Friday, May 27, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Palestine Opinion

ഞങ്ങൾ ഇരട്ട അധിനിവേശത്തിന് കീഴിലാണ്

അര്‍ശദ് കാരക്കാട് by അര്‍ശദ് കാരക്കാട്
18/07/2021
in Opinion
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ വിവിധ സൈനിക ഇടപെടലുകൾ നടത്തികൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഫലസ്തീനിൽ ഇപ്പോൾ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത് അധിനിവേശ ഇസ്രായേൽ വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങളിൽ ഭരണംനടത്തുന്ന ഫലസ്തീൻ അതോറിറ്റിയുടെ പ്രവർത്തനങ്ങളാണ്. ഫത്ഹ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഫലസ്തീൻ അതോറിറ്റിയുടെ കടുത്ത വിമർശകനായിരുന്ന നിസാർ ബനാതിന്റെ മരണം ഫലസ്തീനിൽ പുതിയ പ്രതിഷേധ ജ്വാലക്ക് തിരികൊളുത്തിയിരിക്കുകയാണ്. വാസ്തവത്തിൽ, ഫലസ്തീൻ അതോറിറ്റിക്കും പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനുമെതിരെ വർഷങ്ങളായി വിമർശനങ്ങൾ ഉയരുന്നുണ്ട്. ഫലസ്തീൻ അതോറിറ്റി അടിച്ചമർത്താൻ ശ്രമിക്കുമ്പോഴും, പ്രതിഷേധത്തിന് വ്യാപകമായി സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുകയാണ്.

ഫലസ്തീൻ അതോറിറ്റിയെ നിയന്ത്രിക്കുന്ന ഫത്ഹ് പാർട്ടിയുടെ മുൻ അംഗമായിരുന്നു നിസാർ ബനാത്. സംസാര സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന 43കാരനായ ബനാത് ഫലസ്തീൻ അതോറിറ്റിയുടെ കടുത്ത വിമർശകനുമായിരുന്നു. ഫലസ്തീൻ അതോറിറ്റിയുടെ അഴിമതിയും, ഇസ്രായേൽ സൈന്യവുമായുള്ള അതിന്റെ സുരക്ഷാ സഹകരണവും അദ്ദേഹം ശക്തമായി വിമർശിച്ചിരുന്നു. അറിയപ്പെടുന്ന വ്യക്തിത്വമായി മാറുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തതിനെ തുടർന്നാണ്. ഫേസ്ബുക്ക് പേജിൽ ഒരു ലക്ഷം പേർ അദ്ദേഹത്തെ പിന്തുടരുകയും ചെയ്തിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിന് മുമ്പ് പാർലമെന്ററി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം താൽപര്യം കാണിച്ചിരുന്നു. സ്വേച്ഛാധിപത്വവും, മനുഷ്യാവകാശ ലംഘനങ്ങളും വർധിക്കുന്നതിനാൽ പാശ്ചാത്യ രാഷ്ട്രങ്ങളോട് ഫലസ്തീൻ അതോറിറ്റിക്ക് നൽകുന്ന സഹായം വെട്ടികുറക്കണമെന്ന് അദ്ദേഹം ആവശ്യം ഉയർത്തിയിരുന്നു. ഫലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നുവെന്ന് പാശ്ചാത്യർ കാണുന്നതിനാൽ മില്യൺകണക്കിന് ഡോളറുകളാണ് വിദേശ സഹായമായി ഫലസ്തീൻ അതോററ്റി കൈവരുന്നത്. ഫലസ്തീൻ അതോറിറ്റിയുടെ അരുതായ്മകൾ തുറന്നുകാണിക്കുകയും, വിമർശിക്കുകയും ചെയ്തതിന്റെ പേരിൽ ബനാതിന് സ്വജീവനാണ് നൽകേണ്ടി വന്നത്.

You might also like

ഫലസ്തീനിൽ ജീവിതം ചെറുത്തുനിൽപ്പാകുന്നു

ഫലസ്തീൻ രാഷ്ട്രീയ വക്താക്കളാകാൻ പദ്ധതിയിടുന്നവർ

ഇസ്രായേലിന്റെ നരനായാട്ട് ലോകത്തിന് സ്വാഭാവികതയാവുന്നതെങ്ങനെ?

