Friday, January 27, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Politics Asia

കശ്മീരിലെ ഓട്ടയടക്കാനുള്ള ശ്രമം നഷ്ടപ്പെട്ടവ പുനസ്ഥാപിക്കുകയില്ല

മനോജ് ജോഷി by മനോജ് ജോഷി
26/06/2021
in Asia, Politics
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കശ്മീരിനെ ദുരിതത്തിലേക്ക് തള്ളിയിടുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. കശ്മീരിലെ വിവിധ രാഷ്ട്രീയ നേതാക്കളുടെ യോഗം കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച വിളിച്ചുചേര്‍ത്തെങ്കിലും അവിടെ വരുത്തിയ നാശനഷ്ടങ്ങള്‍ പഴയപടിയാക്കാന്‍ ഇതുകൊണ്ടൊന്നും കഴിയില്ല.

കൂട്ടത്തോടെ തടവിലാക്കിയും അടിച്ചമര്‍ത്തലും നേരിട്ട പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ വിശ്വാസ്യത കുറവാണ്.
കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, പാകിസ്ഥാനെ ഉപയോഗിക്കാനുള്ള അവരുടെ ഉത്സാഹവും മുസ്ലിം സമുദായത്തോടുള്ള വിരോധവും തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കുമായി കശ്മീരിനെ ഉപയോഗപ്പെടുത്തുന്നതിനാല്‍ അതിനെ മറ്റൊരു ഗതിയിലേക്ക് നയിക്കുമെന്ന് വിശ്വസിക്കാന്‍ നമുക്ക് മുന്നില്‍ ഒരു കാരണവുമില്ല.

You might also like

അലപ്പോ ആണ് പരിഹാരം

2023 ഏത് ദിശയിലേക്കാണ് നീങ്ങുന്നത് ?

‘ലോകകപ്പിലെ മദ്യ നിരോധനം ഞങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു’

റിപ്പബ്ലിക്കൻമാർ ജയിച്ചു; ട്രംപ് തോറ്റു!

മോദിയും കേന്ദ്രഭരണ നേതൃത്വവും കശ്മീരി നേതാക്കളും തമ്മിലുള്ള മൂന്നര മണിക്കൂര്‍ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടുകള്‍ നോക്കുമ്പോള്‍ ചര്‍ച്ച അപൂര്‍ണ്ണമാണ്. എന്നാല്‍ പാര്‍ലമെന്റില്‍ അമിത് ഷാ വാഗ്ദാനം ചെയ്തതുപോലെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന കാര്യം അംഗീകരിക്കുന്നതായി യോഗത്തില്‍ പറഞ്ഞു. അതിര്‍ത്തി നിര്‍ണയം നടത്തി ജമ്മുകശ്മീരില്‍ വോട്ടെടുപ്പ് നടത്തി സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്യുമെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.

ജമ്മു കശ്മീരിനെ കേന്ദ്രം കളിപ്പാട്ടമായി കണക്കിലെടുക്കുമ്പോള്‍, ചില സംശയങ്ങള്‍ അനിവാര്യമാണ്, കാരണം പ്രധാനമന്ത്രി മോദിയുടെ ഗതിമാറ്റം എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ പോലും ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ല. കേന്ദ്ര സര്‍ക്കാരും കശ്മീരിലെ രാഷ്ട്രീയ അഭിപ്രായവും തമ്മിലുള്ള അപകടകരമായ രാഷ്ട്രീയ നീക്കം പരിശോധിക്കേണ്ടതുണ്ട്. ജില്ലാ വികസന കൗണ്‍സിലും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും കശ്മീരിലെ ജനാധിപത്യത്തിന്റെ തുടക്കത്തിന് പുതിയ അര്‍ത്ഥം നല്‍കി എന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദവും ഇതിനോടൊപ്പം നിങ്ങള്‍ മുഖവിലയ്ക്കെടുക്കണം.

വ്യാഴാഴ്ചത്തെ യോഗത്തില്‍ സംസ്ഥാന രൂപീകരണത്തിന്റെ സാമ്പത്തിക പരിവര്‍ത്തനത്തെക്കുറിച്ച് അതിരുകടന്ന അവകാശവാദമൊന്നും സര്‍ക്കാര്‍ ഉന്നയിച്ചിട്ടില്ല, കാരണം അക്കാര്യത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. അവിടെ നേരിട്ടുള്ള ഭരണം കേന്ദ്രത്തിന് വലിയ നേട്ടമുണ്ടാക്കിയിട്ടില്ല. സുരക്ഷാ സേനയുടെ കനത്ത തിരിച്ചടി പോലെ തന്നെ കശ്മീരിലെ അക്രമവും അവസാനിച്ചിട്ടില്ല, തീവ്രവാദ ആക്രമണങ്ങളും തുടരുന്നു. കൂടുതല്‍ ഭയാനകമെന്നോണം, തദ്ദേശീയരെ സായുധസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് വേഗത്തില്‍ തുടരുന്നു.

