Friday, March 24, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Politics Asia

ഉര്‍ദുഗാനും പുടിനും തമ്മിലിടയുമ്പോള്‍

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍ by ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍
01/12/2015
in Asia, Europe-America, Politics
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

റഷ്യന്‍ വിമാനം വീഴ്ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ തിങ്കളാഴ്ച്ച പാരീസില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്താമെന്നുള്ള ഉര്‍ദുഗാന്റെ ആവശ്യത്തോട് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ പ്രതികരിച്ചിട്ടില്ല. പ്രതിസന്ധിയുടെ ഒന്നാം തിയ്യതി മുതല്‍ പുടിനുമായി ഒരു കൂടിക്കാഴ്ച്ച ഞങ്ങള്‍ ആവശ്യപ്പെടുന്നുണ്ട് അതിനൊരു മറുപടി ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട് എന്ന് ഉര്‍ദുഗാന്‍ പറഞ്ഞതായും തുര്‍ക്കി ന്യൂസ് ഏജന്‍സിയായ അനദോലു റിപോര്‍ട്ട് ചെയ്യുന്നു.

പുടിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരുപക്ഷെ ഈ ആവശ്യത്തോട് പരസ്യമായ മാപ്പുപറച്ചിലിന് ശേഷമല്ലാതെ പ്രതികരിക്കില്ലായിരിക്കാം. എന്നാല്‍ മാപ്പുപറയാന്‍ ഉര്‍ദുഗാനും തയ്യാറല്ല. തങ്ങളുടെ വ്യോമ മേഖലയുടെ സംരക്ഷണം എന്ന ഉത്തരവാദിത്വം മാത്രമാണ് തങ്ങള്‍ ചെയ്തിട്ടുള്ളതെന്നും വ്യോമപരിധി ലംഘിച്ചവരാണ് മാപ്പു പറയേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രകൃതത്തിലും ചിന്താരീതിയിലും സ്വന്തത്തെ കുറിച്ച മതിപ്പിലും അഭിമാനബോധത്തിലും ജനസ്വാധീനത്തിലുമെല്ലാം ഒട്ടേറെ സാമ്യതകളുള്ള രണ്ട് പ്രസിഡന്റുമാര്‍ക്കിടയിലെ യുദ്ധത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്.

You might also like

എണ്ണ സമ്പന്ന രാഷ്ട്രമായ ഇറാഖിനെന്ത് സംഭവിച്ചു?

ഹിന്ദു ഉത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട്; മതത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി

അമേരിക്കയിൽ നിന്ന് ബാല വിവാഹത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രം; ‘പ്രതീക്ഷയില്ലാതെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നത്’

റഷ്യന്‍ സാര്‍ ചക്രവര്‍ത്തിമാരുടെ മഹത്വം വീണ്ടെടുക്കാനാഗ്രഹിക്കുന്ന പുടിന്‍ ആ ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള ആളായിട്ടാണ് സ്വന്തത്തെ കാണുന്നത്. ഉഥ്മാനി ഭരണത്തെ പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഉര്‍ദുഗാന്‍. ഇരുവരും പ്രധാനമന്ത്രി സ്ഥാനത്തും നിന്നും പ്രസിഡന്റ് പദവിയില്‍ എത്തിവരാണെന്നതും ശ്രദ്ധേയമാണ്. വോട്ടെടുപ്പിലൂടെയാണ് തെരെഞ്ഞെടുക്കപ്പെട്ടതെങ്കിലും എല്ലാ അധികാരങ്ങളും സ്വന്തത്തിലേക്ക് കേന്ദ്രീകരിച്ചതും എതിര്‍ നില്‍ക്കുന്ന മാധ്യമങ്ങളോടുള്ള വിരോധവും ഇരുവരെയും ഒന്നിപ്പിക്കുന്ന മറ്റൊരു കാര്യമാണ്.

ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ശക്തമായ ബന്ധം നിലനില്‍ക്കുന്നുണ്ടെങ്കിലും ഉര്‍ദുഗാനും പുടിനും പരസ്പരം സഹനം കൈകൊള്ളാനാവില്ല. ഒന്നരവര്‍ഷം മുമ്പ് പടിഞ്ഞാറിന്റെ മുന്നിലെ വ്യക്തിയെന്നാണ് പുടിന്‍ ഉര്‍ദുഗാനെ വിശേഷിപ്പിച്ചത്. തുര്‍ക്കിയുമായുള്ള വ്യാപാരം 30 ബില്യണില്‍ നിന്ന് 2020 ആകുമ്പോള്‍ 100 ബില്യണിലേക്ക് വര്‍ധിപ്പിക്കുന്നതിന് രണ്ട് മാസം മുമ്പാണ് റഷ്യയുമായി ധാരണയുണ്ടാക്കിയത്. റഷ്യന്‍ ഗ്യാസ് പൈപ്പ് ലൈന്‍ തുര്‍ക്കിയുടെ ഭൂപ്രദേശങ്ങളിലൂടെ യൂറോപിലേക്ക് നീട്ടാനും ഇരുരാഷ്ട്രങ്ങളും ധാരണയായിട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉര്‍ദുഗാനെ കുറിച്ച് പുടിന്‍ ഉന്നയിക്കുന്ന ആരോപണം ഐഎസിന്റെ പെട്രോളിയം ഒഴുക്കാന്‍ സൗകര്യമൊരുക്കുന്നുവെന്നും അവര്‍ക്ക് സാമ്പത്തിക, സൈനിക സഹായം ചെയ്യുന്നു എന്നുമാണ്. വളരെ രോഷത്തോടെയാണ് ഉര്‍ദുഗാന്‍ ആരോപണത്തെ നിഷേധിച്ചത്. ഇതിനെല്ലാം കാരണമായത് റഷ്യന്‍ വിമാനം വീഴ്ത്തിയതാണ്.

ഇരു പ്രസിഡന്റുമാര്‍ക്കും ഇടയിലുള്ള സാമ്യതകള്‍ വ്യക്തമാക്കുന്നത് ഒരു കൂട്ടിമുട്ടലിനുള്ള സാധ്യതയാണ്. അതില്ലാതിരിക്കണമെങ്കില്‍ ഇരുവരും പിന്‍വാങ്ങുകയും അയഞ്ഞു കൊടുക്കുകയും മൂന്നാമതൊരാള്‍ മധ്യസ്ഥ സ്ഥാനം വഹിക്കുകയും വേണം. അയഞ്ഞുകൊടുക്കുക എന്നു പറയുമ്പോള്‍ ഒരാള്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാവേണ്ടതുണ്ട്. അത് തന്റെ അഭിമാനത്തിന്റെ പ്രശ്‌നമായി കാണുമ്പോള്‍ രണ്ടു പേരില്‍ ആരും തന്നെ ഇപ്പോഴോ ഭാവിയിലോ ഒരു അയഞ്ഞുകൊടുക്കലിന് തയ്യാറാവില്ലെന്നാണ് എന്റെ വിശ്വാസം. ചക്രവാളത്തില്‍ ഏതെങ്കിലും മധ്യസ്ഥനെയും എനിക്ക് കാണാനാവുന്നില്ല.

മാപ്പു പറയാനുള്ള വിസമ്മതം, പൈലറ്റിന്റെ മൃതദേഹം മോസ്‌കോക്ക് കൈമാറിയത്, പാരാചൂട്ടുപയോഗിച്ച് ചാടിയ പൈലറ്റിനെ ബന്ധിയാക്കി വെടിവെച്ചു കൊന്നുവെന്ന സ്ഥിരീകരണം എന്നിവയെല്ലാം റഷ്യന്‍ പ്രസിഡന്റും റഷ്യന്‍ മാധ്യമങ്ങളും തുര്‍ക്കി വിരുദ്ധ വികാരം വളര്‍ത്തുന്നതിന് ഉപയോഗപ്പെടുത്തും. പ്രതിസന്ധി പരിഹരിക്കുന്നതിന് അതൊരിക്കലും സഹായിക്കില്ല.

