അയോധ്യ വിഷയത്തില്‍ ഹിന്ദുത്വവാദിയായ പ്രധാന കക്ഷിക്ക് വിശ്വഹിന്ദു പരിഷത്ത്അനുകൂലമായി ഉടമസ്ഥാവകാശം സംബന്ധിച്ച് അന്തിമ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നു. 2.77 ഏക്കര്‍ ഭൂമിയില്‍, 470 വര്‍ഷത്തിലേറെയായി നിലനിന്ന ഒരു പള്ളി, രാഷ്ട്രീയ അരാജകത്വത്തിലൂടെയും അക്രമത്തിലൂടെയും കേട്ടുകേള്‍വിയില്ലാത്തവിധം പൊളിച്ച സംഭവം, അതിെന്റ ഉടമസ്ഥാവകാശം സംബന്ധിച്ച ഹിന്ദുത്വ അനുകൂല വിധിയേക്കാള്‍ രാജ്യത്തിനു മുന്നില്‍ ഉയര്‍ത്തുന്ന ഒേട്ടറെ ചോദ്യങ്ങളുണ്ട്. രാമവിഗ്രഹങ്ങള്‍ പള്ളിയില്‍ സ്ഥാപിച്ചത് നിയമവിരുദ്ധവും 1992ല്‍ പള്ളി തകര്‍ത്തത് നിയമസംഹിതയുടെ അസാധാരണമായ ലംഘനവുമാെണന്ന് കോടതി അംഗീകരിച്ചിരിക്കുന്നു. എന്നാല്‍, പള്ളി പൊളിച്ചതിന് ഉത്തരവാദികളായ ശക്തികള്‍ ഇപ്പോള്‍ പ്രസ്തുത ഭൂമിയുടെ നിയമാവകാശികളായി മാറി. ഗവണ്മെന്റ് നിയമിക്കുന്ന ട്രസ്റ്റിനായിരിക്കും ഇനി ഭൂമിയുടെ നിയന്ത്രണാധികാരം. പള്ളി പൊളിക്കാന്‍ ഗൂഢാലോചന നടത്തിയതിന് കുറ്റപത്രം സമര്പ്പിക്കപ്പെട്ടവരായിരിക്കും സ്വാഭാവികമായും ട്രസ്റ്റിലേക്ക് ഗവണ്‍മെന്റിെന്റയും ഭരണകക്ഷികളുടെയും മനസ്സുകളിലുണ്ടാവുക.
രാമനെന്ന ബിംബത്തിന് ചുറ്റും സൃഷ്ടിക്കെപ്പട്ട നിര്‍മിത െഎതിഹ്യവും ആള്‍ക്കൂട്ട അക്രമവും, ഭൂരിപക്ഷ വാദം, നിയമലംഘനം എന്നിവയെല്ലാം ഇഴചേര്‍ന്ന പ്രതികാര രാഷ്ട്രീയം കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി അയോധ്യ എന്നതിന് ആലങ്കാരിക പദമായി മാറിയിരിക്കുന്നു. എല്ലാ പൗരന്മാര്ക്കും തുല്യതയെന്ന ജനാധിപത്യ ഭരണലക്ഷ്യത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയമാണ് ഇതിനു പിന്നില്‍. തുല്യതക്കു പകരം ഇന്ത്യയിലെ മതന്യൂനപക്ഷത്തില്‍ തുടങ്ങി, പാര്‍ശ്വവത്കൃത സമൂഹത്തെ അരക്ഷിതാവസ്ഥയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന സമ്പ്രദായം കൊണ്ടുവരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തിമത്തുള്ളതായിരുന്നെങ്കില് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്ത രാഷ്ട്രീയത്തെ കേവല ആദ്യഘട്ടം അവസാനിച്ചു എന്ന് രേഖപ്പെടുത്തുന്നതിനു പകരം എെന്നന്നേക്കുമായി അവസാനിച്ചുവെന്നാക്കുമായിരുന്നു. ജനാധിപത്യവാഴ്ചയുടെ അന്തകനാകാനുള്ള ഈ രാഷ്ട്രീയം അന്ത്യലക്ഷ്യത്തിലെത്തിയില്ലെങ്കിലും ദേശീയ മാധ്യമങ്ങളിലെ വലിയൊരു വിഭാഗത്തിന് പ്രോത്സാഹനം പകരുംവിധം പുതിയ ഉയരങ്ങള്‍ വെട്ടിപ്പിടിക്കുന്നതായി. ഇപ്പോഴതിന് സുപ്രീംകോടതിയും പിന്തുണയായി. കോടതിയുടെ പാകതയില്ലാത്ത ഈ നടപടി സംഘ്പരിവാറിന് തങ്ങളുടെ മേലുള്ള ആള്‍ക്കൂട്ടനീതിയെന്ന കളങ്കം കഴുകിക്കളയാനുള്ള അവസരവുമായി. 370ാം വകുപ്പിനെ, കൊലചെയ്യാന്‍ എങ്ങനെ 370ാം വകുപ്പ് ഉപയോഗപ്പെടുത്തിയെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ ബി.ജെ.പി നേതാക്കള്‍ വീമ്പുപറഞ്ഞിരുന്നു. ഇനി നീതിയെ കൊലചെയ്യാന്‍ നിയമം ഉപയോഗപ്പെടുത്താനായിരിക്കും അവര്‍ ലക്ഷ്യമിടുക.
