Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Palestine History

രാജകീയ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ദമസ്‌കസ് ഗേറ്റ്

നദ ഉസ്മാന്‍ by നദ ഉസ്മാന്‍
14/07/2022
in History
Damascus Gate is an iconic structure and is highly important for Palestinians

Damascus Gate is an iconic structure and is highly important for Palestinians

Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

രാജകീയ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന, ചെറിയ സ്തൂപങ്ങളോട് കൂടിയ ഡമാസ്കസ് ഗേറ്റിൻ്റെ മതിൽകെട്ടുകൾ ജെറുസലേം നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള ഒന്നാണ്. പലസ്തീൻ ജനത ബാബ് അൽ അമൂദ് എന്ന് വിളിക്കുന്ന ഈ കവാടം ഹീബ്രുവിൽ ശ ആറ് ശഖ്മ് (നബ് ലസ് ഗേറ്റ്) എന്നറിയപ്പെടുന്നു. ഈ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളെ സംബന്ധിച്ചെടുത്തോളം സാംസ്കാരിക, രാഷ്ട്രീയ പ്രാധാന്യമുളള ഒരു പ്രതീകമാണ് ഈ നിർമിതി. പലസ്തീനുകാർ അവരുടെ ഓൾഡ് സിറ്റിയിലേക്കുളള പ്രവേശന കവാടമായി കാണുന്ന ഈ മേഖല ജറുസലേമിലെ പലസ്തീനിയൻ ജീവിതത്തിന്റെ അതിപ്രധാനഘടകമാണ്.

പലസ്തീനികൾ വൈകുന്നേരങ്ങളിൽ കോഫി കുടിക്കുന്നതും തെരുവു കച്ചവടക്കാർ ഉന്തുവണ്ടിയിൽ വഴി നീളെ നടന്ന് സാധങ്ങൾ വിൽക്കുന്നതും നാട്ടുകാർ ഒരുമിച്ച് കൂടി പരമ്പരാഗത ഗാനങ്ങൾ ആലപിക്കുന്നതും രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പ്രതിഷേധങ്ങൾ ഉയർത്തുന്നതുമെല്ലാം ഗേറ്റിൽ നിന്ന് രക്ത ധമനികൾ പോലെ കെട്ടിപ്പിണഞ്ഞ് കിടക്കുന്ന ഇടുങ്ങിയ തെരുവുകളിലാണ്. ചരിത്രപ്രസിദ്ധമായ ജറുസലേമും അതിലെ അനേകം മതപരമായ സ്ഥലങ്ങളും സന്ദർശിക്കുന്ന വിനോദസഞ്ചാരികളാൽ നിറഞ്ഞ ഈ പ്രദേശത്ത് അൽ-അഖ്സ മസ്ജിദ് സന്ദർശിക്കുന്ന ഫലസ്തീനികളും മുസ്‌ലിം തീർത്ഥാടകരും ധാരാളമുണ്ട്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട ദേശീയവും ആത്മീയവുമായ ചിഹ്നങ്ങളിലൊന്നാണ് അൽ-അഖ്സ മസ്ജിദ്.

You might also like

നക്ബക്ക് മുമ്പുള്ള ഫലസ്തീൻ ഗ്രാമങ്ങൾ: ചിത്രങ്ങളിലൂടെ

ഇസ്രയേൽ-ഫലസ്തീൻ: പോരാട്ടത്തിന്റെ ചരിത്രത്തെക്കുറിച്ച്

ഫലസ്തീനിലെ ഒലീവ് കൃഷി

ഞങ്ങൾ തിരിച്ചുവരിക തന്നെ ചെയ്യും

പല ജൂത കുടിയേറ്റക്കാരും അവരുടെ വാഗ്ദത്ത ഭൂമിയാണെന്ന വിശ്വാസത്തിൽ മസ്ജിദിൻ്റെയും ഡമാസ്കസ് ഗേറ്റ് ഉൾപ്പെടുന്ന പരിസര പ്രദേശങ്ങളുടെയും ഉടമസ്ഥാവകാശം വാദിക്കുന്നത് കൊണ്ട് ഈ പ്രദേശങ്ങൾ അനവധി പ്രതിഷേധങ്ങളുടെയും ഇടയ്‌ക്കിടെയുള്ള ആക്രമണങ്ങളുടെയും ഭൂമിയായി മാറിയിട്ടുണ്ട്. ഫലസ്തീനികളുടെ പ്രതിഷേധം ഇസ്രായേൽ സൈന്യം അടിച്ചമർത്തുകയാണല്ലോ.

