Friday, February 3, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Palestine History

രണ്ടാം ഇൻതിഫാദ; ഗസ്സയിൽ നിന്നും ഇസ്രായേൽ പിൻമാറുന്നു

ഫലസ്തീൻ പരിചയം - 13

ഇര്‍ഷാദ് കാളാച്ചാല്‍ by ഇര്‍ഷാദ് കാളാച്ചാല്‍
24/08/2021
in History, Palestine
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ചർച്ചകളുടെ സ്തംഭനാവസ്ഥയും വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും വർധിച്ചു വരുന്ന സെറ്റിൽമെന്റ് നിർമാണ പ്രവർത്തനങ്ങളും കടുത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചു. 2000 സെപ്റ്റംബർ അവസാനത്തോടെ ഈ സംഘർഷാവസ്ഥ ഒരു പൊട്ടിത്തെറിയായി രൂപാന്തരം പ്രാപിച്ചു. ഏരിയൽ ഷാരോണിന്റെ അൽഅഖ്സ മസ്ജിദ്, ഹറം ശരീഫ് (നോബ്ൾ സാങ്ച്ച്വറി) സന്ദർശനത്തോടെ ആളിപ്പടർന്ന രണ്ടാം ഇൻതിഫാദ (അൽഅഖ്സ ഇൻതിഫാദ എന്നും അറിയപ്പെടുന്നു) കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫലസ്തീൻ അതോറിറ്റി കെട്ടിപ്പടുത്തതെല്ലാം നാമാവശേഷമാക്കി.

ഏത് ഉടമ്പടി ഉണ്ടായാലും ഹറം ശരീഫ് എക്കാലത്തും ഇസ്രായേലി പരാമാധികാരത്തിനും നിയന്ത്രണത്തിനും കീഴിൽ നിലനിൽക്കുമെന്ന് പ്രസ്താവിക്കുന്നതിന് വേണ്ടിയാണ് നൂറുകണക്കിന് സായുധ സൈനികരുടെ അകമ്പടിയോടെ, ഫലസ്തീനികളെ സംബന്ധിച്ച് സ്വബ്റ-ഷാത്തീലയുടെ കശാപ്പുകാരൻ എന്നറിയപ്പെടുന്ന ഏരിയൽ ഷാരോൺ അൽഅഖ്സ മസ്ജിദ് സന്ദർശിച്ചത്. ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് മൂന്നാമത്തെ വിശുദ്ധസ്ഥലവും, ഫലസ്തീനികളെ സംബന്ധിച്ച് സവിശേഷ പ്രാധാന്യവുമുള്ള മസ്ജിദുൽ ഹറമിൽ ഏരിയൽ ഷാരോൺ സന്ദർശനം നടത്തിയത് ഫലസ്തീനികളെ പ്രകോപിപ്പിക്കാൻ ബോധപൂർവ്വം ഉദ്ദേശിച്ച് തന്നെയായിരുന്നു. തുടർന്നുണ്ടാകുന്ന പ്രതികരണങ്ങളെ അടിച്ചമർത്തുന്നതിലൂടെ ചർച്ചകളിൽ ഇസ്രായേലിന് മേധാവിത്വം ഉറപ്പിക്കാനും, ഫലസ്തീൻ അതോറിറ്റി രാഷ്ട്രീയ ആവശ്യങ്ങളെ പരിമിതപ്പെടുത്താനും കഴിയുമെന്ന് കരുതപ്പെട്ടു.

You might also like

ഫലസ്തീൻ, ഒരുമയോടെ പോരാടേണ്ട സമയമാണിത്

പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?

