Saturday, February 27, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Onlive Talk

അയോധ്യയിലെത്തിയ ശിലകള്‍ ശ്രീരാമന് വേണ്ടിയല്ല, ബി.ജെ.പിക്ക് വേണ്ടിയാണ്

ധീരേന്ദ്ര കെ. ഝാ by ധീരേന്ദ്ര കെ. ഝാ
10/07/2017
in Onlive Talk
Ram-temple.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഉത്തര്‍പ്രദേശ് അസംബ്ലി തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്ന വിജയം അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്. 17 മാസത്തെ ശാന്തതക്ക് ശേഷം കര്‍സേവക്പുരത്തെ വിശ്വഹിന്ദു പരിഷത്ത് ആസ്ഥാനത്തെ പണിപ്പുരയില്‍ രണ്ട് ലോഡ് മണല്‍ശിലകള്‍ എത്തിയിരിക്കുന്നത് ചുറ്റുപാടിനെ ശബ്ദമുഖരിതമാക്കിയിരിക്കുന്നു. 1992 ഡിസംബര്‍ ആറിന് കര്‍സേവകരാല്‍ തകര്‍ക്കപ്പെട്ട 464 വര്‍ഷം പഴക്കമുണ്ടായിരുന്ന ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് നിര്‍മിക്കാന്‍ സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന ക്ഷേത്രത്തിന് വേണ്ടി തൊഴിലാളികള്‍ ശിലകള്‍ കൊത്തുകയും തൂണുകള്‍ തയ്യാറാക്കുകയുമാണവിടെ. രാജസ്ഥാനില്‍ നിന്നും ജൂലൈ അഞ്ചിന് പതിനെട്ട് ബ്ലോക്ക് മണല്‍ശിലകളാണ് എത്തിയിരിക്കുന്നത്. അതിന് ഒരാഴ്ച്ച മുമ്പ് നാല് ബ്ലോക്കുകളും എത്തിയിരുന്നു.

ബാബരി മസ്ജിദ് – രാമജന്മ ഭൂമി കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടായിരിക്കെ കര്‍സേവക്പുരത്ത് ശക്തിപ്പെടുന്ന ബഹളങ്ങള്‍ അയോധ്യയിലെ സന്യാസിമാരില്‍ ഒരു വിഭാഗത്തെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. തര്‍ക്കഭൂമിയുടെ നിലവിലെ അവസ്ഥ നിലനിര്‍ത്തണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശിലകള്‍ എത്തിക്കപ്പെട്ടിരിക്കുന്നതെന്ന് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നിലകൊള്ളുന്ന താല്‍ക്കാലിക രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ആചാര്യ സത്യേന്ദ്ര ദാസ് പറയുന്നു.

You might also like

വികെ അബ്ദു: ‘നമുക്ക് വിശദമായി സംസാരിക്കാം…’

സാമൂഹിക മാധ്യമം – അപവാദ പ്രചരണം

ട്രംപ്‌ യുഗം അവസാനിക്കുമ്പോള്‍

ക്യാപിറ്റോള്‍ ആക്രമണം: പശ്ചിമേഷ്യന്‍ പ്രക്ഷോഭങ്ങളുമായി താരതമ്യപ്പെടുത്തുന്നവര്‍

”രാമന് വേണ്ടി ക്ഷേത്രം നിര്‍മിക്കുന്നതിലല്ല, ബി.ജെ.പിക്ക് അനുകൂലമായ രീതിയില്‍ ഹിന്ദു വോട്ടുകള്‍ ധ്രുവീകരിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ള സംഘടനയാണ് വി.എച്ച്.പി.” എന്ന് ആചാര്യ ദാസ് പറഞ്ഞു. ”രാമക്ഷേത്രത്തിന് വേണ്ടി ഈ ശിലകള്‍ക്ക് ഒന്നും ചെയ്യാനാവില്ല. കാരണം ഈ കേസില്‍ സുപ്രീം കോടതി ഇതുവരെ വാദം കേള്‍ക്കല്‍ പോലും ആരംഭിച്ചിട്ടില്ല. ബി.ജെ.പി രാമക്ഷേത്രത്തെ മറന്നിട്ടില്ലെന്നും അവരത് നിര്‍മിക്കുമെന്നും സാധാരണക്കാരായ ഹിന്ദുക്കളെ വിശ്വസിപ്പിച്ച് അടുത്ത ലോകസഭാ തെരെഞ്ഞെടുപ്പില്‍ അവരുടെ വോട്ടുകള്‍ നേടല്‍ മാത്രമാണ് അവരുടെ ഉദ്ദേശ്യം.” എന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി ഉയര്‍ത്തുന്ന പ്രധാന വിഷയമായിരിക്കുമെന്ന സൂചനയാണ് കര്‍സേവക്പുരത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ ഊന്നല്‍ നല്‍കുന്നതില്‍ ആദിത്യനാഥ് സര്‍ക്കാര്‍ നല്‍കുന്ന പരോക്ഷ സഹായം.

കൂടുതല്‍ ശിലകള്‍ എത്തുന്നു
ശ്രീരാമന്റെ ജന്മസ്ഥലമായിട്ടാണ് ഹിന്ദുക്കള്‍ അയോധ്യയെ കാണുന്നത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന അതേ സ്ഥാനത്താണ് അദ്ദേഹം ജനിച്ചതെന്ന് ചിലര്‍ വാദിക്കുന്നു. 1980കളുടെ അവസാനം മുതല്‍ ബി.ജെ.പി ഇടക്കിടെ നടത്തിയ കടുത്ത പ്രചാരണങ്ങളുടെ അവസാനത്തിലാണ് പള്ളി തകര്‍ക്കപ്പെട്ടത്. ബി.ജെ.പിക്ക് പ്രചാരം നല്‍കുന്നതിനുള്ള ഒരു ഉപകരണമായിരുന്നു രാമജന്മഭൂമി പ്രസ്ഥാനം. പാര്‍ട്ടി ഇന്ന് കേന്ദ്രത്തിലും ഉത്തര്‍പ്രദേശ് അടക്കമുള്ള പല സംസ്ഥാനങ്ങളിലും അധികാരം നേടിയിരിക്കുന്നു.

ശിലകളുടെ വരവ് ഒറ്റപ്പെട്ട സംഭവമല്ലെന്നും അത് തുടരുമെന്നുമാണ് അയോധ്യയിലെ വി.എച്ച്.പി വക്താവ് ശരദ് ശര്‍മ പറയുന്നത്. ”2015 ഡിസംബറില്‍ രണ്ട് ലോഡ് മണല്‍ശിലകള്‍ എത്തിയതിന് ശേഷം കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ രാജസ്ഥാനില്‍ നിന്നും ശിലകള്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കിയിരുന്നില്ല. ഇപ്പോള്‍ യോഗിജിയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് രാമക്ഷേത്രത്തോട് പ്രതിബദ്ധതയുണ്ട്. രാജസ്ഥാനില്‍ നിന്നും തുടരെതുടരെ ശിലകള്‍ എത്തുന്നത് നിങ്ങള്‍ക്ക് കാണാം.” എന്ന് ശര്‍മ പറയുന്നു.

രാജ്യത്തെ പരമോന്നത് നീതിപീഠം വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പേ ക്ഷേത്ര നിര്‍മാണത്തിനായി ശിലകള്‍ ശേഖരിക്കുകയും മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നത് നിയമനടപടികളെ അട്ടിമറിക്കാനാണ് വി.എച്ച്.പി ശ്രമിക്കുന്നതെന്ന വാദം ശര്‍മ നിരാകരിച്ചിട്ടുണ്ട്. ”ഞങ്ങള്‍ ശിലകള്‍ ശേഖരിക്കുകയും അതില്‍ പണിയുകയും ചെയ്യുന്നത് ഞങ്ങളുടെ തന്നെ ഭൂമിയിലാണ്. കര്‍സേവക്പുരത്തെ പണിപ്പുര 1990 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ അവകാശമാണിത്. തര്‍ക്കസ്ഥലത്തിന്റെ നിലവിലെ അവസ്ഥക്ക് ഞങ്ങള്‍ യാതൊരും ഭംഗവും വരുത്തുന്നില്ല.” എന്നദ്ദേഹം വ്യക്തമാക്കി.

തര്‍ക്ക സ്ഥലത്തു നിന്നും അകലെയായതിനാല്‍ തന്നെ കര്‍സേവക്പുരത്ത് ശിലകള്‍ എത്തുന്നത് സാങ്കേതികമായ അതിന്റെ നിലവിലെ അവസ്ഥക്ക് ഭംഗം വരുത്തലല്ല. രാമക്ഷേത്ര നിര്‍മാണത്തിന് ഊന്നല്‍ നല്‍കാനുള്ള പുതിയ നീക്കങ്ങള്‍ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്.

