Current Date

Search
Close this search box.
Search
Close this search box.

പുതിയ ഇസ്രായേല്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം രണ്ട് ഫലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് ഫലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ജനീന് പടിഞ്ഞാറുള്ള കഫ്ര്‍ ദാന്‍ പട്ടണത്തിലെ റെയ്ഡിനിടെയാണ് ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അല്‍യാമൂന്‍ പട്ടണത്തില്‍ നിന്നുള്ള മുഹമ്മദ് സാമിര്‍ ഹസന്‍ ഹൂശിയ (21), കുഫ്‌റു ദാനില്‍ നിന്നുള്ള ഫുആദ് മഹ്‌മൂദ് അഹ്‌മദ് ആബിദ് (17) എന്നിവരാണ് തിങ്കളാഴ്ച രാവിലെ കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. തൊടയിലും വയറിനും ഗുരുതരമായി പരിക്കേറ്റാണ് യുവാക്കള്‍ കൊല്ലപ്പെട്ടത്. അധിനിവേശ സൈന്യത്തിന്റെ വെടിയേറ്റ് എട്ട് ഫലസ്തീന്‍ യുവാക്കള്‍ക്ക് പരിക്കുണ്ട്. ബിന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പുതിയ ഇസ്രായേല്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കൊല്ലപ്പെടുന്ന ആദ്യ ഫലസ്തീന്‍ യുവാക്കളാണ് മഹുമ്മദ് സാമിറും ഫുആദ് മഹ്‌മൂദും. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles