Tuesday, March 28, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Palestine News & Views

ഞങ്ങള്‍ യുക്രൈനല്ല, അതിനാല്‍ ഞങ്ങളുടെ ചെറുത്തുനില്‍പ്പിനെ ലോകം പിന്തുണക്കില്ല

ഡോ. യാര ഹവാരി by ഡോ. യാര ഹവാരി
10/08/2022
in News & Views, Palestine
gaza

gaza

Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കഴിഞ്ഞയാഴ്ചയാണ് ‘ട്രൂത്ത്ഫുള്‍ ഡോണ്‍’ എന്ന് പേരിട്ട ഒരു ഓപ്പറേഷനിലൂടെ, ഇസ്രായേല്‍ ഭരണകൂടം ഉപരോധ ഗാസ മുനമ്പില്‍ വീണ്ടും ബോംബുകള്‍ വര്‍ഷിച്ചത്. മൂന്ന് ദിവസത്തെ ബോംബാക്രമണത്തില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 44 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

15 വര്‍ഷത്തെ മുടന്തന്‍ ഉപരോധം മതിയാകാത്തതുപോലെയാണ്, വര്‍ഷാവര്‍ഷം ഈ തീരദേശം ഭീകരമായ ‘ആക്രമണങ്ങള്‍ക്ക്’ വിധേയമായത്. അതില്‍ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും അവശ്യ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയും ചെയ്തു.

You might also like

ഫലസ്തീന്‍ ഗ്രാമങ്ങള്‍ കത്തിച്ചുകൊണ്ടാണ് ഇസ്രായേല്‍ പണിതത്

ഫലസ്തീന്‍ ജനതയുടെ സുഹൃത്തല്ല ഇസ്രായേല്‍ നീതിപീഠം

ഇസ്രായേലിനെ ഒറ്റപ്പെടുത്താൻ ആഫ്രിക്കൻ യൂണിയന് സാധിക്കുമോ?

ഫലസ്തീനികളുടെ ബലിയർപ്പണങ്ങൾ പാഴാവുകയാണോ?

2020ഓടെ ഗസ്സ ജീവിക്കാന്‍ യോഗ്യമല്ലാതാകുമെന്ന് 2012ല്‍ യു.എന്‍ പ്രവചിച്ചിരുന്നു. പല നടപടികളിലൂടെയും പ്രവചനം ശരിയാണെന്ന് തെളിഞ്ഞു. എന്നിട്ടും, രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികള്‍ ഇപ്പോഴും അവിടെ താമസിക്കുന്നു. അവരില്‍ ഭൂരിഭാഗവും അവിടെ താമസിക്കുന്നത് തങ്ങള്‍ക്ക് ഇഷ്ടമുണ്ടായിട്ടല്ല. സമീപകാല സര്‍വേകള്‍ ചൂണ്ടികാണിക്കുന്നത് ഗാസയില്‍ താമസിക്കുന്നവരില്‍ 40 ശതമാനവും കഴിയുമെങ്കില്‍ പുറത്തുപോകുമെന്ന് ആഗ്രഹമുള്ളവരാണെന്നാണ്.

പലര്‍ക്കും ഗാസയുടെ ഭാവി പ്രവചിക്കാന്‍ കഴിയുന്നില്ല എന്നതില്‍ അതിശയമില്ല. വര്‍ഷങ്ങളായി ഗാസയിലെ ഫലസ്തീനികളുടെ ജീവിതം അത്ര സുഖമുള്ളതായിരുന്നില്ല, എന്നാല്‍ ഓരോ ‘യുദ്ധവും’, ഓരോ ‘ഓപ്പറേഷനും’, ഇസ്രായേല്‍ നേതാക്കളുടെ ഓരോ ആക്രമണവും സാഹചര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാവുകയാണ്.

വൈദ്യുതി പ്രതിസന്ധി മൂലവും ജനറേറ്ററുകള്‍ക്കുള്ള ഇന്ധനത്തിന്റെ കുറവും മൂലം ഉപരോധം മൂലം വളരെക്കാലമായി ദുരിതമനുഭവിക്കുന്ന ആരോഗ്യ സേവനങ്ങള്‍ ഉടന്‍ തന്നെ പൂര്‍ണ്ണമായും നിലയ്ക്കുമെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ പ്രവചിക്കുന്നത്.
ഏറ്റവും പുതിയ ബോംബാക്രമണത്തിന് പുറമേ, ഇസ്രായേല്‍ ഭരണകൂടം ഗാസയിലേക്കുള്ള എല്ലാ അതിര്‍ത്തികളും അടച്ചു, ഇന്ധനത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും പ്രവേശനം ഇതിലൂടെ തടയുകയും ചെയ്യുന്നു.