മോദി-ഷാ കൂട്ടുകെട്ട് അവരുടെ ഭരണശൈലി അനുസരിച്ച് 2019 ഓഗസ്റ്റ് 5ന് ആദ്യമായി തങ്ങളുടെ പദ്ധതി നടപ്പാക്കി. അതിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പിന്നീട് അവര്‍ ചിന്തിക്കാന്‍ തുടങ്ങി, ഇപ്പോള്‍ അതില്‍ നിന്ന് അല്‍പ്പം പിന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍, സുപ്രീംകോടതി നിരവധി അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ഭയമാകാം.

രാഷ്ട്രപതി ആദ്യം പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിക്കാതെ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തത് ഭരണഘടനാപരമായ വഞ്ചനയാണെന്ന് ഓര്‍ക്കണം. 370 ഒഴിവാക്കുന്നതിന് ജമ്മു കശ്മീര്‍ നിയമസഭയിലാണ് ആദ്യം അവതരിപ്പിക്കേണ്ടത്. ഈ അസംബ്ലി തന്നെ പിരിച്ചുവിട്ടതിനാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായ ഗവര്‍ണര്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ കശ്മീര്‍ ജനതയ്ക്കും അവരുടെ പ്രതിനിധികള്‍ക്കും ഒന്നും പറയാന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍ ആണ് ഏകപക്ഷീയമായി തീരുമാനമെടുത്തത്.

കേന്ദ്രഭരണ പ്രദേശത്തിന്റെ നിലവാരത്തിലേക്ക് സംസ്ഥാനത്തെ തരംതാഴ്ത്തുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് നിയമനിര്‍മ്മാണസഭയിലെ ഒരു ജനതക്ക് കൈമാറുന്നതിനുപകരം അവരെ കബളിപ്പിക്കുക എന്നത് ലോകമെമ്പാടുമുള്ള ജനാധിപത്യ സംവിധാനത്തില്‍ തന്നെ അഭൂതപൂര്‍വമാണ്.

പുതിയ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ മൂന്നിന്റെ മൊത്തത്തിലുള്ള തെറ്റായ വായനയിലൂടെയാണ് ഇത് ചെയ്തത്. പുതിയ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനും സംസ്ഥാനങ്ങളെ വിഭജിക്കുന്നതിനും കൂട്ടിയോജിപ്പിക്കുന്നതിനും അവരുടെ പ്രദേശം കൂട്ടാനോ കുറയ്ക്കാനോ സംസ്ഥാനങ്ങളുടെ പേര് മാറ്റാനോ പാര്‍ലമെന്റിന് അധികാരം നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 3.

എന്നാല്‍ ഒരു സംസ്ഥാനത്തെ എടുത്തുകളയാന്‍ ഈ നിയമത്തില്‍ ഒന്നും പറയുന്നില്ല. കൂടാതെ, ആര്‍ട്ടിക്കിള്‍ 3ല്‍ നിന്ന് ഉണ്ടാകുന്ന ഏത് ബില്ലിനും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ നിയമസഭകളുടെ അഭിപ്രായം കൂടി സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍ നാം കണ്ടതു പോലെ നിയമസഭ പിരിച്ചുവിടുകയാണ് ഇവിടെ ചെയ്തത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ഏതൊരു കേന്ദ്ര സര്‍ക്കാരിനും പ്രതിപക്ഷം ഭരിക്കുന്ന ഏതൊരു സംസ്ഥാനത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കാനും തരംതാഴ്ത്താനും അനുവദിക്കുന്ന അപകടകരമായ ഒരു മാതൃകയാണ് പുതിയ വ്യാഖ്യാനത്തിലൂടെ കേന്ദ്രം ചെയ്യുന്നത്.

സംസ്ഥാനങ്ങളുടെ കൂട്ടായ്മ കൊണ്ടാണ് ഇന്ത്യ വേറിട്ടു നില്‍ക്കുന്നത്. പൊതുനിയമം, പൊലിസ്, പൊതുആരോഗ്യം, കൃഷി, ജലവിഭവം, ആശയവിനിമയം എന്നിവയിലെല്ലാം സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളിലൂടെയാണ് അതിന്റെ നിലനില്‍പ്. 1990-1995 കാലഘട്ടത്തില്‍ ജമ്മു കശ്മീരില്‍ ഭരണഘടന സംവിധാനത്തിന് തകര്‍ച്ച സംഭവിച്ചില്ലെങ്കില്‍, സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അധികാരങ്ങളില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമായിരുന്നില്ല.