ഫലസ്തീൻ സർവ്വകലാശാലകൾക്ക് മേലുള്ള കൈകടത്തലുകൾ

തെക്കൻ ഹെബ്രോണിലെ ദൗറയിലെ വീട്ടിൽ കിടന്നിരുന്ന ബനാതിനെ 20ലധികം ഫലസ്തീൻ ഉദ്യോഗസ്ഥർ അതിക്രമിച്ച് കയറി ഉപദ്രവിക്കുകയും, കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നു. ജൂൺ 24ന് വ്യാഴാഴ്ച ഫലസ്തീൻ അതോറിറ്റി സൈന്യം കസ്റ്റഡിയിലെടുതിനെ തുടർന്നാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം തലക്ക് അടിയേറ്റിട്ടുണ്ടെന്ന് ഫലസ്തീൻ മനുഷ്യാവകാശ സംഘടനകൾ കണ്ടെത്തുകയും, മരണം അസാധാരണമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. മരണ ശേഷം, അദ്ദേഹത്തിന്റെ എഴുത്തുകളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തുടർന്ന്, ബനാതിന്റെ സംസ്‌കാരത്തിന് വലിയ ജനാവലി തടിച്ചുകൂടുകയും, ഫലസ്തീൻ അതോറിറ്റിക്കെതിരെ പ്രക്ഷോഭം പൊട്ടിപുറപ്പെടുകയുമായിരുന്നു. ഭരണകൂടം അധികാരം ഒഴിയണമെന്ന് വെള്ളിയാഴ്ച സംസ്‌കാരത്തിന് ഒരുമിച്ചുകൂടിയവർ ആഹ്വാനം ചെയ്തു. തങ്ങൾ ഇരട്ട അധിനിവേശത്തിന് കീഴിലാണെന്നും, ഫലസ്തീൻ അതോറിറ്റി ഇസ്രായേലുമായി കൈകോർത്ത് പ്രവർത്തിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് രാജിവെക്കണമെന്ന് ശബ്ദമാണ് ഉയർന്ന് കേൾക്കുന്നത്.

2005 മുതൽ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റായി തുടരുന്ന മഹ്‌മൂദ് അബ്ബാസ് സാങ്കേതികമായി ജനവിധി പൂർത്തിയാക്കിയത് 2009ലായിരുന്നു. പുതിയ തെരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തിൽ അദ്ദേഹം അധികാരത്തിൽ തുടരുകയാണ്. 15 വർഷത്തിന് ശേഷം പാർലമെന്ററി തെരഞ്ഞെടുപ്പ് മെയ് 22ന് നിശ്ചയിക്കപ്പെട്ടിരുന്നെങ്കിലും ഏപ്രിലിൽ റദ്ദാക്കി. അധിനിവേശ കിഴക്കൻ ജറൂസലമിൽ ഇസ്രായേൽ പോളിങ് സ്റ്റേഷൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചിരിക്കുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി ഫലസ്തീൻ രാഷ്ട്രത്തിന്റെ ഭാവി തലസ്ഥാനമായി കാണുന്ന പ്രദേശമാണ് കിഴക്കൻ ജറൂസലം. നീട്ടിവെച്ച തെരഞ്ഞെടുപ്പ് അനിശ്ചിതമായി തുടരുകയുമാണ്. തകർന്നുകൊണ്ടിരിക്കുന്ന ഫത്ഹ് പാർട്ടി ഹമാസിനോട് മറ്റൊരു തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന അബ്ബാസിന്റെ ഭയമാണ് ഇത്തരത്തിൽ കാര്യങ്ങൾ നീട്ടികൊണ്ടുപോകുന്നതിന് പ്രചോദനമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മഹ്‌മൂദ് അബ്ബാസിന്റെ ജനപ്രീതി കുറയുകയും, അദ്ദേഹത്തിനെതിരായി പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പ്രതിഷേധ ശബ്ദങ്ങൾ ഉയരുകയും ചെയ്യുന്നുണ്ട്. അബ്ബാസിന് പിന്തുണ കുറയുന്നതായി അടുത്തിടെ നടന്ന വോട്ടെടുപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.