ഒരിക്കലും അവസാനിക്കാത്ത ആഘാതം

ഇസ്രായേലും ഫലസ്തീന്‍ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദും തമ്മില്‍ ഞായറാഴ്ച വൈകുന്നേരം ഈജിപ്ത് ഇടനിലക്കാരായ ഒരു ‘വെടിനിര്‍ത്തല്‍ കരാര്‍’ പ്രാബല്യത്തില്‍ വന്നിരുന്നു. മറ്റെല്ലാ ‘സൈനിക നടപടികളും’പോലെ ഏറ്റവും പുതിയ ഈ ആക്രമണത്തിന്റെ അനന്തരഫലങ്ങളും അത് അവസാനിച്ചതിന് ശേഷവും വളരെക്കാലം തുടരും.

ഗസ്സയിലെ ജനങ്ങള്‍ മുമ്പത്തെ ബോംബാക്രമണങ്ങളില്‍ നിന്ന് കരകയറാന്‍ നിരന്തരം ശ്രമിക്കുന്നതിനിടെ അടുത്ത ബോംബാക്രമണത്തെ ഭയപ്പെടുകയും ചെയ്യുന്നു. ശാരീരികമായും മാനസികമായും അവര്‍ അനുഭവിച്ച നിരവധി പരിക്കുകളില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് ഒരു മാര്‍ഗവുമില്ല. വിവിധ അന്താരാഷ്ട്ര എന്‍.ജി.ഒകളും യു.എന്‍ ഏജന്‍സികളും ഗാസയിലെ ഒരിക്കലും അവസാനിക്കാത്ത മാനസികാരോഗ്യ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്നു. എന്നിട്ടും അവര്‍ ഉപയോഗിക്കുന്ന പല രീതിശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും തികച്ചും അപര്യാപ്തമാണ്. കാരണം, ഈ സംഘടനകളും ഏജന്‍സികളും ഈ പ്രതിസന്ധിയെ ഗാസയിലെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നല്ല മനസ്സിലാക്കുന്നത്. അവര്‍ പാശ്ചാത്യ ആശയങ്ങള്‍ ഉപയോഗിച്ച് മനസ്സിലാക്കാനും പരിഹരിക്കാനുമാണ് ശ്രമിക്കുന്നത്. സമ്മര്‍ദ്ദത്തിന്റെ ആഘാതവും നിരന്തരമായി ഫലസ്തീന്‍ തലമുറകളെ നേരിടുന്നുണ്ട്.

ഫലസ്തീനികള്‍ ഗാസയില്‍ അനുഭവിക്കുന്ന ആഘാതം കഴിഞ്ഞ ആഴ്ചയോ, കഴിഞ്ഞ വര്‍ഷമോ, അല്ലെങ്കില്‍ 2006-ല്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെ
ടാത്ത ഇസ്രായേല്‍ ഭരണകൂടം ഗസ്സ മുനമ്പില്‍ ഉപരോധം ആരംഭിച്ച ശേഷമോ തുടങ്ങിയതല്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, സയണിസ്റ്റ് പ്രസ്ഥാനം അതിന്റെ കുടിയേറ്റ-കൊളോണിയല്‍ പദ്ധതി ആരംഭിക്കുന്നതിനുള്ള ഭൂമിയായി ഫലസ്തീനിലേക്ക് ആദ്യമായി കണ്ണ് വെച്ചത് മുതല്‍ ആരംഭിച്ചതാണ് ഇത്.

ഫലസ്തീന്‍ ജനതക്കു മേലുള്ള ഭീമാകാരവും നിരന്തരവുമായ അധിനിവേശത്തിന് കാരണമായ ആ പദ്ധതിയാണ് ഗാസയെ ഇന്ന് കാണുന്ന തുറന്ന ജയിലായി മാറ്റിയത്. ഗാസയില്‍, രണ്ട് ദശലക്ഷത്തിലധികം നിവാസികളില്‍, 1.4 ദശലക്ഷവും കോളനിവത്കരണ ഫലസ്തീനിലെ അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് 2018ല്‍ ഗാസയില്‍ ഫലസ്തീനികള്‍ ‘ദി ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ ആരംഭിച്ചത്, അതിലൂ
ടെ പതിനായിരക്കണക്കിന് പേര് തങ്ങളുടെ ജന്മദേശത്തേക്ക് മടങ്ങാനുള്ള അവകാശം ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. ഇതിനെ സൈന്യത്തെ ഉപ.ാേഗിച്ച് നേരിട്ട ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് നൂറുകണക്കിനാളുകളാണ് മരിച്ചത്. നിരവധി പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു.