ഒരു സിവില്‍ തര്‍ക്കത്തില്‍ തീര്പ്പുകല്പിക്കുക മാത്രമാണ് സുപ്രീംകോടതി ചെയ്തതെന്ന് നമുക്ക് ഭാവിക്കാം. എന്നാല്‍, ‘ലോകത്തിലെ പ്രധാന കേസുകളിലൊന്ന്’ എന്ന് ബെഞ്ചിലെ ഒരു ജഡ്ജിതന്നെ വിശേഷിപ്പിച്ച കേസില്‍ യാതൊരു ‘സിവിലും’ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഇതിലേക്ക് നയിച്ച രാഷ്ട്രീയത്തില്‍നിന്ന് തര്‍ക്കത്തെ വേര്‍തിരിച്ചുനിര്‍ത്താനാവില്ല.
1949നുശേഷം അയോധ്യ നില്ക്കുന്ന ഫൈസാബാദിലെ പ്രാദേശിക കോടതികളിലാണ് ബാബരി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലായി കേസ് നടന്നത്. ലാല്‍ കൃഷ്ണ അദ്വാനി, അടല്‍ ബിഹാരി വാജ്പേയി, രാജീവ് ഗാന്ധി എന്നിവര്‍ക്കു പുറമെ ഇപ്പോള്‍ വിസ്മരിക്കപ്പെട്ട വില്ലന്മാരായ വീര്‍ ബഹാദൂര്‍ സിങ്, അരുണ്‍ നെഹ്റു തുടങ്ങിയവരുടെ വിദ്വേഷരാഷ്ട്രീയമാണ് 1980കളില്‍ ബാബരി ഭൂമിതര്‍ക്കത്തെ ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നത്. 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കാന്‍ ബി.ജെ.പി നേതാക്കള്‍ ഗൂഢാലോചന നടത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവു കുറ്റകൃത്യത്തിന് മൗനാനുവാദവും നല്കി. ഇന്നത്തെ സുപ്രീംകോടതി ജഡ്ജിമാരുടെ നടപടിയും മറ്റൊന്നല്ല. 27 വര്‍ഷത്തിനുശേഷവും പള്ളി പൊളിക്കല്‍ കേസ് നിലനില്ക്കുന്നു. എല്ലാ തെളിവുകള്‍ രേഖെപ്പടുത്തിയിട്ടും വാദങ്ങള്‍ നടത്തിയിട്ടും കേസിെന്റ തീര്‍പ്പ് അനിശ്ചിതത്വത്തിലാണ്. അന്വേഷണ ഏജന്‍സി ഫദി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷന്പന്ത് കരുതിക്കൂട്ടി താഴെയിട്ടുവെന്നത് പരസ്യമായ രഹസ്യമാണ്.
