Current Date

Search
Close this search box.
Search
Close this search box.

ഹൂതികള്‍ ആയുധം താഴെ വെക്കണം: സമാധാന ചര്‍ച്ചയില്‍ യെമന്‍ വിദേശകാര്യ മന്ത്രി

റിംബോ: കഴിഞ്ഞ ദിവസം സ്വീഡനില്‍ ആരംഭിച്ച യെമന്‍ സമാധാന ചര്‍ച്ചയില്‍ നിന്നും കുറച്ച് ഹൂതികളെ ഒഴിവാക്കിയത് അംഗീകരിക്കുന്നുവെന്നും എത്രയും പെട്ടെന്ന് സമാധാനം പുന:സ്ഥാപിക്കണമെന്നും യെമന്‍ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ യമാനി പറഞ്ഞു.

കഴിഞ്ഞ ദിവസം യു.എന്നിന്റെ നേതൃത്വത്തില്‍ സ്വീഡനിലെ റിംബോയില്‍ വെച്ചാണ് സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചത്. ഈ ചര്‍ച്ചയില്‍ നിന്നും ഒരു വിഭാഗം ഹൂതികളെ ഒഴിവാക്കിയിരുന്നു.

ഇപ്പോള്‍ ചര്‍ച്ചയിലെ യെമന്‍ സര്‍ക്കാരിന്റെ പ്രതിനിധി കൂടിയായ യമാനി തങ്ങളുടെ സര്‍ക്കാരിനെ തിരിച്ച് ഭരണം നടത്താന്‍ അനുവദിക്കണമെന്നും ഹൂതികള്‍ ഉടന്‍ തന്നെ ആയുധം താഴെ വെക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.

യെമന്റെ പടിഞ്ഞാറന്‍ തീരത്തു നിന്നും ഹൂതി സായുധ സേന പിന്മാറണമെന്നും രാജ്യത്തെ തന്ത്രപ്രധാന തുറമുഖമായ ഹുദൈദ തിരിച്ച് നിയമാനുസൃതമായി അംഗീകരിക്കപ്പെട്ട സര്‍ക്കാറിന് കൈമാറണമെന്നുമാണ് അദ്ദേഹം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു വര്‍ഷത്തിനു ശേഷമാണ് സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്.

Related Articles