Sunday, August 14, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Politics Middle East

ഗസ്സ: ഇസ്രയേല്‍ പരീക്ഷിക്കുന്നത് ഈജിപ്തിനെയാണ്

islamonlive by islamonlive
15/11/2012
in Middle East, Politics
egypt,palestine,israel.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഗസ്സയിലെ ചെറുത്ത് നില്‍പ് പോരാട്ടം ഒരു വലിയ രാഷ്ട്രത്തെ പ്രതിനിധീകരിക്കാന്‍ പര്യാപ്തമല്ലായിരിക്കാം. അവരുടെ കയ്യില്‍ നൂതന ആയുധ സാമഗ്രികള്‍ ഇല്ല എന്നതും ശരിയാണ്. അറബ് രാഷ്ട്രങ്ങളെപ്പോലെ നിങ്ങള്‍ ഗസ്സയെ കാണുകയും ചെയ്യരുത്. പക്ഷെ, എന്നാല്‍പോലും ഗസ്സക്ക് അതിന് സാധിക്കും. അവിടത്തെ പോരാളികളുടെ ദൃഢനിശ്ചയവും അവരുടെ കയ്യിലുള്ള ചില്ലറ ആയുധങ്ങളും, അവര്‍ മുറുകെപ്പിടിക്കുന്ന മൂല്യങ്ങളും ദര്‍ശനവും മാത്രം മതി. ഇത് ഇസ്രായേലിനുള്ള താക്കീതാണ്. കൂടെ ചില അറബ് രാഷ്ട്രങ്ങള്‍ക്കും. ഫല്‌സതീനില്‍ അപഹരിക്കപ്പെട്ട ഒരു അവകാശമുണ്ട്. അതിന്റെ വീണ്ടെടുപ്പിന് വേണ്ടി പോരാടുന്ന ഒരു ജനതയും.

അല്‍ഖസ്സാം ബ്രിഗേഡിയര്‍ ഉപമേധാവി അഹ്മദ് ജഅ്ബര്‍ കൊല്ലപ്പെട്ടത് ആകസ്മികമായിരുന്നില്ല. മറിച്ച്, തങ്ങളുടെ തോന്നിവാസങ്ങള്‍ക്ക് മറുപടിയായി വന്ന ചെറുത്ത് നില്‍പ് പോരാളികളുടെ മിസൈലുകള്‍ ഇസ്രായേല്‍ നേതൃത്വത്തിന് മുറിവേല്‍പിക്കുകയും, തെക്കന്‍ഭാഗത്തുള്ള കുടിയേറ്റക്കാരെ അസ്വസ്ഥരാക്കുകയും ചെയ്തിരിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണത്.

You might also like

അമേരിക്ക, സവാഹിരി, തായ് വാൻ, യുക്രെയ്ൻ …

വിസ്മയമാണോ താലിബാന്റെ ഒരു വയസ്സ്!

ഭരണഘടനാ ഹിതപരിശോധന തുനീഷ്യക്കാർ ബഹിഷ്കരിക്കണം

തിരിച്ചറിയുക, ഈ ഐക്യം നമ്മുടെ ശക്തിയാണ്

ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ഗസ്സാ അതിര്‍ത്തിയിലേക്ക് രാപ്പകല്‍ കടന്ന് വരുന്നതും, അവിടത്തെ ചലനങ്ങള്‍ നിരീക്ഷിക്കുകയും, ഒടുവില്‍ സൈനിക-സുരക്ഷാ നേതാവിലേക്ക് ഇത്ര എളുപ്പത്തില്‍ എത്താന്‍ സാധിച്ചുവെന്നതും ദുഖകരം തന്നെയാണ്. പ്രത്യേകിച്ചും ഇസ്രായേലിനെയും അതിന്റെ സുരക്ഷാ വിഭാഗത്തെയും ഇരുപത് വര്‍ഷത്തോളം നിരീക്ഷിക്കുകയും, അവരുടെ സൈനികന്‍ ജിലാദ് ശാലിത്വിനെ റാഞ്ചാന്‍ പദ്ധതിയിടുകയും ചെയ്ത ഒരു വ്യക്തിയെന്ന നിലയില്‍. അതിനേക്കാള്‍ അല്‍ഭുതകരം മൂന്ന് വര്‍ഷത്തോളം ഇസ്രായേല്‍ ഇന്റലിജന്റ് ഏജന്‍സിയുടെ കണ്ണില്‍പെടാതെ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നതാണ്. യഥാര്‍ത്ഥത്തില്‍ അതൊരു ദിവ്യാല്‍ഭുതവും, അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ കിരീടത്തിലെ ഒരു പൊന്‍തൂവലുമായിരുന്നു.

