Current Date

Search
Close this search box.
Search
Close this search box.

സയണിസം പരാജയം സമ്മതിക്കുന്നു

യുദ്ധത്തിലെ വിജയ പരാജങ്ങൾ നിശ്ചയിക്കുന്നതിന് പല മാനദണ്ഡങ്ങളുമുണ്ട്. എന്നാൽ യുദ്ധം ലക്ഷ്യം നേടുന്നതിൽ പരാജയപ്പെടലാണ് യഥാർഥ പരാജയം. മസ്ജിദുൽ അഖ്സയിൽ അതിക്രമം കാണിച്ചു കൊണ്ട് പുതിയ യുദ്ധം തുടങ്ങിയ നെതന്യാഹു ഇസ്രായേലിന് വലിയ പരിക്കുകളാണ് ഏൽപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന വിമർശനവുമായി പ്രമുഖ ഇസ്രയേൽ പത്രപ്രവർത്തകനും ഹാരറ്റ്‌സ് പത്രത്തിൻറെ ബോർഡ് മെമ്പറുമായ ജെദിയോൻ ലീവി രംഗത്തുവന്നു. ഹാരറ്റ്സ് പത്രത്തിൽ അദ്ദേഹം ഇങ്ങനെയാണ് എഴുതിയത്:

അരാജകത്വത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. നേരത്തെ കൊറോണ തുടങ്ങിയത് മുതൽ സാമ്പത്തിക പ്രതിസന്ധിയിൽ ജീവിക്കുന്ന നാം വീണ്ടും അരാജകത്വത്തിൽ പതിച്ചിരിക്കുകയാണ് . കാര്യങ്ങൾ എവിടെ ചെന്നെത്തുമെന്ന് ഒരുപിടിയുമില്ല. മസ്ജിദുൽ അഖ്സയിൽ നാം അതിക്രമിച്ച് കയറിയത് വിചാരിച്ചതിനുമപ്പുറമുള്ള വലിയൊരു തെറ്റായിരുന്നു. കുടിയേറ്റ കേന്ദ്രങ്ങളുടെ തലവനായ എമീൻ ആവാമിൻറെ അഭിപ്രായം ചെവികൊള്ളാതെ അതിനെ അവഗണിക്കുകയായിരുന്നു സർക്കാർ അയൺ ഡോം ഒരു പരിഹാരമല്ല. 20 മുതൽ 30 ശതമാനം വരെ മാത്രമേ അതിന് കൃത്യതയുള്ളൂ എന്ന് എല്ലാവർക്കും അറിയാം. ജനങ്ങളെ സമാധാനിപ്പിക്കാൻ നെതന്യാഹു പ്രചരിപ്പിക്കുന്നത് പോലെയല്ല കാര്യങ്ങൾ.

300 ഡോളർ മാത്രം ചെലവുള്ള മിസൈലിനെ തകർക്കാൻ 50000 ഡോളർ ചെലവുള്ള മിസൈലാണ് പോകുന്നത്. മിക്കപ്പോഴും അത് ലക്ഷ്യം തെറ്റുകയും ചെയ്യുന്നു. യുദ്ധത്തിന് 912 മില്ല്യൻ ചെലവു വന്നതായി ഇന്ന് നെസറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗസ എന്ന കൊച്ചു പ്രദേശത്തു നിന്നുമുള്ള കൊടും ഭീകരനായ ശത്രുവുമായുള്ള യുദ്ധമുണ്ടാക്കിയ നഷ്‌ടമാണിത്. ഗതാഗതം, പെട്രോൾ, മിസൈലുകൾ, യുദ്ധത്തിനായുള്ള ഒരുക്കങ്ങൾ, സിവിലിയൻ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നഷ്ടങ്ങൾ തുടങ്ങിയവക്കാണ് 912 മില്യൻ ഡോളർ ചെലവ്! യഥാർത്തത്തിൽ യുദ്ധം തുടങ്ങി കേവലം രണ്ട് ദിവസമാവുമ്പോഴേക്കുമുണ്ടായ ഈ ബാധ്യത വളരെ വലുതാണ്. നമ്മുടെ ബജറ്റ് ഇത് ഒരിക്കലും അനുവദിക്കാനാവില്ല.അധികകാലത്തേക്ക് നമുക്കിത് താങ്ങനാവില്ല. യുദ്ധമല്ല പരിഹാരം. നാം പാഠം പഠിച്ചൂ കഴിഞ്ഞു. ഈ ഭീകരജീവികൾ ശക്തിയില്ലാതെ മുമ്പ് പൊട്ടിപ്പാളീസായ അറബ് സൈന്യങ്ങളല്ല എന്നത് മനസിലാക്കുക. അവർ സമ്പത്ത് കൊതിക്കുന്ന ആളുകളുമല്ല. അട്ടിൻപറ്റങ്ങളെ പോലെ വിലക്ക് വാങ്ങാനാവില്ല. ഈ ഭൂമി അവരുതോണ് നമ്മുടേതല്ല എന്ന അവരുടെ വിശ്വാസവും പൂർണബോധ്യവുമാണ് ഏറ്റവും വലിയ പ്രശ്നം.