ഈ ചരിത്ര പ്രദേശത്തെക്കുറിച്ചുള്ള ചില പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണിവിടെ.

ഡമസ്‌കസ്‌ ഗേറ്റ് എവിടെയാണിത് സ്ഥിതിചെയ്യുന്നത്? അതിന്റെ പേര് പ്രതീകവൽകരിക്കുന്നതെന്തിനെയാണ്?

ഓൾട് സിറ്റിയുടെ വടക്ക് വശത്ത് ചരിത്രപരമായി അതുമായീ ബന്ധപ്പെട്ടു കിടക്കുന്ന മതിൽ കെട്ടുകളുടെ മധ്യഭാഗത്തായാണ് ഡമാസ്കസ് ഗേറ്റ് സ്ഥിതി ചെയ്യുന്നത്.

ഔദ്യോഗിക രേഖകൾ പ്രകാരം കിഴക്കൻ ജറുസലേമിലെ ഇസ്രായേൽ സൈനികർ കൈവശപ്പെടുത്തിയ ഫലസ്തീൻ പ്രദേശമാണിത്.
ഈ ഗേറ്റിലൂടെയുള്ള ഓരോ ചുവടുകളിലും നഗരത്തിന്റെ ഹൃദയത്തിലേക്കാണ് നിങ്ങൾ നടന്നുകയറുന്നത്. സുവനീർ ഷോപ്പുകൾ, ഭക്ഷണശാലകൾ, കഫേകൾ എന്നിവയുടെ ഒരു വിസ്മയ നഗരിയാണവിടം.

റോമൻ-ബൈസന്റൈൻ കാലഘട്ടത്തിൽ അതിന്റെ മുറ്റത്ത് മധ്യഭാഗത്തായി ഉണ്ടായിരുന്ന ഹാഡ്രിയൻ ചക്രവർത്തിയുടെ പ്രതിമ ഉൾക്കൊള്ളുന്ന സ്തംഭത്തിൽ നിന്നാണ് ഗേറ്റിന് ‘ബാബ് അൽ-അമൂദ്’ എന്ന അറബി നാമം ലഭിച്ചത്.

A map of the Jerusalem’s Old City shows the different gates

ഇസ്രായേൽ സ്ഥാപിതമാകുന്നതിന് മുമ്പ് സിറിയൻ തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവർക്കുള്ള എക്സിറ്റ് പോയിന്റ് ആയിരുന്നു ഇവിടം. ഈയൊരു സംഭവത്തിലേക്കാണ് ഡമാസ്കസ് ഗേറ്റ് എന്ന പേര് സൂചിപ്പിക്കുന്നത്.

കുരിശുവാഹകർ ഈ ഗേറ്റിനെ സെന്റ് സ്റ്റീഫൻസ് ഗേറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. സെന്റ് സ്റ്റീഫൻ രക്തസാക്ഷിത്വം വരിച്ചുവെന്ന് വിശ്വസിക്കുന്ന സ്ഥലത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് അവരിങ്ങനെ വിളിക്കുന്നത്.

ഓൾഡ് സിറ്റിക്ക് ചുറ്റുമുള്ള കവാടങ്ങൾക്കിടയിൽ, ഏകദേശം പത്താം നൂറ്റാണ്ട് മുതൽ ഒരേ പേരിൽ തന്നെ വിളിക്കപ്പെട്ടത് ബാബ് അൽ-അമൂദ് മാത്രമായിരിക്കും. ചരിത്രപരമായി, ബാബ് അൽ-നസ്ർ (വിജയത്തിന്റെ കവാടം) എന്ന പേരും ഈ ശിൽപത്തിന് ഉപയോഗികപ്പെട്ടിരുന്നു.

ഇന്ന്, ഗേറ്റിൽ ഇടതടവില്ലാതെ ഇസ്രായേൽ പോലീസിന്റെ പട്രോളിംഗുണ്ട്. അവർ ചിലപ്പോൾ കുതിരപ്പുറത്തേറി വരും, ചിലപ്പോൾ ഇരുമ്പു പരിചയുമേന്തി അവിടെ നിൽപ്പുണ്ടാകും. യഹൂദ വിശ്വാസികളും ഈ ഗേറ്റിന്റെ ഉപയുക്താക്കളാണ്. വെസ്റ്റേൺ വാളിലേക്കുള്ള വഴിയാണത്, അതിന് പുറമേ സമീപത്തെ ഒരു ലൈറ്റ് റെയിൽ സ്റ്റേഷൻ ഈ പ്രദേശത്തെ ജെറുസലേമിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്.

