Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെതിരെയുള്ള ഉപരോധം നീക്കാന്‍ യു.എസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്

ദോഹ: ഖത്തറിനെതിരെ സൗദി,യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ വ്യോമ ഉപരോധം സൗദിയും യു.എ.ഇയും അവസാനിപ്പിക്കണമെന്നും ഖത്തര്‍ എയര്‍വേസിന്റെ വിമാനങ്ങള്‍ക്ക് ഈ രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്നുമാണ് അമേരിക്ക ആവശ്യപ്പെട്ടത്. ഉപരോധവും നിയന്ത്രണങ്ങളും നീക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി നേതൃത്വത്തെ സമ്മര്‍ദ്ദം ചെലുത്തിയതായും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എസിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അമേരിക്കന്‍ വാര്‍ത്തമാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഖത്തര്‍ എയര്‍വേസ് വിമാനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് പറക്കാന്‍ സൗദിയുടെയും യു.എ.ഇയുടെയും വ്യോമപാത ഉപയോഗിക്കാന്‍ കഴിയാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ഇതു മൂലം നിശ്ചിത ഫീസ് നല്‍കി ഇറാന്റെ വ്യോമപാതയാണ് ഖത്തര്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് യു.എസ് നേരത്തെ സൗദിയിലെ സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു.

2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി,യു.എ.ഇ,ബഹ്‌റൈന്‍ അടക്കമുള്ള നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഉപരോധം നാളെ മൂന്ന് വര്‍ഷം പൂര്‍ത്തിയാവുകയാണ്.

Related Articles