പ്രതികാരം ചെയ്യുമെന്ന് താക്കീത് നല്‍കിയ അല്‍ഖസ്സാം ഇസ്രായേലിന്റെ മുന്നില്‍ നരകകവാടം തുറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വാക്കുപറഞ്ഞാല്‍ പാലിക്കുന്നവരാണ് അല്‍ഖസ്സാം ബ്രിഗേഡിയര്‍. തങ്ങളുടെ നേതാവ് യഹ്‌യാ അയാഷ് കൊല്ലപ്പെട്ടതിന് പ്രതികാരമായി നാല് ചാവേര്‍ സ്‌ഫോടനം നടത്തുമെന്ന് അവര്‍ ഇസ്രായേലിനെ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ തൊണ്ണൂറുകളിലായിരുന്നു അത്. അവരത് പാലിക്കുകയും ചെയ്തു. എത്രത്തോളമെന്നാല്‍ അന്നത്തെ ഹമാസിന്റെ ഒരു നേതാവിനോട് ഞാന്‍ പറഞ്ഞു. ‘നിങ്ങള്‍ ആക്രമണത്തിന്റെ എണ്ണം കൃത്യമാക്കി വെളിപ്പെടുത്തരുത്.’ കാരണം അവയില്‍ വീഴ്ചവരികയോ, നീട്ടിവെക്കുകയോ ചെയ്‌തേക്കാം. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളെ പിന്തുണക്കുന്നവരുടെ പ്രതീക്ഷകളെ അത് തകിടം മറിക്കുകയും ശത്രുക്കളെ സന്തോഷിപ്പിക്കുകയും ചെയ്‌തേക്കും. അദ്ദേഹം ഒറ്റശ്വാസത്തിലാണ് മറുപടി പറഞ്ഞത് ‘ഇത് അല്‍ഖസ്സാം ബ്രിഗേഡിയറിന്റെ തീരുമാനമാണ്. അവരുടെ നേതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമാണത്. ചാവേറാക്രമണത്തിന് തയ്യാറായി നില്‍ക്കുന്ന ബെറ്റാലിയന്റെ നീണ്ട നിര തന്നെയുണ്ട് അല്‍ഖസ്സാമിന്. തങ്ങളുടെ ഊഴം ആദ്യം വരുന്നതിന് വേണ്ടി പരസ്പരം മത്സരിക്കുകയാണ് അവര്‍.’

ഊഴം കഴിയുന്നതിന് വളരെ നേരത്തെ തന്നെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രി നെതന്യാഹുവും, സഖ്യകക്ഷിയായ തീവ്രവലതുപക്ഷ നേതാവ് ലിബര്‍മാനും കണക്ക്കൂട്ടുന്നത് ഗസ്സയില്‍ രക്തച്ചൊരിച്ചില്‍ നടത്തിയാല്‍ വിജയം ഉറപ്പിക്കാമെന്നാണ്. ഉപരോധിക്കപ്പെട്ട, പട്ടിണികിടക്കുന്ന, അടിസ്ഥാനാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ജനതക്ക് മേല്‍ നടത്തുന്ന കടന്ന് കയറ്റവും നരനായാട്ടും തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് നിദാനമാക്കുന്ന ‘ജനാധിപത്യം’ തീര്‍ത്തും അല്‍ഭുതകരം തന്നെ.