ജൂതരെ സംബന്ധിച്ചിടത്തോളം, വെസ്റ്റേൺ വാൾ റോമൻ കാലഘട്ടത്തിൽ നശിപ്പിക്കപ്പെട്ട രണ്ടാമത്തെ ക്ഷേത്രത്തിന്റെ അവശിഷ്ടമാണെന്നാണ് വിശ്വാസം.

യഹൂദ തീർത്ഥാടകർക്ക് ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണിത്. പ്രതിവർഷം പതിനായിരക്കണക്കിന് വിശ്വാസികൾ അവിടെ ഒരുമിച്ച്കൂടി പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിടുകയും ദൈവത്തിനോടുള്ള അഭ്യർത്ഥനകളെഴുതി അതിന്റെ വിടവുകളിൽ വെക്കുകയും ചെയ്യുന്നു.

എപ്പോഴാണ് ഇത് നിർമ്മിചക്കപ്പെട്ടത്?

41CE-ൽ ഹെറോദ് അഗ്രിപ്പാ ഒന്നാമനാണ് ഈ കവാടം ആദ്യം നിർമ്മിച്ചതെന്നും, പിന്നീട് ഹാഡ്രിയൻ ചക്രവർത്തി തന്റെ ഭരണകാലത്ത് പുനർനിർമ്മിച്ചതായും ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.

1537-ൽ ഒട്ടോമൻ സുൽത്താൻ സുലൈമാൻ ദി മാഗ്നിഫിസെന്റിന്റെ ഭരണകാലത്ത് ഈ നിർമ്മിതി വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടു.

ജറുസലേമിലൂടെ കടന്നുപോകുന്ന നോർത്ത് സൗത്ത് റോഡുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോമാക്കാർ ആദ്യം ഗേറ്റ് നിർമ്മിച്ചത്.

മുമ്പ് ഈ ശിൽപത്തിന് മൂന്ന് കമാനങ്ങളുള്ള സ്വതന്ത്രമായി നിൽക്കുന്ന ഒരു വിജയകവാടം ഉണ്ടായിരുന്നു. ഇന്ന്, താരതമ്യേന ചെറുതായ കിഴക്കൻ കമാനം മാത്രമാണ് അവശേഷിക്കുന്നത്.

ഗേറ്റിന്റെ പ്രധാന സവിശേഷതകൾ ?

ഗേറ്റിൽ അകത്തു നിന്ന് വെടിയുതിർക്കാൻ പാകത്തിൽ ത്രികോണാകൃതിയിലുള്ള പഴുതുകളുണ്ട്. ഈ പഴുതുകളാണ് കെട്ടിടത്തിൻ്റെ മുകളിൽ ഒരു കിരീടത്തിന്റെ ദൃശ്യം നൽകാൻ സഹായിക്കുന്നത്.

Damascus Gate leads to the Muslim Quarter where there are plenty of shops and cafes

ഓൾഡ് സിറ്റിലേക്കുള്ള മറ്റു ഗേറ്റുകളിൽ നിന്ന് വ്യത്യസ്തമായി, ഡമാസ്കസ് ഗേറ്റിന് മുകളിൽ നിന്ന് താഴേക്ക് ഇറങ്ങാവുന്ന പടികളും ഓട്ടോമൻ ശൈലിയിൽ കൊത്തിയെടുത്ത കൂർത്ത കമാനങ്ങളുമുണ്ട്.

1967-വരെ ഗേറ്റിന് മുകളിൽ ഒരു ഗോപുരം ഉണ്ടായിരുന്നു.1967-ൽ നടന്ന അറബ്-ഇസ്രാഈൽ ആറു ദിന യുദ്ധത്തിൽ (Six-Day War) ഈ ഗോപുരം തകർന്നടിഞ്ഞു.
ജെറുസലേമിലെ ഓൾഡ് സിറ്റിയും അതിന്റെ മതിലുകളും മൂന്ന് ഇബ്റാഹീമീ മതങ്ങളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായി unesco വിശേഷിപ്പിച്ചിട്ടുണ്ട്.
ചരിത്ര വശങ്ങളെ അവഗണിച്ചു കൊണ്ട് ഗേറ്റിന് ചുറ്റും ഇസ്രായേൽ സൈനിക സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.
സമീപത്ത് സൗണ്ട് ഡിറ്റക്ടറുകളടങ്ങിയ ഒരു വാച്ച് ടവറും സ്ഥാപിച്ചിട്ടുണ്ട്.

ഗേറ്റിന്റെ പ്രതീകാത്മക പ്രാധാന്യം ?