2019 ല്‍, നമുക്കറിയാവുന്നതുപോലെ, ഭരണഘടനാപരമായ തകര്‍ച്ച ഉണ്ടായിരുന്നില്ല. 2018ല്‍ നിയമസഭ പിരിച്ചുവിട്ടു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സംശയാസ്പദവും ശക്തവുമായ പ്രതിവിധിക്ക് പകരം പുതിയ തിരഞ്ഞെടുപ്പുകള്‍ തീര്‍ച്ചയായും നടക്കേണ്ടതായിരുന്നു. മോദി സര്‍ക്കാര്‍ പാകിസ്ഥാനുമായി നടത്തുന്ന ചില രഹസ്യ ചര്‍ച്ചകളില്‍ നിന്നാണ് കശ്മീരുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതെന്ന് സൂചിപ്പിക്കുന്ന ചര്‍ച്ചകളും സജീവമാണ്. പുല്‍വാമ ഭീകരാക്രമണ കാലഘട്ടത്തില്‍ ഇരു സര്‍ക്കാരുകളും തമ്മിലുള്ള സമ്പര്‍ക്കം ഇപ്പോഴും തുടരുകയാണ്, അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറുന്നതിനു മുമ്പ് ഈ മേഖല സുസ്ഥിരമാക്കാന്‍ അമേരിക്ക ഊന്നല്‍ നല്‍കിയിരുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ ചരിത്രം ന്യൂഡല്‍ഹിയുടേയും ശ്രീനഗറിന്റേയും ചരിത്രത്തേക്കാള്‍ സങ്കീര്‍ണ്ണമാണ്. വാസ്തവത്തില്‍ ചര്‍ച്ചകളിലേക്കുള്ള പ്രചാരണമെല്ലാം ഒരു ഭീകരാക്രമണത്തിന്റെ രൂപത്തില്‍ തിരിച്ചടിക്കാന്‍ ഇടയാക്കും. ഈ ഘട്ടത്തില്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കടുത്ത അടിച്ചമര്‍ത്തലുകള്‍ നേരിട്ട, മുഖ്യധാരാ കശ്മീരി പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെ നേരിട്ട് വെല്ലുവിളിക്കാന്‍ സാധ്യതയില്ല.

ഒരു കോടതി വിധി വരാനുള്ള സാധ്യത കൂടാതെ, ഒരു പ്രത്യേക ഗതിയിലേക്ക് ഇങ്ങിനെ സര്‍ക്കാരിനെ നിര്‍ബന്ധിക്കാന്‍ കാരണമൊന്നുമില്ല. പുതിയ സംസ്ഥാന രൂപീകരണത്തിന് സമയപരിധികളൊന്നും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടില്ല, ഒന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം പുനസ്ഥാപിച്ചേക്കും. ആര്‍ട്ടിക്കിള്‍ 370 നെ സംബന്ധിച്ചിടത്തോളം, അത് യാഥാര്‍ത്ഥ്യത്തെക്കാള്‍ നിഴലായിരുന്നു. ബി.ജെ.പിയുടെ സ്ഥാപക പിതാവ് ശ്യാമ പ്രസാദ് മുഖര്‍ജി ഇതിനെതിരെ പോരാടിയെങ്കിലും അത് ഇനി കേന്ദ്രസര്‍ക്കാര്‍ തിരികെ കൊണ്ടുവരാന്‍ സാധ്യതയില്ല.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സമ്പൂര്‍ണ്ണ അധികാരം ആസ്വദിച്ച മോദി സര്‍ക്കാര്‍ ദില്ലി പോലുള്ള പുതിയ ഹൈബ്രിഡ് ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് രൂപം നല്‍കാനാണ് താല്‍പ്പര്യമെടുക്കുന്നത്. അതിന് സ്വന്തമായി നിയമസഭയുണ്ട്, പക്ഷേ കുറച്ച് അധികാരങ്ങളേ ഉള്ളൂ. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഇത്തരമൊരു രാക്ഷസത്വത്തിന് ഇടമില്ല. എന്നാല്‍ ഇതൊന്നും സര്‍ക്കാരിനെ നിന്ന് പിന്തിരിപ്പിക്കുകയുമില്ല.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായോ ഭരണഘടനയുടെ നിര്‍മാണവുമായോ അതിന്റെ രാഷ്ട്രീയത്തിലും യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഭരണഘടനയുടെ മഹത്വവും ചൈതന്യവും അവരെ ആകര്‍ഷിക്കുന്നില്ല.

