Saturday, March 25, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Politics Africa

മുര്‍സി വധശിക്ഷ കാത്ത് കഴിയുന്ന നാട്ടില്‍ കൊലയാളികള്‍ കുറ്റവിമുക്തരാവുന്നു

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍ by ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍
21/03/2015
in Africa, Politics
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഅ് അടക്കമുള്ള 44 ബ്രദര്‍ഹുഡ് നേതാക്കള്‍ക്കെതിരെയുള്ള വധശിക്ഷാ വിധി ഈജിപ്തിലെ രണ്ട് കോടതികള്‍ മുഫ്തിയുടെ അഭിപ്രായത്തിനായി കൈമാറിയിരിക്കുകയാണ്. അക്രമം, ക്രമസമാധാനം തകര്‍ക്കല്‍, കൊല, ഭീകരസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. അതേസമയം ഈജിപ്തിലെ മറ്റൊരു കോടതി ഹുസ്‌നി മുബാറകിന്റെ ആഭ്യന്തര മന്ത്രി ജനറല്‍ ലിവാഅ് ആദിലിയെ എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തരാക്കുകയും ചെയ്തു. തന്റെ സ്ഥാനം ഉപയോഗിച്ച് 25 ദശലക്ഷം ഡോളറിന്റെ തട്ടിപ്പാണ് അയാള്‍  നടത്തിയിരുന്നത്.

ഈജിപ്ഷ്യന്‍ വിപ്ലവ സമയത്ത് പ്രകടനക്കാരെ തല്ലിച്ചതക്കുകയും തഹ്‌രീര്‍ സ്‌ക്വയറിലും ഈജിപ്തിന്റെ മറ്റു ഭാഗങ്ങളിലും നൂറുകണക്കിനാളുകളെ വധിക്കാന്‍ ഉത്തരവിടുകയും ചെയ്തയാളാണ് ആദിലി. മോചിതനായ ശേഷം താന്‍ ജയിലില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും രാഷ്ട്രത്തോട് നഷ്ടപരിഹാരം ചോദിച്ച് അയാള്‍ കോടതിയെ സമീപിച്ചാലും ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. എന്തിന് അത്ഭുതപ്പെടണം? മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറകിനെയും മക്കളെയും എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തരാക്കിയ ഒരു നാട്ടിലാണിത് നടക്കുന്നത്.

You might also like

എണ്ണ സമ്പന്ന രാഷ്ട്രമായ ഇറാഖിനെന്ത് സംഭവിച്ചു?

ഹിന്ദു ഉത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട്; മതത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി

അമേരിക്കയിൽ നിന്ന് ബാല വിവാഹത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രം; ‘പ്രതീക്ഷയില്ലാതെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നത്’

ഇത്തരം ദുഷിച്ച തീരുമാനങ്ങളിലൂടെ ഈജിപ്ഷ്യന്‍ കോടതി സ്വയം പരിഹാസ പാത്രമായി മാറുകയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണത് കാര്യങ്ങളത് തീരുമാനിക്കുന്നത്. ഈ നാടകങ്ങളെല്ലാം കണ്ടിട്ടും രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈജിപ്തിലെ പ്രമുഖര്‍ മൗനമവലംബിക്കുന്നു എന്നത് ഏറെ ദുഖകരമാണ്. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനാണവര്‍ ശ്രമിക്കുന്നത്. ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ പ്രതീകങ്ങളായി നിലകൊണ്ടവരും മുന്‍ ഭരണാധികാരികള്‍ക്കെതിരെ അവര്‍ ചെയ്ത് കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും പേരില്‍ പ്രതികാരം നടപ്പാക്കണമെന്ന് ഉച്ചത്തില്‍ ആവശ്യപ്പെട്ടവരുമാണവര്‍.

ഈജിപ്തില്‍ പ്രതിവിപ്ലവം വിജയിച്ചിരിക്കുകയാണ്. മുന്‍ ഭരണകൂടം തന്നെ പരോക്ഷമായ മറ്റൊരു കവാടത്തിലൂടെ തിരിച്ചെത്തിയിരിക്കുന്നു. തെരെഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ആരോപണ വിധേയനായ അഹ്മദ് ഇസ്സ് പോലും പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നു. ജനാധിപത്യത്തിനും സാമൂഹ്യ നീതിക്കും വേണ്ടി ഒഴുക്കപ്പെട്ട രക്തസാക്ഷികളുടെ രക്തം വെറുതെയായിരിക്കുന്നു എന്നാണിത് കുറിക്കുന്നത്.

സൈനിക ഭരണകൂടത്തിന്റെ കയ്യിലെ കേവല ഉപകരണമായി അദ്‌ലി മന്‍സൂര്‍ ഭരണഘടനാ കോടതിയുടെ തലപ്പത്ത് എത്തിയത് മുതല്‍ ഈജിപ്ഷ്യന്‍ നീതിന്യായ വ്യവസ്ഥക്ക് അതിന്റെ അന്തസും അസ്ഥിത്വവും നഷ്ടപ്പെട്ടിരിക്കുന്നു. എല്ലാ ഭരണ സംവിധാനങ്ങള്‍ക്കും മുകളിലാണ് കോടതിയെന്ന സങ്കല്‍പമാണ് ഈജിപ്തിന്റെ ഏത് ഭരണഘടയിലും കാണുന്നത്. എന്നാല്‍ അതൊരു സങ്കല്‍പം മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു എന്നാണ് യാഥാര്‍ഥ്യം വിളിച്ചോതുന്നത്.