1949ല്‍ അയോധ്യകേസ് പിറവിയെടുത്തതു മുതല്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ സര്‍ക്കാറുകള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിരുന്നുവെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ത്യാ ടുഡേയുടെ അഭിമുഖത്തില്‍ വിലയിരുത്തിയത് തീര്‍ത്തും ശരിയാണ്. പുതിയ ചീഫ് ജസ്റ്റിസായി നാമനിര്‍ദേശംചെയ്ത ഉടനെയായിരുന്നു അഭിമുഖം. അയോധ്യയിലെ പക്ഷപാതപരമായ സമീപനം തുറന്നുസമ്മതിക്കുന്ന പാര്‍ട്ടിക്ക് അധികാരത്തിലേറിയപ്പോള്‍ രാജ്യത്ത് എന്തു സംഭവിക്കുമെന്ന് ആശങ്കപ്പെടാന്‍ ഒേട്ടറെ കാരണങ്ങളാണ് മുന്നിലുള്ളത്. ഇതിനോട് കൂട്ടിച്ചേര്‍ത്തു വായിക്കണം കേസ് അതിവേഗത്തില്‍ പരിസമാപ്തിയിലെത്തിയെന്നത്. മുസ്ലിം അഭയാര്‍ഥികളെ പുറന്തള്ളുന്നതിനു മാത്രമായ പൗരത്വനിയമത്തിന് കരട് ഇതിനകം നമുക്കുണ്ട്. മുസ്ലിം പുരുഷന്മാര് ഭാര്യമാരെ ഒഴിവാക്കുന്നത് കുറ്റകൃത്യമാക്കുന്നതിന് നിയമം പാസാക്കിയിട്ടുണ്ട്. എന്നാല്‍, മറ്റു മതങ്ങളിലെ പുരുഷന്മാര്ക്ക് ഇത് ബാധകമല്ല. ഇരുപക്ഷത്തിനും ജയിക്കാന്‍ വകയില്ലാത്തവിധമുള്ള വിധിയായിരിക്കും അഞ്ചംഗ ബെഞ്ച് പുറപ്പെടുവിക്കുക എന്നായിരുന്നു നിയമവിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. ക്ഷേത്രത്തിന് അനുകൂലമായ വിധി സംഘ്പരിവാറിെന്റ ആത്മവിശ്വാസം കൂട്ടാനാണ് വഴിയൊരുക്കുക. ഭരണകക്ഷി ഗവണ്മെന്റ് ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ ബാധ്യസ്ഥരാണെന്ന അവസ്ഥ, സംഘ്പരിവാറിന് പദ്ധതി അതിവേഗം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കിയിരിക്കയാണ്. ഉടമസ്ഥാവകാശ തര്‍ക്കത്തിലെ കക്ഷികളിലൊന്നായ നിര്‍മോഹി അഖാഡയുടെ ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്തി ഒരു ബോര്‍ഡിനെ നിയമിക്കാന്‍ കോടതി ഗവണ്മെന്റിനോട് വിധിയിലൂടെ ആവശ്യപ്പെട്ടിരിക്കയാണ്. എന്നാല്‍, 1992ല്‍ പള്ളി പൊളിച്ചതിന് ഉത്തരവാദികളായ സംഘടനകളെയോ വ്യക്തികളെയോ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍പോലും കോടതി തയാറായില്ല.
സുന്നി വഖഫ് ബോര്‍ഡിെന്റ ആവശ്യം ശരിവെക്കാന്‍ സാധ്യതയുണ്ടെന്ന് വിധിക്കുമുമ്പ് ഊഹാപോഹം ഉണ്ടായിരുന്നപ്പോള്‍പോലും അതേ സ്ഥലത്ത് ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന ചോദ്യം ഉയര്ന്നിരുന്നില്ലെന്നതാണ് വാസ്തവം. അവര്‍ വിജയിച്ചിരുന്നെങ്കില്‍ ഭൂമിക്കുവേണ്ടിയുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ ശക്തമായ സമ്മര്‍ദം സുന്നി വഖഫ് ബോര്‍ഡിനും മറ്റു വാദികള്‍ക്കും മുന്നിലുണ്ടാകുമായിരുന്നു.സുപ്രീംകോടതിയില്‍ അന്തിമവാദത്തിെന്റ അവസാനഘട്ടത്തില്‍ വഖഫ് ബോര്‍ഡ് ചെയര്മാന് വിവാദമായ ‘മധ്യസ്ഥ’ നിര്‍ദേശത്തില്‍ ഒപ്പുവെച്ചിരുന്നു. മറ്റൊരു മുസ്ലിം ആരാധനാലയവും ഏറ്റെടുക്കില്ലെന്ന ഉറപ്പില്‍ അലഹബാദ് ഹൈകോടതി വിധിക്കെതിരെ നല്കിയ അപ്പീല്‍ പിന്‍വലിക്കാമെന്ന കരാറില്‍ ഒപ്പിടാനായിരുന്നു അദ്ദേഹം നിര്‍ബന്ധിതനായത്. എന്നാല്‍, കേസിലെ മറ്റു മുസ്ലിം കക്ഷികള്‍ എതിരെ രംഗത്തുവന്നു. പ്രധാന ഹിന്ദുപക്ഷവാദി, വിശ്വഹിന്ദു പരിഷത്ത് അത്തരമൊരു കരാറില്‍ ഒപ്പുവെക്കില്ലെന്നത് ഉറപ്പായിരുന്നു. ”ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നായ” ബാബരി കേസ് മുന്നോട്ടുതന്നെ പോകുമെന്ന സൂചനയായിരുന്നു വിശ്വഹിന്ദു പരിഷത്തിെന്റ ഈ നിലപാട്.
അയോധ്യയില്‍ പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ സ്ഥലം നല്കാന് ഗവണ്മെന്റിനോട് സുപ്രീംേകാടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിെന്റ പ്രാധാന്യം കേവലം പള്ളി ലഭിക്കുക എന്നതിലൊതുങ്ങുന്നതല്ലെന്ന് വിസ്മരിക്കുന്നതായി ഈ നടപടി. ഇന്ത്യയിലാര്‍ക്കെങ്കിലും ഒരു വ്യക്തിയെയോ സമുദായത്തെയോ ഒഴിപ്പിക്കാന്‍ അക്രമമാര്‍ഗം സ്വീകരിക്കാന്‍ അനുവാദമുണ്ടോ എന്നതാണ് കാതലായ പ്രശ്നം. സങ്കടകരമെന്നു പറയെട്ട, ഈ ഒഴിപ്പിക്കലിന് ‘നഷ്ടപരിഹാര’മായ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ചപ്പോള്‍, ഒഴിപ്പിക്കാന്‍ അക്രമം നടത്തിയവര്‍ക്ക് അവര്‍ ചെയ്ത കുറ്റത്തിെന്റ ഗുണഫലം അനുഭവിക്കാനാണ് അവസരമൊരുക്കിയത്. സാധ്യതകളുടെ വിശ്വാസത്തില്‍ ഭൂമി ഹിന്ദുപക്ഷത്തിന് നല്‍കുന്നുവെന്നുള്ള വിലയിരുത്തല്‍ പരിതാപകരമാണ്. ഹിന്ദുത്വ സംഘടനകള്‍ അവകാശവാദം ഉന്നയിക്കുന്ന മറ്റു പള്ളികളുടെ കാര്യത്തിലും ഈ യുക്തി കടന്നുവന്നുകൂടെന്നില്ല.
ഉടമസ്ഥാവകാശത്തിന് കോടതി കാട്ടിയ പ്രാമുഖ്യവും തീര്‍പ്പിലേക്കുള്ള അതിവേഗവും പേക്ഷ പള്ളി പൊളിക്കല്‍ കേസിന് വിധിയില്‍ ഇടംനല്‍കാത്തത് എന്തുകൊണ്ടെന്ന സംശയം അവശേഷിപ്പിക്കുന്നു. ഇന്ത്യാ ടുഡേ അഭിമുഖത്തില്‍ നിയുക്ത ചീഫ് ജസ്റ്റിസ് സ്ഥലത്തര്ക്കമെന്നതിനോട് േയാജിക്കുന്നു. കെട്ടിടം പ്രശ്നങ്ങളിലൊന്നാണ്. എന്നാല്‍, കെട്ടിടത്തിെന്റ അവശേഷിപ്പുപോലും ഇപ്പോഴില്ലെന്നായിരുന്നു പറയാനുണ്ടായിരുന്നത്.സുപ്രീംകോടതി വിധിയുടെ പ്രധാന ഫലം കൊയ്തതാരാണോ, അവരാണ് പള്ളി പൊളിച്ച കുറ്റകൃത്യത്തിലെ പ്രധാന പ്രതികള്‍. അയോധ്യ കേസ് ലോകത്തിലെ പ്രധാന കേസുകളിലൊന്നാണെങ്കില് അതിനു കാരണം അതുമായി ബന്ധപ്പെട്ടുണ്ടായ അക്രമമാണ്. ഈ കേസ് തീര്പ്പുകല്പിച്ചു എന്ന അവകാശവാദം പൊളിക്കല്‍ ആക്രമണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കാതെ ശരിയാകുമോ
(‘ദി വയര്‍’ സ്ഥാപക എഡിറ്ററാണ് ലേഖകന്‍)
കടപ്പാട്: madhyamam.com