അമേരിക്ക പോലും നമുക്ക് ഉപകാരപ്പെട്ടില്ല. തങ്ങളുടെ ജനതകളാൽ വെറുക്കപ്പെട്ട സ്വരാജ്യങ്ങളിൽ ദുർബലരായ അറബ് ഭരണാധികാരികളും നമ്മളെ സഹായിക്കില്ല. ഒരു രാഷ്ട്രമെന്ന നിലയിൽ നാം അന്ത്യത്തോടടുക്കുകയാണെന്ന് ഞാൻ വ്യക്തിപരമായി ഭയപ്പെടുന്നു. പ്രതേകിച്ചും മേഖലയിലെ ജനങ്ങൾ ഗാഡനിദ്രയിൽ നിന്നും ഉണർന്നു കഴിഞ്ഞിരിക്കുന്ന ഈ അവസ്ഥയിൽ. അറബ് മേഖയിലെ ജനങ്ങളുമായി സൗഹൃദത്തിലാകാമെന്ന നമ്മുടെ സ്വപ്നത്തിനും അന്ത്യമായതായി ഞാൻ ഭയപ്പെടുന്നു. ഈജിപ്തിലെയും ജോർദാനിലെയും അവസ്ഥകൾ അടുത്തു തന്നെതകിടം മറിയുമെന്നും അങ്ങിനെ ഈ പ്രാകൃത സമൂഹങ്ങൾക്കിടയിൽ നാം സുരക്ഷിതത്വം നഷ്ടപ്പെട്ടവരായി മാറുമെന്നും ഞാൻ വ്യക്തിപരമായി ഭയക്കുന്നു.

ഇനി നമ്മുടെ നോട്ടം യൂറോപ്പിലേക്കാണ്. അവർ നമ്മെ അഭയാർത്ഥികളായി സ്വീകരിക്കണം. അറബികൾ നമ്മെ ജീവനോടെ തിന്നുന്നതിലും ഭേദം അതാണ്. ഞാൻ നിങ്ങളെ ഭയപ്പെടുത്താനല്ല ഉദ്ദേശിക്കുന്നത് മറിച്ച് കാര്യങ്ങൾ ഉള്ളതുപോല വിശദീകരിക്കാൻ ശ്രമിക്കുക മാത്രമാണ്‌ ചെയ്യുന്നത്.
ഇതാണ് യാഥാർത്ഥ്യം. ടെൽ അവീവിലെ അമേരിക്കൻ സർക്കാർ നിങ്ങൾ അറിയരുതെന്ന് വിചാരിക്കുന്ന യാഥാർത്ഥ്യം.

ഈ ഒരവസ്ഥയിൽ നാം എത്രകാലം തുടരും? നമ്മുടെ തലകൾക്ക് മീതെ നരകമാണ്, നാമാകട്ടെ അഭയ കേന്ദ്രങ്ങങ്ങളിലും. നമ്മുടെ ജോലിയും ജീവിതവും എല്ലാ കാര്യങ്ങളും സ്തംഭനാവസ്ഥയിലാണ്. സർക്കാർ ഒന്നും ചെയ്യാനാവാതെ അശക്തമാണ്. നമുക്ക് ഒരുമിച്ച് ക്ഷമിച്ചിരിക്കാം.പക്ഷെ സമയമെല്ലാം കടന്നുപോയതായി ഞാൻ ഭയക്കുന്നു. ഒരു രക്ഷാമാർഗവുമില്ലാതെ ക്ഷമിച്ചിരിക്കൽ മാത്രമാവും നമ്മുടെ ഗതി.

( കൂടുതൽ അനുബന്ധത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ചിന്തിക്കുന്നവർക്ക് ഇതു തന്നെ ധാരാളം.)

Related Articles