ബാഗ്ദാദ്: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേര അമേരിക്കയുടെ വ്യോമാക്രമണം. ബോംബിങ്ങില്‍ ഇറാന്‍ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് (IRGC) തലവനാണ് കാസിം സുലൈമാനി.
ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്തിയെന്ന് പെന്റഗണ്‍ അറിയിച്ചു. ഇറാഖില്‍ ഇറാന്റെ പിന്തുണയുള്ള പ്രമുഖ സായുധ സൈനിക സംഘമാണ് റെവല്യൂഷനറി ഗാര്‍ഡ്. ഇറാനും യു.എസും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
യു.എസിന്റെ നടപടിയെ തിരിച്ചടിക്കുമെന്ന് ഇറാന്‍ അറിയിച്ചു. ‘ഇത് അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനമാണ്’ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്. ഇറാഖ് സൈനിക കമാന്‍ഡര്‍ അബൂ മഹ്ദി അടക്കം ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം ഇറാഖിലെ യു.എസ് എംബസിക്കു നേരെ ആക്രമണമുണ്ടായിരുന്നു തുടര്‍ന്ന് മേഖലയില്‍ യു.എസ് സുരക്ഷ ശക്തമാക്കിിയിരുന്നു. 750 സൈനികരെയാണ് യു.എസ് കഴിഞ്ഞ ദിവസം ബാഗ്ദാദില്‍ വിന്യസിച്ചത്. അമേരിക്കക്കെതിരം രൂക്ഷമായ മുദ്രാവാക്യം വിളിയും പ്രതിഷേധവുമാണ് ബാഗ്ദാദില്‍ നടന്നത്. ഇറാഖിലെ യു.എസ് എംബസിക്കു മുന്നില്‍ നൂറുകണക്കിന് പേരുടെ പ്രക്ഷോഭം ശക്തിയാര്‍ജിച്ചത്. പ്രക്ഷോഭകര്‍ എംബസിക്കു നേരെ കല്ലേറും തീവെപ്പും നടത്തുകയും ചെയ്തു.
നേരത്തെ യു.എസ് ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ പിന്തുണയുള്ള ഷിയ സായുധ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങളുടെ ആക്രമമെന്നായിരുന്നു യു.എസ് അറിയിച്ചത്. ഇതില്‍ കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതിനു പിന്നാലെയാണ് ജനം ഒന്നടങ്കം എംബസിയിലേക്ക് പ്രതിഷേധ റാലി നടത്തിയത്. തുടര്‍ന്ന് കല്ലുകളും കുപ്പികളും എംബസിയിലേക്ക് വലിച്ചെറിയുകയും സി.സി.ടി.വി അടിച്ചു തകര്‍ക്കുകയും ചെയ്തു.