കശ്മീരികളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അവരുടെ സ്വത്വത്തിനും അവകാശങ്ങള്‍ക്കുമായി പോരാടുകയും വില നല്‍കുകയും ചെയ്യുകയാണ്. നിലവിലെ രാഷ്ട്രീയ വ്യവഹാരത്തില്‍ മോദിയും അമിത് ഷായും സംസ്ഥാനത്തെ അനുരഞ്ജനത്തിന്റെ പുതിയ രാഷ്ട്രീയത്തിലേക്ക് നയിക്കുമെന്ന് സൂചിപ്പിക്കുന്ന ഒന്നും തന്നെയില്ല.

ചരിത്രത്തിലും ജീവിതത്തിലുമെന്നപോലെ, തിരിഞ്ഞു നടക്കല്‍ സാധ്യമല്ല. നിലവിലെ അവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് കരുതുന്നവര്‍ നിരാശരാകും എന്ന് മാത്രം. നിങ്ങള്‍ക്ക് കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമുണ്ടാക്കാനായേക്കും എന്ന് മാത്രം.

അവലംബം: thewire.in
വിവ: സഹീര്‍ വാഴക്കാട്

Facebook Comments
Tags: Indiajammu kashmirkashmirpakistan
മനോജ് ജോഷി

മനോജ് ജോഷി

Related Posts

Middle East

അലപ്പോ ആണ് പരിഹാരം

by മുഹമ്മദ് മുഖ്താർ ശൻഖീത്വി
19/01/2023
Politics

2023 ഏത് ദിശയിലേക്കാണ് നീങ്ങുന്നത് ?

by ഖലീൽ അൽ അനാനി
12/01/2023
Middle East

‘ലോകകപ്പിലെ മദ്യ നിരോധനം ഞങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു’

by ഹഫ്‌സ ആദില്‍
23/11/2022
Politics

റിപ്പബ്ലിക്കൻമാർ ജയിച്ചു; ട്രംപ് തോറ്റു!

by ഹാസിം അയാദ്
15/11/2022
Middle East

യൂസുഫുല്‍ ഖറദാവി: സമകാലിക ഇസ്ലാമിലെ ഒരു യുഗത്തിന് അന്ത്യമാകുമ്പോള്‍

by ഉസാമ അല്‍ അസാമി
29/09/2022

Don't miss it

Your Voice

കഅ്ബയുടെ രൂപം നിര്‍മിക്കുന്നതിന്റെ വിധി?

13/09/2019
ujhp.jpg
Human Rights

തൊഴിലാളി ദിനം ഓര്‍മപ്പെടുത്തുന്നത്

01/05/2018
bghk.jpg
Civilization

റാഫേലിന്റെ ചിത്രത്തിലെ ഇബ്‌നുറുശ്ദ്

15/11/2017
Tharbiyya

അനുഗ്രഹവും പരീക്ഷണവും; വിശ്വാസിയുടെ സമീപനം – 1

26/03/2020
Reading Room

അകത്തു നിന്നും പുറത്തു നിന്നും ഇസ്‌ലാമിന് മുറിവേല്‍ക്കുമ്പോള്‍

25/03/2015
Onlive Talk

‘ഖബര്‍ തുറന്ന് അവനെ ഒന്നുകൂടെ കാണിച്ചുതരുമോ’?

20/05/2021
nmh.jpg
Profiles

എന്‍.എം. ഹുസൈന്‍

10/03/2015
signal.jpg
Onlive Talk

മഹല്ലുകളില്‍ വിദ്യാഭ്യാസ സമിതികള്‍ കാര്യക്ഷമമാകണം

11/11/2013

Recent Post

റിപ്പബ്ലിക് ദിന ചിന്തകൾ

26/01/2023

ഡോക്യുമെന്ററി പ്രദര്‍ശനം: ജാമിഅയില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു, ജെ.എന്‍.യുവില്‍ കല്ലേറ്

25/01/2023

‘ഇസ്‌ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍’: ക്യാമ്പയിന് ഉജ്ജ്വല തുടക്കം

25/01/2023

ഖുര്‍ആന്‍ കത്തിച്ച സംഭവം: സ്വിഡിഷ്, ഡച്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് അല്‍ അസ്ഹര്‍

25/01/2023

അന്ന് ബി.ബി.സിയുടെ വിശ്വാസ്യതയെ വാനോളം പുകഴ്ത്തി; മോദിയെ തിരിഞ്ഞുകുത്തി പഴയ വീഡിയോ

25/01/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!