2022 ഉം ഫലസ്തീനിന്റെ അടയാളപ്പെടുത്തലുകളും

ഖത്തര്‍ ലോകകപ്പ്: ഫലസ്തീന്‍-1 ഇസ്രായേല്‍ 0

ഒന്നാം ഇൻതിഫാദയ്ക്ക് സമാനമായി, വലിയ പ്രതിഷേധങ്ങളും നിയമലംഘന പ്രവർത്തനങ്ങളും ബഹിഷ്കരണങ്ങളും പ്രതിരോധത്തിന്റെ മറ്റു രൂപങ്ങളും ഫലസ്തീനികൾ സംഘടിപ്പിച്ചു. എന്നാൽ, ഇസ്രായേലിനെ അത്ഭുതപ്പെടുത്തിയ ഒന്നാം ഇൻതിഫാദയിൽ നിന്ന് വ്യത്യസ്തമായി, അടിച്ചമർത്തൽ കൂടുതൽ കഠിനവും അക്രമാസക്തവുമായിരുന്നു. യഥാർഥ വെടിയുണ്ടകൾ ഉപയോഗിച്ച് ഇസ്രായേൽ നിഷ്കരുണം വെടിവെയ്ക്കുകയും ഫലസ്തീനികളെ ക്രൂരമായി അടിച്ചമർത്തുകയും ചെയ്തു. തുടക്കത്തിൽ, സമാധാനപരമായി മുന്നോട്ടു പോയ ഒരു ജനകീയ പ്രസ്ഥാനമായിരുന്നെങ്കിലും, ഇസ്രായേലിന്റെ പ്രതികരണം കഠിനമായതോടെ അത് ക്രമേണ സൈനികവത്കരിക്കപ്പെട്ടു. ജനകീയ പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നും മുന്നോട്ടുപോയി, എന്നാൽ ഇത്തവണ അതോടൊപ്പം ഗറില്ല യുദ്ധവും ചാവേറാക്രമണങ്ങളും മറ്റു തന്ത്രങ്ങളും ഉണ്ടായിരുന്നു.

അധികം താമസിയാതെ, ഇൻതിഫാദക്ക് കാരണക്കാരനായ അതേ ഏരിയൽ ഷാരോൺ ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി മാറി, ഫലസ്തീനികളെ അടിച്ചമർത്തിയതിന്റെ വിപുലമായ ചരിത്രമുള്ള അദ്ദേഹം കൂടുതൽ അക്രമപ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. നാബുലസ്, റാമല്ല പോലെയുള്ള വലിയ ജനവാസകേന്ദ്രങ്ങൾ അടക്കം, ഫലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിന് കീഴിലുണ്ടായിരുന്ന എല്ലാ ഫലസ്തീൻ പ്രദേശങ്ങളും ഏരിയൽ ഷാരോൺ കടന്നാക്രമിക്കുകയും തിരിച്ചുപിടിക്കുകയും ചെയ്തു. ഇസ്രായേലിന്റെ കുപ്രസിദ്ധമായ വിഭജന മതിൽ നിർമിക്കാൻ തുടങ്ങുന്നതിനുള്ള ഒരു കാരണമായി അത് ഉപയോഗിക്കപ്പെട്ടു, ഈ നടപടി നിയമവിരുദ്ധമാണെന്ന് വ്യാപകമായി അപലപിക്കപ്പെട്ടു.

ഇത് നിലവിലെ സ്ഥിതിയെ വലിയതോതിൽ പിടിച്ചുകുലുക്കി; വെസ്റ്റ് ബാങ്കും ഗസ്സയും പരസ്പരവും ഫലസ്തീനിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും പൂർണമായി വിച്ഛേദിക്കപ്പെട്ടു. ഫലസ്തീൻ അതോറിറ്റിയുടെ സുരക്ഷാസേനയുടെ ഭൂരിഭാഗവും ഇല്ലാതാക്കപ്പെട്ടു, അധിനിവേശ പ്രദേശങ്ങളിൽ ഇസ്രായേൽ ശക്തമായി പിടിമുറുക്കി. സ്വാഭാവികമായും, ഈ കാലയളവിൽ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനും നിലവിലെ അവസ്ഥ മാറ്റാനും നിരവധി ശ്രമങ്ങൾ നടന്നെങ്കിലും, അവയെല്ലാം പരാജയത്തിൽ കലാശിക്കുകയാണ് ഉണ്ടായത്.

