Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Palestine

നെൽസൺ മണ്ടേലയുടെ പൈതൃകവും ഇസ്രായേലി ലോബിയിസ്റ്റുകളുടെ നുണകളും

ൻകോസി മണ്ടേല by ൻകോസി മണ്ടേല
05/08/2020
in Palestine
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

“ഫലസ്തീനിയൻ മണ്ടേല എവിടെ?” ഇസ്രായേൽ അനുകൂലികളിൽ നിന്നും ഞാൻ പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യമാണിത്. ഒലീവ് ഇലകളും സംവാദങ്ങളും മാത്രം മുന്നോട്ടുവെച്ച ഒരാളാണ് നെൽസൺ മണ്ടേലയെന്നാണ് അവർ വിശ്വസിക്കുന്നത്. അവരുടെ ഭാവനയിൽ തന്റെ വർഗത്തെ അടിച്ചമർത്തുകയും പീഡിപ്പിക്കുകയും ചെയ്തവരെ ആരാധിക്കുകയും നിരുപാധികമായി അവർക്ക് മാപ്പുനൽകുകയും അവരോട് അനുരജ്ഞനത്തിന് തയ്യാറാവുകയും ചെയ്ത ഒരാളാണ് മണ്ടേല. അങ്ങനെയൊരു ഫലസ്തീൻ മണ്ടേല എവിടെ എന്നാണ് യഥാർഥത്തിൽ അവരുടെ ചോദ്യത്തിന്റെ ഉദ്ദേശം.

സൗത്ത് ആഫ്രിക്കിയിലും ലോകത്താകമാനവുമുള്ള ഇസ്രായേലിന്റെ ലോബിയിസ്റ്റുകൾ, ശത്രുക്കളുമായി ഉദാരമനസ്കതയോടെ സമാധാനമുണ്ടാക്കിയ, ഒരു ലിബറൽ സമാധാനവാദിയായി എന്റെ മുത്തച്ഛനെ ഉയർത്തി കൊണ്ടുവന്നിട്ടുണ്ട്. ‘ഹോലിലാല’യുടെ ജീവിതം (Rolihlahla, നെൽസൺ മണ്ടേലയുടെ മധ്യനാമം, “വേരോടെ പിഴുതെടുക്കുന്നവൻ എന്നർഥം) സമാധാനമുണ്ടാക്കുന്നവൻ, അനുരജ്ഞകൻ എന്ന നിലയിലേക്ക് ചുരുക്കുന്നത് അദ്ദേഹത്തിന്റെ പൈതൃകത്തെ ബോധപൂർവ്വം വളച്ചൊടിക്കുന്ന പ്രവർത്തനമാണ്.

You might also like

ഇസ്രായേൽ കുടിയേറ്റത്തെ വടികളും കല്ലുകളുമായി നേരിടുന്ന ഫലസ്തീനികൾ

‘ഗൗണിനുള്ളിലെ മൃതദേഹം’; ശ്രദ്ധേയമായി ഫലസ്തീന്‍ യുവതിയുടെ പെയിന്റിങ്ങുകള്‍

മസ്ജിദുൽ-അഖ്‌സയുടെ പ്രാധാന്യം

ഫലസ്തീനിൽ ജീവിതം ചെറുത്തുനിൽപ്പാകുന്നു

പ്രസിഡന്റ് മണ്ടേല അദ്ദേഹത്തിന്റെ മധ്യനാമത്തോട് നീതി പുലർത്തിയ വ്യക്തിയായിരുന്നു. അദ്ദേഹമൊരു വിപ്ലവകാരിയും ബുദ്ധിജീവിയും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. അടിച്ചമർത്തലിനെ ചെറുക്കുന്നതിനും പ്രതാപം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മർദ്ദകന്റെ മർദനരീതിയാണ് അദ്ദേഹം ഉയർത്തിപിടിച്ച ചെറുത്തുനിൽപ്പ് രൂപത്തെ നിർണയിച്ചത്. “ക്രൂരമായ ആക്രമണങ്ങൾ കൊണ്ട് മാത്രം പ്രതികരിക്കുന്ന ഒരു ഭരണകൂടത്തിനോട് സമാധാനവും അഹിംസയും സംസാരിക്കുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വ്യർഥവും നിരർഥകവുമാണ്,” പുതുതായി രൂപീകരിക്കപ്പെട്ട “സ്പിയർ ഓഫ് ദി നേഷൻ” എന്ന് വിളിക്കപ്പെട്ട ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ സായുധ വിഭാഗത്തിന്റെ ആദ്യ കമാണ്ടർ ആയി സ്ഥാനമേൽക്കുന്നതിന് ഏഴു മാസം മുമ്പ്, 1961 മെയ് മാസത്തിൽ മണ്ടേല മുന്നറിയിപ്പ് നൽകി.

