Current Date

Search
Close this search box.
Search
Close this search box.

ഉദയ്പൂര്‍ കൊലക്ക് പിന്നിലും ബി.ജെ.പി; പ്രതികള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍

ജയ്പൂര്‍: ഉദയ്പൂരില്‍ ടൈലറായ കനയ്യ ലാലിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിന് പിന്നിലും സംഘ്പരിവാര്‍ തന്നെ. പ്രതികള്‍ സജീവ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യ ടുഡേയാണ് സ്റ്റിങ് ഓപറേഷനിലൂടെ കഴിഞ്ഞ ദിവസം നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ടത്.

കേസില്‍ അറസ്റ്റിലായ റിയാസ് അഖ്താരി, മുഹമ്മദ് ഗൗസ് എന്നിവര്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന വെളിപ്പെടുത്തലാണ് പുറത്തു വന്നത്. രാജസ്ഥാന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഗുലാബ് ചന്ദിനൊപ്പം പ്രതികള്‍ നില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

പ്രതികളിലൊരാളായ റിയാസിനെ രാജസ്ഥാനിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ച നേതാവായ ഇര്‍ഷാദ് ചെയിന്‍വാല സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ അദ്ദേഹം ബി.ജെ.പിയുടെ പതാക ആലേഖനം ചെയ്ത ഷാളും തൊപ്പിയും ധരിച്ചിരിക്കുന്നതും കാണാം. ഉദയ്പൂരിലെ ബി.ജെ.പി പരിപാടികളില്‍ റിയാസ് സ്ഥിരമായി പങ്കെടുക്കാറുണ്ടെന്ന റിയാസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ വിവിധ ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രവാചക നിന്ദ വിഷയം വഴിതിരിച്ചു വിട്ട് മുസ്ലിംകള്‍ക്കെതിരെയുള്ള വികാരമാക്കി മാറ്റാനും രാജസ്ഥാനില്‍ വര്‍ഗ്ഗീയ കലാപത്തിന് കോപ്പുകൂട്ടാനുമാണ് സംഘ്പരിവാര്‍ തന്നെ കനയ്യ ലാലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ബി.ജെ.പിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles