Friday, August 12, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Politics Middle East

ഗസ്സക്കാര്‍ ആഹ്ലാദിക്കട്ടെ, അവര്‍ക്കതിന് അര്‍ഹതയുണ്ട്

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍ by ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍
27/08/2014
in Middle East, Politics
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഗസ്സക്ക് ആഹ്ലാദിക്കാന്‍ അവകാശമുണ്ട്. അവര്‍ക്ക് മാത്രമല്ല ഫലസ്തീന്‍ ജനതക്കും മുഴുവന്‍ അറബ് – ഇസ്‌ലാമിക സമൂഹങ്ങള്‍ക്കും ആഘോഷിക്കാന്‍ വകയുണ്ട്. ആക്രമണം അവസാനിച്ചതിന്റെ പേരിലല്ല, വിജയത്തിന്റെ പേരില്‍ മാത്രമാണ്. പലരും ഒപ്പവും പിന്നിലും അണിനിരന്നിട്ടും അധിനിവേശക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. സംശയം ജനിപ്പിക്കുന്ന മൗനത്താല്‍ അല്ലെങ്കില്‍ ഇസ്രയേല്‍ പോര്‍വിമാനങ്ങളും ടാങ്കുകളും ഈ സമുദായത്തിലെ ഏറ്റവും അന്തസുള്ളവരെയും അവരുടെ പ്രതിരോധമെന്ന പ്രതിഭാസത്തെയും തകര്‍ത്തെറിയുന്നത് കാണാണ്‍ കാത്തിരുന്ന അറബികളും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഗസ്സയുടെ പ്രതിരോധമാണ് വിജയിച്ചിരിക്കുന്നത്. കാരണം 51 ദിവസം ആറ് ദശലക്ഷം ഇസ്രയേലികളില്‍ ഭീതി നിറക്കാന്‍ അവര്‍ക്ക് സാധിച്ചു. തങ്ങള്‍ക്ക് നേരെ മഴപോലെ വര്‍ഷിക്കുന്ന റോക്കറ്റുകളെ കുറിച്ച ഭീതിയിലാണ് മിക്കപ്പോഴും അഭയകേന്ദ്രങ്ങളില്‍ അവര്‍ കഴിഞ്ഞിരുന്നത്. മറ്റൊരു അറബ് ഭരണകൂടത്തിനും സാധിക്കാത്ത കാര്യമാണത്. പ്രതിരോധമാണ് വിജയിച്ചത്. കാരണം ഇസ്രയേലിലും ഭീതിയുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചു. യുദ്ധം ചെയ്യാനുള്ള ഉയര്‍ന്ന ശേഷിയും കഴിവും അവര്‍ തെളിയിച്ചു. ഇസ്രയേലിനെയും ഒപ്പം അവരുടെ അറബ് തോഴന്‍മാരെയും ഞെട്ടിച്ച കാര്യമാണത്.

You might also like

വിസ്മയമാണോ താലിബാന്റെ ഒരു വയസ്സ്!

ഭരണഘടനാ ഹിതപരിശോധന തുനീഷ്യക്കാർ ബഹിഷ്കരിക്കണം

തിരിച്ചറിയുക, ഈ ഐക്യം നമ്മുടെ ശക്തിയാണ്

മിഡിൽ ഈസ്റ്റിൽ യു.എസ് സൈന്യം നിലനിർത്താനുള്ള നാല് സാഹചര്യങ്ങൾ

ഇസ്രയേല്‍ അതിന്റെ മിക്ക മുന്‍ യുദ്ധങ്ങളിലും രണ്ടിലൊരു കാര്യമാണ് ഇസ്രയേല്‍ പരിചയിച്ചിട്ടുള്ളത്. ഒന്ന് ഇസ്രയേലിന്റെ ഒന്നാമത്തെ ആക്രമണത്തോടെ തന്നെ അറബികള്‍ സമാധാനത്തിന്റെ കൊടി ഉയര്‍ത്തി കീഴടങ്ങുന്നു. രണ്ട്, അറബ് പൗരന്‍മാര്‍ അടുത്തുള്ള സുരക്ഷിതമായ പ്രദേശത്തേക്ക് കൂട്ടപലായനം ചെയ്യുന്നു.