ഇസ്രായേല്‍ ടാങ്കുകള്‍ ഗസ്സയിലേക്ക് ഇടിച്ച് കയറുകയാണ്. കരമാര്‍ഗത്തിലൂടെയുള്ള കടന്നുകയറ്റം ഏതുനിമിഷവും സംഭവിച്ചേക്കാമെന്നാണ് ഇസ്രായേല്‍ ഔദ്യോഗികവക്താക്കള്‍ സൂചിപ്പിക്കുന്നത്. അതില്‍ ആശ്ചര്യവുമില്ല. ആരുണ്ട് അത് പ്രതിരോധിക്കാനും തടയാനും? ഗസ്സയിലെ ചെറുത്ത് നില്‍പ് പ്രസ്ഥാനങ്ങള്‍ക്ക് ആധുനിക സ്റ്റിംഗര്‍ മിസൈലുകള്‍ നല്‍കി സഹായിക്കാനാരണ്ട്? ഇസ്രായേല്‍ കൂട്ടക്കൊലകള്‍ക്ക് മുന്നില്‍ ഒറ്റക്ക് നിന്ന് പോരാടുകയാണ് ഗസ്സ. ശത്രുവിന്റെ ആക്രമണത്തിനും, ഉപരോധത്തിനും മുന്നിലെ ധീരമായ ഈ ചെറുത്ത് നില്‍പ് ധാരാളം അറബ് നേതൃത്വങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. അവര്‍ക്കത് ദുസ്വപ്‌നങ്ങളാണ്. കാരണം അവര്‍ക്കെല്ലാം ഇസ്രായേല്‍ ശത്രുവല്ലെന്ന് മാത്രമല്ല, ഉറ്റമിത്രം കൂടിയാണ്.

ഗസ്സയിലെ ചെറുത്ത് നില്‍പ് പ്രസ്ഥാനങ്ങളുടെ മിസൈലുകള്‍, അവ എത്ര തന്നെ ദുര്‍ബലമാണെങ്കിലും ധാരാളം പേരുടെ മുഖംമൂടി അഴിക്കാന്‍ പര്യാപ്തമാണ്. അവര്‍ എത്ര തന്നെ ഇസ്‌ലാമും, അറബീയതയും, തൗഹീദും ഉരുവിടുന്നവരാണെങ്കില്‍ പോലും.

ഗസ്സയില്‍ നടന്ന് കൊണ്ടിരിക്കുന്നതും, നടക്കാനിരിക്കുന്നതുമെല്ലാം അറബ് വസന്തത്തിലൂടെ രൂപപ്പെട്ട ഭരണകൂടങ്ങള്‍ക്കുള്ള പരീക്ഷണമാണ്. വിശിഷ്യാ ഈജിപ്തിന്. അറബ് വസന്തത്തിന് മുമ്പ് തന്നെ ഉള്ള, ഇപ്പോഴും അധികാരത്തില്‍ തുടരുന്ന ഭരണവ്യവസ്ഥകള്‍ക്കും ഇത് പരീക്ഷണം തന്നെയാണ്. ഇതുവരെ ജനങ്ങളെ അടിച്ചമര്‍ത്തിയും, ഹിലാരി ക്ലിണ്‍റന്റെയും അവരുടെ ഭരണകൂടത്തിന്റെയും സഹായത്താലും അവര്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. മേല്‍പറഞ്ഞവരൊക്കെയും, അവരില്‍ ഭൂരിപക്ഷവും പരീക്ഷണത്തില്‍ പരാജയപ്പെടുമെന്നതില്‍ സംശയമില്ല. ഏതായാലും ഈ ആക്രമണവും, കൂട്ടക്കൊലകളും അമേരിക്കയെയും, ഇസ്രായേലിനെയും അപകടത്തിന്റെയും ഭീതിയുടെയും നിഴലില്‍ നിര്‍ത്താനാണ് വഴിവെക്കുക. അവരുടെ രക്തം അനുവദനീയവും, ആത്മാവ് ഹനിക്കപ്പെടേണ്ടതുമാണെന്ന തത്വശാസ്ത്രമാണ് അത് മുഖേന പ്രചരിക്കപ്പെടുക.

അറബ് ജനത -വിശിഷ്യാ ഈജിപ്ഷ്യന്‍ ജനത- തങ്ങളുടെ സഹോദരന്‍മാര്‍ക്ക് നേരെ നടക്കുന്ന ഈ ആക്രണം ഒരിക്കലും അംഗീകരിക്കാന്‍ പാടില്ല. ഖുദ്‌സിനെ തങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റാനും, അവിടത്തെ അധിനിവേശം അവിസാനിപ്പിക്കാനും സാധിക്കാത്ത പക്ഷം അറബ് വസന്തത്തിന് അതിന്റെ നാമവും ധാര്‍മിക മൂല്യവും നഷ്ടപ്പെടും. എംബസി അടച്ച് പൂട്ടിയത് കൊണ്ടോ, അംബാസഡറെ ആട്ടിയോടിച്ചത് കൊണ്ടോ പരിഹരിക്കപ്പെടുന്നതല്ല പ്രശ്‌നം. മറിച്ച് ഒരു സമുദായത്തിന്റെ മാന്യത പിച്ചിച്ചീന്തപ്പെടുകയും, അവര്‍ നിന്ദിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് പ്രശ്‌നം.