രണ്ടാം ഇൻതിഫാദയിലെ പ്രധാന സംഭവങ്ങളിലൊന്നാണ് ഗസ്സയിൽ നിന്നുള്ള ഇസ്രായേലിന്റെ പിന്മാറ്റം. ഫലസ്തീനികളുടെ ശക്തമായ ചെറുത്തുനിൽപ്പ് കാരണം 2005ൽ ഇസ്രായേലി സൈന്യവും കുടിയേറ്റക്കാരും ഗസ്സയിൽ നിന്ന് പിൻമാറി എന്നത് ശരിയാണെങ്കിലും, അധിനിവേശം അവസാനിച്ചു എന്ന് അതിനർഥമില്ല, കാരണം ഗസ്സയുടെ മേൽ ഇപ്പോഴും ഇസ്രായേൽ നിയന്ത്രണം തുടരുന്നുണ്ട്. ഐക്യരാഷ്ട്രസഭ, ആംനസ്റ്റി ഇന്റർനാഷണൽ, ഇന്റർനാഷണൽ റെഡ്ക്രോസ്, മറ്റനേകം മനുഷ്യാവകാശ സംഘടനകൾ തുടങ്ങിയവ ഇത് ശരിവെക്കുന്നു.

എന്നാൽ, ഗസ്സ അധിനിവേശമുക്തമായി എന്ന വാദം ഇസ്രായേലിനെ സംബന്ധിച്ച് വളരെ ഉപകാരപ്രദമായിരുന്നു, കാരണം സമാധാന സ്ഥാപനത്തിനു വേണ്ടി ഇസ്രായേൽ വളരെയധികം ത്യാഗം ചെയ്തു എന്ന പ്രചാരണത്തിന് അത് ശക്തിയേകി, യഥാർഥ ചരിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നായിരുന്നു അത്. ഗസ്സയിൽ നിന്നുള്ള ഇസ്രായേലി പിന്മാറ്റത്തിന് പിന്നിൽ അവർ പ്രചരിപ്പിക്കുന്നതു പോലെയുള്ള യാതൊരുവിധ ത്യാഗമനസ്ഥിതിയും ഉണ്ടായിരുന്നില്ല. അന്നത്തെ പ്രധാനമന്ത്രി ഏരിയൽ ഷാരോണിന്റെ പ്രധാന സഹായി ഡോവ് വെയ്സ്ഗ്ലാസിന്റെ വാക്കുകളിൽ നിന്ന് ഇത് വ്യക്തമാകും:

“സമാധാന പ്രക്രിയ മരവിപ്പിക്കുക എന്നതായിരുന്നു പിൻവാങ്ങൽ പദ്ധതിയുടെ പ്രധാന ഉദ്ദേശം, സമാധാന പ്രക്രിയ മരവിപ്പിക്കുന്നതിലൂടെ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനാണ് തടയിടുന്നത്, അതുപോലെ അഭയാർഥികൾ, അതിർത്തികൾ, ജറൂസലേം എന്നിവയെ കുറിച്ചുള്ള ചർച്ചയും തടയുന്നു. പ്രായോഗികതലത്തിൽ, ഫലസ്തീൻ രാഷ്ട്രം എന്ന് വിളിക്കപ്പെടുന്ന മുഴുവൻ സംഗതിയും ഞങ്ങളുടെ അജണ്ടയിൽ നിന്ന് എന്നന്നേക്കുമായി നീക്കംചെയ്യപ്പെട്ടു. എല്ലാവിധ അധികാരത്തോടെയും അനുമതിയോടെയുമായിരുന്നു അത് ചെയ്തത്. അതിന് പ്രസിഡന്റിന്റെ എല്ലാവിധ അനുഗ്രഹാശ്ശിസുകളും കോൺഗ്രസിലെ ഇരുസഭകളുടെ അംഗീകാരവും ഉണ്ടായിരുന്നു.

അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. ഉദാഹരണത്തിന്, ഇസ്രായേലിന്റെ കടുംപിടുത്തത്തെയോ, വെസ്റ്റ് ബാങ്കിലെ പുതിയ സെന്റിൽമെന്റ്, കോളനിവത്കരണ പദ്ധതികളേയോ ഫലസ്തീൻ അതോറിറ്റി വിമർശിക്കുമ്പോഴെല്ലാം, ഞങ്ങൾ ഗസ്സ വിട്ടുകൊടുത്തു, സമാധാനത്തിനായി വളരെയധികം ത്യാഗം ചെയ്തു എന്ന വാദം കൊണ്ട് ഇസ്രായേൽ തിരിച്ചടിക്കും. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിമർശനങ്ങളെ ഒഴിവാക്കാനും വിട്ടുവീഴ്ച ചെയ്യേണ്ട ഉത്തരവാദിത്തം ഫലസ്തീനികളുടെ തലയിൽ കെട്ടിവെക്കാനും ഇസ്രായേലിന് ഇതൊരു ഫലപ്രദമായ മാർഗമായിരുന്നു. ഇവിടെ, വെസ്റ്റ് ബാങ്കിന്റെ ബഹുഭൂരിഭാഗവും നിർലജ്ജം കോളനിവത്കരിക്കുന്നതിനെ നിരുപാധികം അംഗീകരിക്കുക എന്നതാണ് “വിട്ടുവീഴ്ച” എന്നതു കൊണ്ട് അർഥമാക്കുന്നത്.

കൂടാതെ, ഗസ്സയുടെ മേലുള്ള നിയന്ത്രണം യഥാർഥത്തിൽ ഉപേക്ഷിക്കുകയായിരുന്നില്ല, മറിച്ച് അധിനിവേശം എങ്ങനെ പ്രവർത്തിക്കുകയും നോക്കികാണപ്പെടുകയും ചെയ്യുന്നുവെന്നതിനെ പുനഃക്രമീകരിക്കുകയായിരുന്നു ഇസ്രായേൽ. പുതിയ രൂപം സ്വീകരിച്ചെങ്കിലും, അധിനിവേശത്തിനെതിരെ ഗസ്സയിൽ നിന്നും ചെറുത്തുനിൽപ്പ് ഉണ്ടാകുമെന്ന് ഇസ്രായേലിന് നന്നായിട്ടറിയാമായിരുന്നു. ഭൂമി വിട്ടുകൊടുത്ത് ഫലസ്തീനികളുമായി സമാധാനം ഉണ്ടാക്കുക അസാധ്യമായ കാര്യമാണെന്നതിന്റെ തെളിവായി ഇസ്രായേലിന് ഈ ചെറുത്തുനിൽപ്പിനെ ഉപയോഗിക്കാൻ കഴിയും, കാരണം, എന്തായാലും ഫലസ്തീനികൾ ഇസ്രായേലിനെതിരെയുള്ള ആക്രമണം തുടരുക തന്നെ ചെയ്യും. എന്തുകൊണ്ടാണ് ഈ ദിവസം വരേക്കും വെസ്റ്റ് ബാങ്കിൽ നിന്ന് ഒരിഞ്ചു പോലും പിൻവാങ്ങാത്തത് എന്നതിന്റെ പ്രധാന ഉത്തരമായി ഇസ്രായേൽ ഉയർത്തുന്നതും അതുതന്നെയാണ്.