എന്നാല്‍ ഈ യുദ്ധത്തില്‍ ഇസ്രയേല്‍ അതിന്റെ മുന്‍ യുദ്ധങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ് നേരിട്ടിരിക്കുന്നത്. അവിടെയാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. പ്രതിരോധക്കാര്‍ നിരുപാധികം വെള്ളക്കൊടി ഉയര്‍ത്തിയില്ല. അമേരിക്കന്‍ നിര്‍മിത എഫ്-16 വിമാനങ്ങളോ ഇസ്രയേലിന്റെ അത്യാധുനിക ആയുധങ്ങളോ അവരെ ഒട്ടും ഭയപ്പെടുത്തിയതുമില്ല. ഗസ്സയിലെ ഫലസ്തീനികള്‍ അവരുടെ ഭൂമി ഉപേക്ഷിച്ചില്ല. എല്ലാ അതിര്‍ത്തികളും വഴികളും തുറന്ന് കിടക്കുകയാണെങ്കിലും അവരത് ഉപേക്ഷിച്ച് ഓടിപോകില്ല. കാരണം തകര്‍ന്നടിഞ്ഞ തങ്ങളുടെ വീടുകള്‍ക്ക് മുകളില്‍ രക്തസാക്ഷിയാവാന്‍ തീരുമാനിച്ചുറപ്പിച്ചവരാണവര്‍.

ഇസ്രയേലിന്റെ എല്ലാ സൈനിക പ്രതിരോധ തന്ത്രങ്ങളെ വിറപ്പിച്ച ‘നഹാല്‍ ഓസ്’ ഓപറേഷന് ശേഷം ഗസ്സയുടെ വടക്ക് ഭാഗത്തുള്ള കുടിയേറ്റ കേന്ദ്രങ്ങളിലെ ഇസ്രയേല്‍ കുടിയേറ്റക്കാരാണ് ഭയത്തോടെ വീടുകളുപേക്ഷിച്ചത്. ഭൂമിക്കടിയിലെ തുരങ്കത്തിലൂടെ അവിടെ എത്തിയ പ്രതിരോധക്കാര്‍ മുഴുവന്‍ ഇസ്രയേല്‍ സൈനികരെയും കൊലപ്പെടുത്തി. ഒരു പിക്‌നിക് ട്രിപ്പിലെന്ന പോലെ അതിന്റെ ചിത്രങ്ങള്‍ അവര്‍ പകര്‍ത്തുകയും ചെയ്തു.

ഫലസ്തീനികളുടെ ചെറുത്തു നില്‍പും പ്രതിരോധവും മാത്രമല്ല, എല്ലാ സമ്മര്‍ദങ്ങളെയും പ്രതിരോധിച്ച ചര്‍ച്ചയിലെ പ്രതിനിധികള്‍ക്കും ഈ വിജയത്തില്‍ പങ്കുണ്ട്. ഉപരോധം അവസാനിപ്പിക്കണെന്നും, അതിര്‍ത്തികള്‍ തുറക്കണമെന്നും, അതിര്‍ത്തി പ്രദേശങ്ങളില്‍ കൃഷിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്നുമെല്ലാമുള്ള ന്യായമായ ആവശ്യങ്ങളില്‍ അവര്‍ ഉറച്ചു നിന്നു. നെതന്യാഹു തകര്‍ന്നടിഞ്ഞിരിക്കുന്നു. അയാളുടെ രാഷ്ട്രീയ ഭാവിയുടെ നാണം കെട്ട അന്ത്യവുമാണിത്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ പരാജയപ്പെടുത്തിയ പോലെ ഒല്‍മര്‍ട്ടിനെയും അയാളുടെ രാജ്യത്തെയും പരാജയപ്പെടുത്തി നിന്ദ്യത സമ്മാനിച്ച ഗസ്സയാണിത്.