യാസർ അറഫാത്തിന്റെ പിൻഗാമി 85കാരനായ മഹ്‌മൂദ് അബ്ബാസ് 2004ലാണ് പി.എൽ.ഒയുടെ (Palestine Liberation Organization) മേധാവിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2005ൽ പി.എയുടെ (Palestinian Authority) പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെടുന്നു. വർഷങ്ങൾക്ക് ശേഷവും അധികാരത്തിൽ അള്ളിപിടിച്ചിരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഫത്ഹ് ജയിക്കില്ലെന്ന തോന്നലാണ് ഫലസ്തീൻ അതോറിറ്റിയെ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് അബ്ബാസിന്റെ എതിരാളികൾ പറയുന്നത് വളരെ ശരിയാണ്. തെരഞ്ഞെടുപ്പ് റദ്ദാക്കിയ അബ്ബാസിന്റെ തീരുമാനത്തിനെതിരെ ജനകീയ ഇടപെടൽ തുടങ്ങാനിരിക്കുകയാണെന്ന് ആക്ടിവിസ്റ്റുകൾ വ്യക്തമാക്കിയിരുന്നു. എന്നാലിത്, കഴിഞ്ഞ മെയിൽ ഹമാസും ഇസ്രായേലും തമ്മിലുണ്ടായ പോരാട്ടത്തിൽ വൈകുകയായിരുന്നു. ഫലസ്തീൻ സുരക്ഷാ സംവിധാനം പ്രതിഷേധത്തെ കടുത്ത രീതിയിൽ കൈകാര്യം ചെയ്യുന്നത് ഇസ്രായേൽ അധിനിവേശത്തിന്റെ ഏജന്റായി ഫലസ്തീൻ അതോറിറ്റി പ്രവർത്തിക്കുന്നുവെന്ന തോന്നൽ ഫലസ്തീനികളിൽ ബലപ്പെടുത്തുകയാണ്.

ബനാതിന്റെ മരണത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നാണ് പ്രതിഷേധ നേൃത്വം ആവശ്യപ്പെടുന്നത്. അതുപോലെ, പൊതു തെരഞ്ഞെടുപ്പിനുള്ള തീയതി തീരുമാനക്കുക, ഫലസ്തീൻ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പരിശോധന വിധേയമാക്കുക, ജനകീയ അജണ്ടകൾ മാനിച്ച് പി.എൽ.ഒ പ്രവർത്തിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. പക്ഷേ, ദേശീയ പദ്ധതിക്കെതിരാണ് പ്രതിഷേധക്കാർ എന്ന് വരുത്തി തീർക്കാനാണ് പി.എയും, പി.എൽ.ഒയും നിയന്ത്രിക്കുന്ന ഫത്ഹ് പാർട്ടി ശ്രമിക്കുന്നത്. ഒപ്പം, രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഹമാസാണെന്നും ചിത്രീകരിക്കാനും. എന്നാൽ, കുറഞ്ഞ ഹമാസ് പ്രവർത്തകരെ മാത്രമാണ് തെരുവിൽ കാണാൻ കഴിയുന്നത്. ബനാതിന്റെ മരണത്തിന് ശേഷമുള്ള പ്രതിഷേധത്തിൽ 70 ഫലസ്തീനികൾ അറസ്റ്റ് ചെയ്യപ്പെട്ടു. അവരിൽ 29 പേർക്കെതിരെ രാജദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തതായി മനുഷ്യാവകാശ സംഘടനകൾ അറിയിച്ചിരുന്നു. ‘സർക്കാറിന്റെയോ സംവിധാനത്തിന്റെയോ നിയമത്തിന് കീഴിലാണ് ഞങ്ങൾ ജീവിക്കുന്നതെന്ന് ഞങ്ങൾ കരുതുന്നില്ല. സൈന്യത്തിനോ സായുധ സംഘത്തിനോ കീഴിലാണെന്ന് കരുതുന്നതായി 50കാരിയായ ഫലസ്തീനിലെ മെഡിക്കൽ ഡോക്ടർ ദിമ അമിൻ പറയുന്നു.’ തെരഞ്ഞെടുപ്പിന് പകരം മന്ത്രിസഭാ പുനർക്രമീകരണം നടത്താനാണ് ഫലസ്തീൻ അതോറിറ്റി താൽപര്യപ്പെടുന്നത്.