Also read: ‘കാം സ്‌കാനറി’ന് പകരക്കാരനായി ‘ഡോക്യുമെന്റ് സ്‌കാനര്‍’

എന്നിട്ടും, ഇസ്രായേലിന്റെ അനുയായികൾ നെൽസൺ മണ്ടേലയെ കുറിച്ച് പറയുമ്പോൾ, അദ്ദേഹത്തിന്റെ സംവാദത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്മൂലം, അദ്ദേഹം അറിയപ്പെടുന്നതു പോലെ, മാഡിബയുടെ കഥ, ജനാധിപത്യത്തിലേക്കുള്ള സൗത്ത് ആഫ്രിക്കയുടെ മാറ്റം, ദീർഘവും കഠിനവും – പലപ്പോഴും കോപാകുലവുമായ- നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും വീരചരിതം, കേവലം ക്ഷമയുടെയും മാപ്പിന്റെയും കെട്ടുകഥയാക്കി ചുരുക്കപ്പെട്ടിരിക്കുന്നു.

മണ്ടേലയുടെ വിഷയം സമാധാനവും അനുരഞ്ജനവുമായിരുന്നില്ല; അത് നീതിയും വിമോചനവുമായിരുന്നു. വിമോചനം നേടിയതിനു ശേഷം മാത്രമാണ് അനുരഞ്ജനവും പൊറുത്തുകൊടുക്കലും പരിഗണിച്ചത്. അതിനു മുമ്പ്, മർദ്ദകരുമായി ഏതെങ്കിലും തരത്തിലുള്ള “അനുരഞ്ജനത്തിൽ” ഏർപ്പെടുന്നത് കീഴടങ്ങലായും വിമോചന സമരത്തിന്റെ മുനയൊടിക്കലുമായാണ് അദ്ദേഹം കണക്കാക്കിയത്.

ആഗോള വർണ്ണവിവേചന വിരുദ്ധ പ്രസ്ഥാനത്തിലെ ദക്ഷിണാഫ്രിക്കയുടെ സഖ്യകക്ഷികളാരും തന്നെ വിമോചനം കൈവരിക്കുന്നതിനു മുമ്പ് മർദകരുമായി സമാധാനം സ്ഥാപിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. നിരന്തരമായ നാടുകടത്തൽ, സഞ്ചാര സ്വാതന്ത്ര്യത്തിനു മേലുള്ള നിയന്ത്രണങ്ങൾ, പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തൽ, വിചാരണ കൂടാതെയുള്ള തടങ്കൽ തുടങ്ങിയവ കൈമുതലാക്കിയ ക്രൂരമായ ഒരു പോലീസ് സ്റ്റേറ്റിന്റെ സാഹചര്യത്തിൽ അപ്പാർത്തീഡ് ഗവൺമെന്റിനോട് സംവാദത്തിൽ ഏർപ്പെടാൻ ദക്ഷിണാഫ്രിക്കക്കാരോട് പറയുന്നത് മർദ്ദകരുമായി സഹകരിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നതു പോലെയായിരുന്നു. ദക്ഷിണാഫ്രിക്കക്കാരോട് ലോകം ഒരിക്കലും അതാവശ്യപ്പെട്ടിട്ടില്ല അല്ലെങ്കിൽ ഞങ്ങളിൽ നിന്നും അതൊരിക്കലും പ്രതീക്ഷിച്ചിട്ടുമില്ല. എന്നിട്ടും സമാനമായ, അതിനേക്കാൾ മോശമായ അവസ്ഥയിൽ ജീവിക്കുന്ന ഫലസ്തീനികളോട് അതാവശ്യപ്പെടുന്നു.