പ്രതിരോധ ഗ്രൂപ്പുകളുടെ റോക്കറ്റാക്രണം അവസാനിപ്പിക്കുമെന്നും അവരെ എന്നെന്നേക്കുമായി പിഴുതെറിയുമെന്നും ഇസ്രയേല്‍ കുടിയേറ്റക്കാര്‍ക്ക് വാഗ്ദാനം ചെയ്ത നെതന്യാഹു എന്ത് മറുപടിയാണ് അവരോട് പറയുക. വെടിനിര്‍ത്തലിന്റെ അവസാന നിമിഷം വരെ പ്രതിരോധ കേന്ദ്രങ്ങള്‍ സജീവമായിരുന്നു. തുരങ്കങ്ങള്‍ തകര്‍ക്കുന്നതിലും അവരുടെ ആയുധം ഇല്ലാതാക്കി എന്നെന്നേക്കുമായി അവരുടെ കഥകഴിക്കുന്നതില് പരാജിതനായ അയാള്‍ എങ്ങനെ അതിനെ ന്യായീകരിക്കും?

ഇസ്രയേല്‍ മന്ത്രിസഭയെ ഇത് രണ്ട് തട്ടിലാക്കുമെന്നതില്‍ സംശയം വേണ്ട. വെടിനിര്‍ത്തലിനെ സ്വീകരിച്ച യുദ്ധകാര്യ വകുപ്പിന് തങ്ങള്‍ പരാജിതരായിട്ടാണ് മടങ്ങിയതെന്ന് അറിയാം. വോട്ടര്‍മാരെ അവരെ ചെരിപ്പെടുത്ത് ആട്ടിയോടിക്കുമെന്നതില്‍ സംശയം വേണ്ട. കാരണം ലക്ഷ്യങ്ങളില്‍ ഒന്ന് പോലും നേടാന്‍ സാധിക്കാതെയാണ് മടങ്ങിയിരിക്കുന്നത്. മാത്രമല്ല യുദ്ധകുറ്റവാളികളായി മുദ്രകുത്തപ്പെടുകയും ചെയ്തിരിക്കുന്നു. അതിന്റെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കാന്‍ ലോക പോലീസും തേടിയെത്തിയേക്കും.

ലോകത്തെ ഒപ്പം നിര്‍ത്തുന്നതിലും ഇത്തവണ ഇസ്രയേല്‍ പരാജയപ്പെട്ടു എന്നതാണ് വസ്തുത. എപ്പോഴും ചെയ്തിരുന്ന പോലെ ഇനിയങ്ങോട്ട് ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ സാധ്യമല്ലെന്നാണ് വ്യക്തമായത്. ഇസ്രയേല്‍ ആക്രമണത്തില്‍ ചിന്നിചിതറിയ കുരുന്നു ശരീരങ്ങളും തകര്‍ക്കപ്പെട്ട വീടുകളും വൃദ്ധ സദനവും ആശുപത്രിയുമെല്ലാം ലോകം ഫോട്ടോകളും വീഡിയോകളുമായി കണ്ടതാണ്. ആ ചിത്രങ്ങള്‍ ഒരിക്കലും അവരോട് കള്ളം പറയില്ല.

റോക്കറ്റുകള്‍ വികസിപ്പിക്കുകയും തുരങ്കങ്ങള്‍ ഒരുക്കുകയും ചെയ്ത്, കാരിരുമ്പിന്റെ കരുത്തോടെ 51 ദിവസത്തെ ആക്രമണത്തെ നേരിട്ട ഗസ്സയിലെ ധീരന്‍മാര്‍ ഏറ്റവും ഉദാത്തമായ യുദ്ധ സ്വഭാവഗുണങ്ങളാണ് പാലിച്ചത്. ഒറ്റ ഇസ്രയേലി കുഞ്ഞിന്റെ പോലും ജീവന്‍ അവര്‍ എടുത്തില്ല. അവര്‍ കൊന്നത് ഇസ്രയേല്‍ സൈനികരെ മാത്രമായിരുന്നു. എന്നാല്‍ മറുവശത്ത് പരിഷ്‌കൃതരായ സൈന്യം തങ്ങളുടെ ധീരത പ്രകടിപ്പിച്ചത് കുട്ടികളുടെ മേല്‍ മാത്രമായിരുന്നു.

