Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ യു.എ.ഇയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സന്‍ആ: യെമനിലെ തെക്കന്‍ മേഖലയില്‍ യു.എ.ഇയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം. നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മേഖലയിലെ തീവ്രവാദ സേനക്കു നേരെയാണ് ആക്രമണം നടത്തിയതെന്ന് യു.എ.ഇ അവകാശപ്പെടുന്നത്. എന്നാല്‍ യു.എ.ഇ മേഖലയിലെ വിഘടനവാദികളെ പിന്തുണക്കുകയാണെന്ന് പറഞ്ഞ് സൗദിയുടെ സഹായം തേടിയിരിക്കുകയാണ് യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി.

വ്യോമാക്രമണത്തില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരുക്കേറ്റതായും യെമന്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്ചയും വ്യാഴാഴ്ചയും കൃത്യമായതും നേരിട്ടുള്ളതുമായ വ്യോമാക്രമണമാണ് നടത്തിയത്. ഇത് സൈന്യത്തെ ലക്ഷ്യം വെച്ചിട്ടുള്ളതാണ്. യു.എ.ഇ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. വടക്കന്‍ യെമന്‍ നിയന്ത്രിക്കുന്ന ഹൂതി വിമതര്‍ക്കെതിരെ തങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കുന്ന യെമന്‍ സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. തീവ്രവാദ സംഘടനകളുടെ അംഗീകാരമുള്ള സായുധ സംഘത്തിന് നേരെയുള്ള സ്വയം പ്രതിരോധമാണ് യു.എ.ഇയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളതെന്നും മന്ത്രാലയം പറഞ്ഞു.

Related Articles