വാഷിങ്ടണ്‍: യു.എസില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നേറുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അമേരിക്കന്‍ കോണ്‍ഗ്രസിലെ ജനപ്രതിനിധിസഭ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഡെമോക്രാറ്റുകള്‍ കൈയടക്കുന്നത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു തന്നെയാണ് ഭൂരിപക്ഷം.
435 അംഗങ്ങളാണ് ജനപ്രതിനിധി സഭയിലുള്ളത്. ഇതിന്റെ നിയന്ത്രണം ആര്‍ക്ക് ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തു വന്നാല്‍ അറിയാം.
സെനറ്റില്‍ ഇതുവരെയായി 51 സീറ്റുകള്‍ റിപ്പബ്ലിക്കന്‍സ് നേടിയപ്പോള്‍ 42 സീറ്റാണ് ഡെമോക്രാറ്റുകള്‍ നേടിയത്. ജനപ്രതിനിധി സഭയില്‍ 175 സീറ്റുകള്‍ റിപ്പബ്ലിക്കന്‍സ് നേടിയപ്പോള്‍ 188 സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ നേടിയിട്ടുണ്ട്. ട്രംപിന്റെ രണ്ടു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലായ തെരഞ്ഞെടുപ്പില്‍ പൊതുവേ ട്രംപിനെതിരെ ജനരോഷമുയര്‍ന്നതായാണ് കാണുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റ നയങ്ങളുമൊക്കെയായിരുന്നു തെരഞ്ഞെടുപ്പിലെ ചര്‍ച്ച വിഷയങ്ങള്‍.