Tuesday, March 21, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Politics Middle East

അറബ് മധ്യവര്‍ത്തികളെയാണ് നാം കൂടുതല്‍ ഭയക്കേണ്ടത്

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍ by ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍
23/07/2014
in Middle East, Politics
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഇസ്രയേല്‍ സൈനികനെ തടവിലാക്കിയെന്ന അല്‍-ഖസ്സാം വക്താവ് അബൂഉബൈദയുടെ പ്രഖ്യാപനവും സൈനികന്റെ ചിത്രം നമ്പര്‍ അടക്കം പ്രചരിക്കുകയും ചെയ്തപ്പോള്‍ ഗസ്സ പട്ടണത്തെ പോലെ മറ്റ് അറബ് നഗരങ്ങളും ആഹ്ലാദം കൊണ്ടു. നിരവധി പരാജയങ്ങളേറ്റ ഈ സമുദായം ഒരു വിജയത്തിനായി എത്രത്തോളം കൊതിക്കുന്നുണ്ടെന്നതിന്റെ സൂചനയാണത്. കണക്കുകളില്‍ വിശ്വസിക്കുന്ന ‘ബുദ്ധിമാന്‍’മാരെ സംബന്ധിച്ചടത്തോളം ഒരു സൈനികനെ ബന്ധിയാക്കിയത് അത്ര വലിയ വിജയമല്ലായിരിക്കാം. എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ കാര്യങ്ങളെ കാണുന്നത് കൂടുതല്‍ ദേശീയമായും വൈകാരികമായുമാണ്.

ഫലസ്തീന്‍ പോരാളികള്‍ കൊലപ്പെടുത്തിയതും ബന്ധിയാക്കുന്നതും ഇസ്രയേല്‍ സൈനികരെയാണ്. അതേസമയം ഇസ്രയേല്‍ കൊല്ലുന്നത് കുട്ടികളെയും നശിപ്പിക്കുന്നത് സിവിലിയന്‍മാര്‍ താമസിക്കുന്ന വീടുകളുമാണ്. നാടിന് വേണ്ടി പ്രതിരോധം തീര്‍ത്ത പോരാളികളിലേക്ക് ശത്രുവിന് എത്താന്‍ സാധിക്കുന്നില്ല എന്നതാണ് കാര്യം. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ധാര്‍മികമായ പ്രതിരോധവും മാനുഷിക മൂല്യങ്ങള്‍ക്ക് തങ്ങളുടെ നിഘണ്ടുവില്‍ പോലും ഇടം നല്‍കാത്ത വംശവെറിയന്‍മാരായ ശത്രുവും തമ്മിലുള്ള വ്യത്യാസം ഇതാണ്.

You might also like

ഹിന്ദു ഉത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട്; മതത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി

അമേരിക്കയിൽ നിന്ന് ബാല വിവാഹത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രം; ‘പ്രതീക്ഷയില്ലാതെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നത്’

പ്രതിപക്ഷ അനൈക്യം ഉർദുഗാന്റെ സാധ്യത വർധിപ്പിക്കുന്നു

ഇസ്രയേലും നെതന്യാഹുവും പ്രതിസന്ധിയിലായിരിക്കുന്നു. അതുകൊണ്ട് അവ രണ്ടിനെയും രക്ഷിക്കാനാണ് പ്രസിഡന്റ് ബറാക് ഒബായുടെ കല്‍പന പ്രകാരം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കുതിച്ചെത്തിയത്. അല്ലാതെ ഗസ്സയില്‍ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാനല്ല. ഇസ്രയേലിനെ രക്ഷിക്കാനുള്ള മാര്‍ഗം അന്വേഷിച്ചാണ് അമേരിക്ക മധ്യേഷ്യയില്‍ ഇറങ്ങിയിരിക്കുന്നത്.