ശഹീദ് അഹ്മദ് ജഅ്ബരി ലോകഇസ്‌ലാമിക ചരിത്രത്തിലെ രക്തസാക്ഷികളുടെ നീണ്ടനിരയിലേക്ക് അണിചേര്‍ന്നിരിക്കുന്നു. അതോടൊപ്പം ഫലസ്തീന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ഹമാസിന്റെയും ഫതഹിന്റെയും ജിഹാദിന്റെയുമെല്ലാം ശുഹദാക്കളുടെ പട്ടികയിലേക്കും. ഇത് സുദീര്‍ഘമായ യാത്രയാണ്. അധിനിവേശവും, അക്രമവും നിലനില്‍ക്കുന്ന കാലത്തോളം, സമാധാനത്തിന്റെ പൊന്‍കിരണങ്ങള്‍ തിരിച്ച് വരുന്നത് വരെ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Facebook Comments
islamonlive

islamonlive

Related Posts

Asia

അമേരിക്ക, സവാഹിരി, തായ് വാൻ, യുക്രെയ്ൻ …

by മുനീർ ശഫീഖ്
13/08/2022
Asia

വിസ്മയമാണോ താലിബാന്റെ ഒരു വയസ്സ്!

by Webdesk
11/08/2022
Politics

ഭരണഘടനാ ഹിതപരിശോധന തുനീഷ്യക്കാർ ബഹിഷ്കരിക്കണം

by ഹൈഥം ഗുയിസ്മി
23/07/2022
Politics

തിരിച്ചറിയുക, ഈ ഐക്യം നമ്മുടെ ശക്തിയാണ്

by യിവോണ്‍ റിഡ്‌ലി
16/06/2022
Middle East

മിഡിൽ ഈസ്റ്റിൽ യു.എസ് സൈന്യം നിലനിർത്താനുള്ള നാല് സാഹചര്യങ്ങൾ

by അര്‍ശദ് കാരക്കാട്
28/05/2022

Don't miss it

Vazhivilakk

ജീവിതത്തെ മാറ്റിമറിച്ച വിശ്വാസ ദർശനം

13/08/2020
zirva.jpg
Onlive Talk

‘സിര്‍വ’ : ശരീഅത്തിലധിഷ്ഠിതമായ ഓഹരി ഇടപാടുകള്‍ക്കൊരു മാതൃക

16/12/2013
sins.jpg
Tharbiyya

ചെറുപാപങ്ങളെ നിസ്സാരമാക്കരുതേ

16/11/2012
Your Voice

കൊറോണ വൈറസ്: നമസ്കാരത്തിൽ ഖുനൂത് ഓതാമോ?

20/03/2020
ui.jpg
Faith

ലൈലത്തുല്‍ ഖദ്‌റിനെ നാം എങ്ങിനെ സ്വീകരിക്കുന്നു ?

07/06/2018
Stories

ഇസ്‌ലാമിക നീതിക്കുമുമ്പില്‍ ഞാനിതാ തലകുനിക്കുന്നു!

14/06/2013
humans.jpg
Your Voice

പഴയ ഇസ്‌ലാമിക നിയമങ്ങള്‍, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയോ?

06/11/2013
Muhammad ali clay.jpg

മുഹമ്മദലി ക്ലേ

06/07/2012

Recent Post

ഫിഫ ഹോസ്പിറ്റാലിറ്റി വെബ്‌സൈറ്റില്‍ ഇസ്രായേല്‍ ഇല്ല, പകരം അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍

13/08/2022

ഇസ്രായേല്‍ നരനായാട്ട്: 17 കുട്ടികളുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 49 ആയി

13/08/2022

അയല്‍വാസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വര്‍ഗീയ പ്രകോപനമുണ്ടാക്കുന്നതാണ്: സല്‍മാന്‍ ഖാന്‍

13/08/2022

അമേരിക്ക, സവാഹിരി, തായ് വാൻ, യുക്രെയ്ൻ …

13/08/2022

സാഹിത്യവും ജീവിതവും

13/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!