Current Date

Search
Close this search box.
Search
Close this search box.

സാഹസിക യൗവനത്തിന് അഭിവാദ്യങ്ങള്‍

എന്തിനും ഏതിനും ചെറുപ്പക്കാരെ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ ഈ ദുരന്ത ഭൂമിയിലേക്ക് വരൂ. പ്രളയബാധിത പ്രദേശങ്ങളിലേക്ക്. നിങ്ങള്‍ക്കവിടെ അത്യന്തം സാഹസികവും ത്യാഗ പൂര്‍ണ്ണവുമായ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായ കേരളീയ യൗവ്വനത്തെ കാണാം. എവിടെയും കര്‍മ്മനിരതരായ ചെറുപ്പക്കാര്‍. കവളപ്പാറ യിലും പുത്തു മലയിലും അവര്‍ മണ്ണിനടിയില്‍ പെട്ട മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള അതീവ സാഹസിക വൃത്തികളില്‍ വ്യാപൃതരാണ്. മറ്റിടങ്ങളില്‍ കാല്‍മുട്ടോളവും അതില്‍ കൂടുതലും ചെളിയും ചേറും അടിഞ്ഞുകൂടിയ വീടുകള്‍ കള്‍ വൃത്തിയാക്കാനുള്ള തീവ്ര ശ്രമങ്ങളിലും.
ആരൊക്കെയാണിവര്‍? അവരില്‍ ഡോക്ടര്‍മാരുണ്ട്. എഞ്ചിനീയര്‍മാരുണ്ട്. പ്രൊഫസര്‍മാരുണ്ട്. സമ്പന്നരായ വ്യാപാരികളുമുണ്ട്. സ്വന്തം ജോലി മാറ്റിവെച്ച് എന്തും സഹിക്കാന്‍ സന്നദ്ധരായി വന്ന കൂലിപ്പണിക്കാരുണ്ട്.

സ്വന്തം വീട് അടിച്ചുവാരുക പോലും ചെയ്യാത്തവരാണ് മണ്ണിനോട് മല്ലിട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി പുറത്തെടുക്കാനും ഏറെ പ്രയാസപ്പെടുന്ന സഹോദരങ്ങളുടെ വീടുകള്‍ വൃത്തിയാക്കാനും ദിവസങ്ങളോളം കഠിന യത്‌നങ്ങളില്‍ മുഴുകിയിരിക്കുന്നത്.
സന്‍മാര്‍ഗ്ഗം സ്വീകരിച്ച് സത്യത്തോട് ചേര്‍ന്ന് നിന്ന് കഠിനമായ ത്യാഗം സഹിക്കേണ്ടിവന്ന മൂന്ന് സംഭവങ്ങളിലും ചെറുപ്പത്തെ പ്രത്യേകം എടുത്തു പറഞ്ഞ പരിശുദ്ധ ഖുര്‍ആന്‍ ദുര്‍ഗ്ഗികളെയും അക്രമികളെയും പറ്റി പറഞ്ഞേടത്തൊരിടത്തും യൗവനത്തെ പ്രത്യേകം എടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. മുതിര്‍ന്ന തലമുറ മറക്കാന്‍ പാടില്ലാത്തതും.

ദുരിത പ്രദേശങ്ങളില്‍ എന്തിനും സന്നദ്ധമായി സേവന വൃത്തികളില്‍ വ്യാപൃതമായ കര്‍മ്മോത്സുക യൗവ്വനത്തിന് ഹൃദ്യമായ അഭിവാദ്യങ്ങള്‍.
പ്രാര്‍ത്ഥനകളോടെ.

Related Articles