ഗസ്സയിലെ പ്രതിരോധ നേതാക്കളും അനുയായികളുമാണ് വിജയിച്ചത്. കാരണം തങ്ങളുടെ ശേഷി നേടിയെടുത്തത് അന്തസിന്റെയും പ്രതാപത്തിന്റെയും സ്ഥൈര്യത്തിന്റെയും അക്കാഡമിയില്‍ നിന്നാണ്. അറബ് നേതാക്കളും പലവിധത്തിലും ഒപ്പിച്ചെടുത്ത മെഡലുകള്‍ വഹിച്ച് നടക്കുന്ന സൈന്യാധിപന്‍മാരും പഠിച്ച ഭീരുത്വത്തിന്റെയും വഞ്ചനയുടെയും പേടിയുടെയും അക്കാദമിയില്‍ നിന്നല്ല അവര്‍ പുറത്തിറങ്ങിയിട്ടുള്ളത്.

ഗസ്സക്കാരേ, നിങ്ങള്‍ക്ക് നന്ദി. രക്തസാക്ഷികള്‍ക്കും പരിക്കേറ്റവര്‍ക്കും നന്ദി. നാടിന് വേണ്ടിയുള്ള സമര്‍പ്പണം എന്താണെന്ന് നിങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. അറബ് നേതാക്കളോടും അവരുടെ സൈന്യങ്ങളോടും യാചിക്കുന്നതില്‍ നിന്ന് വിട്ടുനിന്ന് സ്വന്തത്തെ ആശ്രയിക്കുക എന്നതിന്റെ അര്‍ത്ഥവും നിങ്ങള്‍ പഠിപ്പിച്ചു.

മുഴുവന്‍ രക്തസാക്ഷികളുടെയും ഉമ്മമാരെയും സഹോദരിമാരെയും വല്ല്യുമ്മമാരെയും പ്രതിനിധീകരിക്കുന്ന ആ ഗസ്സന്‍ വനിതക്ക് നന്ദി. ഇസ്രയേല്‍ വിമാനങ്ങള്‍ തകര്‍ത്ത ശുജാഇയ്യ തെരുവില്‍ നിന്നാണവര്‍ വരുന്നത്. തന്റെ പ്രിയപ്പെട്ട മക്കളെയും ബന്ധുക്കളെയും അയല്‍ക്കാരെയും നഷ്ടപ്പെട്ട അവരുടെ വീടും തരിപ്പണമായിരിക്കുന്നു. എന്നാലും പ്രതിരോധക്കാരെ ആശീര്‍വദിക്കാനും വിജയം ആഘോഷിക്കാനും വന്നിരിക്കുകയാണവര്‍. വലിയ വിജയത്തിന്റെ മുന്നോടിയായ ഈ വിജയത്തില്‍ അവര്‍ക്കും അനുമോദനങ്ങള്‍.. ഈ ആക്രമണത്തില്‍ ഇസ്രയേലിനെ അത്ഭുതപ്പെടുത്തിയത് പോലെ ഇതിലും വലിയ അത്ഭുതങ്ങളാണ് അവരെ കാത്തിരിക്കുന്നത്.

പ്രതിരോധ സംസ്‌കാരം തിരിച്ചു വന്നിരിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്ന് പ്രതിരോധ നേതാക്കളുടെ ഒരു പുതിയ നിര തലയുയര്‍ത്തിയിരിക്കുന്നു. കഴിഞ്ഞതിനെല്ലാം തീര്‍ച്ചയായും അവര്‍ പകരം ചോദിക്കും. എല്ലാവരും നീതിയോടെയും സമത്വത്തിലും സഹകരിച്ച് ജീവിക്കുന്ന ഒരു രാഷ്ട്രത്തിന്റെ നിര്‍മാണ പാതയില്‍ തടസ്സം നില്‍ക്കുന്ന എല്ലാ ദിനോസറുകളെയും അവര്‍ തുടച്ചു നീക്കും.