കാലക്രമേണ ഗേറ്റ് പലസ്തീൻ ജനതയുടെ ഒരു സാംസ്കാരിക കേന്ദ്രമായി മാറി. അൽ അഖ്സ പരിസരത്തേക്കുള്ള പ്രവേശന കവാടം എന്നതിലുപരി ഇസ്രായേൽ അധിനിവേശവുമായി ബന്ധപ്പെട്ട സമരഭൂമികയും കൂടിയാണത്.

ജറുസലേമിലെ പലസ്തീൻ ജീവിതത്തിന്മേലുള്ള നിയന്ത്രണങ്ങൾക്കും പൊതുവെ ഇസ്രായേൽ അധിനിവേശത്തിനുമെതിരെ ഒത്തുകൂടാനും സംഘടിക്കാനും കഴിയുന്ന ഇടമായാണ് ഫലസ്തീനികൾ ഗേറ്റിനെ കാണുന്നത്

പലസ്തീനിയൻ സാഹിത്യത്തിലെയും നാടോടിക്കഥകളിലെയും പ്രധാന പ്രമേയവും ജറുസലേമിന്റെ നിരവധി ചിത്രങ്ങളുടെയും ചിത്രീകരണങ്ങളുടെയും പശ്ചാത്തലമായി ഡമാസ്കസ് ഗേറ്റ് മാറിയിരിക്കുന്നു.

Damascus Gate is an important gathering point for Palestinians

മതിലിന് സമീപമുള്ള തിരക്കേറിയ ചന്തകളുടെയും അതിന് ചുറ്റിപ്പറ്റി നടക്കുന്ന കെഫിയ ധരിച്ച പുരുഷന്മാരുടെയും ചിത്രങ്ങളിൽ പലസ്തീനികളുടെ മനോവികാരം സ്ഫുരിക്കുന്നുണ്ട്.

ഇസ്‌ലാമിക വിശ്വാസ പ്രകാരം പുണ്യ മാസമായ റമദാനിൽ അൽ-അഖ്‌സയിൽ പ്രാർത്ഥിക്കുന്നതിനും നഗരത്തിലെ കുടുംബത്തെ സന്ദർശിക്കുന്നതിനുമായി ആയിരക്കണക്കിന് ആളുകൾ പ്രദേശത്തേക്ക് വരുന്നതിനാൽ, ഇവിടം പ്രത്യേക തിരക്കനുഭവപ്പെടാറുണ്ട്.

ഇന്ന്, ജറുസലേമിന്റെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും അൽ-അഖ്സ പള്ളി ലക്ഷ്യമാക്കി വരുന്ന മിക്ക മുസ്‌ലിംകളും ബാബ് അൽ-അമൂദ് വഴിയാണ് പ്രവേശിക്കുന്നത്.

ഏത് തരത്തിലുള്ള സംഘർഷങ്ങളാണ് ഉണ്ടായിട്ടുള്ളത്?

ഓൾഡ് സിറ്റിയിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ ഫലസ്തീനികൾ പതിവായി നിയന്ത്രണങ്ങൾക്ക് വിധേയരാകാറുണ്ട്, പ്രത്യേകിച്ച് രാഷ്ട്രീയ പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിൽ ആർക്കൊക്കെ പ്രവേശിക്കാം എന്നതിന് ഇസ്രായേലി സൈന്യം പ്രായവും ലിംഗഭേദവും അടിസ്ഥാനമാക്കിയുള്ള പരിധികളും ഏർപ്പെടുത്താറുണ്ട്.

ഈ നിയന്ത്രണങ്ങൾ പലപ്പോഴും പലസ്തീനികളുടെ പ്രതിഷേധത്തിലേക്ക് നയിച്ചിട്ടുണ്ട്. ഇസ്രായേലികൾ ഇത് നിഷ്കരുണം അടിച്ചമർത്തുകയും റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്യുന്നു.

ഗേറ്റിലൂടെ പോകുമ്പോൾ അവർ നേരിടുന്ന പരിശോധനകളാണ് പലസ്തീനികളുടെ രോഷത്തിന്റെ മറ്റൊരു കാരണം.
ഹദർ കോഹെൻ, ഹദാസ് മൽക്ക എന്നീ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടതിന് ശേഷം 2020-ൽ, ഇസ്രായേൽ പോലീസ് ഡമാസ്‌കസ് ഗേറ്റ് പടവുകളുടെ പേര് ഹദർ, ഹദാസ് സ്റ്റെപ്സ് എന്നാക്കി. ജറുസലേമിന്റെ പലസ്തീനിയൻ പൈതൃകവും പാരമ്പര്യവും മായ്‌ക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് പാലസ്തീനികൾ വിശ്വസിക്കുന്നു.

