Monday, April 19, 2021
islamonlive.in
ramadan.islamonlive.in/
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Politics Africa

തൂക്കുമരങ്ങളുടെ യുഗത്തിലേക്കാണ് ഈജിപ്ത് മടങ്ങുന്നത്

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍ by ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍
25/03/2014
in Africa, Politics
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഈജിപ്തില്‍ മുര്‍സി അനുകൂലികളായ 528 പേര്‍ക്കെതിരെയുള്ള മിന്‍യാ കോടതിയുടെ വധശിക്ഷ ഈജിപ്ഷ്യന്‍ വിപ്ലവത്തെ ദയാവധം നടത്തുന്ന വെടിയുണ്ടയുടെ സ്ഥാനത്താണ്. സ്വാതന്ത്ര്യത്തെയും നീതിയെയും ന്യായവും സ്വതന്ത്രവുമായ വിചാരണയെയും കുറിച്ചുള്ള എല്ലാ പ്രതീക്ഷകളുമാണ് അതിലൂടെ ഇല്ലായ്മ ചെയ്യപ്പെട്ടിരിക്കുന്നത്. വരാനിരിക്കുന്ന കോടതി വിധികളുടെ മാനദണ്ഡമായി നാമിതിനെ മനസ്സിലാക്കിയാല്‍ ഈജിപ്ത് പ്രസിഡന്റ് മുര്‍സിയടക്കമുള്ള ഇഖ്‌വാന്റെ മുന്‍നിര നേതാക്കളും പ്രവര്‍ത്തകരുമായ 16,000 ല്‍ പരം തടവുകാരെയും കാത്തിരിക്കുന്ന വിധിയും ഇത് തന്നെയായിരിക്കും.

ജഡ്ജി അക്രമപരമായി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത് വിചാരണ ആരംഭിച്ച് രണ്ടു ദിവസത്തിനുള്ളിലാണ്. വിധിയുടെ പകര്‍പ്പ് മുഫ്തിയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തു. ഇവരെയെല്ലാം തൂക്കികൊല്ലണമെന്ന് നേരത്തെ ഉദ്ദേശ്യമുണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

You might also like

ഹിജാബ് കേവലമൊരു തുണിക്കഷ്ണമല്ല

അറബ് പാര്‍ട്ടികള്‍ ഇസ്രായേല്‍ തെരഞ്ഞെടുപ്പിലെ കിംഗ് മേക്കറാവുമോ ?

ആരാണ് യഥാര്‍ത്ഥ തീവ്രവാദികള്‍?

ഗസയിലെ ഫലസ്തീൻ വിമോചനപോരാട്ടങ്ങൾ

ഈജിപ്ഷ്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഇടപെടാനും ഭരണഘടനാ കോടതിയിലെ ജഡ്ജിമാരെ മാറ്റാനും പ്രസിഡന്റ് മുര്‍സി ശ്രമം നടത്തിയപ്പോള്‍ അതിനെതിരെ ആദ്യമായി രംഗത്ത് വന്നത് നാം തന്നെയായിരുന്നു. നീതിന്യായ വ്യവസ്ഥയെ കുറിച്ച് നമ്മില്‍ അവശേഷിച്ചിരുന്ന വിശ്വാസത്തിന്റെ കണികകളായിരുന്നു അതിന് കാരണം. എന്നാല്‍ നമുക്ക് തെറ്റുപറ്റിയിരിക്കുന്നു. നമുക്ക് മാത്രമല്ല, നമ്മെ പോലെ തെറ്റുപറ്റിയ വേറെയും ആളുകളുണ്ട്. നമ്മുടെ വിശ്വാസം അസ്ഥാനത്തായിരുന്നു എന്നത് ഖേദകരം തന്നെ.

അന്യായമായ ഈ വിധിയെ കുറിച്ച് മാത്രമല്ല നാം ചര്‍ച്ച ചെയ്യുന്നത്. അപ്പീല്‍ കോടതി ഒരു പക്ഷേ ആ വിധിയെ റദ്ദാക്കുകയും പുനര്‍വിചാരണക്ക് വിധേയമാക്കുകയും ചെയ്‌തേക്കാം. എന്നാല്‍ നാം സംസാരിക്കുന്നത് ഈജിപിതിന്റെ ഭാവിയെ കുറിച്ചാണ്. താല്‍ക്കാലിക ഘട്ടത്തിന് ശേഷം ഉണ്ടാകാനിരിക്കുന്ന ഭരണസംവിധാനത്തിന്റെയും പ്രസിഡന്റ് തെരെഞ്ഞെടുപ്പിന്റെ ചിത്രത്തെയും കുറിച്ചാണ് നമുക്ക് പറയാനുള്ളത്. ഈ നാളുകളില്‍ വളരെയധികം സംസാര വിഷയമായി മാറിയ മാര്‍ഗ രേഖ മറ്റൊരു സ്വേച്ഛാധിപത്യ ഭരണത്തിലേക്കാണ് നയിക്കുക.