ഈ സമുദായത്തിനും അതിന്റെ ആദര്‍ശത്തിനും ഏല്‍ക്കുന്ന പരാജയങ്ങള്‍ വര്‍ധിക്കുകയും അതിനെതിരെയുള്ള ഗൂഢാലോചനകള്‍ ശക്തമാവുകയും ചെയ്ത ഇക്കാലത്ത് ഗസ്സക്ക് അര്‍ഹതപ്പെട്ടത് തന്നെയാണ് ഈ വിജയം. ഒരിക്കല്‍കൂടി ഗസ്സക്കാര്‍ക്കും രക്തസാക്ഷികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നന്ദി.

വിവ : നസീഫ്‌

Facebook Comments
ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Posts

Asia

വിസ്മയമാണോ താലിബാന്റെ ഒരു വയസ്സ്!

by Webdesk
11/08/2022
Politics

ഭരണഘടനാ ഹിതപരിശോധന തുനീഷ്യക്കാർ ബഹിഷ്കരിക്കണം

by ഹൈഥം ഗുയിസ്മി
23/07/2022
Politics

തിരിച്ചറിയുക, ഈ ഐക്യം നമ്മുടെ ശക്തിയാണ്

by യിവോണ്‍ റിഡ്‌ലി
16/06/2022
Middle East

മിഡിൽ ഈസ്റ്റിൽ യു.എസ് സൈന്യം നിലനിർത്താനുള്ള നാല് സാഹചര്യങ്ങൾ

by അര്‍ശദ് കാരക്കാട്
28/05/2022
Europe-America

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

by ഉസ്മാൻ മീർഗനി
20/05/2022

Don't miss it

സ്‌നേഹം പൂത്തുലയുന്ന പെരുന്നാള്‍ മൈതാനങ്ങള്‍….

17/08/2012
Politics

കശ്മീര്‍: സ്വര്‍ഗം വില്‍പനയ്ക്ക്!

05/09/2019
History

മക്കാ വിജയം: പ്രബോധന ചരിത്രത്തിലെ വഴിത്തിരിവ്

11/03/2016
Hadiya.jpg
Onlive Talk

ഹാദിയയുടെ ഇസ്‌ലാം ആശ്ലേഷം മതമൗലികവാദമോ?

18/09/2017
shaaban741.jpg
Your Voice

ശഅ്ബാന്‍ മാസത്തിന് പ്രത്യേക ശ്രേഷ്ഠതയുണ്ടോ?

17/05/2016
Your Voice

മുസ് ലിം നേതാക്കളുടെ പ്രസ്താവന നൽകുന്ന പ്രതീക്ഷ

20/09/2021
pictal.jpg
Profiles

മുഹമ്മദ് മെര്‍മഡ്യൂക് പിക്താള്‍

24/08/2013
Your Voice

സയ്യിദ് മൗദൂദിയും ഖാദിയാനിസവും

01/10/2018

Recent Post

ഖത്തറിനെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍

12/08/2022

പാഠ്യപദ്ധതി പരിഷ്‌കരണം: ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുക: സമസ്ത

12/08/2022

‘ദേശീയ പതാക നിര്‍മിക്കുന്നത് മുസ്ലിംകള്‍’ പതാക ഉയര്‍ത്തുന്നതിനെതിരെ യതി നരസിംഹാനന്ദ്

12/08/2022
hara gar tiranga

ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ഫോട്ടോ അയക്കണം; അണികളോട് ബി.ജെ.പി നേതാവ്

12/08/2022

ഹിന്ദു ആണ്‍കുട്ടി മുസ്ലിം പെണ്‍കുട്ടിയെ കണ്ട സംഭവം: കര്‍ണാടകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം, രണ്ട് മരണം

12/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!