ബഹുഭൂരിപക്ഷം റഷ്യക്കാരും പുടിനെ അനുകൂലിക്കുമ്പോള്‍ ഉര്‍ദുഗാനും അദ്ദേഹത്തിന്റെ മിലിറ്ററിക്കും ഇടയിലുള്ള വിയോജിപ്പിന്റെ വിത്തുകളാണ് പ്രകടമാവുന്നത്. ഈ വിയോജിപ്പ് അദ്ദേഹത്തിന്റെ നിലപാടിനെ ദുര്‍ബലപ്പെടുത്തും. തുര്‍ക്കിയിലെ ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥനെ ഉദ്ധരിച്ച് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത് ‘റഷ്യയുടെ വിമാനമാണ് അതെന്ന് അറിഞ്ഞിരുന്നെങ്കില്‍ മറ്റൊരു രീതിയിലായിരിക്കുമായിരുന്നു ഞങ്ങള്‍ പെരുമാറിയിട്ടുണ്ടാവുക’ എന്നാണ്. പ്രദേശത്ത് വരുന്ന ഏത് വിമാനത്തെ കുറിച്ചും തുര്‍ക്കി വ്യോമസേനക്ക് അറിയാമെന്ന് വ്യക്തമാക്കിയ അദ്ദേഹം തങ്ങളോട് മൗനത്തിന്റെ ശ്രേഷ്ഠത പഠിക്കാന്‍ ആവശ്യപ്പെട്ട രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തു.

ഉര്‍ദുഗാനും സൈന്യത്തിനും ഇടയിലെ വിയോജിപ്പ് ഒരു പക്ഷെ റഷ്യന്‍ പ്രസിന്റുമായി അദ്ദേഹം നടത്തിയേക്കാവുന്ന കൂടിക്കാഴ്ച്ചയുടെ പശ്ചാത്തലത്തിലായിരിക്കാം. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട നാല് ഭരണകൂടങ്ങള്‍ക്കെതിരെ അട്ടിമറി നടത്തിയ ഒരു സംവിധാനമാണ് അതെന്ന് ഉര്‍ദുഗാന് നന്നായി അറിയാം. 1980-ല്‍ ഇസ്‌ലാമിസ്റ്റായ നജ്മുദ്ദീന്‍ അര്‍ബകാനെതിരെ ജനറല്‍ കന്‍ആന്‍ എഫ്‌റിന്‍ നടത്തിയതാണ് അതില്‍ അവസാനത്തേത്.

‘സിറിയ തുര്‍ക്കി അതിര്‍ത്തി നാറ്റോ സഖ്യത്തിന്റെ കൂടെ അതിര്‍ത്തിയാണ്’ എന്നാണ് പാരീസില്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവെ തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഓഗ്‌ലു പറഞ്ഞത്. എന്നാല്‍ ആ സഖ്യം റഷ്യക്കെതിരെ തുര്‍ക്കിയെയും ഉര്‍ദുഗാനെയും സഹായിക്കുമെന്നതിന്റെ ഒരു സൂചനയും നല്‍കിയിട്ടില്ല. ഈ സഖ്യം ഓര്‍ത്തഡോക്‌സ് റഷ്യയേക്കാളേറെ ഇസ്‌ലാമിക് തുര്‍ക്കിയെ വെറുക്കുന്നു. 1952 മുതല്‍ അതില്‍ അംഗമായ തുര്‍ക്കിയെ പിന്തുണച്ചു കൊണ്ട് സഖ്യം ശക്തമായ ഒരു നിലപാടും ഇതുവരെ സ്വീകരിച്ചിട്ടില്ല. തുര്‍ക്കി ഈ വര്‍ഷം 1600 തവണ തങ്ങളുടെ വ്യോമപരിധി ലംഘിച്ചിട്ടുണ്ടെന്ന ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്റെ ട്വീറ്റ് തുര്‍ക്കിക്കെതിരെയുള്ള ആക്ഷേപത്തിന്റെ സൂചനയായിരിക്കാം. തുര്‍ക്കിയുടെ നിലപാട് തെറ്റാണെന്ന സൂചന നല്‍കുന്ന അത് മറ്റൊരുതരത്തില്‍ റഷ്യന്‍ നിലപാടിനെ ന്യായീകരിക്കുന്നുമുണ്ട്.