‘ഞങ്ങള്‍ക്കറിയാം ഞങ്ങള്‍ യുക്രൈന്‍ അല്ലെന്ന്’

ഗസ്സയിലെ ഏറ്റവും പുതിയതും ഇപ്പോഴും തുടരുന്നതും തുടര്‍ച്ചയായതുമായ ആഘാതത്തിന്റെ ഈ അവസ്ഥക്ക് ശേഷവും, അന്താരാഷ്ട്ര സമൂഹം ഒരിക്കല്‍ കൂടി അവര്‍ ഇസ്രായേല്‍ ഭരണകൂടത്തിനെതിരെ ഏറ്റവും മികച്ചത് ചെയ്യുകയും പൂര്‍ണ്ണ ശിക്ഷാവിധി നല്‍കുകയും ചെയ്തു.

എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയക്കാരും നയതന്ത്രജ്ഞരും ‘അക്രമത്തിന്റെ തീവ്രത്’ എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച് ആശങ്കാജനകമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ‘പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനും’ ‘ശാന്തത’ക്കും വേണ്ടി ആഹ്വാനം നടത്തുകയും ചെയ്തു.

ഇസ്രയേലിനെ ‘അക്രമകാരി’ ആക്കാതിരിക്കാനും അവര്‍ ശ്രദ്ധിച്ചു. അഞ്ച് വയസ്സുള്ള അലാ ഖാദൂമും അഞ്ച്-ഉം 11-ഉം വയസ്സുള്ള സഹോദരന്മാരായ അഹമ്മദും മുമൈന്‍ അല്‍ നൈറാബും ഇസ്രായേലിന്റെ ബോംബിനാലല്ലെന്നും സ്വാഭാവിക സാഹചര്യങ്ങളാലാണ് മരിച്ചതെന്നും വിലയിരുത്തി. ഇസ്രായേല്‍ ഭരണകൂടം ദശാബ്ദങ്ങളായി ഫലസ്തീനികളെ കൊല്ലുകയും പരുക്കേല്‍പ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യാത്തതുപോലെയാണത്.

അന്താരാഷ്ട്ര സമൂഹത്തിലെ മറ്റൊരു കൂട്ടരുണ്ട്, അവര്‍ ഇസ്രായേല്‍ അക്രമത്തിന് നിരുപാധിക പിന്തുണ നല്‍കുന്നതിന് അവര്‍ക്ക് യാതൊരു തടസ്സവുമില്ല. ഉദാഹരണത്തിന്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, ഡസന്‍ കണക്കിന് ഫലസ്തീനികളെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പരാമര്‍ശിക്കാതെ, ട്രൂത്ത്ഫുള്‍ ഡോണ്‍ ഓപ്പറേഷന്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ ഭരണകൂടത്തെ പിന്തുണച്ച് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ‘ഇസ്രായേലിനും സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിനും ഒപ്പം യു.കെ നിലകൊള്ളുന്നു’ എന്നായിരുന്നു അത്.

യു.കെ അതിന്റെ തുടക്കം മുതല്‍ ഇസ്രായേല്‍ ഭരണകൂടത്തിന് നല്‍കിയ സ്ഥിരവും അചഞ്ചലവുമായ പിന്തുണ കണക്കിലെടുക്കുമ്പോള്‍ ഈ വികാരത്തില്‍ അതിശയിക്കാനില്ല. ഗസ്സയില്‍ ബോംബിടാന്‍ യു.കെ ഇസ്രായേല്‍ ഭരണകൂടത്തിന് സൈനിക ഹാര്‍ഡ്വെയര്‍ നല്‍കുന്നതിലും അതിശയിക്കാനില്ല.

ഫലസ്തീനികള്‍ നിഷ്‌കളങ്കരല്ല. ഞങ്ങള്‍ യുക്രെയ്‌നല്ലെന്ന് ഞങ്ങള്‍ക്കറിയാം. യുക്രേനിയക്കാര്‍ക്കുള്ള അതേ പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കില്ലെുന്നും ഞങ്ങള്‍ക്കറിയാം. അധിനിവേശ ശക്തിയെ ചെറുക്കാനുള്ള നമ്മുടെ അവകാശത്തെ ആരും സംരക്ഷിക്കില്ല. അന്താരാഷ്ട്ര മാധ്യമങ്ങള്‍ നമ്മുടെ രക്തസാക്ഷികളെ പ്രകീര്‍ത്തിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യില്ല. പോപ്പ് താരങ്ങളും ഹോളിവുഡ് അഭിനേതാക്കളും പ്രധാനമന്ത്രിമാരും ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കില്ല.