ഗസ്സയെ പരാജയപ്പെടുത്താനും അവിടത്തെ റോക്കറ്റുകളുടെ കഥകഴിക്കാനും പ്രതിരോധ സംഘങ്ങളുടെ അടിവേരറുക്കാനും അമേരിക്ക ഇസ്രയേലിന് ഒരാഴ്ച്ച സമയം അനുവദിച്ചു. അറബ് ഭരണകൂടങ്ങള്‍ അതിന് വേണ്ട സഹകരണവും നല്‍കി. ശ്രമം പരാജയപ്പെട്ടപ്പോള്‍ ഒരാഴ്ച്ച കൂടി സമയം കൂട്ടി നല്‍കി നോക്കി. ഇസ്രയേല്‍ സൈന്യത്തിനേല്‍ക്കുന്ന നഷ്ടം അധികരിക്കാന്‍ തുടങ്ങിയപ്പോള്‍ തങ്ങളുടെ ഉറ്റ തോഴന്‍മാരുടെ രക്ഷക്കായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ രക്ഷാ പ്രവര്‍ത്തകനെ അയച്ചിരിക്കുകയാണിപ്പോള്‍.

ഗസ്സ ഇസ്രയേലികളുടെ ശവക്കുഴിയായിട്ടുണ്ട് അത് ഇനിയും ആവര്‍ത്തിക്കും. 1967-ല്‍ ഇസ്രയേലിന്റെ ഏറ്റവും വലിയ യുദ്ധതന്ത്രജ്ഞനായി അറിയപ്പെട്ടിരുന്ന ഇസ്ഹാഖ് റാബീന്‍ യാതൊരു ഉപാധികളുമില്ലാതെയാണ് അവിടെ നിന്നും പരാജയപ്പെട്ടോടിയത്. യെഹുദ് ഒല്‍മര്‍ട്ടും സിപ്പി ലിവ്‌നിയും മുന്‍കയ്യെടുത്ത് നടത്തിയ 2008-ലെ ഓപറേഷന്‍ കാസ്റ്റ് ലീഡിന്റെ പരിണതിയും നാം മറന്നിട്ടില്ല. ഇപ്പോള്‍ നെതന്യാഹുവിന്റെ അവസരമാണ് എത്തിയിരിക്കുന്നത്. അത് അവസാനിക്കുന്നതും അവര്‍ക്കെതിരായിട്ട് തന്നെയായിരിക്കും.

ഇസ്രയേല്‍ സൈനികനെ ബന്ധിയാക്കിയതില്‍ ഗസ്സക്കാരും വെസ്റ്റ്ബാങ്കിലെയും ലബനാനിലെ അഭയാര്‍ഥി ക്യാമ്പുകളിലും അവരുടെ സഹോദരങ്ങളും നൃത്തം ചെയ്ത് ആഘോഷിക്കുന്നത് അവരുടെ വിജയമായിട്ടാണ്. ഇസ്രയേല്‍ തടവറകളില്‍ അടിച്ചമര്‍ത്തപ്പെടുന്ന ആയിരം തടവുകാരുടെ മോചനം അടുത്തെത്തിയിരിക്കുന്നു. പ്രതിരോധത്തെ എതിര്‍ക്കുകയും അവരുടെ നേട്ടങ്ങളെ സംശയത്തോടെ കാണുകയും ചെയ്യുന്നവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ പ്രയാസമാണ്.

ഗസ്സയിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ട് പാരീസില്‍ നടന്ന പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിലൂടെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്റ് കൊട്ടിഘോഷിക്കപ്പെട്ട ഫ്രഞ്ച് സ്വാതന്ത്ര്യമൂല്യങ്ങളെയാണ് നിന്ദിച്ചിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച ഒരാളാണ് ഒലാന്റ്.

എന്തുകൊണ്ടാണിങ്ങനെ നിലപാടുകള്‍ തലകീഴായി മറിയുന്നത്? വേട്ടകഴുകന്‍മാര്‍ സമാധാന ദൂതന്‍മാരായി മാറുന്നതെന്തുകൊണ്ട്? അമേരിക്കന്‍ നിര്‍മിത വിമാനങ്ങളുപയോഗിച്ച് ഗസ്സയിലെ കുരുന്നുകളുടെ ജീവനെടുക്കുന്നത് അവസാനിപ്പിക്കണമെന്ന ആഹ്വാനങ്ങള്‍ക്കിടയിലും എന്താണ് സംഭവിക്കുന്നത്?