“ഡമാസ്കസ് ഗേറ്റിന്റെ പടികൾക്ക് മറ്റൊരു പേരിടുന്നത് ഡമാസ്കസ് ഗേറ്റിന്റെ സ്മാരകത്തെ അതിന്റെ വാസ്തുവിദ്യാപരമായ ചരിത്രത്തിൽ നിന്ന്  അടർത്തിയെടുക്കാനുള്ള ശ്രമമാണ്,” അൽ-ഖുദ്സ് സർവകലാശാലയിലെ വാസ്തുവിദ്യാ ചരിത്രകാരനായ യൂസഫ് നറ്റ്ഷെ പറയുന്നു.
“ഇത് ആത്മാവാണ്, ഇത് നമ്മുടേ ഇടമാണ്, ഇതാണ് ഡമാസ്കസ് ഗേറ്റിന്റെ അതിർത്തി. ഒരു ആത്മാവും ശരീരവും തമ്മിൽ നിങ്ങൾ എങ്ങനെയാണ് വേർപെടുത്താൻ ശ്രമിക്കുന്നത്?”

മൊഴിമാറ്റം :മുജ്തബ മുഹമ്മദ്‌

Facebook Comments
Tags: damascus gateisraelJerusalemold citypalastine
നദ ഉസ്മാന്‍

നദ ഉസ്മാന്‍

Nadda is a British-Egyptian journalist and social media producer based in the UK, with an interest in Middle Eastern affairs.

Related Posts

History

നക്ബക്ക് മുമ്പുള്ള ഫലസ്തീൻ ഗ്രാമങ്ങൾ: ചിത്രങ്ങളിലൂടെ

by മുജ്തബ മുഹമ്മദ്‌
05/07/2022
Book Review

ഇസ്രയേൽ-ഫലസ്തീൻ: പോരാട്ടത്തിന്റെ ചരിത്രത്തെക്കുറിച്ച്

by മുജ്തബ മുഹമ്മദ്‌
03/11/2021
History

ഫലസ്തീനിലെ ഒലീവ് കൃഷി

by മുഹമ്മദ് ഹദ്ദാദ്
22/10/2021
History

ഞങ്ങൾ തിരിച്ചുവരിക തന്നെ ചെയ്യും

by ഇര്‍ഷാദ് കാളാച്ചാല്‍
12/09/2021
History

ഇസ്രായേൽ എന്ന വംശീയ ഭീകര രാഷ്ട്രം

by ഇര്‍ഷാദ് കാളാച്ചാല്‍
07/09/2021

Don't miss it

Vazhivilakk

ശഅ്ബാൻ പകുതിയിലെ രാത്രിയെക്കുറിച്ച് മൂന്നു ചോദ്യങ്ങൾ

17/03/2022

ഇസ്‌ലാമിക് ബാങ്കിങ്ങില്‍ പുതിയ ഓണ്‍ലൈന്‍ കോഴ്‌സ്

31/07/2012
family-life.jpg
Family

വിവാഹരാവ്: പ്രാമാണിക നിര്‍ദ്ദേശങ്ങള്‍

06/07/2012
najad.png
Profiles

അഹ്മദ് നജാദ്

13/06/2012
Your Voice

മുഹര്‍റം മാസത്തില്‍ വിവാഹം

08/09/2019
students.jpg
Views

ദേശീയ വിദ്യാഭ്യാസ നയം; അഥവാ നവ മനുവാദം

04/09/2017
Views

2002 ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുമ്പോള്‍

11/12/2019
Views

എന്തു തെറ്റാണ് ആ മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്?

12/06/2019

Recent Post

Two stories of betrayal

ദാമ്പത്യ ജീവിതത്തിലെ വിശ്വാസ വഞ്ചനയുടെ രണ്ട് വിവരണങ്ങൾ

16/08/2022

സവര്‍ക്കറിന്റെ പോസ്റ്ററിനെച്ചൊല്ലി സംഘര്‍ഷം: ഷിവമോഗയില്‍ നിരോധനാജ്ഞ

16/08/2022

ഫാറൂഖ് ഉമർ(റ)ന്റെ മകൾ ഹഫ്സ(റ)

16/08/2022
Paleography and Epigraphy in Islamic Studies

ഇസ്ലാമിക് സ്റ്റഡീസിലെ പാലിയോഗ്രാഫിയും എപിഗ്രാഫിയും

16/08/2022

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (2 – 3)

16/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!