ഇപ്പോള്‍ ഈജിപ്ഷ്യന്‍ കോടതിയുടെ ദൗത്യം മൂന്ന് കാര്യങ്ങളില്‍ പരിമിതപ്പെട്ടിരിക്കുകയാണ്. ഒന്ന്, മുന്‍ ഭരണകൂടത്തിന്റെ ഭാഗമായിരുന്നവരെ എല്ലാ കുറ്റങ്ങളില്‍ നിന്നും മോചിതരാക്കുക. രണ്ട്, സൈനിക അട്ടിമറിയെ എതിര്‍ക്കുകയും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി മുറവിളി കൂട്ടുന്നരുമായ എല്ലാവര്‍ക്കെതിരെയും വധശിക്ഷയും തടവും വിധിക്കുക. മൂന്ന്, ഗസ്സ മുനമ്പില്‍ കിടക്കുന്ന ഹമാസിനെതിരെ ഭീകരകുറ്റം കെട്ടിച്ചമക്കുക.

‘നീതിയാണ് ഭരണത്തിന്റെ അടിത്തറ’. ഈജിപ്തിനെ പോലുള്ള ഒരു പൗരാണിക രാജ്യത്ത് നീതി പൂര്‍ണമായി മാഞ്ഞുപോവുകയും നീതിന്യായ വ്യവസ്ഥ തകര്‍ന്നടിയുകയും ചെയ്യുമ്പോള്‍ ഭാവി എല്ലാതരത്തിലും ഇരുളടഞ്ഞതാവുകയാണ് ചെയ്യുന്നത്. സുസ്ഥിരത വളരെ വിദൂരവും, സഹവര്‍ത്തിത്വം അസംഭവ്യവും, ദേശീയ അനുരഞ്ജനം ഒരു മരീചികയും ആയി മാറുന്നു.

ജനറല്‍ ആദിലി സ്വതന്ത്രനായി പുറത്തിറങ്ങുമ്പോള്‍ ഒരു പൂച്ചയെ പോലും കൊല്ലാത്ത ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സി വധശിക്ഷയും കാത്ത് ഇരുമ്പഴികള്‍ക്ക് പിന്നിലാണുള്ളത്. വലിയൊരു ദുരന്തം തന്നെയാണിത്. അല്ലാഹുവാണ്, അല്ലയോ ഈജിപ്ത് നിഷിദ്ധമാണ് നീ ചെയ്യുന്നത്. അതിലേറെ ഒന്നും എനിക്ക് പറയാനില്ല.

മൊഴിമാറ്റം : നസീഫ്‌

Facebook Comments
ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Posts

Middle East

എണ്ണ സമ്പന്ന രാഷ്ട്രമായ ഇറാഖിനെന്ത് സംഭവിച്ചു?

by Webdesk
22/03/2023
Asia

ഹിന്ദു ഉത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട്; മതത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി

by അതുല്‍ ചന്ദ്ര
20/03/2023
Europe-America

അമേരിക്കയിൽ നിന്ന് ബാല വിവാഹത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ

by മുസ്തഫ രിസ്ഖ്
13/03/2023
Politics

ഇന്ത്യയിലെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രം; ‘പ്രതീക്ഷയില്ലാതെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നത്’

by റോക്കിബസ് സമാന്‍
09/03/2023
Middle East

പ്രതിപക്ഷ അനൈക്യം ഉർദുഗാന്റെ സാധ്യത വർധിപ്പിക്കുന്നു

by മഹ്മൂദ് അല്ലൂഷ്
08/03/2023

Don't miss it

Civilization

തമസ്‌കരിക്കപ്പെട്ട നാഗരികത

13/04/2013
Vazhivilakk

ഞാനെന്റെ ഉമ്മയുടെ മകനാണ്‌

13/11/2013
Culture

ഹോളിവുഡിലെ ഹിജാബ് ധരിച്ച സംവിധായിക

20/02/2019
Views

കല്ലെറിയുമ്പോള്‍ ഫലം പൊഴിക്കുന്ന ബ്രദര്‍ഹുഡ്

04/01/2014
Tharbiyya

നിങ്ങള്‍ക്ക് ദൈവത്തോട് സംസാരിക്കാന്‍ കഴിയുമോ?

01/01/2020
Youth

കാലം ആവശ്യപ്പെടുന്ന പ്രബോധന രീതി

15/01/2021
Views

തലമറക്കാനുള്ള അവകാശം രക്ഷിതാക്കള്‍ ആര്‍ജവം കാണിക്കണം

06/07/2013
Columns

എല്ലാ കണ്ണുകളും തുറന്നു വെച്ച് വേണം ജീവിക്കാൻ

13/03/2020

Recent Post

വായനയുടെ മാസമാണ് വിശുദ്ധ റമദാന്‍

25/03/2023

റമദാനിനെ പരിസ്ഥിതി സൗദൃദമാക്കാനാണ് ഇസ്ലാം പറയുന്നത്

24/03/2023

ഇന്ത്യ എപ്പോഴെങ്കിലും ഒരു ജനാധിപത്യ രാജ്യമായിട്ടുണ്ടോ?

24/03/2023

മസ്ജിദില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെ ആക്രമം; യു.കെയില്‍ ഒരാള്‍ അറസ്റ്റില്‍

23/03/2023

റമദാന്‍ സന്ദേശമറിയിച്ച് സൗദി, ഇറാന്‍ മന്ത്രിമാര്‍; ഉടന്‍ കൂടിക്കാഴ്ചയുണ്ടാകും

23/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!