പ്രതിരോധമെന്ന പ്രതിഭാസത്തെയും അതിന്റെ വിശുദ്ധ ‘വൈറസുകള്‍’ അറബ് ഉപഭൂഖണ്ഡത്തിലും മധ്യേഷ്യയിലും മാത്രമല്ല, യൂറോപിലേക്കും അമേരിക്കയിലേക്കും വ്യാപിച്ചേക്കുമെന്ന് ഇസ്രയേല്‍ ഭയക്കുന്നു. ഉദാത്തമായ ഈ പ്രതിരോധം ഇസ്‌ലാമിക ലോകത്തെ ഒന്നിപ്പിക്കുമെന്നതാണ് അവരുടെ ഭയം. പിന്നെ ഒബാമക്കോ ഒലാന്റിനോ അതിന് ഭീകരമുദ്ര ചാര്‍ത്താനും അതിനെതിരെ യുദ്ധം ചെയ്യാനും സാധിക്കുകയില്ല. കാരണം ആധികാരികമായ പ്രതിരോധമാണത് എന്നു മാത്രമല്ല നാസി അധിനിവേശത്തിനെതിരെയുള്ള ഫ്രഞ്ച് പ്രതിരോധത്തേക്കാളും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അമേരിക്കന്‍ പ്രതിരോധത്തേക്കാളും ആധികാരികമാണത്.

ആധുനിക അറബ് ചരിത്രത്തില്‍ ആദ്യമായി ഈ പ്രതിഭാസം വളരെയധികം ശക്തിയോടെ മടങ്ങി വരുന്നതാണ് നാം കാണുന്നത്. മധ്യസ്ഥന്‍മാരുടെ സംസാരത്തെ തള്ളിക്കളഞ്ഞ് ധീരതയോടെയും ആണത്തത്തോടെയും പോരാട്ടം തുടരുന്നതാണ് നാം കാണുന്നത്. കാരണം രക്തസാക്ഷിത്വമാണവര്‍ ഉറ്റുനോക്കുന്നത്. വേഗത്തില്‍ ആ പദവിയിലെത്താനാണ് അവര്‍ ശ്രമിക്കുന്നത്. തങ്ങള്‍ക്ക് വിലക്കപ്പെട്ടിരിക്കുന്ന ന്യായമായ അവകാശങ്ങള്‍ നേടുന്നതിന് വെടിനിര്‍ത്തല്‍ ഉപകരിക്കില്ലെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. ഈ പോരാട്ടത്തിന്റെ ചൈതന്യം നെതന്യാഹുവിനും വാഷിങ്ടണിലെയും പാരീസിലെയും ലണ്ടനിലെയും കൂട്ടാളികള്‍ക്കും മനസ്സിലാവില്ല. അതുകൊണ്ടു തന്നെ അവരുടെ കണക്കുകള്‍ എപ്പോഴും പിഴക്കുകയാണ്.

അറുനൂറിലേറെ ഗസ്സയുടെ മക്കള്‍ രക്തസാക്ഷികളായിരിക്കുന്നു, നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. അയ്യായിരത്തില്‍ പരം പേര്‍ക്ക് പരിക്കേറ്റിരിക്കുന്നു. ലക്ഷത്തില്‍ പരം അഭയാര്‍ഥികളെയും ആക്രമണം സൃഷ്ടിച്ചു. ഇത്രത്തോളം നാശനഷ്ടങ്ങള്‍ വരുത്തിയെങ്കിലും ഇസ്രയേലികള്‍ ജീവിക്കുന്നത് ഭീതിയിലാണ്. ഗസ്സയിലെ പോരാട്ടത്തില്‍ തങ്ങളുടെ സൈനികര്‍ ജീവനറ്റും പരിക്കേറ്റും വീഴുന്നത് അവര്‍ കണ്ടവര്‍ ഭയചകിതരാവുമ്പോള്‍ ഗസ്സക്ക് ഈ നഷ്ടങ്ങളെല്ലാം നിസ്സാരമാണ്. ഏഴ് മക്കളെയും ഭര്‍ത്താവിനെയും രക്തസാക്ഷികളായി സമര്‍പ്പിച്ച സ്ത്രീയുടെ വാക്കുകള്‍ നാം കേട്ടതല്ലേ.. ഞാന്‍ പ്രതിരോധത്തിനൊപ്പമാണ് അറബ് നേതാക്കളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നാണവര്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നത്.