ലജ്ജാകരമായ ഇത്തരം പ്രവര്‍ത്തനങ്ങളും അത് പ്രതിഫലിപ്പിക്കുന്ന പ്രതികാരത്തിനുള്ള ഉദ്ദേശ്യങ്ങളും ഈജിപ്ഷ്യന്‍ ജനതക്കിടയില്‍ വലിയൊരു വിടവായിരിക്കും ഉണ്ടാക്കുക. തങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ ആയുധമെടുത്തു പ്രതികരിക്കാനും അവരെയത് പ്രേരിപ്പിച്ചേക്കും. എപ്പോഴും സമാധാനത്തെ മുറുകെ പിടിക്കുകയും എല്ലാതരത്തിലുള്ള അതിക്രമങ്ങളെയും എതിര്‍ക്കുന്ന ഈജിപ്ഷ്യന്‍ ജനതയില്‍ നിന്ന് അത്തരം ഒരു പ്രവര്‍ത്തനം നാം ആഗ്രഹിക്കുന്നില്ല. അത് ചെയ്യുന്നത് ഭരണകൂടമായാലും പ്രതിപക്ഷമായാലും ശരി.

കൊലപാത കുറ്റത്തിന്‍മേല്‍ 700 ല്‍ പരം പേര്‍ ഇന്ന് വിചാരണക്ക് വിധേയരാകുന്നുണ്ട്. വധശ്രമം, ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രമം കാണിക്കല്‍, രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കല്‍, ലൈസന്‍സില്ലാതെ ആയുധം കൈവശം വെക്കല്‍, മിന്‍യയിലെ രണ്ട് പോലീസുകാരുടെ മരണത്തിനിരയായ അക്രമപ്രവര്‍ത്തനം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് കഴിഞ്ഞ ദിവസം വധശിക്ഷ വിധിക്കപ്പെട്ട 528 പേരുടെ മേലുള്ളത്. അതേസമയം റാബിഅ അദവിയ്യയിലും റിപബ്ലിക്കന്‍ ഗാര്‍ഡ് ആസ്ഥാനത്തിന് മുന്നിലും പ്രകടനക്കാരെ ഒഴിപ്പിക്കുന്നതിനിടയില്‍ ആയിരത്തില്‍ പരം മനുഷ്യജീവന്‍ ഹനിച്ചവര്‍ എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിച്ച് ജീവിക്കുകയാണ്. തങ്ങള്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ ഫലമെന്നോണം സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നവരാണവര്‍.

സ്വാതന്ത്ര്യത്തിന്റേയും സുസ്ഥിരതയുടെയും കാലത്തിലേക്കല്ല, തൂക്കുമരങ്ങളുടെ യുഗത്തിലേക്കാണ് ഈജിപ്ത് മടങ്ങുന്നത്. സ്വേച്ഛാധിപത്യത്തെയും അക്രമത്തെയും എന്നെന്നേക്കുമായി തുടച്ചു നീക്കുന്നതിന് നിരവധി യുവാക്കള്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചത് സ്വാതന്ത്ര്യത്തിനും സുസ്ഥിരതക്കും വേണ്ടിയായിരുന്നു.

അഴുകി നാറുന്നതും പരിഹാസ്യവുമായ വിധിയാണിത്. അതിന്റെ ഭൂരിഭാഗം ജഡ്ജിമാരും ഹൃദയശൂന്യരുമാണ്. നീതിയുടെ അര്‍ഥമെന്തെന്ന് പോലും അറിയാത്ത അവര്‍ ഈജിപ്തിനെ ദുഷിപ്പിക്കുകയാണ് ചെയ്യുന്നത്. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണവര്‍ ചെയ്യുന്നത്. ഭാവിയില്‍ നിരവധി നിരപരാധികളുടെ ജീവനെടുക്കുന്ന രക്തരൂഷിത ഏറ്റമുട്ടലുകളിലേക്കാണവര്‍ ഈജിപ്തിനെ വലിച്ചിഴക്കുന്നത്.

ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ നിങ്ങളുദ്ദേശിക്കുന്ന പോലെയെല്ലാം വെറുത്തോളൂ, എന്നാല്‍ ഈജിപ്തിനെ നിങ്ങള്‍ വെറുക്കരുത്. അതിന്റെ ചിത്രവും സംവിധാനവും വിപ്ലവവും നിങ്ങള്‍ തകര്‍ത്തെറിയരുത്. അതിനും അവിടത്തെ ജനതക്കും നന്മ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് വേണ്ടി പ്രശ്‌നങ്ങളുടെ കവാടങ്ങള്‍ നിങ്ങള്‍ തുറന്നു കൊടുക്കുകയും അരുത്.

എല്ലാ തരം പ്രഹസനങ്ങള്‍ക്കും അറുതി വരുത്തി നിര്‍ഭയമായ ഒരിടത്തേക്ക് ഈജിപ്തിനെ നയിക്കുന്ന ശക്തനും ധീരനുമായ ഒരു നേതാവിനെയാണിന്ന് ആവശ്യം. നിലവിലെ വിയോജിപ്പുകള്‍ ഇല്ലാതാക്കി ദേശീയ അനുരഞ്ജനം സാധ്യമാക്കണം. പകയും വിദ്വേഷവും പ്രതികാര മനസ്സും ഇല്ലാതാക്കി, ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കുന്ന ഒരാളായിരിക്കണമത്. നിലവില്‍ അത്തരത്തില്‍ ഒരാളില്ലെന്നതാണ് ഏറെ ദുഖകരം. അതുകൊണ്ടു തന്നെ ശുഭപ്രതീക്ഷയോടെ ഈജിപ്തിന്റെ ഭാവിയിലേക്ക് നമുക്ക് നോക്കാനാവില്ലെന്നത് ഏറെ ദുഖകരമാണ്.

വിവ : അഹ്മദ് നസീഫ്‌

Facebook Comments
ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Posts

Europe-America

ഹിജാബ് കേവലമൊരു തുണിക്കഷ്ണമല്ല

by യാസ്മിൻ ഖാത്തൂൻ ദിവാൻ
17/04/2021
Middle East

അറബ് പാര്‍ട്ടികള്‍ ഇസ്രായേല്‍ തെരഞ്ഞെടുപ്പിലെ കിംഗ് മേക്കറാവുമോ ?

by അബ്ദുസ്സമദ് അണ്ടത്തോട്
26/03/2021
Europe-America

ആരാണ് യഥാര്‍ത്ഥ തീവ്രവാദികള്‍?

by ഡോ. ഹില്‍മി മുഹമ്മദ് അല്‍ഖാഊദ്
18/03/2021
Middle East

ഗസയിലെ ഫലസ്തീൻ വിമോചനപോരാട്ടങ്ങൾ

by അഹമ്മദ് അബു അർതിമ
13/03/2021
Middle East

സിറിയ: നിലപാടുകൾ താല്പര്യങ്ങളുടെ കൂടി ഭാഗമാണ്

by അബ്ദുസ്സമദ് അണ്ടത്തോട്
03/03/2021

Don't miss it

wagon-tragedy.jpg
Columns

സ്വാതന്ത്ര്യസമരത്തില്‍ മലപ്പുറത്തുകാരന്‍ പകുത്തു നല്‍കിയത് സ്വന്തം കരള്‍

22/04/2017
hijab2.jpg
Women

നിങ്ങളുടെ മകള്‍ ഹിജാബ് ധരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?

13/12/2014
Columns

ധാക്ക : ഒരു നിരീക്ഷകന്റെ ഉത്കണ്ഠകള്‍

03/07/2013
nabi.jpg
Sunnah

പ്രവാചക സ്‌നേഹത്തിന്റെ അടയാളങ്ങള്‍

11/03/2016
umrah.jpg
Your Voice

ഒരു യാത്രയില്‍ ഒരുപാട് ഉംറകള്‍ ?

23/02/2013
yj'.jpg
Views

ഇറാനില്‍ അങ്ങിനെയാണ്

14/06/2018

ലഷ്‌കറെ ത്വയ്ബയുടെ കടലിലെ ഏജന്റാകുന്നു പുത്യാപ്ലക്കോര

12/03/2013
Columns

ബില്‍ക്കീസ് ദാദി; പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദം!

24/09/2020

Recent Post

സിറിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പ്രഹസനമെന്ന് ആരോപണം

19/04/2021

ഇറാഖ് വ്യോമത്താവളത്തിന് നേരെ ആക്രമണം

19/04/2021

ചരിത്രപരമായ പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് ഇസ്രായേലും ഗ്രീസും

19/04/2021

സ്വത്വചിന്തകളിൽ നിന്നും പ്രകടനാത്മകമായ വ്യക്തിത്വം

19/04/2021

ഖൂർശീദ് അഹ്മ്ദ്: ഇസ്ലാമിക സാമ്പത്തിക വിദഗ്ധൻ

19/04/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!