മിഷന്‍ 2019?
ഗോരക്‌നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിട്ടുള്ള ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി നിയമിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം വ്യക്തമാക്കുന്നത് രാമക്ഷേത്ര വിഷയം ബി.ജെ.പിയുടെ അജണ്ടയില്‍ നിന്നും മാഞ്ഞുപോയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

ഗോരക്‌നാഥ് ക്ഷേത്രത്തിലെ മുന്‍ സന്യാസിമാരായിരുന്ന മഹന്ത് ദിഗ്‌വിജയനാഥും അവൈദ്യനാഥും സാമുദായിക ധ്രുവീകരണത്തിനുള്ള പ്രതീകമായി ക്ഷേത്രത്തെ ഉപയോഗിച്ചിരുന്നു. 1949ല്‍ ബാബരി മസ്ജിദിനുള്ളില്‍ രാമ വിഗ്രഹം സ്ഥാപിച്ചതിന് പിന്നിലെ പ്രധാന വ്യക്തി ദിഗ്‌വിജയനാഥാണെന്നാണ് കരുതപ്പെടുന്നത്. 1980കളുടെ അവസാനത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ അവൈദ്യനാഥാണ് ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ അവസാനിച്ച സംഘ്പരിവാറിന്റെ അയോധ്യ പ്രസ്ഥാനത്തിന് തിരക്കഥയെഴുതിയത്.

മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായ ആദിത്യനാഥ് നിയമസഭ തെരെഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ഇന്ത്യയില്‍ പലയിടത്തും തീവ്രമതവികാരം ഇളക്കി കൊണ്ട് നടത്തിയ മിക്ക പ്രസംഗങ്ങളിലും രാമക്ഷേത്ര നിര്‍മാണത്തെ മുഖ്യവിഷയമായി ഉയര്‍ത്തിയിരുന്നു. ”എസ്.പിയോ (സമാജ്‌വാദി പാര്‍ട്ടി) ബി.എസ്.പിയോ (ബഹുജന്‍ സമാജ് പാര്‍ട്ടി) ആണ് തെരെഞ്ഞെടുപ്പില്‍ ജയിക്കുന്നതെങ്കില്‍ കര്‍ബലയും കബറിസ്ഥാനുമാണ് സൃഷ്ടിക്കപ്പെടുക. എന്നാല്‍ ബി.ജെ.പിയുടെ വിജയം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് വഴിയൊരുക്കും.” എന്നുവരെ ഒരു സ്‌റ്റേജില്‍ അദ്ദേഹം പ്രഖ്യാപിച്ചു.

വിവ: നസീഫ്‌

Facebook Comments
ധീരേന്ദ്ര കെ. ഝാ

ധീരേന്ദ്ര കെ. ഝാ

Related Posts

Onlive Talk

വികെ അബ്ദു: ‘നമുക്ക് വിശദമായി സംസാരിക്കാം…’

by കെ എ നാസർ
10/02/2021
Onlive Talk

സാമൂഹിക മാധ്യമം – അപവാദ പ്രചരണം

by അബ്ദുസ്സമദ് അണ്ടത്തോട്
09/02/2021
Onlive Talk

ട്രംപ്‌ യുഗം അവസാനിക്കുമ്പോള്‍

by അബ്ദുസ്സമദ് അണ്ടത്തോട്
19/01/2021
Onlive Talk

ക്യാപിറ്റോള്‍ ആക്രമണം: പശ്ചിമേഷ്യന്‍ പ്രക്ഷോഭങ്ങളുമായി താരതമ്യപ്പെടുത്തുന്നവര്‍

by നദ ഉസ്മാന്‍
08/01/2021
Onlive Talk

ട്രംപ്‌ എന്ത് കൊണ്ട് ഓര്‍മ്മിക്കപ്പെടും !?

by അബ്ദുസ്സമദ് അണ്ടത്തോട്
07/01/2021

Don't miss it

family.jpg
Family

ഭാര്യമാരെ ആദരിച്ച പ്രവാചക മാതൃക

06/12/2012
1921-2021

മലബാർ പോരാട്ടം, മതപരിവർത്തനം

28/01/2021
Personality

രക്ഷാകർതൃത്വത്തിന്റെ പ്രഥമ ഘട്ടം

11/10/2019
Your Voice

ഖുര്‍ആന്‍ ‘പാരായണം’ മാത്രം മതിയോ ?

11/05/2019
heart.jpg
Family

ദാമ്പത്യ വിജയത്തിന് അന്ധത നടിക്കുക!

