Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ യു.എസിന്റെ വ്യോമാക്രമണം: ആറ് മരണം

ബാഗ്ദാദ്: ഇറാഖില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഒരു സിവിലിയനും അഞ്ച് സുരക്ഷ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടതെന്ന് ഇറാഖ് സൈനിക കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം യു.എസ് സൈനിക ക്യാംപിനു നേരെ വ്യോമാക്രമണമുണ്ടായിരുന്നു. ഇതിന്റെ തിരിച്ചടിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലുടനീളമുള്ള ഖാതിബ് ഹിസ്ബുള്ള സംഘത്തിന് നേരെയാണ് തങ്ങളുടെ ആക്രമണമെന്ന് പെന്റ്ഗണ്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇറാന്റെ പിന്തുണയുള്ള വിവിധ സൈനിക ക്യാംപുകളെ ലക്ഷ്യമിട്ടാണ് യു.എസ് വ്യോമാക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം ഇറാഖില്‍ നടന്ന റോക്കറ്റാക്രമണത്തില്‍ യു.എസിന്റെയും ബ്രിട്ടന്റെയുമടക്കം മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി യു.എസ് അറിയിച്ചിരുന്നു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനു സമീപം താജി സൈനിക കേന്ദ്രത്തിനു നേരെയാണ് റോക്കറ്റാക്രമണമുണ്ടായതെന്നും യു.എസ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. യു.എസ് സൈന്യം ക്യാംപ് ചെയ്യുന്ന ഇറാഖിലെ സൈനിക താവളത്തിനു നേരെയാണ് ബുധനാഴ്ച നിരവധി റോക്കറ്റാക്രമണങ്ങള്‍ ഉണ്ടായത്.

Related Articles