ഹമാസുമായി കരാറിലെത്താതെ സർക്കാറിൽ മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന് പേര് വെളിപ്പെടുത്താത്ത ഫതഹ് ഉദ്യോഗസ്ഥൻ പറഞ്ഞതായി അൽജസീറ ജൂലൈ 13ന് റിപ്പോർട്ട് ചെയ്തിരുന്നു. ഹമാസ് രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെടുന്നത്. ഒന്ന്, ഗസ്സയുടെ പുനർനിർമാണത്തിൽ പങ്കാളിയാവുകയും, തടവുകാരെ കൈമാറ്റം ചെയ്യുന്ന കരാർ നടപ്പിലാക്കുകയും ചെയ്യുകയെന്നതാണ്. രണ്ട്, ഫലസ്തീൻ അതോറിറ്റിയിലെ വിവിധ തലവന്മാർ രാജിവെക്കണമെന്നതാണ്. പ്രധാനമന്ത്രി മുഹമ്മദ് ശാത്വിയ്യ രാജിവെക്കുകയും, പ്രസിഡന്റ് അബ്ബാസ് അധികാരത്തിൽ നിന്ന് പുറത്തുപോവുകയുമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവായ ഉമർ അസ്സാഫ് ആവശ്യപ്പെട്ടിരുന്നു. ‘രാജ്യത്തെ കൊള്ളയടിക്കുകയും, സയണിസ്റ്റ് സാമ്രാജ്യത്വ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്ന അബ്ബാസും അദ്ദേഹത്തിന്റെ പാർട്ടി കള്ളന്മാരും ഉള്ളടിത്തോളം കാലം അധിനിവേശത്തെ പ്രതിരോധിക്കാനും, പരിഷ്‌കരണം സാധ്യമാക്കാനും യാതൊരു വഴിയുമില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് ഫലസ്തീൻ അതോറിറ്റി രാജദ്രോഹ കുറ്റം ചുമത്തിയ ജിഹാദ് അബ്ദു പറയുന്നു.’ ഇസ്രായേലും ഫലസ്തീൻ അതോറിറ്റിയും ഫലസ്തീനികൾക്ക് ഒരു നാണയത്തിന്റെ ഇരുവശങ്ങളായി മാത്രമേ നിലവിൽ കാണാനാവുകയുള്ളൂ. അതുപോലെ, ഇത്തരത്തിലുള്ള രാജ്യത്തിനകത്തെയും പുറത്തെയും ശത്രുവിനെ കണ്ടെത്തി മാത്രമേ ഫലസ്തീനികളുടെ രാഷ്ട്രീയ പ്രവർത്തനം ശരിയാകുന്നുള്ളൂ.

Facebook Comments
Tags: Hamasisraelpalastine
അര്‍ശദ് കാരക്കാട്

അര്‍ശദ് കാരക്കാട്

Related Posts

Opinion

ഫലസ്തീനിൽ ജീവിതം ചെറുത്തുനിൽപ്പാകുന്നു

by മുസ്തഫാ ബർഗൂസി
05/05/2022
Opinion

ഫലസ്തീൻ രാഷ്ട്രീയ വക്താക്കളാകാൻ പദ്ധതിയിടുന്നവർ

by അവാദ് അബ്ദുൽ ഫത്താഹ്
25/04/2022
Opinion

ഇസ്രായേലിന്റെ നരനായാട്ട് ലോകത്തിന് സ്വാഭാവികതയാവുന്നതെങ്ങനെ?

by മുഅ്തസിം ദലൂല്‍
18/04/2022
Opinion

ഫലസ്തീൻ സർവ്വകലാശാലകൾക്ക് മേലുള്ള കൈകടത്തലുകൾ

by നാസിം അഹ്മദ്
04/04/2022
Opinion

മതവികാരം കരുവാക്കി ഫലസ്തീനികളെ പ്രകോപിപ്പിക്കുന്ന ഇസ്രായേൽ

by അദ്‌നാന്‍ അബൂ ആമിര്‍
22/03/2022

Don't miss it

Book Review

ഇമാം ഗസ്സാലിയുടെ ഉപദേശങ്ങൾ

02/02/2021
Human Rights

മുഹമ്മദ് നബി അഭയാർത്ഥികളോട് ഇടപെട്ടതെങ്ങനെ?

