Current Date

Search
Close this search box.
Search
Close this search box.

തുർക്കി, ഖത്തർ, ജർമൻ മന്ത്രിമാർ ലിബിയയിൽ

ട്രപളി: തുർക്കിയുടെയും, ഖത്തറിന്റെയും പ്രതിരോധ തലവന്മാർ തലസ്ഥാനമായ ട്രിപളി സന്ദർശിച്ചു. ഇരു രാഷ്ട്ര പ്രതിനിധികളും ലിബിയൻ ഏകീകൃത ദേശീയ സർ‍ക്കാറിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ചു. അപ്രതീക്ഷീതമായി ജർമൻ വിദേശകാര്യ മന്ത്രിയും ട്രിപളി സന്ദർശിച്ചു.

കിഴക്കൻ ലിബിയയെ കേന്ദ്രീകരിച്ച് 14 മാസത്തോളമായി ആക്രമണം അഴിച്ചുവിടുന്ന വിമത സൈന്യത്തെ പ്രതിരോധിക്കുന്നതിനായി യു.എൻ അംഗീകരിക്കുന്ന ഏകീകൃത ദേശീയ സർക്കാറിന് (ജി.എൻ.എ) നിർണായകമായ സൈനിക പിന്തുണ നൽകുമെന്ന് തുർക്കി വ്യക്തമാക്കി. 2014 മുതൽ കിഴക്കും പടിഞ്ഞാറും കേന്ദ്രീകരിച്ച് രണ്ട് വിഭാഗങ്ങളായി രാജ്യം വിഭജിക്കപ്പെടുകയായിരുന്നു. തുടർന്ന് പ്രാദേശിക ശക്തികൾ മത്സരിച്ച് മുന്നേറുന്ന വിഭാഗങ്ങളുമായി ചേരുകയും ചെയ്തു.

തുർക്കിയും ഖത്തറും ജി.എൻ.എക്കാണ് പിന്തുണ നൽകുന്നുതെങ്കിൽ, യു.എ.ഇ, ഈജിപ്ത്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങൾ ലിബിയയിലെ കിഴക്കൻ മേഖലയെ നയിക്കുന്ന സൈനിക തലവൻ ഖലീഫ ഹഫ്തറിനെയാണ് പിന്തുണക്കുന്നത്.

 

Related Articles