08/12/2012
family.jpg
Family

ഇസ്‌ലാമില്‍ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം

21/12/2017
hy.jpg
Views

നിപ വൈറസ് ഭീതി പടര്‍ത്തുമ്പോള്‍

21/05/2018
Institutions

ജാമിഅ നദ്‌വിയ്യ എടവണ്ണ

07/05/2012

Recent Post

ഖഷോഗിയെ പിടികൂടാന്‍ അനുമതി നല്‍കിയത് എം.ബി.എസ്: യു.എസ് റിപ്പോര്‍ട്ട്

27/02/2021

വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ്

27/02/2021

ഒമാന്‍ തീരത്ത് ഇസ്രായേല്‍ ചരക്കുകപ്പലില്‍ സ്‌ഫോടനം

27/02/2021

ജീവിതത്തിന്റെ സകാത്ത്

27/02/2021

അല്ലാഹുവെ കുറിച്ച ഓർമ്മ വദനങ്ങളിലൂടെ ഊഴ്ന്നിറങ്ങട്ടെ

27/02/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • എല്ലാ സാമ്രാജ്യത്വ അധിനിവേശങ്ങളെയും എന്നും ജമാഅത്ത് എതിർത്തു പോന്നിട്ടുണ്ട്. വിയറ്റ്നാമിലും ഇറാഖിലുമുൾപ്പെടെ അമേരിക്കയും ഹോളണ്ടിലും മറ്റും സോവിയറ്റ് യൂണിയനും തിബത്തിൽ ചൈനയും നടത്തിയ അധിനിവേശങ്ങൾക്കെല്ലാം ജമാഅത്തെ ഇസ്ലാമി എതിരാണ്....Read More data-src=
  • പൗരത്വ നിയമം എന്നത് “ ദേശീയത” യുടെ തലക്കെട്ടിൽ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി ജെ പി എടുത്തു പറഞ്ഞ കാര്യമാണ്. ഒന്നാം ശത്രു എന്നവർ കണക്കാക്കിയ ഒരു ജനതയെ പരമാവധി ഇല്ലാതാക്കാൻ കഴിയുന്ന വഴികൾ സ്വീകരിക്കുക എന്നത് അവരുടെ ആദർശവുമായി ബന്ധപ്പെട്ട കാര്യമാണ്. ...Read More data-src=
  • പൗരത്വ നിയമം സംഘ പരിവാറിന്റെ പഴയ അജണ്ടയാണ്. തക്ക സമയം വരാൻ അവർ കാത്തിരുന്നു എന്ന് മാത്രം. അമിത്ഷാ കേന്ദ്ര മന്ത്രി സഭയിലേക്ക് വന്നത് കേവലം ഒരു മന്ത്രി എന്ന നിലക്കല്ല. സംഘ പരിവാർ അവരുടെ പദ്ധതികൾ നടപ്പാക്കാൻ വേണ്ടി തന്നെ കൊണ്ട് വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി....Read More data-src=
  • കുഞ്ഞിക്കണ്ണൻ തൻറെ ജമാഅത്ത് വിമർശന പുസ്തകത്തിൻറെ ആമുഖത്തിൽ എട്ട് ദശകക്കാലത്തിലേറെയായി ജമാഅത്തെ ഇസ്ലാമി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിക്കുന്നു. അതിന് അദ്ദേഹം ഉദ്ധരിച്ച ഏക തെളിവ് കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും അവിടത്തെ പ്രവർത്തനങ്ങളാണ്....Read More data-src=
  • കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ പുസ്തകത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനം ജമാഅത്തെ ഇസ്ലാമിക്കാർ മതരാഷ്ട്രവാദികളാണെന്നാണ്. ഗീബൽസ് പോലും ഇതിനേക്കാൾ വലിയ കള്ളം പറഞ്ഞിരിക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം മതരാഷ്ട്രമാണെന്ന് അതെവിടെയും പറഞ്ഞിട്ടില്ല....Read More data-src=
  • തുർക്കിയിലേക്ക് പോകുന്നതിന് മുമ്പ് മൊറോക്കയിലേക്കുള്ള യാത്രയാണ് ഈ മേഖലയെ കൂടുതൽ അടുത്തറിയാൻ എന്നെ സഹായിച്ചത്. യഥാർത്ഥത്തിൽ അറബി കലിഗ്രഫി പഠിക്കാൻ തുർക്കിയിലേക്ക് പോകുമ്പോൾ ലോക പ്രശസ്തരായ കലിഗ്രഫി ആർട്ടിസ്റ്റുകളാണ് എൻ്റെ ഉസ്താദ്മാരായ ഹസൻ ചെലേബിയും ദാവൂദ് ബക്താസ് എന്നിവരെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു....Read More data-src=
  • പ്രവാചക പുത്രി സൈനബയുടെ ക്ഷമയുടെയും സഹനത്തിന്റെയും കഥ പുതിയ തലമുറയ്ക്ക് ഒരു മാതൃകയും പ്രചോദനവും നൽകാതിരിക്കില്ല. മുഹമ്മദ്‌ നബിക്കു പ്രവാചകത്വം ലഭിക്കുന്നതിനു മുൻപ് തന്നെ മൂത്ത പുത്രി സൈനബയുടെ വിവാഹം കഴിഞ്ഞിരുന്നു. ...Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!