ഗസ്സയിലെ ജനങ്ങളുടെ ഈ സമര്‍പ്പണവും സ്ഥൈര്യവും അറബ് മധ്യസ്ഥന്‍മാരുടെ ഇടപെടലിലൂടെ പാഴായി പോകുമോ എന്നാണ് നാം ഭയക്കുന്നത്. വിദേശ മധ്യവര്‍ത്തികളേക്കാള്‍ ഭയക്കേണ്ടത് അവരെയാണ്. രക്തസാക്ഷികളുടെ രക്തത്തേക്കാള്‍ അമേരിക്കന്‍ ദാസ്യത്തിന് വിലകല്‍പ്പിക്കുന്നവര്‍ അക്കൂട്ടത്തിലുണ്ട എന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ.

വിവ : നസീഫ്‌

Facebook Comments
ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Posts

Asia

ഹിന്ദു ഉത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട്; മതത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി

by അതുല്‍ ചന്ദ്ര
20/03/2023
Europe-America

അമേരിക്കയിൽ നിന്ന് ബാല വിവാഹത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ

by മുസ്തഫ രിസ്ഖ്
13/03/2023
Politics

ഇന്ത്യയിലെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രം; ‘പ്രതീക്ഷയില്ലാതെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നത്’

by റോക്കിബസ് സമാന്‍
09/03/2023
Middle East

പ്രതിപക്ഷ അനൈക്യം ഉർദുഗാന്റെ സാധ്യത വർധിപ്പിക്കുന്നു

by മഹ്മൂദ് അല്ലൂഷ്
08/03/2023
Politics

മേഘാലയ എന്തുകൊണ്ടാണ് ബി.ജെ.പിയെ അടുപ്പിക്കാത്തത് ?

by റോക്കിബസ് സമാന്‍
04/03/2023

Don't miss it

Columns

ശൈഖ് അഹ്മദ് റൈസൂനി അങ്ങനെ പറയരുതായിരുന്നു

20/08/2022
muhammadali.jpg
Onlive Talk

ലോക കായികരംഗത്തെ മുസ്‌ലിം വിരുദ്ധത

04/09/2015
Your Voice

ഇതാണ് ഇസ്‌ലാം

23/04/2015
Apps for You

സൂം ഇ – ലോക സം‌ഗമങ്ങളുടെ തിരക്കു പിടിച്ച വേദി

31/03/2020
incidents

പിഴയ്ക്കാത്ത പ്രവചനം

17/07/2018
op.jpg
Onlive Talk

തൂത്തുകുടി: ഭരണകൂടങ്ങള്‍ തോല്‍ക്കുന്നിടത്തു നിയമം വിജയിക്കുന്നു

23/05/2018
Interview

‘അന്താരാഷ്ട്രതലത്തില്‍ ശിക്ഷാഭീതിയില്ലാത്തതാണ് ഇസ്രായേല്‍ അധിനിവേശത്തിന്റെ നട്ടെല്ല്’

23/07/2022
Columns

ബി.ജെ.പിയെ ചോദ്യം ചെയ്താല്‍ മുസ്‌ലിംകള്‍ ജയിലില്‍

09/02/2021

Recent Post

നോമ്പും പരീക്ഷയും

21/03/2023

നൊബേല്‍ സമ്മാനത്തേക്കാള്‍ വലുതാണ് അഫ്ഗാന്‍ സ്ത്രീകള്‍ അര്‍ഹിക്കുന്നത്

21/03/2023

മലബാർ പോരാട്ടവുമായി ബന്ധപ്പെട്ട അത്യപൂർവ്വ രേഖകളുടെ സമാഹാരം പുറത്തിറങ്ങി

20/03/2023

ഹിന്ദു ഉത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട്; മതത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി

20/03/2023

ഖുര്‍ആനും ജമാല്‍ അബ്ദുനാസറും

20/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!