സൗദി, ഖത്തര്‍ പോലുള്ള തുര്‍ക്കിയുടെ സഖ്യരാഷ്ട്രങ്ങളുടെ ഭാഗത്തു നിന്നും പ്രതിസന്ധിയില്‍ തുര്‍ക്കിയെ അനുകൂലിച്ച് ശക്തമായ ഒരു നിലപാടുണ്ടായിട്ടില്ല. തിങ്കളാഴ്ച്ച ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തിന്റെ പ്രസ്താവന റഷ്യ-തുര്‍ക്കി പ്രതിസന്ധിയെ കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. പ്രാദേശികവും അന്തര്‍ദേശീയവുമായ എല്ലാ വിഷയങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്ന അതില്‍ ഈജിപ്തിലെ അല്‍അരീശിലുണ്ടായ ഭീകരാക്രമണത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുണ്ട്. അക്രമിയായ ഭരണകൂടത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന സിറിയന്‍ അഭയാര്‍ഥികളോട് അത് അനുകമ്പ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

നിശ്ചയദാര്‍ഢ്യത്തിന്റെ വ്യക്തിത്വങ്ങളുടെയും സംഘട്ടനത്തിന് മുന്നിലാണ് നാം. വ്യാപാര താല്‍പര്യങ്ങളേക്കാല്‍ അതാണ് മുന്നിട്ടു നില്‍ക്കുന്നത്. ആരെങ്കിലും ഒരാള്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാവുന്നില്ലെങ്കില്‍ ബുദ്ധിയുടെയും യുക്തിയുടെയും ഭാഷ സൈനിക ഏറ്റുമുട്ടലിലേക്കായിരിക്കും നീങ്ങുക.

മൊഴിമാറ്റം: നസീഫ്

Facebook Comments
ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Posts

Middle East

എണ്ണ സമ്പന്ന രാഷ്ട്രമായ ഇറാഖിനെന്ത് സംഭവിച്ചു?

by Webdesk
22/03/2023
Asia

ഹിന്ദു ഉത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട്; മതത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി

by അതുല്‍ ചന്ദ്ര
20/03/2023
Europe-America

അമേരിക്കയിൽ നിന്ന് ബാല വിവാഹത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ

by മുസ്തഫ രിസ്ഖ്
13/03/2023
Politics

ഇന്ത്യയിലെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രം; ‘പ്രതീക്ഷയില്ലാതെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നത്’

by റോക്കിബസ് സമാന്‍
09/03/2023
Middle East

പ്രതിപക്ഷ അനൈക്യം ഉർദുഗാന്റെ സാധ്യത വർധിപ്പിക്കുന്നു

by മഹ്മൂദ് അല്ലൂഷ്
08/03/2023

Don't miss it

us-army-iraq.jpg
Views

ഇറാഖിലെ പ്രസവവാര്‍ഡുകളിലൂടെ ഒരു യാത്ര

28/01/2016
Personality

മരണശയ്യയിലെ പ്രവാചക വസിയ്യത്തുകള്‍

17/07/2018
Asia

മോദി വാഗ്ദാനം ചെയ്യുന്ന വര്‍ഗീയ കലാപങ്ങളില്ലാത്ത പത്ത് വര്‍ഷം

23/08/2014
Reading Room

പ്രവാചകനെ അപനിര്‍മിക്കുന്നവര്‍

01/10/2015
Your Voice

രാജ്യമില്ലാത്ത ഒരു ജനത

15/05/2021
Quran

ഖുര്‍ആനും സര്‍വമതസത്യവാദവും

26/11/2021

വൈദ്യശാസ്ത്രത്തിലെ ധാര്‍മികത – ഭാഗം-2

13/07/2012
History

കോഹിനൂര്‍ ; ഒരു രത്‌നത്തിന്റെ ജാതകം

01/09/2014

Recent Post

മസ്ജിദില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെ ആക്രമം; യു.കെയില്‍ ഒരാള്‍ അറസ്റ്റില്‍

23/03/2023

റമദാന്‍ സന്ദേശമറിയിച്ച് സൗദി, ഇറാന്‍ മന്ത്രിമാര്‍; ഉടന്‍ കൂടിക്കാഴ്ചയുണ്ടാകും

23/03/2023

ഹിന്ദുത്വ അഭിഭാഷകരുടെ മര്‍ദനത്തിനിരയായി അറസ്റ്റിലായ മുസ്ലിം അഭിഭാഷകക്ക് ജാമ്യം

23/03/2023

തിരയടങ്ങിയ കടല് പോലെ

23/03/2023

അഞ്ചാം വയസ്സില്‍ വിവാഹം, 13ാം വയസ്സില്‍ മാതൃത്വം, 20ാം വയസ്സില്‍ വിധവ

22/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!