ആഗോള രാഷ്ട്രീയ ഭൂപ്രകൃതിയില്‍ ഭൂകമ്പപരമായ മാറ്റങ്ങളൊന്നുമില്ലാത്ത കാലത്തോളം ഇസ്രായേല്‍ ഭരണകൂടം ശിക്ഷാഭീതിയില്ലാതെ, ഫലസ്തീനികളെ ബോംബിട്ട് കൊല്ലുന്നത് തുടരും എന്നതാണ് യാഥാര്‍ത്ഥ്യം.

 

അവലംബം: അല്‍ജസീറ

വിവ: സഹീര്‍ വാഴക്കാട്

Facebook Comments
Tags: gazaisraelpalastine
ഡോ. യാര ഹവാരി

ഡോ. യാര ഹവാരി

Related Posts

History

ഫലസ്തീന്‍ ഗ്രാമങ്ങള്‍ കത്തിച്ചുകൊണ്ടാണ് ഇസ്രായേല്‍ പണിതത്

by യാര ഹവാരി
17/03/2023
News & Views

ഫലസ്തീന്‍ ജനതയുടെ സുഹൃത്തല്ല ഇസ്രായേല്‍ നീതിപീഠം

by ഡോ. റംസി ബാറൂദ്‌
15/03/2023
Human Rights

ഇസ്രായേലിനെ ഒറ്റപ്പെടുത്താൻ ആഫ്രിക്കൻ യൂണിയന് സാധിക്കുമോ?

by പാട്രിക് ഗതാര
08/03/2023
Opinion

ഫലസ്തീനികളുടെ ബലിയർപ്പണങ്ങൾ പാഴാവുകയാണോ?

by മഹ് മൂദ് അബ്ദുൽ ഹാദി
08/02/2023
Senior Fatah official Jibril Rajoub speaks in Ramallah
Opinion

ഫലസ്തീൻ, ഒരുമയോടെ പോരാടേണ്ട സമയമാണിത്

by മര്‍വാന്‍ ബിശാറ
20/01/2023

Don't miss it

Editors Desk

നോട്ടിന് ക്യൂ നിന്നവരും ഓക്‌സിജന് ക്യൂ നില്‍ക്കുന്നവരും

28/04/2021
prayer-dua.jpg
Adkar

ഖുർആനിൽ വന്ന ഏതാനും പ്രാർഥനകൾ

26/11/2022
Onlive Talk

മരുന്നിനും മുമ്പേ പ്രാര്‍ത്ഥന

19/10/2018
sayyids.jpg
Book Review

അഹ്‌ലുബൈത്തും തങ്ങന്മാരും

21/01/2014
Faith

ളഈഫായ ഹദീസുകൾ ഉദ്ധരിക്കുമ്പോൾ

19/04/2020
privacy.jpg
Tharbiyya

വിശ്വാസി അപരന്റെ രഹസ്യങ്ങള്‍ ചികയുന്നവനല്ല

04/01/2016
Interview

ബ്രസീല്‍ : സാമ്പത്തിക സ്ഥിരതയുള്ള ഒരു രാജ്യം

24/05/2013
Your Voice

നുണ ആയുധമാക്കിയവർ

20/01/2020

Recent Post

ശത്രുവിന്റെ ശത്രു മിത്രമാണെന്ന് കോണ്‍ഗ്രസ് ഇനിയെങ്കിലും തിരിച്ചറിയണം

27/03/2023

ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ കൂറ്റന്‍ റാലി; തീയാളുന്ന തെരുവുകളുടെ ചിത്രങ്ങളിലൂടെ

27/03/2023

റൂഹ് അഫ്സ’: ഡൽഹിയുടെ സ്വന്തം റമദാൻ വിഭവം

27/03/2023

നരേന്ദ്ര മോദി, ഗുജറാത്ത്, രാഹുല്‍ ഗാന്ധി: പ്രഭാഷണങ്ങളിലെ അശ്ലീലത

25/03/2023

കശ്മീര്‍ ആക്റ്റിവിസ്റ്റുകള്‍ക്കെതിരായ നടപടി ഇന്ത്യ അവസാനിപ്പിക്കണമെന്ന് യു.എന്‍

25/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!