12/11/2019
Your Voice

മഹല്ലുകളെ വെറുതെ വിടുക

04/02/2020
History

യന്ത്രക്കാക്ക മലര്‍ന്നു പറന്ന അറബിക്കഥയിലെ ബഗ്ദാദ്

02/06/2014
money2000.jpg
Tharbiyya

നീ ചെലവഴിച്ചിട്ടുള്ളത് മാത്രമാണ് നിന്റെ ധനം

23/11/2016
Views

എന്ത് പുതിയ തന്ത്രമാണ് അമേരിക്കയുടെ കയ്യിലുള്ളത്?

25/05/2015
MUTHAZILAH.jpg
Civilization

മുഅ്തസിലികളും ഇസ്‌ലാമിക ജ്ഞാനശാസ്ത്രവും

03/02/2016
Columns

ഭരണകൂട ഭീകരതയെ ന്യായീകരിക്കുന്നവർ

09/03/2021

Recent Post

ഇസ്രായേലുമായുള്ള ബന്ധം ‘കുറ്റകരമെ’ന്ന് ഇറാഖ് പാര്‍ലമെന്റ്

27/05/2022

ഹലാല്‍ സൗഹൃദ സ്ഥാപനങ്ങള്‍ കാണിക്കുന്ന യാത്രാ ഗൈഡുമായി ന്യൂയോര്‍ക്ക്

26/05/2022

പ്രൊഫ. മുസ്തഫ കമാല്‍ പാഷ അന്തരിച്ചു

26/05/2022

മുസ്‌ലിം വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച സഹപാഠിയെ സസ്‌പെന്റ് ചെയ്ത് അസീം പ്രേംജി സര്‍വകലാശാല

26/05/2022

വിദ്വേഷത്തിന്റെ അഗ്നിപര്‍വതം ഇന്ത്യയെ തിളച്ചുമറിയിച്ചു: കത്തോലിക് യൂണിയന്‍

26/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ലബ്നാൻ എന്ന കൊച്ചു രാഷ്ട്രത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ വളരെ ശ്രദ്ധാപൂർവമാണ് ലോകം നോക്കിക്കാണാറുള്ളത്. അതിനൊരു പ്രധാന കാരണം ആ രാഷ്ട്രത്തിന്റെ ഘടനാപരമായ പ്രത്യേകത തന്നെ;...Read More data-src=
  • കേരളത്തിലെ സാമൂഹ്യ വ്യവഹാരങ്ങളിലെ യാഥാർത്ഥ്യമായ വരേണ്യ ആധിപത്യം കലാ സാംസ്കാരിക മേഖലകളെയും ഉൾക്കൊള്ളുന്നതാണ്. സ്വാഭാവികമായി തന്നെ അത്തരം കലാസൃഷ്ടികളിൽ നിന്നും ഉരുത്തിരിയുന്ന സന്ദേശങ്ങൾ രൂപപ്പെടുത്തിയ ഒരു ആദർശ പരിസരം സവർണ്ണ ചിഹ്നങ്ങൾക്കും, ...Read More data-src=
  • ഇഹ്റാമില്‍ പ്രവേശിക്കുന്നതിനു മുമ്പ് നഖം മുറിക്കുക, കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും മുടി നീക്കുക, കുളിക്കുക, വുദൂ ചെയ്യുക എന്നീ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സുന്നത്താണ്. ...Read More data-src=
  • ഈ ചോദ്യത്തിനുള്ള ഉത്തരം ‍ഞാൻ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ അന്വേഷിച്ചു, എനിക്ക് സ്ത്രീകളിൽ നിന്ന് ലഭിച്ച ഉത്തരങ്ങൾ വ്യത്യസ്തമായിരുന്നു. ഭർത്താക്കൻമാർ അത്തരമൊരാഗ്രഹം പ്രകടിപ്പിച്ചാലുള്ള സ്ത്രീകളുടെ നിലപാട് നിങ്ങളെ അറിയിക്കാനാണ് ഞാനിവിടെ ആഗ്രഹിക്കുന്നത്....Read More data-src=
  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!