രണ്ടാം ഇൻതിഫാദ, അതിന്റെ സായുധ സ്വഭാവം കാരണം, അവസാനിക്കുമ്പോൾ ഏകദേശം 5000 ഫലസ്തീനികളും 1000 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു. ഇത് ഫലസ്തീനിലെ അന്നത്തെ അവസ്ഥയിൽ മാറ്റത്തിന് കാരണമായി, മുൻവർഷങ്ങളിൽ ഫലസ്തീൻ അതോറിറ്റി നടപ്പിലാക്കിയ ഭൂരിഭാഗം പ്രവർത്തനങ്ങളെയും അത് റദ്ദു ചെയ്തു. ഇതോടൊപ്പം ഫലസ്തീൻ അതോറിറ്റിയുടെയും പി.എൽ.ഓയുടെയും നേതാവ് യാസർ അറഫാത്തിന്റെ മരണം ഫലസ്തീൻ അതോറിറ്റിയിലും ഫലസ്തീൻ നേതൃത്വത്തിൽ പൊതുവെയും മാറ്റങ്ങൾക്ക് തുടക്കമിട്ടു. ഫലസ്തീൻ അതോറിറ്റി കൂടുതൽ വിധേയത്വവും അനുസരണയും കാണിക്കുന്ന ഒരു സ്ഥാപനമായി പുനഃസംഘടിപ്പിക്കപ്പെട്ടു, ഇസ്രായേലിന്റെ കോളനിവത്കരണ ശ്രമങ്ങൾ ദ്രുതഗതിയിലായി, ഫലസ്തീൻ പ്രശ്നത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിക്കുകയും ചെയ്തു. ഈ ഘട്ടമാണ് ഇന്നും തുടർന്നു കൊണ്ടിരിക്കുന്നത്. ( തുടരും )

Facebook Comments
Tags: israelpalastineZionists
ഇര്‍ഷാദ് കാളാച്ചാല്‍

ഇര്‍ഷാദ് കാളാച്ചാല്‍

Related Posts

Senior Fatah official Jibril Rajoub speaks in Ramallah
Opinion

ഫലസ്തീൻ, ഒരുമയോടെ പോരാടേണ്ട സമയമാണിത്

by മര്‍വാന്‍ ബിശാറ
20/01/2023
Opinion

പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?

by ഡോ. ഉസാമ മഖ്ദിസി
09/01/2023
Opinion

2022 ഉം ഫലസ്തീനിന്റെ അടയാളപ്പെടുത്തലുകളും

by ഡോ. റംസി ബാറൂദ്‌
04/01/2023
Opinion

ഖത്തര്‍ ലോകകപ്പ്: ഫലസ്തീന്‍-1 ഇസ്രായേല്‍ 0

by ഫിറാസ് അബു ഹിലാല്‍
01/12/2022
Opinion

ഇസ്രായേൽ നിഷേധിച്ച എൻറെ വീട്ടിലെ രണ്ട് മാസം

by സറഫ ബാറൂദ്
25/11/2022

Don't miss it

Views

വാഴ്‌വേ മായം

25/11/2014
Onlive Talk

ഓര്‍മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലക്കുമോ?

30/06/2020
Apps for You

സമ്പൂര്‍ണ്ണ ഇസ്‌ലാമിക് ലൈബ്രറി ആപ്പ്

26/02/2020
Views

മത്തി ഒരു ഇന്റര്‍നാഷണല്‍ മീന്‍ ആകുന്നു (അതത്ര ചെറിയ മീനല്ല)

22/03/2013
Reading Room

കാലത്തിനു മുന്നേ നടന്ന ശാസ്ത്രജ്ഞര്‍

09/09/2015
Politics

എന്നെ വേട്ടയാടിയ ബ്രിട്ടീഷ് ഭീകരനിയമങ്ങൾ

25/07/2020
mathr.jpg
Reading Room

മാതൃഭൂമി പത്രത്തിന്റെ ജാതിയും മതവും

18/03/2016
Quran

ഖുർആൻ മഴ – 11

23/04/2021

Recent Post

വിദ്വേഷ പ്രസംഗം ഇല്ലെങ്കില്‍ മാത്രം ഹിന്ദുത്വ റാലിക്ക് അനുമതിയെന്ന് സുപ്രീം കോടതി

03/02/2023

ബി.ബി.സി ഡോക്യുമെന്ററി തടഞ്ഞതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

03/02/2023

ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ അറബ് രാഷ്ട്രമായി സുഡാന്‍

03/02/2023

ഞാനിവിടെ വന്നിട്ടുള്ളത് മിണ്ടാതിരിക്കാനല്ല -ഇല്‍ഹാന്‍ ഉമര്‍

03/02/2023

ഹലാല്‍ അല്ല; പ്രാണികള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം

03/02/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!