അനുരഞ്ജനത്തെ കുറിച്ച് സംസാരിക്കുന്ന മണ്ടേലയെയാണ് ഇസ്രായേലി ലോബിയിസ്റ്റുകൾ ഇഷ്ടപ്പെടുന്നത്. അദ്ദേഹം ശത്രുക്കളുടെ വിശ്വാസം നേടിയതിനെ കുറിച്ചും, അപ്പാർത്തീഡ് ശിൽപ്പി ഹെൻഡ്രിക് വെർവോർഡിന്റെ വിധവയായ ബെറ്റ്സി വെർവോർഡുമൊത്ത് മണ്ടേല ചായ കുടിച്ചതിനെ കുറിച്ചും വിവരിക്കാനാണ് അവർക്കിഷ്ടം. ജയിൽ മോചിതമായ നെൽസൺ മണ്ടേല ഉടൻ തന്നെ സായുധ പോരാട്ടം ഉപേക്ഷിച്ചെന്നും, യാതൊരുവിധ ആവശ്യങ്ങളോ ഉപാധികളോ ഇല്ലാതെ, നിശബ്ദം അപ്പാർത്തീഡ് ഗവൺമെന്റുമായി ചർച്ചകളിൽ ഏർപ്പെട്ടെന്നും ലോകം വിശ്വസിക്കാൻ ഇസ്രായേലിന്റെ വക്താക്കൾ ആഗ്രഹിച്ചു. “27 വർഷം ജയിൽവാസമനുഷ്ഠിച്ചിട്ടും, മോചിതനായപ്പോൾ അക്രമമല്ല, മറിച്ച് സംവാദമാണ് മണ്ടേല മുന്നോട്ടുവെച്ചത്,” ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ബെഞ്ചമിൻ പോഗ്രണ്ട് പറയുന്നു. ഇത് യാഥാർഥ്യമല്ല.

ജയിൽ മോചിതമായ ദിവസം നെൽസൺ മണ്ടേല പറഞ്ഞു: “സായുധസമരത്തെ അനിവാര്യമാക്കുന്ന ഘടകങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. അതു തുടരുകയാല്ലാതെ നമുക്ക് മറ്റു മാർഗമില്ല. ചർച്ചകളിലൂടെയുള്ള ഒത്തുതീർപ്പിന് അനുയോജ്യമായ ഒരു കാലാവസ്ഥ ഉടൻ സൃഷ്ടിക്കപ്പെടുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. ആയതിനാൽ സായുധപോരാട്ടത്തിന്റെ ആവശ്യകത ഇനി ഉണ്ടാകണമെന്നില്ല.”

Also read: ബാബറി മസ്ജിദ് – അവസാനവട്ട ചര്‍ച്ചക്കെത്തുമ്പോൾ

ദക്ഷിണാഫ്രിക്കയിലെ കുറത്ത വർഗക്കാരെ മനുഷ്യത്വരഹിതമായി നാടുകടത്തുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോൾ, ഞങ്ങളുടെ വിമോചനസമര നേതാക്കളെ ജയിലിലടക്കുകയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുമ്പോൾ മണ്ടേല ചർച്ചകളിൽ ഏർപ്പെടാൻ പോയിട്ടില്ല. “ഗവൺമെന്റ് ഞങ്ങൾക്കെതിരെ യുദ്ധം നടത്തിക്കൊണ്ടിരിക്കുമ്പോൾ, സമാധാനത്തെ കുറിച്ചുള്ള ചർച്ചകളും വാചാടോപങ്ങളും നടത്തുക എന്നത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത നിലപാടാണ്,” 1990 സെപ്റ്റംബറിൽ, അന്നത്തെ ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റിയിൽ (ഒ.എ.യു) മണ്ടേല പ്രഖ്യാപിച്ചു.

അടിസ്ഥാന വ്യവസ്ഥകൾ പൂർത്തിയാക്കപ്പെട്ടതിനു ശേഷം മാത്രമെ മണ്ടേല ചർച്ചകൾ ആരംഭിച്ചിരുന്നുള്ളു. കറുത്ത വർഗക്കാർക്കെതിരായ നാടുകടത്തൽ, സർക്കാർ ഒത്താശയോടെയുള്ള അക്രമം, രാഷ്ട്രീയ തടവുകാരുടെ മോചനം, മറ്റു രാജ്യങ്ങളിൽ അഭയം തേടിയവരുടെ മടങ്ങിവരവ് എന്നിവ അടിസ്ഥാന വ്യവസ്ഥകളിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. ചർച്ചക്കിരിക്കുന്നതിന് മുമ്പ് സമാനമായ വ്യവസ്ഥകൾ പൂർത്തീകരിക്കാൻ ഫലസ്തീനികൾ ആവശ്യപ്പെടുമ്പോൾ, അവർ യുക്തിയില്ലാത്തവരെന്നും ധാർഷ്ട്യമുള്ളവരെന്നും വിളിക്കപ്പെടുന്നു.

