റെ പദ്ധതി

24/11/2023

Recent Post

  • ഗസ്സയില്‍ നിന്നുള്ള ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍
    By webdesk
  • വെടിനിര്‍ത്തല്‍ നീട്ടിയില്ല; യുദ്ധം പുന:രാരംഭിച്ച് ഇസ്രായേല്‍
    By webdesk
  • ഡിസംബര്‍ ഒന്ന്: വിവര്‍ത്തന ഭീകരതയുടെ ഇരുപത്തിയാറാണ്ട്
    By കെ. നജാത്തുല്ല
  • ഈ ഇസ്രായേലിന് മിഡിൽ ഈസ്റ്റിൽ നിലനിൽക്കാനാവില്ല
    By മര്‍വാന്‍ ബിശാറ
  • ആഇദുന്‍ ഇലാ ഹൈഫ; വേര്‍പാടിന്റെ കഥ പറയുന്ന ഫലസ്തീനിയന്‍ നോവല്‍
    By സല്‍മാന്‍ കൂടല്ലൂര്‍

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editorial Desk Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Palestine Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editorial Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!