മണ്ടേല എന്തിനു വേണ്ടിയാണോ നിലകൊണ്ടത് അതിന് നേർവിപരീതമാണ് ഫലസ്തീനികളെന്ന് ഇസ്രായേൽ അനുകൂലികൾ സ്വയം വിചാരിക്കുന്നു. ഇസ്രായേലിനെ ഫലസ്തീനികൾ എതിർക്കുമ്പോഴെല്ലാം, മണ്ടേല ഒരിക്കലും അങ്ങനെ പെരുമാറില്ല എന്ന് അവർ ഫലസ്തീനികളോട് പറയുന്നു. അവരുടെ മനസ്സിൽ, ചെക്ക്പോയിന്റുകളെയും അനധികൃത പാർപ്പിട നിർമാണത്തെയും ഓസ്ലോ, ക്യാമ്പ് ഡേവിഡ് ഉടമ്പടി കാലത്തെ ഏഴ് വർഷത്തെ ഫലമില്ലാത്ത ചർച്ചകളെയും അംഗീകരിക്കുന്ന ഒരാളാണ് മണ്ടേല.

ഇസ്രായേലി വക്താക്കളുടെ ഭാവനയിലുള്ള മണ്ടേല നീതിയുടെയും അന്തസ്സിന്റെയും കാര്യത്തിൽ എല്ലായ്പ്പോഴും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറുള്ള ഒരാളാണ്. എന്നാൽ, യഥാർഥ മണ്ടേല, സായുധ പോരാട്ടം ഉപേക്ഷിക്കുകയും അദ്ദേഹത്തിന്റെ ജനതയുടെ അവകാശങ്ങൾ അടിയറവെക്കുകയും ചെയ്താൽ നേരത്തെ ജയിലിൽ നിന്നും മോചിപ്പിക്കാമെന്നതടക്കമുള്ള, വർണവിവേചന സർക്കാറിൽ നിന്നുള്ള നിരവധി “ഉദാരമായ ഓഫറുകൾ” നിരസിക്കുകയാണ് ചെയ്തത്.

ദക്ഷിണാഫ്രിക്കക്കാരുടെ വിമോചനം എന്ന തന്റെ അന്തിമ ലക്ഷ്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്നിനും മണ്ടേല ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് ‘എല്ലാം പൊറുത്തുമാപ്പാക്കിയ മണ്ടേല’യുടെ വക്താക്കൾ മറക്കുന്നു. ചർച്ചകളിൽ, അദ്ദേഹവും അദ്ദേഹത്തിന്റെ സഖാക്കളും – ഫലസ്തീനികളെ പോലെ – മനുഷ്യാവകാശവും അന്തസും കണക്കിലെടുക്കാത്ത ഒരു കരാറിനും പലപ്പോഴും കൂട്ടാക്കിയിട്ടില്ല.

Also read: ഈ ഉദ്ധരണികൾ നിങ്ങൾക്കും വെളിച്ചമാവട്ടെ

ഫലസ്തീനികളുമായി ഇസ്രായേൽ കഴിഞ്ഞ 20 വർഷത്തിനിടയിൽ ഒരിക്കൽ പോലും ശരിയായ രീതിയിൽ സമാധാന ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ല. ഫലസ്തീനികളെ അധിനിവേശത്തിനു കീഴിൽ നിലനിർത്താനുള്ള ഒരു കളിപ്പാട്ടമായാണ് സമാധാന പ്രക്രിയയെ ഇസ്രായേൽ ഉപയോഗിച്ചത്, അതേസമയം വെസ്റ്റ് ബാങ്കിലെ അധിനിവേശം അക്രമാസക്തമായി തുടരുകയും, ഗസ്സക്കു മേലുള്ള ഉപരോധം ശക്തമാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. “സമാധാന പ്രക്രിയ” തുടരുന്ന കാലത്തോളം, ബഹിഷ്കരണ ആഹ്വാനങ്ങളെ നിശബ്ദമാക്കാൻ ഇസ്രായേലിന് കഴിയും.

എന്നത്തേക്കാളുമധികം നെൽസൺ മണ്ടേലയുടെ പൈതൃകം ഫലസ്തീനിൽ ഇന്ന് നമുക്ക് ആവശ്യമാണ്- ക്ഷമയെയും അനുരഞ്ജനത്തെയും കുറിച്ച് പ്രസംഗിക്കാനല്ല, മറിച്ച് നീതിയിലും അന്തസ്സിലും വേരൂന്നിയ രാഷ്ട്രീയ പരിഹാരങ്ങൾ രൂപപ്പെടുത്താൻ വേണ്ടിയാവണമത്. എല്ലാ ജനങ്ങളുടെ നീതിയും സ്വാതന്ത്ര്യവും അന്തസ്സും അനുഭവിക്കുമ്പോൾ മാത്രമാണ് സമാധാനവും പൊറുത്തുകൊടുക്കലും അനുരഞ്ജനവും സാധ്യമാവുക എന്ന സന്ദേശമാണ് ഇസ്രായേലിനും അതിന്റെ വക്താക്കൾക്കും നെൽസൺ മണ്ടേലയുടെ ജീവിതത്തിൽ നിന്നും പഠിക്കാനുള്ള ഏറ്റവും വലിയ പാഠം.

(നെൽസൺ മണ്ടേലയുടെ പേരമകനാണ് ൻകോസി മണ്ടേല എം.പി.)

വിവ- അബൂ ഈസ

Facebook Comments
Tags: ApartheidBlack lives matterisraelNelson MandelaOccupationPalestine
ൻകോസി മണ്ടേല

ൻകോസി മണ്ടേല

Related Posts

Opinion

ഇസ്രായേൽ കുടിയേറ്റത്തെ വടികളും കല്ലുകളുമായി നേരിടുന്ന ഫലസ്തീനികൾ

by അര്‍ശദ് കാരക്കാട്
24/06/2022
News & Views

‘ഗൗണിനുള്ളിലെ മൃതദേഹം’; ശ്രദ്ധേയമായി ഫലസ്തീന്‍ യുവതിയുടെ പെയിന്റിങ്ങുകള്‍

by മുഹമ്മദ് അല്‍ ഹജ്ജാര്‍
27/05/2022
Al-Aqsa

മസ്ജിദുൽ-അഖ്‌സയുടെ പ്രാധാന്യം

by നദ ഉസ്മാന്‍
17/05/2022
Opinion

ഫലസ്തീനിൽ ജീവിതം ചെറുത്തുനിൽപ്പാകുന്നു

by മുസ്തഫാ ബർഗൂസി
05/05/2022
Opinion

ഫലസ്തീൻ രാഷ്ട്രീയ വക്താക്കളാകാൻ പദ്ധതിയിടുന്നവർ

by അവാദ് അബ്ദുൽ ഫത്താഹ്
25/04/2022

Don't miss it

suficonfr.jpg
Views

മോദികാലത്തെ സൂഫികളറിയാന്‍

22/03/2016
Economy

കോവിഡ് 19: ആഗോള ഉപഭോക്തൃ സംസ്കാരത്തിനുള്ള മുന്നറിയിപ്പ്

08/04/2020
Fiqh

മയ്യിത്ത് നമസ്കാരം ( 7 – 15 )

30/06/2022
Art & Literature

അറബി : മതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഷ

18/04/2012
forward.jpg
Tharbiyya

നന്മയില്‍ മുന്നേറുക

30/05/2016
Your Voice

മുസ്ലിം വിദ്വേഷം: പുതിയ ജെ.എന്‍.യു വി.സിയുടെ ട്വീറ്റുകളും ന്യായീകരണങ്ങളും

09/02/2022
shakehand.jpg
Onlive Talk

ലീഗ് – ജമാഅത്ത് ; സഹകരണത്തിന്റെ പാത കണ്ടെത്തിക്കൂടെ?

22/05/2014
Columns

ഇത് ഇരട്ടത്താപ്പ്, കാപട്യവും

01/08/2019

Recent Post

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

ലിബിയ: പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍

02/07/2022

ഉദയ്പൂര്‍ കൊലക്ക് പിന്നിലും ബി.ജെ.പി; പ്രതികള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!